മന്ത്രിമന്ദിരം, ഔദ്യോഗിക വാഹന നന്പർ: തർക്കം തുടരുന്നു

തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും മന്ത്രിമാരുടെ വാഹന നമ്പരിന്‍റെ കാര്യത്തിലും തര്‍ക്കം തുടരുന്നു. നിള, സാനഡു, ഗ്രേയ്‌സ് എന്നീ മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. ഒരു മന്ത്രിമന്ദിരത്തിന് രണ്ടും മൂന്നും മന്ത്രിമാരാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പരുകളുടെ കാര്യത്തിലും ഇത്തരത്തില്‍ തര്‍ക്കമുണ്ട്.

ചില മന്ത്രിമാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട നമ്പര്‍ വേണമെന്ന ആഗ്രഹമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ചെറിയ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ നല്‍കിയിരിക്കുന്ന താല്‍ക്കാലിക നമ്പര്‍ കാറുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ഒന്നാം നമ്പര്‍ കാര്‍ മുഖ്യമന്ത്രിയാണ് ഉപയോഗിക്കുന്നത്.

രണ്ടാം നമ്പര്‍ വാഹനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പതിനൊന്നാം നമ്പര്‍ കാര്‍ കെ.മുരളീധരനും 21 -ാം നമ്പര്‍ രമേശ് ചെന്നിത്തലയും അന്‍പത്തിയൊന്നാം നമ്പര്‍ കാര്‍ മന്ത്രി ഷിബു ബേബിജോണും പതിനേഴാം നമ്പര്‍ പി.സി. വിഷ്ണുനാഥും ഏഴാം നമ്പര്‍ മന്ത്രി എ.പി. അനില്‍കുമാറുമാണ് ഉപയോഗിക്കുന്നത്. അതേസമയം പതിമൂന്നാം നമ്പര്‍ കാര്‍ ആരും ആവശ്യപ്പെട്ടിട്ടില്ല.

Related posts

Leave a Comment