പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; പട്ടാമ്പി-പാലക്കാട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു

car_fireപട്ടാമ്പി:  പട്ടാമ്പിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ മേലേപട്ടാമ്പി മോര്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലാണ് സമീപം. പാലക്കാട് മുണ്ടൂര്‍ തച്ചുപുള്ളി വീട്ടില്‍ മുഹമ്മദ് സുള്‍ഫിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മരുമകന്‍ ആമയൂര്‍ സ്വദേശി മുഹമ്മദ് സിയാദാണ് കാര്‍ കൊണ്ടുവന്നത്.

കടക്ക് മുമ്പില്‍ കാര്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു. കാറില്‍ നിന്നും ആദ്യം പുക ഉയരുകയായിരുന്നു. ഈ സമയം സിയാദിന്റെ മാതാവ് കാറിലുണ്ടായിരുന്നു. ഇവരെ ഉടന്‍ പുറത്തിറക്കി. താമസിയാതെ തന്നെ കാര്‍ പൂര്‍ണമായും കത്തുകയായിരുന്നു. മീറ്ററുകളോളം ഉയരത്തിലാണ് അഗ്നി കാറിനെ വിഴുങ്ങിയത്. കാറിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. പട്ടാമ്പി-പാലക്കാട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. പട്ടാമ്പി പോലീസൂം ഷൊര്‍ണൂരില്‍നിന്നുള്ള ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി തീയണച്ചു.

Related posts