പതിനാറ് വർഷങ്ങൾക്കുശേഷം തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ വീണ്ടുമെത്തുകയാണ് കഥകളി കലാകാരൻ വരദനുണ്ണി. മലയാളികളുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത്, പി.എസ് റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രമാണ് നായകൻ. 2010-ൽ റിലീസ് ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ ആദ്യ സംവിധാന സംരംഭമാണ്. വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തിൽ ഇന്ദ്രജിത്ത് എത്തുന്നത്. ഇന്ദ്രജിത്തിനു പുറമെ തിലകന്, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശേരി, അംബികാ മോഹൻ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം…
Read MoreCategory: All News
സൂര്യാഘാത ഭീഷണി …നിർമാണ തൊഴിലാളികൾക്കു ഉത്തരവുകൾ ബാധകമല്ലേ…
കൊഴിഞ്ഞാമ്പാറ: വേനൽചൂടിൽ കെട്ടിട നിർമാണ, റോഡ് നവീകരണ തൊഴിലാളികൾ ജോലി ചെയ്യുന്നത് സൂര്യാഘാത ഭീതിയിൽ. അമിതചൂട് കണക്കിലെടുത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമയക്രമീകരണം സംബന്ധിച്ചു സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടാറില്ല. പൊരിവെയിലത്തും പണിയെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ. ഇത്തരത്തിൽ പണചെയ്യുന്നവർക്ക് തലയിൽ ചൂടേൽക്കാതിരിക്കാൻ തൊപ്പിയോ കൈയുറകളും നൽകാറില്ല. ഇത്തരത്തിൽ പണിയെടുക്കുന്നതിലധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ജോലിസ്ഥലത്ത് ഇവർക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നതും ഗൗരവമേറിയ ആരോപണമായിരിക്കുകയാണ്. വേനൽച്ചൂട് അസഹനീയമായിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഉച്ചസമയങ്ങളിൽ യാത്രക്കാരില്ലാതെയാണ് സ്വകാര്യബസുകളുടെ സഞ്ചാരം.
Read Moreനിയമസഭ തെരഞ്ഞെടുപ്പ്: ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കളമശേരിയില്‍; അപരൻമാർക്കും കുറവില്ല
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ നിന്ന് 119 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞിട്ടുള്ളത്. 14 നിയമസഭാ മണ്ഡലങ്ങളിലായി 119 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്. ആകെ സമര്‍പ്പിച്ചത് 221 നാമനിര്‍ദേശ പത്രികകളും. കളമശേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. മുന്നണി സ്ഥാനാര്‍ഥികളടക്കം 12 പേര് ഇവിടെ മത്സരരംഗത്തുണ്ട്. കുറവ് അഞ്ചുപേര്‍ മാത്രം മത്സരിക്കുന്ന ആലുവയിലും. പെരുമ്പാവൂര്‍ (ഏഴ്), അങ്കമാലി (ഒന്‍പത്), പറവൂര്‍ (10), വൈപ്പിന്‍ (ഒന്‍പത്), കൊച്ചി (എട്ട്), തൃപ്പൂണിത്തുറ (11), എറണാകുളം (ഏഴ്), തൃക്കാക്കര (ഏഴ്), കുന്നത്തുനാട് (എട്ട്), പിറവം (ഒന്‍പത്), മൂവാറ്റുപുഴ(ഏഴ്), കോതമംഗലം (10) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അപരന്മാര് പാരയാകുമോപ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി പി.രാജീവ് എന്നിവര്‍ക്ക് അപരന്മാര്. പറവൂര്‍ മണ്ഡലത്തില്‍ കെ.ബി. സതീശന് എന്ന…
Read Moreഇരിങ്ങാലക്കുടയിൽ അപായസൂചനാ ബോര്‍ഡുകള്‍ കാടിന്റെ മറവിൽ; നടപടി വേണമെന്ന് യാത്രക്കാർ
ഇരിങ്ങാലക്കുട: കാഴ്ചമറച്ച് കാട് വളര്‍ന്നതോടെ റോഡരികില്‍ അപകടക്കെണികളായി. ഇരിങ്ങാലക്കുട കല്ലേറ്റുംകര റൂട്ടില്‍ റോഡിന്റെ വശങ്ങളില് പലയിടത്തും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ക്കാണ് ഈ സ്ഥിതി. പുല്ലൂര്‍ തൊമ്മാന മേഖല അപകടങ്ങള്‍ ഏറ്റവും സംഭവിക്കുന്ന സ്ഥലമാണ്. ഇതിന്റെ ഭാഗമായി വല്ലക്കുന്ന് ഇറക്കത്ത് സ്ഥാപിച്ച അപകട മേഖല എന്നെഴുതിയ ബോര്‍ഡും സിഗ്നല്‍ ലൈറ്റ് സിസ്റ്റവും മരത്തിന്റെ ഇലകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. അപായമുന്നറിയിപ്പ് തരാത്ത സിഗ്നല്‍ ലൈറ്റായി ഇത് മാറി. ഇവിടെ റോഡില്‍ പാടശേഖരത്തിനോട് ചേര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട് വളര്‍ന്ന് കിടക്കുകയാണ്. എതിര്‍ദിശയില്‍നിന്ന് വലിയ വാഹനം വന്നാല്‍ ഇറങ്ങിനടക്കാനുള്ള സ്ഥലംപോലുമില്ല. കാട് വളര്‍ന്ന് പന്തലിച്ചു കിടക്കുന്നതിനാല്‍ ഇവിടെ മാലിന്യം വലിച്ചെറിയാനുള്ള ഇടമായും മാറിയിട്ടുണ്ട്. കാടുകള്‍ നീക്കം ചെയ്യാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreഎം.വി. ജയരാജന് പാര്‍ട്ടിയേയും സഖാക്കളേയും വഞ്ചിച്ചു: വി. കുഞ്ഞികൃഷ്ണന്
കണ്ണൂര്‍: ജയരാജന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് പയ്യന്നൂരിലെ എംഎല്‍എയുമായി ബന്ധപ്പെട്ട അഴിമതി പ്രശ്നം പാര്‍ട്ടി സംഘടനയ്ക്കകത്ത് ഉയര്‍ന്നു വന്നതെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കാറ്റില്‍പ്പറത്തി പാര്‍ട്ടിയേയും സഖാക്കളേയും വഞ്ചിക്കുകയായിരുന്നു ജയരാജനെന്നും വി. കുഞ്ഞികൃഷ്ണന്. പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കുഞ്ഞികൃഷ്ണന് ജയരാജനെതിരെ തിരിഞ്ഞത്. ഇപ്പോള്‍ വിശകലനം നടത്തി ലേഖനം എഴുതുന്ന ജയരാജന് പാര്‍ട്ടി സംഘടനയ്ക്കകത്ത് അഴിമതി പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടാണോ സ്വീകരിച്ചത്? ഉള്‍പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടിക്കത്ത് അതിനെ പൂര്‍ണമായി കാറ്റില്‍പ്പറത്തി യാന്ത്രികമായ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഏരിയാ കമ്മറ്റി അംഗങ്ങളെയും ഇരുട്ടില്‍ നിര്‍ത്തി കമ്മിറ്റികള്‍ ഉണ്ടാക്കി സഖാക്കളെ വഞ്ചിക്കുകയായിരുന്നില്ലേ ചെയ്തത്. ജയരാജന് കണ്ണൂര്‍ പാര്‍ട്ടിയുടെ അമരത്തിരിക്കുമ്പോഴാണ് ഒരു അഴിമതിക്കാരനെ സംരക്ഷിക്കാന്‍ വേണ്ടി പയ്യന്നൂര്‍ പാര്‍ട്ടിക്ക് അകത്തു കുഴപ്പങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടി…
Read Moreഅതൃപ്തി തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി;താനും എല്‍ദോസും സുഹൃത്തുക്കളെന്ന് മനോജ് മൂത്തേടന്
കൊച്ചി: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ എല്‍ദോസ് കുന്നപ്പിള്ളി അതൃപ്തി തുടരുന്നതിനിടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാകാന്‍ പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി മനോജ് മൂത്തേടന്.പെരുമ്പാവൂരില്‍ അനുകൂലമായ സാഹചര്യമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി തന്റെ സുഹൃത്താണെന്നും മനോജ് മൂത്തേടന് പറഞ്ഞു. എല്‍ദോസും താനുമൊക്കെ കെഎസ്യുവില് ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചവരാണ്. 1996 മുതലുള്ള ബന്ധമാണ്. നാലഞ്ച് ദിവസം മുന്‍പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ എല്‍ദോസുമായി സംസാരിച്ചിരുന്നു. എല്‍ദോസിന് തന്നോടുള്ള വ്യക്തിപരമായ അതൃപ്തിയല്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട കണ്‍ഫ്യൂഷനിലുണ്ടായ അതൃപ്തിയാണ്. അക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എംഎല്‍എയ്ക്ക് പിന്തുണയായുള്ള പ്രകടനം മാത്രമാണ് ഇന്നലെ നടന്നത്. അതല്ലാതെ നേതൃത്വത്തിന് എതിരെയല്ല. എല്ലാവരും സജീവമായി പ്രചാരണത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മനോജ് മൂത്തേടന് പറഞ്ഞു. എല്‍ദോസിന്റെ അടുത്ത നീക്കം ?അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുപ്പമുള്ള പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം മത്സരിക്കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.അനുനയനീക്കവുമായി കാണാനായി…
Read Moreസൈബർ തട്ടിപ്പുകളിൽ ലോകത്ത് രണ്ടാംസ്ഥാനം ഇന്ത്യക്കെന്ന് റിപ്പോർട്ട്
പരവൂർ: ആഗോളതലത്തിൽ സൈബർ തട്ടിപ്പുകൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട്.ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പിന്റെ വർധിച്ചു വരുന്ന വ്യാപ്തിയും സങ്കീർണതകളും എടുത്തു കാണിക്കുന്ന റിപ്പോർട്ട് മെറ്റയാണ് പുറത്തിറക്കിയിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തട്ടിപ്പുകൾ രാജ്യത്ത് അനുദിനം വർധിച്ച് വരികയാണ്. ബിസിനസുകൾ പോലെ പ്രവർത്തിക്കുന്ന സംഘടിത തട്ടിപ്പ് ശൃംഖലകൾ വൻ ഭീഷണിയാണ് ഉയർത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ അതിവേഗമാണ് വികസിച്ച് വരുന്നത്. ഇത് പരമാവധി മുതലെടുത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, മെസേജിംഗ് ആപ്പുകൾ, നൂതന സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് വലിയ തോതിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഈ സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.എഐ അധിഷ്ഠിത തട്ടിപ്പുകളിലാണ് സൈബർ കുറ്റവാളികൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃത്രിമ ബുദ്ധി തട്ടിപ്പുകൾ വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കും. വ്യക്തിപരമായ തട്ടിപ്പുകൾ നടത്താൻ പ്രാപ്തരാക്കുന്നതും ഇത്…
Read Moreചാത്തങ്കരിയിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; 200 തെങ്ങിൻതൈകൾ നശിപ്പിച്ചു; നടപടി വേണമെന്ന് കർഷകർ
തിരുവല്ല: ചാത്തങ്കരിയിൽ സാമൂഹ്യ വിരുദ്ധർ ഇരുനൂറോളം തെങ്ങിൻ തൈകൾ വെട്ടിനശിപ്പിച്ചു. മൂന്നു മുതൽ ഏഴ് വർഷം വരെ പ്രായമുള്ള തെങ്ങിൻ തൈകൾ ആണ് നശിപ്പിക്കപ്പെട്ടത്.280 ഏക്കറോളം വരുന്ന ചാത്തങ്കരി പാടത്തിന്റെ ബണ്ടുകളിലായി വളർത്തിയിരുന്ന തെങ്ങിൻ തൈകളുടെ കൂമ്പും കുരുത്തോലയും ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് സാമൂഹ്യവിരുദ്ധർ മുറിച്ചുനീക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നെല്ല്, നാളികേര കർഷകരായ ചാത്തങ്കരി ചെരിപ്പേരിൽ വീട്ടിൽ തോമസ് ജോർജ് ( സന്തോഷ് ), ചെരിപ്പേരിൽ ചാണ്ടി തോമസ് (അച്ചൻകുഞ്ഞ്), ബാബു കൊല്ലകുഴി, ചെരിപ്പേരിൽ വിനോദ് സി.തോമസ്, പുത്തൻപുരയ്ക്കൽ മോൻസി എന്നിവരുടെ കൃഷിയാണ് ഒറ്റ രാത്രികൊണ്ട് നശിപ്പിക്കപ്പെട്ടത്. ഏഴുവർഷം വരെ പ്രായമുള്ള തെങ്ങുകളുടെ ഇളം മടലുകൾ അടക്കം ചവിട്ടിയൊടിച്ച നിലയിലുമാണ്. കായ്ഫലം ലഭിച്ചുതുടങ്ങിയതും ചൊട്ട പൊട്ടുന്ന പാകത്തിലുള്ളതുമായ തെങ്ങുകളുടെ മണ്ട നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഇത്രയും തെങ്ങുകൾ വളർച്ച മുരടിച്ച് പൂർണമായും നശിക്കും എന്നാണ് കർഷകർ പറയുന്നത്.…
Read Moreഇറാനിൽ ഇന്റേൺഷിപ്പിനു പോയ വിദ്യാർഥിയെപ്പറ്റി വിവരമില്ല; പ്രാർഥനയോടെ കുടുംബം
ഉപ്പുതറ: ഇറാനിലെ മർച്ചന്റ് നേവിയിൽ ഇന്റേൺഷിപ്പിനുപോയ മലയാളി വിദ്യാർഥിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. ഇറാൻ- ഇസ്രയേൽ യുദ്ധം തുടങ്ങിയതോടെയാണ് അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൻ ജെറിൻ ജോസഫ് ഇറാനിൽ കുടുങ്ങിയത്. ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിൻ വീട്ടുകാർക്ക് സന്ദേശം അയച്ചത്. യുദ്ധം പ്രശ്നമാകുമെന്നും പിറ്റേന്ന് വിളിക്കാം എന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. എന്നാൽ, അടുത്ത ദിവസങ്ങളിലൊന്നും വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ഉണ്ടായില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വീട്ടുകാർ ആശങ്കയിലായി. തുടർന്ന് ജെറിനെ ഇന്റേൺഷിപ്പിന് അയച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ബന്ധപ്പെട്ടു. കുട്ടികൾ സുരക്ഷിതരാണ് എന്ന മറുപടി മാത്രമാണ് ലഭിച്ചത്. മുൻപ് പല കാര്യങ്ങൾക്കും ബന്ധപ്പെട്ടുകൊണ്ടിരുന്ന സ്ഥാപനത്തിലെ മലയാളിയായ ജീവനക്കാരിയും ഫോൺ എടുക്കാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലായി. തുടർന്ന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് എംപി, നോർക്ക എന്നിവരുടെ…
Read Moreമുഖ്യമന്ത്രി പിണറായി വിജയൻ പത്രിക നല്കി; കണ്ണൂർ ജില്ലയിലെ ആദ്യത്തെ പത്രികാ സമർപ്പണം
തലശേരി: ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ നാമനിർദേശ പത്രിക നൽകി. ഇന്നു രാവിലെ 11 ഓടെ ഇടതുപക്ഷ നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. കണ്ണൂർ ജില്ലയിലെ ആദ്യത്തെ പത്രികാ സമർപ്പണമാണ് പിണറായി വിജയന്റേത്. ധർമടം മണ്ഡലത്തിൽ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി മണ്ഡലത്തിൽ പ്രചരണത്തിൽ സജീവമായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ് നേതാക്കളായ എ.എൻ. ഷംസീർ, എ.കെ. രാഗേഷ്, പി. ശശി, സി.എൻ. ചന്ദ്രൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Read More