കോഴിക്കോട്: മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ദിവസങ്ങള്‍ അതിനിര്ണായകമായിരിക്കേ റിവ്യൂ ബോംബിംഗ് പരാതി വീണ്ടും. അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരാണ് റിവ്യൂബോംബിംഗ് പരാതിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മുതിര്‍ന്ന സംവിധായകനായ കമലിന്റെ ‘വിവേകാനന്ദന് വൈറലാണ്’, അനീഷ് അന്‍വറിന്റെ ‘രാസ്ത’, സാജിദ് യഹിയയുടെ ‘ഖല്‍ബ് എന്നീ സിനിമകളുടെ സംവിധായകരാണ് തങ്ങളുടെ സിനിമയെ ആദ്യദിനം തന്നെ മനപ്പൂർവം മോശം റിവ്യൂ നല്കി തകര്‍ത്തുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ റിവ്യുബോംബിംഗ് പരാതി മലയാള സിനിമയില്‍ വീണ്ടും സജീവമായി. റിവ്യൂ ബോംബിംഗ് തുടരുമ്പോള്‍ നെഞ്ചിടിക്കുന്ന മറ്റൊരുസംഭവം കൂടിയുണ്ട്. മലയാളത്തിലെ ഏക്കാലത്തെയും വലിയ റിലീസിനൊരുങ്ങുന്ന ‘മലൈക്കോട്ടെ വാലിബൻ’ എന്ന ലിജോ പല്ലിശേരി- മോഹന്‍ലാല്‍ ചിത്രം 25നാണ് റിലീസിന് എത്തുന്നത്. ശക്തമായ സോഷ്യല്‍ മീഡിയ പ്രമോഷനുമായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകരുടെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിനെതിരേയും റിവ്യൂബോംബിഗ്…
Read MoreCategory: All News
കുടുംബവഴക്ക്: ഭാര്യാവീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയ കേസില്‍ പ്രതി അറസ്റ്റില്‍
തൊടുപുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിന്റെ വീട്ടിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പതിപ്പിള്ളി സൂര്യകുന്നേല്‍ പ്രേംജിത്തി(37) നെ ആണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റു ചെയ്തത്. മൂലമറ്റം പതിപ്പിള്ളിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. പിഞ്ചുകുഞ്ഞടക്കം അഞ്ച് കുട്ടികളും മൂന്നു സ്ത്രീകളും വീട്ടിലുള്ളപ്പോഴായിരുന്നു പ്രതിയുടെ അതിക്രമം. ഭാര്യയുമായുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായി ഭാര്യയുടെ വീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയത്. വീടിന്റെ സിറ്റൗട്ടും വാതിലും ജനലുകളും തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ട് അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. സംഭവം നടന്ന വീടിന് 150 മീറ്റര്‍ അകലെയുള്ള വീട്ടിലാണ് പ്രേംജിത്ത് താമസിക്കുന്നത്. ഇവിടെവച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും പേടിച്ച് കരഞ്ഞ ഇളയകുട്ടിയെ മര്‍ദിക്കുകയും ചെയ്തു. ഭയന്ന ഭാര്യ മൂന്ന് ചെറിയ കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. വൈകാതെ പ്രേംജിത്ത് ഇവിടെയുമെത്തി പ്രശ്നമുണ്ടാക്കി. ഭാര്യയുടെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ഭാര്യാമാതാവിനെ മർദിക്കുകയും…
Read Moreമസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര! ആ വൈറൽ ശബ്ദത്തിനുടമ ഇവിടെയുണ്ട്; സോഷ്യൽ മീഡിയയിൽ റീലായും ട്രോളായും ഊട്ടി യാത്ര
മസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര… അതൊരു വല്ലാത്ത എക്സ്പീരിയൻസാണ്…ഈ ഡയലോഗ് കൊണ്ട് ഇൻസ്റ്റഗ്രാം തുറക്കാൻ പറ്റാത്ത അസ്ഥയാണ്. ഇപ്പോഴത്തെ വൈറൽ റീലാണ് മസനഗുഡി വഴിയുള്ള ഊട്ടി യാത്ര. ഇൻസ്റ്റഗ്രാം റീലിനു പുറമേ ട്രോളൻമാരും ഈ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ്. പരസ്യ കമ്പനികളും ടാഗ് ലൈനായി മസനഗുഡി യാത്രയെ തെരഞ്ഞെടുത്ത് കഴിഞ്ഞു. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഈ ശബ്ദത്തിനുടമ കണ്ണൂർ സ്വദേശിയായ അസ്ലമാണ്. ഒന്നര വർഷത്തിന് മുമ്പ് അസ്ലം ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മസനഗുഡി വഴിയുള്ള മനോഹരമായ യാത്രയെ വർണിക്കുന്ന അസ്ലത്തിന്റെ വാക്കുകളാണിത്. എന്നാൽ ഈ ഡയലോഗ് കേട്ട് മസനഗുഡി വഴി പോയിട്ട് ഈ പറയുന്നത് പോലെ ഒന്നും കണ്ടില്ലന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ. എന്നാൽ തന്റെ യാത്രയിലെ മനോഹരമായ കാഴ്ചകളെയാണ് താൻ വർണിച്ചതെന്നും അസ്ലം പറയുന്നു. ഏതായാലും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള…
Read Moreമോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തിന്റെ തെളിവുകള്‍ കണ്ടെത്തി. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ഗ്രാമമായ വഡ്നഗറിലാണ് ബിസി 800ലേത് എന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഖനനത്തില്‍ കണ്ടെത്തിയത്. ഖരഗ്പുര്‍ ഐഐടി ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ഡെക്കാന്‍ കോളജ് എന്നിവിടങ്ങളിലെ പ്രതിനിധികളും ഗവേഷണത്തില്‍ പങ്കാളിയായി. മൂവായിരം വര്‍ഷങ്ങള്‍ക്കിടയിലെ വിവിധ ഭരണകൂടങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അധിനിവേശവും മുതല്‍ അക്കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വരെയുള്ള കാര്യങ്ങളെക്കുറിച്ചു ഖനനത്തില്‍നിന്നു സൂചന ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഗവേഷകർ വ്യക്തമാക്കി. ക്വാട്ടേണറി സയന്‍സ് റിവ്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ് വഡ്നഗറിലെ ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്. പ്രദേശത്ത് ഖനനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമത്തില്‍ വന്നിട്ടുണ്ട്. പഴയതരം ഇഷ്ടികകൊണ്ടു നിര്‍മിച്ച കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുതല്‍ അക്കാലത്തെ ചെറുകിണര്‍ വരെ ദൃശ്യങ്ങളില്‍ കാണാം.
Read Moreമധ്യേയിങ്ങനെ കാണുന്ന നേരത്ത്…
മധ്യേയിങ്ങനെ കാണുന്ന നേരത്ത്… രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമീപം.
Read Moreഇങ്ങനെയുമുണ്ടോ ആളുകൾ..! 227 കോടി സ്വത്ത് യുവതി ഉപേക്ഷിക്കുന്നു
പാരമ്പര്യമായി ലഭിക്കേണ്ട സ്വത്തിനായി തല്ലുകൂടുന്നതും കൊലപാതകംവരെ നടക്കുന്നതും നാട്ടിൽ അത്ര അപൂർവമല്ല. എന്നാൽ, ഓസ്ട്രിയയിൽനിന്നു പുറത്തുവന്ന വാർത്ത അറിഞ്ഞാൽ ഇങ്ങനെയും ആളുകളുണ്ടോ എന്നു ചിന്തിച്ച് അത്ഭുതപ്പെടും. സംഭവം ഇങ്ങനെയാണ്: മർലിൻ ഏംഗൽഹോൺ എന്ന 31കാരിക്കു മുത്തശ്ശിയിൽനിന്നു പാരന്പര്യമായി 227 കോടിയുടെ സ്വത്ത് കൈവശം വന്നുചേരുന്നു. താൻ സമ്പാദിച്ച പണമല്ലാത്തതുകൊണ്ടു തനിക്കതു വേണ്ടെന്നും സർക്കാർ ആ സ്വത്ത് ആവശ്യക്കാർക്കു വിതരണം ചെയ്യണമെന്നും അവർ പറയുന്നു. വെറുതെ പറയുക മാത്രമല്ല, സ്വത്ത് ആർക്കൊക്കെ എങ്ങനെ വിതരണം ചെയ്യണമെന്നു തീരുമാനമെടുക്കുന്നതിനായി ഗുഡ് കൗൺസിൽ ഫോർ റീഡിസ്ട്രിബ്യൂഷൻ എന്ന പേരിൽ ഒരു സംഘവും രൂപീകരിച്ചു. ഓസ്ട്രിയയിൽ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിനു നികുതി അടയ്ക്കേണ്ടതില്ല. 2008ലാണ് ഓസ്ട്രിയൻ സർക്കാർ ഈ നികുതി ഒഴിവാക്കിയത്. ഇതിനെതിരേ ആക്ടിവിസ്റ്റായ മർലിൻ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പാവപ്പെട്ട മനുഷ്യർ ജീവിക്കാനായി കഷ്ടപ്പെട്ടു ജോലിചെയ്തു സമ്പാദിക്കുന്ന ഓരോ യൂറോയ്ക്കും നികുതി…
Read Moreചുള്ളന് ലുക്കില്‍ ദളപതി; ദ ഗോട്ട് ലുക്ക് വൈറല്‍
കോഴിക്കോട്: ലിയോ എന്ന സൂപ്പര്‍ഹിറ്റിനുശേഷം വിജയ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കം ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ്യുടെ ഒരു വീഡിയോ ആരാധകരെ അമ്പരപ്പിക്കുകയാണ്. ക്ലീൻ ഷേവ് ചെയ്ത്, ചെറിയ നരയൊക്കെയായുള്ള പുതിയ ലുക്കിൽ ആരാധകർക്ക് ഫ്ലൈയിംഗ് കിസ് നൽകുന്നതാണ് വീഡിയോയിലുള്ളത്.വീഡിയോ സമൂഹ മാധ്യമത്തിൽ പ്രാചാരം നേടുകയാണ്. നിരവധി കമന്റുകളും നിറയുന്നുണ്ട്. താരത്തിന്റെ ലുക്ക് സിനിമയ്ക്കായാണെങ്കിൽ എന്തദ്ഭുതമാണ് ദളപതി പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത് എന്നാണ് ഫാൻസിന്റെ ചോദ്യം. വെങ്കഡ് പ്രഭു സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഡി ഏജിംഗ് ടെക്നോളജി ഉപയോഗിച്ചാണ് ചെറുപ്പക്കാരനാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗോട്ടിൽ നായികയായെത്തുന്നത് സ്നേഹയാണ്. 21 വർഷങ്ങൾക്കു ശേഷമാണ് സ്നേഹ-വിജയ് കോംബൊ എത്തുന്നത്.
Read Moreഇസ്രയേലിൽ ഹമാസിന്റെ ലൈംഗികാതിക്രമം; അന്വേഷിക്കാൻ യുഎൻ
ന്യൂയോർക്ക്: ഇസ്രയേലിൽ നടന്ന സംഘർഷങ്ങൾക്കിടെ ഹമാസ് ഭീകരർ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ശക്തമായതോടെ വിശദമായ അന്വേഷണം ആരംഭിച്ച് യുഎൻ. ജനുവരി അവസാനത്തോടെ പരാതികൾ സംബന്ധിച്ച വിവരശേഖരണം ആരംഭിക്കും. ഇതിനായി യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റേൺ ഇസ്രയേൽ സന്ദർശിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജറിക്ക് പറഞ്ഞു. അക്രമണത്തിൽനിന്ന് അതിജീവിച്ചവർ, ദൃക്സാക്ഷികൾ തുടങ്ങിയവരിൽനിന്നു വിവരശേഖരണം നടത്തും. ഹമാസ് തടവിലക്കിയശേഷം മോചിപ്പിച്ചവരെയും സന്ദർശിക്കുമെന്നും അറിയിപ്പിലുണ്ട്. ഫോറൻസിക് തെളിവുകളടക്കം ശേഖരിക്കുന്നതിനുള്ള വിദഗ്ധ സംഘം പ്രമീളയോടൊപ്പം ഉണ്ടാകുമെന്നാണ് സൂചന.
Read Moreമോഷണം പോയ ബാഗ് തിരികെ കിട്ടിയത് 30 വർഷത്തിനുശേഷം..!
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അതു തിരികെ കിട്ടുന്നത് സന്തോഷകരമായ കാര്യവും. എന്നാൽ മോഷ്ടിക്കപ്പെട്ട സാധനം 30 വർഷത്തിനുശേഷമാണ് തിരിച്ചുകിട്ടുന്നത് എങ്കിലോ? സന്തോഷത്തിനൊപ്പം അതിശയംകൂടി തോന്നും. സംഭവം ഇങ്ങനെ: തെക്കുപടിഞ്ഞാറൻ റഷ്യയിൽ ഏകദേശം 30 വർഷം മുൻപ് ഓഡ്രി ഹേ എന്ന സ്ത്രീയുടെ ബാഗ് മോഷ്ടിക്കപ്പെട്ടു. അവരുടെ ജോലിസ്ഥലത്തുനിന്നാണു ബാഗ് മോഷണം പോയത്. പോലീസിൽ പരാതിയൊക്കെ നൽകിയെങ്കിലും ബാഗിനെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഓഡ്രി ഹേ അക്കാര്യം മറക്കുകയും ചെയ്തു. എന്നാൽ അടുത്തനാളിൽ സോഷ്യൽ മീഡിയയിൽ മോഷണം പോയ തന്റെ ബാഗിന്റെ ചിത്രം അവർ കണ്ടു. ഉടൻതന്നെ ചിത്രം പോസ്റ്റ് ചെയ്തയാളെ ബന്ധപ്പെട്ടു. താമസിയാതെ ബാഗ് കൈവശമെത്തുകയുംചെയ്തു. ബാഗ് നഷ്ടപ്പെടുമ്പോൾ ഓഡ്രി ഹേക്കു പ്രായം 51. തിരിച്ചുകിട്ടുമ്പോൾ 81 വയസും. മൈസി കൗട്ട്സ് എന്ന പതിനൊന്നുകാരിയായിരുന്നു ബാഗിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഡോൺ നദിയുടെ…
Read Moreനരേന്ദ്രമോദിക്കെതിരായ അധിക്ഷേപം; മാലദ്വീപിലേക്കുള്ള യാത്രാ ബുക്കിംഗ് കൂട്ടത്തോടെ റദ്ദാക്കി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ മൂന്നു മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും അവിടത്തെ ടൂറിസത്തിനു തിരിച്ചടിയാകുന്നു. മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്. കോം അറിയിച്ചു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജന സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത അടിയാകുമെന്നു കണ്ട് മാലദ്വീപ് വേഗത്തിൽ മന്ത്രിമാർക്കെതിരേ നടപടി സ്വീകരിച്ചെങ്കിലും അതുകൊണ്ടൊന്നും ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ ആളിപ്പടരുന്ന മാലദ്വീപ് വിരുദ്ധ വികാരം ശമിച്ചിട്ടില്ല. ഇന്ത്യയിലെ ചലച്ചിത്ര, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ മാലദ്വീപിനെതിരേ രംഗത്തെത്തി. അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ മാലദ്വീപ് മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചും മാലദ്വീപിനേക്കാൾ മനോഹര ഇടമായി…
Read More