സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്

കൊച്ചി: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്. ഇതിന്‍റെ ഭാഗമായി 14 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സംസ്ഥാന ധനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍. ജെഎന്‍യു പ്രഫ. ഡോ. സി.പി. ചന്ദ്രശേഖര്‍, 13-ാം ധനകാര്യ കമ്മീഷന്‍ അംഗം ഡോ. ഇന്ദിര രാജരാമന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ ഡോ. പിങ്കി ചക്രബര്‍ത്തി, മുംബൈ ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്‍റ് റിസര്‍ച്ച് പ്രഫ. ഡോ. അഷിമ ഗോയല്‍, ഫെഡറല്‍ ബാങ്ക് റിട്ട. ചെയര്‍മാന്‍ സി.ബാലഗോപാല്‍, ടെക്‌നോപാര്‍ക്ക് ഫൗണ്ടര്‍ സിഇഒ ജി. വിജയരാഘവന്‍, യുഎന്‍ഇപി ക്രൈസിസ് മാനേജ്‌മെന്‍റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. മുരളി തുമ്മാരുകുടി, ഐഐഎംകെ ഡയറക്ടര്‍ ഡോ.ദേബാശിഷ് ചാറ്റര്‍ജി, എംഐഡിഎസ് ഡയറക്ടര്‍ ഡോ.സുരേഷ് ബാബു, സെന്‍റര്‍ ഫോര്‍ ഡവല്‌മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി. വീരമണി,…

Read More

ഇക്കൊല്ലം കൊല്ലത്ത്…! സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം സ്ഥാനത്ത് കോഴിക്കോട്

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്‌സവത്തിന്‍റെ ആദ്യദിന മത്‌സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് 212 മുന്നില്‍. 210 പോയിന്‍റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 199 പോയിന്‍റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകിയെങ്കിലും കഴിഞ്ഞദിവസം രാത്രിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. മത്സരങ്ങൾ പുലര്‍ച്ചെ രണ്ടുവരെ നീണ്ടു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങള്‍ വേദിയിലെത്തും. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹയര്‍സെക്കന്‍ഡറി നാടകം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടന്‍തുള്ളല്‍, കഥകളി, ഭരതനാട്യം, ചെണ്ടമേളം, ബാന്‍ഡ്‌മേളം തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് വേദികളിലെത്തും.

Read More

അന്തിവെയിൽ ചായുംമുൻപ്..! തൃശൂരിൽ മോദി ഒരു മണിക്കൂർ നേരത്തെ എത്തിയതിന് കാരണം ഇങ്ങനെ…

തൃശൂർ: നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂർ നേരത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്നത്. സൂര്യാസ്തമയത്തിനുശേഷം ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ പോലുള്ള വിവിഐപികളുടെ യാത്രയ്ക്ക് റിസ്ക് ഉള്ളതിനാലാണ് തൃശൂരിലെ പരിപാടി ഒരു മണിക്കൂർ നേരത്തെ ആക്കിയത്. നേരത്തെ നാലരയോടെ തൃശൂർ നഗരത്തിൽ നിന്നും മടങ്ങി കുട്ടനെല്ലൂർ ഹെലിപാഡിലെത്തി അവിടെ നിന്നും ഹെലികോപ്റ്ററിൽ തിരിച്ചു പോകാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ എന്തെങ്കിലും കാരണം കൊണ്ട് പരിപാടി വൈകുകയാണെങ്കിൽ സൂര്യാസ്തമയം ആവുന്നതോടെ ഹെലികോപ്റ്ററിന് പറക്കാൻ ബുദ്ധിമുട്ടുണ്ടാവും എന്നതുകൊണ്ടാണ് പരിപാടി ഒരു മണിക്കൂർ നേരത്തെ ആക്കിയത്.

Read More

ഇസ്രയേൽ സൈന്യത്തിനു നേരേ ആക്രമണം; ആറു പലസ്തീനികളെ വധിച്ചു

തുൽക്കർ: വെസ്റ്റ് ബാങ്ക് നഗരമായ തുൽക്കറിൽ ഇസ്രയേൽ റെയ്ഡിനിടെ നടത്തിയ ആക്രമണം ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറി‍യിച്ചത്. തങ്ങളുടെ സൈന്യത്തിനുനേരേ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞ തീവ്രവാദികളെ വകവരുത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേൽ വ്യോമസേനയുടെ വിമാനമാണ് പലസ്തീനികളെ ആക്രമിച്ചത്. വെസ്റ്റ് ബാങ്കിലേക്കുള്ള പ്രധാന ക്രോസിംഗ് പോയിന്‍റുകളിലൊന്നിലെ ഫ്ലാഷ് പോയിന്‍റ് നഗരമായ തുൽക്കറിലെ നൂർ ഷംസ് അഭയാർഥി ക്യാമ്പിലാണ് ഏറ്റുമുട്ടൽ നടന്നത്. “ഞങ്ങൾ നിലവിളി കേട്ടു, ഞങ്ങളുടെ വീടു സമീപത്താണ് ആക്രമണം നടന്നത്, അതിനാൽ ഞങ്ങൾ കാണാൻ പുറത്തിറങ്ങി,” സമീപത്ത് താമസിക്കുന്ന ഒരു താമസക്കാരനായ ഇസാൽഡിൻ അസായിലി പറഞ്ഞു. കൊല്ലപ്പെട്ട യുവാക്കൾക്ക് 17 നും 29 നും ഇടയിൽ പ്രായമുണ്ടെന്ന് പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ പറഞ്ഞു.

Read More

ബസിനുള്ളിൽ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

ഈരാറ്റുപേട്ട: ബസിനുള്ളിൽവച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാല്‍ തെള്ളിയാമറ്റം കൊച്ചുപുരയ്ക്കല്‍ ആര്‍.വി. രാജീവിനെ (43) യാണ് ഈരാറ്റുപേട്ട പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഉച്ചഭക്ഷണത്തിനായി ജീവനക്കാർ കുന്നോന്നി ടൗണിൽ ബസ് നിർത്തിയിട്ടിരുന്ന സമയത്ത് ബസിനുള്ളില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിക്കുനേരേ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ഇന്ത്യയിൽ 4000 കടന്ന് കോവിഡ് കേസുകൾ; പ്രതിദിന കേസുകള്‍ കുടുതല്‍ കേരളത്തിൽ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ 4000 കടന്നു. കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ഉപവകഭേദമായ ജെഎൻ1 കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഞായറാഴ്ച 3,742 ആയിരുന്നു . കേരളത്തിലാണ് കുടുതല്‍ പ്രതിദിന കേസുകള്‍. 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3128 ആയി. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 315 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. രാജ്യത്താകെ കോവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കോവിഡ് മരണങ്ങളാകട്ടെ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ താനെയില്‍ നവംബർ 30 മുതൽ പരിശോധിച്ച 20 സാമ്പിളുകളിൽ അഞ്ച് കേസുകളും…

Read More

ഹെൽമെറ്റില്ലാത്തതിന് പിഴ അടപ്പിച്ചു; ഡിവൈഎഫ്ഐക്കാർ പോലീസ് ജീപ്പ് തല്ലിത്തകർത്തു

ചാലക്കുടി: ഐടിഐയിലെ തെരഞ്ഞെടുപ്പ് വിജയത്തിനൊടുവിൽ ഹെൽമെറ്റില്ലാതെ ആഹ്ലാദം പ്രകടനം നടത്തിയതിനിടെ പിഴ ചുമത്തിയതാണ് ചാലക്കുടിയില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ക്കാൻ കാരണമെന്ന് പോലീസ്. ഇന്നലെയാണ് ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി നിധിൻ പുല്ലനും സംഘവും പോലീസ് ജീപ്പ് തകർത്തത്. ഐടിഐയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ഹെൽമെറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി ചാലക്കുടി പോലീസ് പിഴയടപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഐടിഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. ഐടിഐയ്ക്ക് മുന്നിലുള്ള കൊടിതോരണങ്ങൾ ഇന്നലെ പോലീസ് നിർബന്ധിച്ച് ഇവരെക്കൊണ്ട് അഴിപ്പിച്ചിരുന്നു. ഇതും പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു. ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരൻ ഉൾപ്പെടെ പത്തോളംപേരെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ്എഫ്ഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. ആക്രമണം നടന്ന് അര മണിക്കൂർ കഴിഞ്ഞ് സിപിഎം പ്രവർത്തകർക്കൊപ്പം…

Read More

നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ച കേസ്; അഡ്വ. പി.ജി. മനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

കൊച്ചി: നിയമ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. മനുവിനെതിരായ ആരോപണം ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് വ്യക്തമാക്കി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി. മനുവിനെ പുറത്താക്കിയത്. ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിറകെ അഡ്വക്കറ്റ് ജനറല്‍ മനുവിന്‍റെ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്‌തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പി.ജി. മനുവിനോട് അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെട്ടത്. സര്‍ക്കാറിനായി നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരായ വ്യക്തിയില്‍നിന്ന് ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും…

Read More