കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ചോദ്യം ചെയ്യലിനായി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ 10.30 ഓടെയാണ് വർഗീസ് കൊച്ചി ഓഫീസിൽ ഹാജരായത്. നേരത്തെ രണ്ട് തവണയായി മണിക്കൂറുകളോളം എം.എം. വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചിന് മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടപ്പോള്‍ ഇദേഹം സാവകാശം തേടുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ നവകേരള സദസ് നടക്കുന്ന സാഹചര്യത്തിലായിരുന്നു നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെത്തുമ്പോള് ജില്ലാ സെക്രട്ടറി ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സാവകാശം തേടിയത്. തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയയ്ക്കുകയായിരുന്നു. വര്‍ഗീസിനൊപ്പം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ കമ്മിറ്റി അംഗവുമായ എം.ബി. രാജു, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന് എന്നിവരും…
Read MoreCategory: All News
മധുവിധു തീരും മുൻപേ..! ദമ്പതികൾക്കിടയിലെ വില്ലനായി സ്ത്രീധനം
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വിശ്വാസം, വിട്ടുവീഴ്ച, ആത്മാര്‍ഥത, സ്നേഹം, കരുതല്‍… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ ഇതിനെല്ലാം ഉപരിയായി സ്ത്രീധനം എന്ന വില്ലന്‍ വിവാഹജീവിതത്തിലേക്കുകടന്നുവരുന്നു. മക്കളുടെ ജീവിതത്തിലേക്കു പ്രശ്നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. “സ്ത്രീധനം ചോദിക്കുന്ന പുരുഷന് തന്റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും സ്ത്രീത്വത്തെയുമാണ് അപമാനിക്കുന്നത്’ എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്ക്കിടയില്പോലും സ്ത്രീധനത്തോടുള്ള ആസക്തി ഇന്നും തുടരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സുഹൃത്തായ ഡോക്ടര്‍ വിവാഹവാഗ്ദാനം നല്‍കിയശേഷം ഉയര്‍ന്ന സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ടതിന്റെ മാനസികവിഷമത്തില്‍ ആത്മഹത്യചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായ ഡോ. ഷഹന മലയാളികളുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവാണ്. സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവിന്റെയും ഭതൃവീട്ടുകാരുടെയും പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ ഷബ്ന, കോട്ടയം അതിരമ്പുഴയിലെ…
Read Moreഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നെ പീഡനം, സ്വർണം വാങ്ങി തട്ടിപ്പ്; നിരവധി പെൺകുട്ടികളെ വലയിലാക്കിയ യുവാവ് റിമാൻഡിൽ
ചാരുംമൂട്: ഇൻസ്റ്റഗ്രാമിൽ ആകർഷകമായ ഫോട്ടോകൾ അപ്ലോഡ് ചെയ്തു പെൺകുട്ടികൾക്ക് മെസേജുകൾ അയയ്ക്കുകയും മറുപടി അയയ്ക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് വശത്താക്കുകയും അവരുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതിന് അറസ്റ്റിലായ പ്രതി റിമാൻഡിൽ. പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻ കണ്ടംഭാഗത്ത് ഷാ മൻസിലിൽ ഷാ (26 ) യെയാണ് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് റിമാൻഡ് ചെയ്തത്. നൂറനാട് സ്വദേശിനിയായ 18 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി നൂറനാട് സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുകയും സൗഹൃദത്തിൽ ആവുകയുമായിരുന്നു. തുടർന്ന് സൗഹൃദം മുതലാക്കി പെൺകുട്ടിയുടെ സ്വർണമാലയും കമ്മലും ഊരി വാങ്ങി പണയംവച്ചു. സ്വർണവും പണവും നഷ്ടപ്പെട്ടതിനാൽ പെൺകുട്ടിക്ക് സംഭവം വീട്ടിൽ പോലും പറയാൻ കഴിയാത്ത സ്ഥിതിയായി. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ…
Read More2034ലെ ഫിഫ ലോകകപ്പിന് വേദിയാകാൻ ഇന്ത്യയും
ന്യൂഡല്‍ഹി: ഫിഫ ലോകകപ്പിനു വേദിയാകാന്‍ ശ്രമം തുടങ്ങി ഇന്ത്യ. 2034ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൗദിയുമായി ചര്‍ച്ച നടത്താനാണ് ആള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ് ) ഭരണസമിതിയുടെ തീരുമാനം. ആകെ 104 മത്സരങ്ങളാണ് ലോകകപ്പില്‍ അരങ്ങേറുക. ഇതില്‍ പത്തു മത്സരങ്ങളിലെങ്കിലും വേദിയാകാനാണ് ഇന്ത്യയുടെ ശ്രമം. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ സൗദി അറേബ്യയെ ഇന്ത്യ പിന്തുണച്ചിരുന്നു. സൗദിക്ക് ഒപ്പം ലോകകപ്പ് വേദി പങ്കിടാനാണ് ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ മാസമാണ് സൗദി അറേബ്യയെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്.
Read More”നവതൊട്ടിലില്ല മക്കളെ”…
നവതൊട്ടിലില്ല മക്കളെ… കോട്ടയം ജില്ലാ ആശുപത്രിയിലെ ആധുനിക രീതിയിലുള്ള അമ്മത്തൊട്ടിൽ കേടായി. പകരം ചൂരൽ തൊട്ടിൽ വച്ച നിലയിൽ…
Read Moreപേരും പ്രശസ്തിയും ഇങ്ങനെ ഉണ്ടാക്കണ്ട..! വന്യമൃഗങ്ങളെ പിടികൂടി പ്രദർശന വസ്തുവാക്കണ്ട; ഉദ്യോഗസ്ഥരുടെ നടപടിക്ക് കടിഞ്ഞാണിട്ട് വനംവകുപ്പ്
തിരുവനന്തപുരം: കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടു പോകുന്ന വന്യമൃഗങ്ങളെ പിടികൂടുന്പോൾ അതിനെ പ്രദർശന വസ്തുവാക്കരുതെന്നു വനംവകുപ്പുനിർദേശം. പേരിനും പ്രശസ്തിക്കുമായി പരിചരണത്തിലുള്ള വന്യമൃഗങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ ഉത്തരവിൽ പറയുന്നു. റാന്നിയിൽ കണ്ടെത്തിയ കുട്ടി ആനയെ പ്രദർശനവസ്തുവാക്കി എന്നത് അടക്കമുള്ള പരാതികളെ തുടർന്നാണ് ഉത്തരവിറക്കിയത്. ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമുണ്ട്. സംസ്ഥാനത്തെ വിവിധ വനമേഖലകളോട് ചേർന്ന സ്ഥലങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ കാണപ്പെടുന്നതും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടത് അടക്കമുള്ള വന്യമൃഗങ്ങളെ അവയുടെ കൂട്ടത്തിലേക്ക് തിരികെ അയയ്ക്കുന്നതിനു പകരം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് ഒഴിവാക്കണം. വന്യമൃഗങ്ങളെ രക്ഷപ്പെടുത്തുന്ന ഘട്ടത്തിലും സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുന്ന അവസരത്തിലും പരിചരിക്കുന്പോഴും പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുന്ന സാഹചര്യം വർധിക്കുന്നു. ഇതു കർശനമായി ഒഴിവാക്കണം. സംരക്ഷണ കേന്ദ്രത്തിലേക്ക് വന്യമൃഗങ്ങളെ മാറ്റേണ്ട…
Read More‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോഷങ്ങളുടെ പ്രത്യേകതയിലോ ഒന്നുമല്ല, അവിടത്തെ പ്രതിഷ്ഠയുടെ പേരിലാണ്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണെന്നല്ലേ, എൻഫീൽഡ് ബുള്ളറ്റ്! രാജസ്ഥാനിലെ ജോധ്പുരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ഇരുചക്രവാഹനത്തെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്. 1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താൻ തുടങ്ങിയതത്രെ! ‘ഓംബന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണു വിശ്വാസികള്‍ ബുള്ളറ്റിനെ വിളിക്കുന്നത്.സുരക്ഷിതയാത്ര, വാഹന ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ അനുഗ്രഹം തേടിയാണ് ബുള്ളറ്റ് ബാബയുടെ നടയ്ക്കൽ ഭക്തർ എത്തുന്നത്. നിത്യവും നൂറുകണക്കിന് ആളുകൾ ഇവിടെ പ്രാർഥിക്കാൻ എത്തുന്നു. ജോധ്പുരിലെത്തുന്ന സഞ്ചാരികളും ബുള്ളറ്റ് ബാബയുടെ നടയ്ക്കൽ എത്തുന്നു. പുഷ്പങ്ങൾ, കര്‍പ്പൂരം അഭിഷേകം എന്നിവയ്ക്കു പുറമെ പ്രധാനപ്പെട്ട മറ്റൊരു വഴിപാടുകൂടി ഇവിടെയുണ്ട്. ബിയർ അഭിഷേകം! ബുള്ളറ്റിനു മുകളിലൂടെ ബിയർ ഒഴിച്ച് അഭിഷേകം നടത്തിയാൽ ബുള്ളറ്റ് ബാബ പ്രസാദിക്കുമെന്നാണ് വിശ്വാസം. വിചിത്രമായ ഇവിടത്തെ…
Read Moreതിരിച്ചുവരവ് ഹിറ്റ് പ്രതിഫലം അതിലും വിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി കാജൾ അഗർവാൾ
തെലുങ്ക് നടൻ ബാലകൃഷ്ണ ഹാട്രിക് ഹിറ്റുകളുടെ തിളക്കത്തിലാണ്. അവസാനം ഇറങ്ങിയ ഭഗവന്ത് കേസരിയായിരുന്നു മൂന്നാമത്തെ വമ്പന്‍ ഹിറ്റ്. ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ബാലകൃഷ്ണയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീലീലയും പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ആകെ ചര്‍ച്ചയായിരിക്കുന്നത് ചിത്രത്തില്‍ പ്രധാന നായികാവേഷത്തില്‍ എത്തിയ കാജള്‍ അഗര്‍വാള്‍ പ്രതിഫലം വര്‍ധിപ്പിച്ചതാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് നടി പ്രതിഫലം ഉയര്‍ത്തുന്നത്. ഗര്‍ഭിണിയായശേഷം നടി സിനിമാമേഖലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ നടി തിരിച്ചുവന്നിരിക്കുകയാണ്. ഭഗവന്ത് കേസരിയുടെ വിജയം തെലുങ്കില്‍ കാജളിന്റെ താരമൂല്യം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. തെലുങ്കില്‍ വമ്പന്‍ വിജയങ്ങള്‍ നേടിയ കാജളിന് ഭാഗ്യനായികയെന്ന വിശേഷണമുണ്ട്. തെലുങ്കിലെ സൂപ്പർ താരങ്ങളായ അല്ലു അര്ജുൻ, ചിരഞ്ജീവി, മഹേഷ് ബാബു, പ്രഭാസ്, ജൂനിയര്‍ എന്‍ടിആർ, രാംചരണ്‍ എന്നിവരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട് കാജൾ. ഇവര്‍ക്കൊപ്പംതന്നെ വമ്പന്‍ ബ്ലോക്ബസ്റ്ററുകളും നടിയുടെ പേരിലുണ്ട്. എസ്.എസ്. രാജമൗലി ചിത്രത്തിലും കാജള്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. മഗധീര…
Read Moreഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായവരിൽ 70 ശതമാനവും 18നും 30നും ഇടയിൽ പ്രായമുള്ളവർ
ന്യൂഡൽഹി: 2021-ൽ ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ സ്ത്രീകളിൽ ഏറ്റവും കൂടുതൽ ശതമാനം 18-30 പ്രായത്തിലുള്ളവർ. വെള്ളിയാഴ്ച പുറത്തിറക്കിയ സംസ്ഥാന സർക്കാർ റിപ്പോർട്ട് പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 72 ശതമാനത്തിലധികവും ഇങ്ങനെയാണ്. ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് അനുസരിച്ച് 2021ൽ ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ 1,251 പേരിൽ 905 പേർ 18-30 വയസ്സിനിടയിലും 328 പേർ 30-45 വയസ്സിനിടയിലുമാണ്. ദേശീയ തലത്തിലും ഈ രീതി സ്ഥിരമാണ്. അവിടെ 20,065 ബലാത്സംഗ ഇരകളിൽ ഏറ്റവും കൂടുതൽ പേർ 18 മുതൽ 30 വരെ പ്രായമുള്ളവരാണ്. മൊത്തം 7,627 പേർ 30-45 പ്രായത്തിലുള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം 2021ൽ രാജ്യത്തുടനീളം 31,878 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. എന്നാൽ വർഷങ്ങളായി സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് ആത്മഹത്യ ചെയ്യുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം 2021-ൽ ഡൽഹിയിൽ ആത്മഹത്യ ചെയ്ത 2,840…
Read Moreപാലായിൽ നവകേരള സദസ്; പന്തല്‍ നിര്‍മാണം ആരംഭിച്ചു
പാലാ: നവകേരള സദസിനായുള്ള പന്തല്‍ നിര്‍മാണം ആരംഭിച്ചു. പന്ത്രണ്ടിനാണ് സദസ് നടത്തുന്നത്. നഗരസഭാ സ്റ്റേഡിയത്തിലെ വിശാലമായ പുല്‍ത്തകിടിയിലാണ് പന്തല്‍ നിര്‍മാണം പുരോഗമിക്കുന്നത്. 26,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വേദിയും പന്തലും ഒരുങ്ങുന്നത്. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനു കേടുപാടുണ്ടാകാത്തവിധം വളരെ സൂഷ്മമായും എന്‍ജിനീയര്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണു നിര്‍മാണമെന്നു സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആര്‍ഡിഒ പി.ജി. രാജേന്ദ്രബാബുവും നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോയും അറിയിച്ചു. നിര്‍മാണ സാമഗ്രഹികളുമായി വാഹനങ്ങള്‍ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിക്കുകയില്ല. തലച്ചുമടായിട്ടാണ് സാമഗ്രഹികള്‍ എത്തിക്കുക. മണ്ണില്‍ കുഴി എടുക്കാത്ത വിധമുള്ള തൂണുകളിലാണ് നിര്‍മ്മാണം. സിന്തറ്റിക് ട്രാക്കില്‍ ജോലിക്കാര്‍ പ്രവശിക്കുന്ന ഭാഗത്ത് കാര്‍പ്പെറ്റ് വിരിച്ച് സുരക്ഷിതമാക്കിക്കഴിഞ്ഞു. നിലവിലെ സ്റ്റേഡിയത്തിലെ സ്ഥിതി വീഡിയോയില്‍ പകര്‍ത്തിയ ശേഷമാണ് പന്തല്‍ നിര്‍മാണം ആരംഭിച്ചത്. സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും ദിവസം മുമ്പേ നിര്‍മാണത്തിനു തുടക്കമിട്ടത് എന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ…
Read More