കണ്ണൂർ: വീട്ടിനുള്ളിലെ അലമാരയിൽ നിന്ന് രണ്ടേകാൽ പവൻ സ്വർണം കവർന്ന കേസിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. പാപ്പിനിശേരി സ്വദേശി ഷനൂപിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. പാപ്പിനിശേരി അരയാലയിൽ സൂര്യ സുരേഷാണ് ആഭരണം നഷ്ടമായതു സംബന്ധിച്ച് പരാതി നൽകിയത്. വീടിനുള്ളിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന രണ്ടേകാൽ പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി നൽകിയത്. ഓഗസ്റ്റ് 10 ന് രാത്രി എട്ടിനും പിറ്റേന്ന് രാത്രി എട്ടിനും ഇടയിൽ മോഷണം നടന്നതായി പരാതിയിൽ പറയുന്നു.
Read MoreCategory: Kannur
വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയിൽ
പരിയാരം: വധശ്രമക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പി.എം.റഷീദിനെയാണ് (42) ഇന്നലെ രാവിലെ വീടിന്റെ അടുക്കളയുടെ പിറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് റഷീദിനെ വധശ്രമക്കേസിൽ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പിന്നീട്, ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. പരിയാരം പോലീസ് പരിധിയില്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയായ ഇയാള്‍ ഒളിവിലായിരുന്നു.
Read Moreഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറത്ത് ജീവനൊടുക്കി
കണ്ണൂർ: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് (44) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കഴുത്തറത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറത്തത്. മുറിവിൽ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനുമുമ്പ് രണ്ടുതവണ ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസലിംഗ് കൊടുത്തുവരികയായിരുന്നു. മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ. സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 14 ന് കേണിച്ചിറയിൽ ഭാര്യ ലിഷയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ അറസ്റ്റിലായത്. അന്ന് ജീവനൊടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു.…
Read Moreആറളം ഫാം പുനരധിവാസ മേഖലയിലെ വീടിനു സമീപത്തുനിന്നു രാജവെന്പാലയെ പിടികൂടി
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പത്തിൽ വീടിനു സമീപത്തുനിന്നു കൂറ്റൻ രാജവെന്പാലയെ പിടികൂടി. കെ.എൻ.അനിലിന്റെ വീടിനു സമീപത്തു നിന്നുമാണ് പാന്പിനെ പിടികൂടിയത്. രാജവെന്പാലയെ കണ്ടതോടെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവരാണ് പാന്പിനെ പിടികൂടിയത്. ഫൈസൽ വിളക്കോട് പിടികൂടുന്ന നൂറാമത്തെ രാജവെന്പാലയാണിത്. പിടികൂടിയ പാന്പിനെ പിന്നീട് ഉൾ വനത്തിലെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.
Read Moreകാട്ടാനയ്ക്ക് മുന്നിൽപ്പെട്ട ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: താൻ ജീവിച്ചിരിക്കുന്നത് ഭാഗ്യമെന്ന് ഫരീദ് ഹാജി
ഇരിട്ടി: പുലർച്ചെ ടാപ്പിംഗിനായി സ്കൂട്ടറിൽ പോകുകയായിരുന്ന തൊഴിലാളി കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടിപ്പാലം കുന്നക്കാടൻ ഫരീദ് ഹാജിയാണ് (70) കാട്ടാനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ തൊട്ടിപ്പാലം ടൗണിനു സമീപത്ത് വച്ചുആനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ടു ഭയന്ന ഫരീദ് ഹാജി സ്കൂട്ടർ സഹിതം നിലത്തുവീണു. ഇതിനകം കാട്ടാന ഇദ്ദേഹത്തെ പിടികൂടാനായി സ്കൂട്ടറിനടുത്തു വരെ പാഞ്ഞെത്തുകയും ചെയ്തു. സ്കൂട്ടറിനു തൊട്ടടുത്തെത്തിയ ആന ചിന്നം വിളിച്ച് റോഡിലൂടെ തിരിഞ്ഞോടിയതിനാലാണ് ഫരീദ് ഹാജി രക്ഷപ്പെട്ടത്. ഒരു മാസം മുന്‍പ് പേരട്ട തൊട്ടിപ്പാലം മേഖലയിൽ ഇറങ്ങിയ കൊമ്പൻ തന്നെയാണ് ഇന്നലെ തൊട്ടിപ്പാലത്ത് എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ തവണആന വീടുകളുടെ മുറ്റം വരെ എത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിനു ശേഷം കാട്ടാനശല്യം തടയാൻ സോളാർവേലികൾ അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനക്ഷമമാക്കിയിരുന്നു. കാട്ടാന കടന്നുവരുന്നത് തടയാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ…
Read Moreപണം നൽകിയിട്ടും വിവാഹ ഫോട്ടോയും വീഡിയോയും നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായി യുവാവ്; 1,10,000 രൂപ നൽകിയെന്ന് യുവാവ്
ഇരിട്ടി: വിവാഹ ഫോട്ടോയും വീഡിയോയും എടുക്കാൻ പണം വാങ്ങിയ ശേഷം ഫോട്ടോയും വീഡിയോയും നൽകാതെ കബിളിപ്പിച്ചതിന് എറണാകുളം സ്വദേശി വിപിനെതിരേ പരാതി. അങ്ങാടിക്കടവ് സ്വദേശിയാണ് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത് . ഒത്തുകല്യാണം, കല്ല്യണം എന്നിവയുടെ ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനായി 1,20,000 രൂപയ്ക്ക് എഗ്രിമെന്റ് ഉറപ്പിച്ചിരുന്നു. ഇതിൽ നാലു തവണകളായി 1,10,000 രൂപ ഗൂഗിൾ പേ വഴി പാർട്ടിയുടെ അകൗണ്ടിൽ അയച്ചു നൽകിയിട്ടും ഫോട്ടോയും വീഡിയോയും നൽകിയില്ലെന്നാണു പരാതി. കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreപോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസ്; പയ്യന്നൂരിലെ സ്ഥാനാർഥി ഉൾപ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവും രണ്ടര ലക്ഷം പിഴയും
പയ്യന്നൂര്‍: പട്രോളിംഗ് നടത്തുന്നതിനിടയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. സിപിഎം-ഡിവൈഎഫ്ഐ നേതാക്കളായ പയ്യന്നൂര്‍ വെള്ളൂരിലെ വി.കെ. നിഷാദ്, അന്നൂരിലെ ടി.സി.വി. നന്ദകുമാര്‍ എന്നിവര്‍ക്കെതിരേയാണ് ശിക്ഷാവിധി. ഡ്യൂട്ടിക്കിടയില്‍ നിയമപാലകര്‍ക്ക് നേരേയുണ്ടായ വധശ്രമത്തെ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. വധശ്രമത്തിന് അഞ്ച് വര്‍ഷവും ബോംബ് സൂക്ഷിച്ചതിന് അഞ്ചുവര്‍ഷവും ബോംബെറിഞ്ഞ സംഭവത്തില്‍ പത്ത് വര്‍ഷവുമാണ് ശിക്ഷ.എല്ലാം കൂടി പത്തുവര്‍ഷത്തെ കഠിന തടവും രണ്ടരലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവിലെ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ നിഷാദ് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡായ മൊട്ടമ്മലില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റാണ് നന്ദകുമാര്‍. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അരിയില്‍ ഷുക്കൂര്‍…
Read Moreവാഹനത്തിന് സൈഡു കൊടുത്തില്ലെന്നാരോപിച്ച് അംഗപരിമിതനായ ബിഎൽഒയ്ക്ക് യുവാക്കളുടെ ക്രൂരമർദനം
കണ്ണൂർ: വാഹനത്തിന് സൈഡു കൊടുത്തില്ലെന്ന് പറഞ്ഞ് അംഗപരിമിതനായ ബിഎൽഒയ്ക്ക് യുവാക്കളുടെ ക്രൂരമർദനം. കൂത്തുപറന്പ് 74-ാം നന്പർ ബൂത്ത് ബിഎൽഒയും പള്ളിക്കുന്ന് ജിഎച്ച്എസ്എസിലെ ഓഫീസ് അസിസ്റ്റന്റുമായ പി. രതീഷിനാണ് (44) ഇന്നലെ വൈകുന്നേരം പള്ളിക്കുന്നിൽ നിന്നു മർദനമേറ്റത്. ഭാര്യയും മകനുമായി ഇരുചക്രവാഹനത്തിൽ വരുന്നതിനിടയിൽ ഇതേ ദിശയിൽ നിന്നും വരികയായിരുന്ന ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് രതീഷിനെ അസഭ്യം പറയുകയും പിന്നീട് ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് കൈകൊണ്ട് മർദിക്കുകയും ചെയ്തത്. കഴുത്തിന് പരിക്കേറ്റ രതീഷ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മർദിച്ചത് അംഗപരിമിതനെയാണെന്നു തിരിച്ചറിഞ്ഞ യുവാക്കൾ പിന്നീട് ജില്ലാ ആശുപത്രിയിലെത്തി ക്ഷമാപണം നടത്തിയതായും അറിയുന്നു. രതീഷിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കൾ പോലീസ് കസ്റ്റഡിയിലായതായും അറിയുന്നു.
Read Moreകോടതിയിൽ സാക്ഷി പറയാൻ എത്തിയില്ല; വയോധികന് പ്രതിയുടെ ക്രൂരമർദനം; കേസെടുത്ത് പോലീസ്
ഇരിട്ടി: കോടതിയിൽ തനിക്ക് അനുകൂലമായി സാക്ഷി പറയാൻ എത്താതിരുന്ന വയോധികനെ പ്രതി വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു. മുഴക്കുന്ന് സ്വദേശി ഗംഗാധരനാണ് (60 ) മർദനമേറ്റത്. കാക്കയങ്ങാട് സ്വദേശി സി.കെ. ബാബുവാണ് വയോധികനെ തടഞ്ഞു നിർത്തി മർദിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാക്കയങ്ങാട് ടൗണിന് സമീപം വയോജന വിശ്രമ കേന്ദ്രത്തിന്റെ മുന്നിലെ റോഡിൽ വച്ചായിരുന്നു മർദനമേറ്റത്. ഇതുവഴി നടന്നുപോകുകയായിരുന്ന പരാതിക്കാരനെ പ്രതി പിടിച്ച് റോഡിലേക്കു തള്ളിയിടുകയും തൊട്ടടുത്ത കടയിൽ നിന്നു വാഴക്കുലയുടെ തണ്ടെടുത്ത് വീണുകിടന്ന പരാതിക്കാരനെ അടിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. മൊബൈൽ ഫോണുകൊണ്ട് വയോധികന്റെ തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. വയോധികന്റെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreസിപിഎം ബ്രാഞ്ച് സെക്രട്ടറി ലതേഷ് വധം: വിചാരണ പൂർത്തിയായി; കേസിൽ 68 സാക്ഷികൾ; വിധി 28ന്
തലശേരി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കടൽത്തീരത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 28 ന് കോടതി വിധി പറയും. സംഭവം നടന്ന് 17 വർഷത്തിനു ശേഷമാണ് കോടതി ഈ കേസിൽ വിധി പറയുന്നത്. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ തലായിയിലെ കെലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അഡീഷണൽ ജില്ലാ സെഷൻസ് 28 ന് വിധി പറയുക. 64 സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ 30 സാക്ഷികളെ വിസ്തരിച്ചു. 90 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 2020 ജനുവരി എട്ടിനാണു വിചാരണ ആരംഭിച്ചത്. 2025 ഏപ്രിൽ 25വരെ സാക്ഷിവിസ്താരം തുടർന്നു 2008 ഡിസംബർ 31നാണ് ലതേഷ് കൊല്ലപ്പെട്ടത്. ചക്യത്തുമുക്ക് കടപ്പുറത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെ. ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തായ മോഹൻലാൽ എന്ന ലാലുവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്നുമാണ് കേസ്. ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ കുന്നുംപുറത്ത് അജേഷ്…
Read More