ബിഎല്‍ഒ അനീഷ് ജോര്‍ജിന്‍റെ ആത്മഹത്യ: ജില്ലാ കളക്‌ടറുടെ റിപ്പോര്‍ട്ടും വിവാദത്തിലേക്ക്

പയ്യന്നൂര്‍: ഒട്ടേറെ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ് ബിഎല്‍ഒ അനീഷ് ജോര്‍ജിന്‍റെ ആത്മഹത്യ. ജോലിയുടെ കാഠിന്യവും മറ്റു സമ്മര്‍ദങ്ങളുമാണ് മരണകാരണമെന്ന വാദമുയരുമ്പോള്‍ ഇത്തരത്തിലുള്ള സമ്മര്‍ദങ്ങളുണ്ടായിരുന്നില്ല എന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടാണ് പുതിയ ചര്‍ച്ചയ്ക്കു കളമൊരുക്കിയത്. ആത്മഹത്യ ചെയ്ത ചീമേനി എറ്റുകുടുക്കയിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദവുമുണ്ടായിരുന്നുവെന്നതിന്‍റെ തെളിവുമായി ബൂത്തുതല ഏജന്‍റ് ജില്ലാ കളക്ടര്‍ക്കു നല്‍കിയ പരാതി പുറത്തുവന്നതാണ് പുതിയ ചര്‍ച്ചകള്‍ക്കു കളമൊരുക്കിയത്. കോണ്‍ഗ്രസ് നിയോഗിച്ച ബിഎല്‍ഒ വൈശാഖ് ഏറ്റുകുടുക്ക ഈ മാസം എട്ടിന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് അനീഷിനുണ്ടായിരുന്ന രാഷ്ട്രീയ സമ്മര്‍ദത്തെപ്പറ്റിയുള്ള സൂചനയുണ്ടായിരുന്നത്. കോണ്‍ഗ്രസുകാരനായ തന്നെക്കൂട്ടി എസ്‌ഐആര്‍ ചെയ്താല്‍ സിപിഎമ്മുകാര്‍ തടയുമെന്ന് അനീഷ് ഭയപ്പെട്ടിരുന്നതായി പരാതിയിലുണ്ട്. ഇതിനാലാണ് തന്നെ വിളിക്കാതിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നതായും എസ്‌ഐആര്‍ പ്രവൃത്തിയില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നും വൈശാഖ് കളക്ടര്‍ക്ക് നല്‍കിയ പരാതിയിലുണ്ടായിരുന്നു. ജോലിയില്‍ അനീഷിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രത്യേകമായി സമ്മര്‍ദമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് കളക്ടര്‍ തിരഞ്ഞെടുപ്പ്…

Read More

ചീമേനിയിലെ ബിഎല്‍ഒയുടെ ആത്മഹത്യ: ഫോൺ കസ്റ്റഡിയിൽ; സിപിഎമ്മിന്‍റെ ഭീഷണിയാണ്  ആത്മഹത്യയ്ക്ക് കാരണമെന്ന് ബിജെപി

പയ്യന്നൂര്‍: ചീമേനി ഏറ്റുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ തറയില്‍ അനീഷ് ജോര്‍ജിന്‍റെ (45)ആത്മഹത്യയുമായി ബന്ധപ്പെട്ട് അനീഷിന്‍റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഭീഷണികളെ തുടര്‍ന്നാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു. സിപിഎമ്മിന്‍റെ ഭീഷണിയാണ് അനീഷിന്‍റെ ആത്മഹത്യയ്ക്കു കാരണമെന്നും അനീഷിന്‍റെ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബിജെപി ജില്ലാ ഘടകം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനീഷിന് ഭീഷണിയുണ്ടായിരുന്നതായി വോയ്‌സ് ക്ലിപ്പുകളെ ഉദ്ധരിച്ച് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജും വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വത്തിലുള്ള ചിലരാണ് ഭീഷണിപ്പെടുത്തിയതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചിരുന്നു. അനീഷിന് ഭീഷണിയുള്ളതായി ഏറ്റുകുടുക്ക പ്രദേശത്തുനിന്നും ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായാണ് പോലീസ് അനീഷിന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്. ആരൊക്കെയാണു ഭീഷണിപ്പെടുത്തിയതെന്ന വിവരങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാവും. അതോടൊപ്പം…

Read More

നിർമാണത്തിലിരിക്കുന്ന ചാല ദേശീയപാതയിൽ കാർ അപ്രോച്ച് റോഡിനും പാലത്തിനുമിടയിൽ വീണു: ആളപായമില്ല

കണ്ണൂർ: ദേശീയപാത നിർമാണം നടക്കുന്ന ചാലയിൽ അപ്രോച്ച് റോഡിന്‍റെയും അടിപ്പാതയുടെയും ഇടയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞു. അപ്രോച്ച് റോഡിന്‍റെയും അടിപ്പാതയുടെയും ഭിത്തികൾക്കിടയിൽ കാർ കുടുങ്ങി നിന്നതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരന്നു സംഭവം. ഗതാഗതത്തിന് തുറന്നു കൊടുക്കാത്ത റോഡിലൂടെ തലശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപെട്ടത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമായിരുന്നു കാർ ഓടിച്ചിരുന്നത്. അപ്രോച്ച് റോഡും അടിപ്പാതയും ചേരുന്നിടത്ത് കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചിട്ടില്ല. അപ്രോച്ച് റോഡിലൂടെ വന്ന കാർ ഈ വിടവിലൂടെ താഴേക്ക് വീണെങ്കിലും അടിപ്പാതയുടെയും അപ്രോച്ച് റോഡിന്‍റെയും ഭിത്തികൾക്കിടയിൽ കുടുങ്ങി നിന്നതിനാലാണ് ദുരന്തം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാർ മുകളിൽനിന്ന് കയർ ഇട്ടുകൊടുത്ത് ലാസിമിനെ വലിച്ചു കയറ്റുകയായിരുന്നു.

Read More

ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ ആന ഓടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു. തൊഴിലാളിയായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം. പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്കു പോകുമ്പോളായിരുന്നു ആന സിനേഷിന്‍റെ വാഹനത്തിനുനേരേ തിരിഞ്ഞത്. ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴിമുറിച്ചുകടക്കുന്നതുകണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്കുകയറി എന്ന് ഉറപ്പിച്ചശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്തുവന്ന സിനേഷിനുനേരേ ആന തിരിയുകയായിരുന്നു. ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതു സിനേഷ് പകർത്തിയ വീഡിയോയിൽ കാണാൻ കഴിയും. ആന പാഞ്ഞെടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ വലിയ ദുരന്തം ഒഴിവാക്കി. ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.…

Read More

ഇരിട്ടിയിൽ വളർത്തുനായയെ വന്യജീവി കടിച്ചുകൊന്നു; പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിൽ വന്യജീവി വളർത്തുനായയെ കടിച്ചുകൊന്നു. ഇന്ന് പുലർച്ചയാണ് സംഭവം. ഷിബു മുട്ടനോലിയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് വന്യജീവി ആക്രമിച്ചത്. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിനു പുറത്തിറങ്ങിയപ്പോൾ വന്യമൃഗം നായയെ ഉപേക്ഷിച്ച് ഓടി മറഞ്ഞെന്ന് ഷിബു പറഞ്ഞു. മേഖലയിൽ വന്യജീവിയുടെ സാന്നിധ്യം ഉണ്ടെന്നും കടുവയാണെന്നുമാണു പ്രദേശവാസികൾ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ വളർത്തുമൃഗത്തെയാണ് വന്യജീവി പിടികൂടുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്പാണ് പശുവിനെ വന്യജീവി ആക്രമിച്ചുകൊന്നത്. പശുവിനെ കാണാതെ അന്വേഷിച്ചപ്പോഴാണ് വന്യജീവി പകുതി ഭക്ഷിച്ചനിലയിൽ പശുവിന്‍റെ ജഡം കണ്ടെത്തിയത്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്തെ താമസക്കാർ ആശങ്കയിലായിരിക്കുകയാണ്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അയ്യൻകുന്ന് പഞ്ചായത്തിന്‍റെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവിസാന്നിധ്യം പതിവാണ്. താമസക്കാർ പലപ്പോഴും വന്യജീവികളെ കാണാറുണ്ട്. സ്വകാര്യ വ്യക്തികൾ വാങ്ങിയിട്ടിരിക്കുന്ന ഏക്കറുകണക്കിന് വരുന്ന സ്ഥലങ്ങൾ വനത്തിന് സമാനമായി കാടുപിടിച്ചതോടെയാണ് വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നതെന്നാണു…

Read More

‘വട്ടമേശക്ക് ചുറ്റുമിരുന്നു ഒരുത്തനും മാർക്കിട്ട് പ്രഖ്യാപിക്കേണ്ടതല്ല രക്തസാക്ഷിത്വം: സിപിഎം നേതൃത്വത്തിനെതിരേ ബോംബ് നിർമാണക്കേസിലെ പ്രതി

കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളിയ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരേ ബോംബ് നിർമാണ കേസിലെ പ്രതി. ‘വട്ടമേശക്ക് ചുറ്റുമിരുന്നു ഒരുത്തനും മാർക്കിട്ട് പ്രഖ്യാപിക്കേണ്ടതല്ല രക്തസാക്ഷിത്വമെന്നും വർഗീയവാദികളെ പ്രതിരോധിക്കാൻ ഇറങ്ങിയപ്പോഴാണ് ഷെറിൽ കൊല്ലപ്പെട്ടതെന്നുമാണ് ബോംബ് നിർമാണ കേസിലെ ഒന്നാംപ്രതി വിനീഷിന്‍റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം’. ‘ഇന്ന് അവന് രക്തസാക്ഷിത്വ സർട്ടിഫിക്കറ്റ് അപ്രൂവൽ ചെയ്യേണ്ട ജഡ്ജ് പാനലിന്‍റെ കീഴ്ഘടകങ്ങൾ അന്ന് ഉറക്കമായിരുന്നു. വിളിച്ചുണർത്താൻ നോക്കിയിട്ട് പോലും എഴുന്നേറ്റില്ല.എഴുന്നേൽക്കാത്തത് മുട്ട് വിറച്ചിട്ടാണെന്നും സമ്മതിക്കാനുള്ള മടിയെന്നു അവനും നമ്മക്കും അറിയാം’…തുടങ്ങിയ രൂക്ഷമായ പ്രതികരണങ്ങളാണ് ഫേസ്ബുക്കിലൂടെ നടത്തുന്നത്. അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതു കൊണ്ടു തന്നെബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾ തന്നെ പാർട്ടിക്ക്…

Read More

ഫുട്ബോൾ താരം റൊണാള്‍ഡോയുടെ മാനേജർ ചമഞ്ഞ് തട്ടിപ്പ്; തുര്‍ക്കിയിലെ കമ്പനിയുടെ 1.35 കോടി തട്ടിയെടുത്തു

പയ്യന്നൂര്‍: പോര്‍ച്ചുഗീസില്‍ നിന്നുള്ള ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരിലും തട്ടിപ്പ്. റൊണാള്‍ഡോയുടെ മാനേജര്‍ ചമഞ്ഞാണ് തുര്‍ക്കിയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തത്. ഇതിനെതിരേ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വെഞ്ഞാറന്‍മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കടമ്പൂരിലെ അവിക്കല്‍ സുധീഷ് എന്നിവര്‍ക്കെതിരേ കോടതി നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. 2017-18 കാലഘട്ടത്തിലാണ് പരാതിക്കാസ്പദമായ സംഭവം. തുര്‍ക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിര്‍മാണ കമ്പനിയുടെ ദോഹയിലെ അപ്പാര്‍ട്ട്‌മെന്‍റ് പ്രോജക്ടിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്‍റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിനായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെയും ദോഹയിലെ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടിന്‍റെ പ്രചാരണത്തിന് ബ്രാന്‍ഡ് അംബാസിഡറായി ക്രിസ്ത്യാനോ റൊണാള്‍ഡോയെ ഏര്‍പ്പാടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പരാതിക്കാരനെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിനായി റൊണാള്‍ഡോയുടെ മാനേജര്‍ എന്ന പേരില്‍ തയാറാക്കിയ വ്യാജ കത്തുകള്‍ കാണിച്ചായിരുന്നു പ്രതികള്‍ പരാതിക്കാരെ സമീപിച്ചത്.റൊണാള്‍ഡോയുടെ പേരിലുള്ള കത്തുകള്‍ വിശ്വസിച്ചതോടെയാണ് കമ്പനിയുടെ ആളുകള്‍…

Read More

കുട്ടി കിണറ്റിൽ മരിച്ച സംഭവം: അമ്മ അറസ്റ്റിൽ; കുട്ടിയെ കിണറ്റിൽ എറിഞ്ഞുവെന്ന് അമ്മയുടെ കുറ്റസമ്മതം

തളിപ്പറമ്പ്: കുറുമാത്തൂർ പൊക്കുണ്ട് ഡയറി സലഫി മസ്‌ജിദിന് സമീപത്തെ രണ്ടുമാസം പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെടാനിടയായ സംഭവത്തിൽ അമ്മ എം.പി. മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തളിപ്പറന്പ് ഡിവൈഎസ്‌പി കെ.ഇ. പ്രേമചന്ദ്രൻ, സിഐ ബാബുമോൻ, എസ്ഐ ദിനേശൻ കോതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെയും ഇന്നുമായി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ഹിലാൽ മൻസിലിലെ ജാബിറിന്‍റെ മകൻ ആമീഷ് അലൻ ജാബിറിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് കുട്ടിയുടെ അമ്മ മുബഷീറ പറഞ്ഞിരുന്നത്. നാട്ടുകാരനായ പി.പി. നാസർ 24 കോൽ താഴ്‌ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിൽ കുട്ടി വീണുവെന്ന് പറഞ്ഞത് തുടക്കം മുതൽ പോലീസിന് സംശയമുണർത്തിയിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍…

Read More

കണ്ണൂരിൽ ഡ്യൂട്ടിക്കിടെ ആർപിഎഫ് ഉദ്യോഗസ്ഥന് മർദനം; മമ്പറം സ്വദേശി പിടിയിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൻ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനു നേരേ ആക്രമണം. മലപ്പുറം എടപ്പാൾ സ്വദേശിയായ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ പി. ശശിധരനു നേരേയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11.45 ഓടെ ലേഡീസ് വിശ്രമ മുറിയുടെ സമീപത്താണു സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിൽ അലസമായി കിടന്നുറങ്ങിയ ധനേഷിനെ വിളിച്ചുണർത്തിയപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും യൂണിഫോമിന്‍റെ കോളറിൽ പിടിച്ചുവലിച്ചും കൈകൊണ്ടടിച്ചും പല്ല്കൊണ്ട് കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥന്‍റെ പരാതിയിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേയിൽ താത്കാലിക ജീവനക്കാരനാണ് ധനേഷ്.

Read More

പാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിൽ പാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തിൽകുമാറാറാണ് (54) മരിച്ചത്. സഹായി സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ഓടെ പാൽചുരം ആശ്രമം ജംഗ്ഷ്നു മുകളിലായിരുന്നു അപകടം. ഛത്തീസ്ഗഡിൽ നിന്നും കമ്പിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെടതാകാം കാരണമെന്നു കരുതുന്നു. റോഡിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ലോറി മരത്തിൽ തട്ടി തങ്ങി നിൽക്കുകയായിരുന്നു. പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും കേളകം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read More