കണ്ണൂരിൽ നിന്നും കാർ തട്ടിയെടുത്ത സംഭവത്തിൽ ചെറുവത്തൂർ സ്വദേശി 19 വർഷത്തിനുശേഷം പിടിയിൽ

കണ്ണൂർ: ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതി 19 വർഷത്തിനുശേഷം പിടിയിൽ. ചെറുവത്തൂർ കടാങ്കോട്ടെ ഇട്ടമ്മൽ അബ്ദുൾ സലാമിനെ (52) യാണ് ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. 2000 ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വിരാജ്പേട്ടയിൽനിന്നു മൂന്നംഗ സുഹൃത്തുകൾ ട്രിപ്പ് വിളിച്ച് അംബാസിഡർ കാറിൽ കണ്ണൂരിലെത്തിയതായിരുന്നു. സഫയർ ടൂറിസ്റ്റ് ഹോമിൽ ഇവർക്ക് താമസ സൗകര്യമൊരുക്കിയ ശേഷം ഡ്രൈവർ പുറത്തുവന്ന് അംബാസിഡർ കാറിൽ വിശ്രമിക്കുന്നതിനിടെ അബ്ദുൾ സലാമും കൂട്ടാളിയും ഡ്രൈവറെ മയക്കുമരുന്ന് നൽകി ഉറക്കിയ ശേഷം അംബാസിഡർ കാറുമായി കടന്നുകളയുകയായിരുന്നു. പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതിനിടയിലാണ് കേസിലെ രണ്ടാം പ്രതി അബ്ദുൾ സലാം മുങ്ങിയത്. ടൗൺ സിഐയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി ചെറുവത്തൂരിലെ വീട് വളഞ്ഞാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More

കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതി; വയല്‍ അമേരിക്കൻ കമ്പനിക്ക് വിട്ടുകൊടുക്കുന്നതിനെതിരേ സിപിഎം

പയ്യന്നൂര്‍: ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ പെട്രോളിയം കമ്പനികളുടെ പെട്രോളിയം സംഭരണശാലയ്ക്കായി കണ്ടങ്കാളിയിലെ വയല്‍ വിട്ടുകൊടുക്കുന്നതിനെതിരെ സിപിഎമ്മും. അമേരിക്കയിലെ കുത്തക പെട്രോളിയം ഭീമൻമാർക്ക് ബിപിസിഎല്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലൂടെ പദ്ധതിക്കായി ഏറ്റെടുക്കുന്ന തലോത്ത് വയല്‍ അമേരിക്കയുടെ കൈയിലെത്തുന്നതിനെതിരെ സിപിഎം രംഗത്തെത്തുമെന്നാണ് സൂചന. നേവല്‍ അക്കാഡമിയും എഫ്‌സിഐ ഗോഡൗണും ജനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ടുവെങ്കിലും ഇതുമൂലമുള്ള പ്രയാസങ്ങള്‍ ഇപ്പോഴും ജനങ്ങള്‍ അനുഭവിക്കുകയാണ്. ഏത് പദ്ധതി വരുമ്പോഴും ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുമെന്നതിനാലും പെട്രോളിയം സംഭരണ പദ്ധതികൊണ്ട് നാടിന് വികസനമുണ്ടാകുമെങ്കില്‍ എതിര് നില്‍ക്കേണ്ടതില്ല എന്ന നയമാണ് സിപിഎമ്മും ഘടക കക്ഷികളും സ്വീകരിച്ചിരുന്നത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നതുമാണ്.അതുകൊണ്ട് തന്നെ പദ്ധതിക്കനുകൂലമായ സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമായിരുന്നു.അതിനിടയിലാണ് അമേരിക്കയിലെ വന്‍കിട എണ്ണക്കമ്പനിയായ എക്‌സോണ്‍ മൊബീലിന് ബിപിസിഎല്ലില്‍ കേന്ദ്ര സര്‍ക്കാരിനുള്ള 53.29 ശതമാനം ഓഹരികള്‍ 60,000 കോടി രൂപക്ക് വില്‍ക്കുന്നതിന് സെക്രട്ടറിതല സമിതി തീരുമാനമെടുത്തതായുള്ള വാര്‍ത്തകള്‍…

Read More

പിലാത്തറ ബസ് സ്റ്റാൻഡിൽ യുവതിയെ തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി; പെരിങ്ങോം സ്വദേശി കസ്റ്റഡിയിൽ

പിലാത്തറ: ബസ് സ്റ്റാൻഡിൽ വച്ച് യുവതിയെ പെട്രോൾ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പരിയാരം പോലീസ് പിടികൂടി. പെരിങ്ങോം സ്വദേശിയായ നാൽപത്തിനാലുകാരനെയാണ് ഇന്ന് രാവിലെ പോലീസ് പിടികൂടിയത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ജോഷി ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്കൊപ്പം താമസിക്കുകയായിരുന്നു. യുവതിയുമായി തെറ്റിയ ഇയാൾ ഇന്ന് രാവിലെ തന്‍റെ കുടെ വന്നില്ലെങ്കിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്ന് പിലാത്തറ ബസ്‌ സ്റ്റാൻഡിൽ വച്ച് ഭീഷണി മുഴക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചെത്തിയ പരിയാരം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

Read More

പരിയാരം മെഡിക്കൽ കോളജ് പരിസരത്തെ ഓട്ടോറിക്ഷകളിൽ കവർച്ച നടത്തുന്ന വിരുതൻ അറസ്റ്റിൽ

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് പരിസരത്തെ നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കവർച്ച നടത്തുന്ന വിരുതൻ അറസ്റ്റിൽ. ചിറക്കൽ കുന്നുംകൈയിലെ പി.വി.നൗഷാദ് (49) നെയാണ് പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് പരിസരത്ത് രോഗികളുമായി എത്തി പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളിൽ കവർച്ച നടക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നുവെങ്കിലും പോലീസിൽ രേഖാമൂലം പരാതികൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ 16ന് ഇവിടെ നിർത്തിയിട്ട ആലക്കോട് വെള്ളാട്ടെ ഇടുപുരയിടത്തിൽ അജിത് പ്രസാദിന്‍റെ കെഎൽ 59 എഫ് 3054 ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 12,000 രൂപ മോഷ്ടിച്ച കേസിലാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കക്കാട് അരയാൽ തറയിൽ സമാന രീതിയിൽ കവർച്ച നടത്തിയതിനാൽ നൗഷാദിനെ പിടികൂട ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. വൈകുന്നേരം പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.

Read More

ചക്കരക്കല്ലിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണ നിലയിൽ;അമ്മയെ രക്ഷപ്പെടുത്തി,അഞ്ചരമാസം പ്രായമുള്ള കുഞ്ഞ്മരിച്ചു

ചക്കരക്കൽ(കണ്ണൂർ): അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ വീണനിലയിൽ കണ്ടെത്തി. അമ്മയെ രക്ഷപ്പെടുത്തി, കുഞ്ഞ് മരിച്ചു. ചക്കരക്കൽ സോനാ റോഡിൽ ആണ് നാടിനെ നടുക്കിയ സംഭവം. സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസിൽ കെ.രാജീവന്‍റെ ഭാര്യ കൂത്തുപറന്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീന (36 ) യേയും കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാൻബി രാജിനേയുമാണ് ഇന്നുരാവിലെ ആറോടെ വീട്ടുകിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാൻബി രാജിനെ കണ്ണൂർ മെഡിക്കൽ കോളജ് ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂർ അഗ്നിശമനയൂണിറ്റ് സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ, ഭക്തവത്സലൻ, കെ.നിജിൽ, എം.കെ.അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. ചക്കരക്കൽ സിഐ ഇ.പി സുരേശൻ, എസ്ഐ പി.കെ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സംഭവസ്ഥലത്തെത്തി.

Read More

സംസ്ഥാന ഭാഗ്യക്കുറി: മൺസൂൺ ബംപറിന്‍റെ സമ്മാനാർഹനെച്ചൊല്ലി ദുരൂഹത; സമ്മാനത്തുക നൽകുന്നതു ലോട്ടറി വകുപ്പ് മരവിപ്പിച്ചേക്കും

തളിപ്പറമ്പ്: കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബംപറിന്‍റെ സമ്മാനാർഹനെ ചൊല്ലി ദുരൂഹത. സംഭവത്തിൽ തമിഴ്നാട് സ്വദേശിയുടെ പരാതിയിന്മേൽ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇതോടെ സമ്മാനത്തുക നൽകുന്നതു ലോട്ടറി വകുപ്പ് മരവിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നേരത്തെ പറശിനിക്കടവ് സ്വദേശിയായ അജിതന്‍റെ കൈവശമായിരുന്നു സമ്മാനാർഹമായ മൺസൂൺ ബംപർ ലോട്ടറി ടിക്കറ്റ്. അജിതൻ ടിക്കറ്റ് കാനറാ ബാങ്കിന്‍റെ പുതിയതെരു ശാഖയിൽ നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിനെതിരെ കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുനിയൻ പരാതിയുമായി രംഗത്തുവരികയായിരുന്നു. ബംപർ സമ്മാനമടിച്ച ടിക്കറ്റ് തന്‍റെ കൈവശമുണ്ടായിരുന്നതാണെന്നാണു പരാതി. ടിക്കറ്റെടുത്തയുടൻ ലോട്ടറിക്കു പിറകിൽ തന്‍റെ പേരെഴുതിവച്ചിരുന്നു. എന്നാൽ ചിലർ ടിക്കറ്റ് തട്ടിയെടുത്തു കൈക്കലാക്കിയ ശേഷം തന്‍റെ പേര് മായ്ച്ചു കളഞ്ഞു സമ്മാനത്തുക തട്ടിയെടുത്തുവെന്നാണു പരാതി. അതേസമയം പറശിനിക്കടവിലെ ചില ഉന്നതർ കള്ളപ്പണം വെളുപ്പിക്കാൻ മറ്റൊരാളിൽ നിന്നും സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയെന്ന പ്രചാരണവും നിലനിൽക്കുന്നുണ്ട്. ആ…

Read More

കർണാടകയിൽനിന്നു വോട്ടർമാരെ മഞ്ചേശ്വരത്തേക്ക് “ഇറക്കുമതി ചെയ്ത’ ബസുകൾ പിടികൂടി

മഞ്ചേശ്വരം: കർണാടകയിൽനിന്നു വോട്ടർമാരുമായി മഞ്ചേശ്വരത്തേക്ക് എത്തിയ ബസുകൾ പോലീസ് പിടികൂടി. മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടെടുപ്പിനായി കർണാടകയിൽനിന്നു വോട്ടർമാരുമായി എത്തിയ കർണാടക രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങളാണു പിടികൂടിയത്. ഉപ്പളയിൽ ഫ്ളയിംഗ് സ്ക്വാഡ് നിർദ്ദേശപ്രകാരമാണു മഞ്ചേശ്വരം പോലീസ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. നൂറോളം വോട്ടർമാർ ബസിലുണ്ടായിരുന്നെന്ന പോലീസ് അറിയിച്ചു.

Read More

ഭ്രാന്തൻകുന്നോ, പ്രാന്തങ്കുന്നോ…‍? തളിപ്പറന്പിൽ സ്ഥലനാമ വിവാദം കൊഴുക്കുന്നു; ചരിത്രം നാമം തിരുത്തേണ്ടന്ന വാദവുമായി നാട്ടുകാർ

തളിപ്പറമ്പ്: ഭ്രാന്തന്‍കുന്നോ, പ്രാന്തങ്കുന്നോ…തളിപ്പറമ്പ് കരിമ്പം പ്രദേശത്തെ ഒരു സ്ഥലനാമത്തിന്‍റെ പേരിൽ വിവാദം കനക്കുന്നു. സര്‍സയ്യിദ് കോളജ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്തിന്‍റെ പേര് പതിറ്റാണ്ടുകളായി അറിയപ്പെടുന്നത് ഭ്രാന്തന്‍കുന്ന് എന്നാണ്. കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ പുതിയശാഖയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ സ്ഥലനാമം പ്രാന്തങ്കുന്ന് എന്നാക്കി മാറ്റി. ഇത് ശരിയല്ലെന്ന് വാദിച്ച് ഒരുവിഭാഗം നാട്ടുകാര്‍ കഴിഞ്ഞദിവസം ഇവിടെ ഭ്രാന്തന്‍കുന്ന് എന്ന ബോര്‍ഡ് സ്ഥാപിച്ചു. മുമ്പ് പ്രദേശത്ത് ജീവിച്ചിരുന്ന നമ്പൂതിരി സമുദായത്തില്‍പ്പെട്ട പുരോഗമനവാദിയായ ഒരാളെ ഭ്രാന്തന്‍ എന്ന് മുദ്രകുത്തിയെന്നും അദ്ദേഹം താമസിച്ചുവന്ന സ്ഥലത്തെ ഭ്രാന്തന്‍കുന്ന് എന്നു വിളിച്ചുവെന്നുമാണ് പഴമക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ രേഖകളിലും വില്ലേജ് രേഖകളിലും സ്ഥലനാമം ഭ്രാന്തന്‍കുന്ന് എന്ന് തന്നെയാണ് രേഖപ്പെടുത്തിയതെന്നും അതില്‍ മാറ്റം വരുത്താന്‍ ബാങ്ക് അധികൃതര്‍ക്ക് അധികാരമില്ലെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Read More

തിരുവനന്തപുരത്ത് അറസ്റ്റിലായ അരങ്ങം സ്വദേശി നിരവധി തട്ടിപ്പു കേസുകളിലെ പ്രതി; തട്ടിയെടുക്കുന്ന പണം ആഡംബര ജീവിതത്തിന്

ആലക്കോട്: വിദേശത്ത് ജോലി വാഗ്ദാനം നല്കിയ ശേഷം പണം തട്ടിയെടുക്കുന്നതായിരുന്നു തിരുവനന്തപുരത്ത് അറസ്റ്റിലായ ആലക്കോട് അരങ്ങം സ്വദേശിയുടെ പ്രധാന തട്ടിപ്പ് രീതി. നിരവധി തട്ടിപ്പു കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പഞ്ചായത്ത് ഓഫീസിനു സമീപത്തെ വടക്കേടത്ത് കെ. രാജനെയാണ് (50) ആലക്കോട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുകൾ നടത്തി ആഡംബര ജീവിതം നടത്തി വരുന്നതിനിടെ തിരുവനന്തപുരത്ത് തന്പാനൂരിൽ വച്ചാണു പോലീസ് പിടിയിലാകുന്നത്. രാജൻ അസോസിയേറ്റ്സ് എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു.വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ ഇയാൾക്കെതിരേ ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകൾ ഉണ്ട്. ജോലി നൽകാമെന്നു പറഞ്ഞ് പണം തട്ടിയശേഷം പരാതി നൽകുന്നവർക്ക് ചെക്ക് നൽകി മുങ്ങുകയായിരുന്നു ഇയാളുടെ പതിവ്. 2011 ൽ തേർത്തല്ലി സ്വദേശിയായ ശശി എന്നയാളിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 1.10 ലക്ഷം…

Read More

ജില്ലാ ബാങ്കിലെ കവർച്ച:  ഞായറാഴ്ച്ച കള്ളൻ’ തമിഴ്നാട് സ്വദേശി വെട്രിവേലൻ പോലീസ് പിടിയിൽ

കണ്ണൂർ: കണ്ണൂർ ജില്ലാ ബാങ്കിൽ പട്ടാപകൽ കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ചിന്ന സേലത്തെ വെട്രിവേലിനെ (29) യാണ് ടൗൺ എസ്ഐ ബാവിഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് ജില്ലാ ബാങ്കിൽ കവർച്ച നടന്നത്. ബാങ്ക് ഓഡിറ്റോറിയത്തിൽ കടന്ന മോഷ്ടാവ് ടോയ്‌ലറ്റിന്‍റെ ടാപ്പ്, ഫയർ സേഫ്റ്റി മിഷന്‍റെ വാൾവ്, പൈപ്പ് ഫിറ്റിംഗ്സ്, വാട്ടർ ടാപ്പ് തുടങ്ങിയവ കവർച്ച ചെയ്യുകയായിരുന്നു. ജില്ലാ ബാങ്ക് അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നഗരത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലാകുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് മോഷ്ടിച്ച സാധനങ്ങൾ ചാക്കിലാക്കി കടത്തുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.നിർമാണത്തിലിരിക്കുന്ന വീടുകളാണ് വെട്രിവേലിന്‍റെ പ്രധാന മോഷണ കേന്ദ്രങ്ങൾ. വീടുകളിൽ കയറുന്ന ഇയാൾ നിർമാണ സാമഗ്രഹികളാണ് മോഷ്ടിക്കുന്നത്. വയറിംഗ്, പബ്ലിംഗ് തുടങ്ങിയ സാധനങ്ങളാണ് വീട്ടിൽ നിന്നും മോഷ്ടിക്കുന്നത്. കഴിഞ്ഞ…

Read More