ഉപതെരഞ്ഞെടുപ്പ്;  മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമമെന്ന് പരാതി; യുവതി പിടിയില്‍

കാസർഗോഡ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയേത്തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നബീസ എന്ന യുവതിയാണ് അറസ്റ്റിലായത്. ബാക്രബയലിലെ 42-ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കുച്ചെന്ന പരാതിയിലാണ് നബീസ പിടിയിലായത്. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നബീസയെ അറസ്റ്റ് ചെയ്തത്.

Read More

പാനൂരിലെ ബ്ലാക്ക്മാൻ 16 കാരനോ..? നാട്ടുകാർ പിടികൂടിയ 16 കാരനെ പോലീസ് വിട്ടയച്ചു

പാനൂർ: ബ്ലാക്ക്മാനായി പാനൂർ വില്ലേജ് ഓഫീസ് പരിസരത്തെ ഏതാനും വീടുകളിൽ ഭയാനക സാഹചര്യം സൃഷ്ടിച്ചയാൾക്കായി നാട്ടുകാർ പരിശോധന നടത്തുന്നതിനിടയിൽ 16 കാരനെ പിടികൂടി. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസിലേൽപ്പിച്ചതിനെ തുടർന്ന് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്. ഇതിന് മുമ്പ് പ്രദേശത്ത് യോഗം വിളിച്ച് പ്രതിയെ ഉടൻ പിടികൂടി സമാധാന സാഹചര്യം സൃഷ്ടിക്കുമെന്ന് പോലീസ്ഉറപ്പ് നൽകിയിരുന്നു. പിടികൂടിയാൾ ബ്ലാക്ക് മാനായി ചമഞ്ഞയാളാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Read More

കനത്ത നാശം വിതച്ച് തുലാമഴ! രാജഗിരി കപ്പാലത്തും അരിവിളഞ്ഞപൊയിൽ ഇരട്ടപ്പാലത്തും ഉരുൾപൊട്ടി

ചെറുപുഴ\ആലക്കോട്: ഇന്നലെ പെയ്ത കനത്തമഴയിൽ മലയോരപ്രദേശങ്ങളിൽ വ്യാപകനാശം. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി കപ്പാലത്തിനു മുകളിലും അരിവിളഞ്ഞപൊയിൽ ഇരട്ടപ്പാലത്തും ഉരുൾപൊട്ടി. ചെറുപുഴ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട കപ്പാലത്തിനു മുകളിൽ ഇന്നലെ വൈകുന്നേരമാണ് ഉരുൾപൊട്ടലുണ്ടായത്. രാജഗിരി-ജോസ്ഗിരി റോഡിന്‍റെ ഒരുഭാഗം ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. രാജഗിരിയിലെ പടിഞ്ഞാറെവീട്ടിൽ സുബിൻ ജോസഫിന്‍റെ വീടിന്‍റെ പിന്നിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശവാസികൾ ഉപയോഗിക്കുന്ന ഒട്ടേറെ കുടിവെള്ള പദ്ധതികൾ നശിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ആരംഭിച്ച കനത്തമഴ 5.30നാണ് ശമിച്ചത്. മഴ ശമിച്ചതിനുശേഷമാണ് ഉരുൾപൊട്ടലുണ്ടായ കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാജഗിരി ഇടക്കോളനിയിലേക്ക് പോകുന്ന രണ്ട് നടപ്പാലങ്ങൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്‍റ് ഡെന്നി കാവാലം, പഞ്ചായത്ത്…

Read More

കാസർഗോട്ട് ഉരുൾപൊട്ടൽ: പുഴകളിൽ വെള്ളം ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിർദേശം

കൊന്നക്കാട്: കാസർഗോഡ് ജില്ലയിലെ കൊന്നക്കാട് മാലോത്തിനടുത്ത് വനത്തിൽ ഉരുൾപൊട്ടി. മലവെള്ളം കുത്തിയൊലിച്ച് വരുന്നതിനാൽ തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. നീലേശ്വരം പഞ്ചായത്തിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ മാറി താമസിക്കാൻ തയാറാകണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Read More

പാനൂരിലെ ബ്ലാക്ക്മാൻ! പ്രചാരണത്തിനു പിന്നിൽ കിടപ്പറ നോട്ടക്കാർ; ആശങ്ക വേണ്ടെന്ന് പോലീസ്

പാനൂർ: പാനൂർ മേഖലയിലെ ബ്ലാക്ക്മാൻ ഇറങ്ങിയെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ലെന്ന് പോലീസ്. രാത്രി വീടുകളിലെ കുളിമുറിയിലും കിടപ്പറകളിലും ഒളിഞ്ഞു നോക്കുന്നതുൾപ്പെടെയുള്ള സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നയാളാണ് ഇതിനു പിന്നിലെന്നും പോലീസ് അറിയിച്ചു. ഏതാനും ദിവസം മുന്പ് പാനൂർ വില്ലേജ് ഓഫീസിനു സമീപമായിരുന്നു ബ്ലാക്ക്മാന്‍റെ സാന്നിധ്യമുണ്ടെന്ന് പ്രചാരണമുണ്ടായത്. അസ്വാഭാവിക സാഹചര്യത്തിൽ ചിലർ ഒരാളെ കണ്ടിരുന്നു. ഇതോടെ പാനൂരിൽ ബ്ലാക്ക്മാൻ ഇറങ്ങിയെന്ന പ്രചരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു കഴിഞ്ഞു പോന്നത്. മാസങ്ങൾക്ക് മുന്പ് തലശേരിയിലും പരിസരത്തും ബ്ലാക്ക്മാൻ ഇറങ്ങിയിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് തലശേരിക്കാരുടെ ആശങ്കയ്ക്കും ഭയത്തിനും വിരാമമായത്. പാനൂരിൽ ബ്ലാക്ക്മാൻ ഇറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന് സിഐ ടി.പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ രാത്രി പരിശോധന ആരംഭിച്ചിട്ടുണ്ട്. നിരീക്ഷണ കാമറകളുടെ വീഡിയോ ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പ്രദേശവാസിയായ ഒ.ടി. നവാസിന്‍റെ വീട്ടിൽ നടത്തിയ യോഗത്തിൽ സിഐ സ്ത്രീകൾക്കും കുട്ടികൾക്കുമായി…

Read More

ഇവിടെ സ്റ്റോപ്പില്ല! കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച യാത്രക്കാരന് മാനഹാനിയും ധനനഷ്ടവും; സംഭവം തളിപ്പറമ്പില്‍

തളിപ്പറമ്പ്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ച യാത്രക്കാരന് മാനഹാനിയും ധനനഷ്ടവും. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസില്‍ പയ്യന്നൂരില്‍ നിന്ന് കയറിയ യാത്രക്കാരന്‍ ചിറവക്കില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ ഡ്രൈവര്‍ തളിപ്പറമ്പ് ഹൈവേയിലെ ബസ് സ്റ്റോപ്പിലാണ് നിര്‍ത്തിയത്. പ്രകോപിതനായ യാത്രക്കാരന്‍ ഡ്രൈവറുടെ സീറ്റിനടുത്തെത്തി കഴുത്തിന് പിടിച്ച് മര്‍ദിക്കുകയായിരുന്നു. പ്രശ്‌നത്തിൽ ഇടപെട്ട യാത്രക്കാര്‍ മര്‍ദിച്ചയാളെ പിടിച്ചുവയ്ക്കുകയും ഒത്തുതീര്‍പ്പെന്ന നിലയില്‍ ഡ്രൈവറുടെ കാലുപിടിച്ച് മാപ്പുപറയിക്കുകയും ചെയ്തു. ഈ സമയം ആളുകള്‍ റോഡില്‍ തടിച്ചുകൂടിയതോടെ ഗതാഗതതടസമായി. തുടര്‍ന്ന് ട്രാഫിക് പോലീസ് സ്ഥലത്തെത്തി. തന്നെ കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും മര്‍ദിച്ചതായി ഡ്രൈവറെ തല്ലിയ യാത്രക്കാരന്‍ പോലീസിനോട് പരാതിപ്പെട്ടു. ഇതോടെ ബസ് സ്‌റ്റേഷനിലേക്കെടുക്കാന്‍ പോലീസ് നിര്‍ദേശിച്ചു. ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു ബസില്‍ കയറ്റിവിട്ടു. കണ്ണൂരിലെത്തി മാനന്തവാടിയിലേക്ക് പോകേണ്ട ബസിന്‍റെ ട്രിപ്പ് ഇതോടെ റദ്ദാക്കി. സംഭവം…

Read More

സിനിമകളിൽ കാണുംവിധം ഭീകരത! കമ്പിൽ ടൗണിൽ വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; യുവാവിനെ പോലീസ് പിടിച്ചു

മയ്യിൽ: കമ്പിൽ ടൗണിൽ വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ മയ്യിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പുതിയതെരു ഭാഗത്ത് നിന്ന് വരികയായിരുന്ന ടാക്സി കാറാണ് തെറ്റായ ദിശയിലൂടെ വന്ന് സിനിമകളിൽ കാണുംവിധം ഭീകരത സൃഷ്ടിച്ചത്. കാറ് തട്ടി ആറോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാറിടിച്ച് ഒരാൾക്ക് പരിക്കേല്ക്കുകയും ചെയ്തു. ഭീകരാന്തരീഷം സൃഷ്ടിച്ച കാർ ഒടുവിൽ വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. മയ്യിൽ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.നാറാത്ത് പാമ്പുരുത്തി സ്വദേശിക്കാണ് കാറിടിച്ച് പരിക്കേറ്റത്. നാറാത്ത് സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Read More

വടക്കൻ ജില്ലയിലെ  മാവോയിസ്റ്റ് ഭീഷണി;  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കണ്ണൂർ: വടക്കൻ ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണിയും സുരക്ഷാകാര്യങ്ങളും വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം കണ്ണൂരിൽ തുടങ്ങി. ഇന്നു രാവിലെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, ഐജിമാർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ജില്ലാ പോലീസ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വടക്കൻ ജില്ലകളിലെ വനാതിർത്തികളിൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് വനാതിർത്തി പോലീസ് സ്റ്റേഷനുകളിൽ കർശന സുരക്ഷ ഒരുക്കാൻ നിർദേശവും നല്കിയിരുന്നു.

Read More

ഭാര്യയെ പരിചയപ്പെടുത്താമെന്നു പറഞ്ഞു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റിൽ

പയ്യന്നൂര്‍: ഭാര്യയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് ബസ്‌സ്റ്റാൻഡിലേക്ക് വിളിച്ച് വരുത്തിയ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റിൽ. മയ്യില്‍ കുറ്റ്യാട്ടൂർ ചട്ടുകപ്പാറയിലെ വി.സി.പ്രശാന്തിനെ (31) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാസ്പദമായ സംഭവം.ആയൂര്‍വദ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായ ഇരുപത്തിനാലുകാരിയായ യുവതിയാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ പരിചയമുണ്ടായിരുന്ന ഈ യുവതിയോട് തന്‍റെ ഭാര്യയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് ഇയാള്‍ പയ്യന്നൂർ ബസ്‌സ്റ്റാൻഡിലേക്ക് വിളിച്ച് വരുത്തിയതത്രെ ബസ്‌സ്റ്റാൻഡിലെത്തിയ യുവതിയെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Read More

കോളജ് വിദ്യാർഥിനിയെ കെഎസ്ആർടിസി ബസിൽ പീഡിപ്പിക്കാൻ ശ്രമം; കീഴ്പ്പള്ളി സ്വദേശി അറസ്റ്റിൽ

ഇരിട്ടി: കെഎസ്ആർടിസി ബസിൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിട്ടിയിൽ നിന്നും ഉളിക്കൽ വഴി ആലക്കോട് പോകുകയായിരുന്ന ബസിലാണ് വിദ്യാർഥിനിയെ ശല്യം ചെയ്തതത്. കീഴ്പ്പള്ളിയിലെ കുഴികണ്ണി ജിതേഷിനെ (33) യാണ് ഉളിക്കൽ എസ്ഐ കെ.വി നിഷിത്ത്, എഎസ്ഐ നാസർ പൊയിലൻ , സിപിഒ അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വിദ്യാർഥിനിയെ ജിതേഷ് ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ മാറി നിൽക്കാൻ പറഞ്ഞുവെങ്കിലും പീഡന ശ്രമം തുടരുകയും വിദ്യാർഥിനി ബഹളം വെച്ചതിനെ തുടർന്ന് സഹ യാത്രികരുടെ ആവശ്യപ്രകാരം ഉളിക്കൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. വിദ്യാർഥിനി പരാതി എഴുതി നൽകുകയും ചെയ്തു.

Read More