തളിപ്പറമ്പ്: മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി തട്ടിയെടുത്തതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ടിക്കറ്റ് ബാങ്കില്‍ കളക്ഷന്‍ നല്കിയ പറശിനിക്കടവിലെ പി.എം.അജിതനെ സംശയിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്. തമിഴ്നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയന്റെ (49) പരാതിയിലാണ് കേസ്. നേരത്തെ പരാതിയോ അന്വേഷണമോ ഇല്ലെന്ന് പറഞ്ഞിരുന്ന പോലീസ് ഇന്നലെയാണ് സംഭവത്തില്‍ കേസെടുത്തത്. അഞ്ച് കോടി രൂപയാണ് കഴിഞ്ഞ ജൂലൈ 18 ന് നറുക്കെടുത്ത എംഇ 174253 നമ്പര്‍ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് അടങ്ങിയ പേഴ്സ് പറശിനിക്കടവ് ക്ഷേത്രപരിസരത്തുവെച്ച് തട്ടിയെടുത്തതായാണ് മുനിയന്‍ നല്കിയ പരാതി. കഴിഞ്ഞ ഒരു മാസത്തിലേറെയായി പോലീസ് രഹസ്യമായി അന്വേഷണം നടത്തിയ ശേഷമാണ് ഒടുവില്‍ കേസെടുത്തിരിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് അജിതന് ലഭിച്ച 40 ലക്ഷം രൂപയും 50 പവനും ഭാഗ്യക്കുറിയെപ്പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ…
Read MoreCategory: Kannur
ഒമ്പത്വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പയ്യന്നൂരിൽ സെയില്സ്മാന് അറസ്റ്റില്‍
പയ്യന്നൂര്‍: സാധനങ്ങള്‍ വാങ്ങാനെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെയില്‍സ്മാനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എട്ടിക്കുളത്ത് വിവാഹം കഴിച്ച പെരിങ്ങോം സ്വദേശി റഷീദിനെ (44) യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഷോപ്പിലാണ് പരാതിക്കാസ്പദമായ സംഭവം.ലൈംഗിക ഉദ്യേശത്തോടെ ഇയാള്‍ കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ കൂട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് പോലീസ് സെയില്‍സ്മാനെതിരെ കേസെടുത്തത്.പയ്യന്നൂര്‍ സിഐ എ.വി.ദിനേശിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreലോട്ടറി ടിക്കറ്റ് തിരുത്തി സമ്മാനത്തുക വാങ്ങിയ ചീമേനി സ്വദേശി അറസ്റ്റിൽ; ബഷീറിന്റെ തന്ത്രം ഇങ്ങനെ…
പയ്യന്നൂര്‍:ലോട്ടറി ടിക്കറ്റ് നമ്പറില്‍ തിരുത്തല്‍ വരുത്തി സമ്മാനത്തുക വാങ്ങിയ വിരുതന് അറസ്റ്റില്‍. ചീമേനി ചെമ്പ്രകാനത്തെ പ്രവാസിയായ എം.ബഷീറാണ് (47) അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ട് ദിവസം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂര്‍ ടൗണില്‍ നടന്ന് ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന കരിവെള്ളൂര്‍ കുണിയനിലെ കുഞ്ഞമ്പുവിനേയാണ് ഇയാള്‍ കബളിപ്പിച്ചത്. ബഷീര്‍ ഓണക്കുന്നില്‍ നിന്നെടുത്ത എട്ട് ടിക്കറ്റില്‍ നിന്ന് 489ല്‍ അവസാനിക്കുന്ന ടിക്കറ്റിനെ 499 ആക്കി തിരുത്തല്‍ വരുത്തിയാണ് കുഞ്ഞമ്പുവിനെ സമീപിച്ചത്. ഇതിന്റെ സമ്മാനത്തുകയായ 5000 രൂപയില്‍ 4000 രൂപ പണമായും ബാക്കി തുകയ്ക്ക് ലോട്ടറി ടിക്കറ്റും വാങ്ങുകയായിരുന്നു. ഏജന്‍സി ഓഫിസില്‍ കൊടുത്ത ടിക്കറ്റിന്റെ ബാര്‍കോഡ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.ഇതേ തുടര്‍ന്ന് ലോട്ടറി വില്പ്പനക്കാരന് പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.പയ്യന്നൂര്‍ സിഐ എ.വി.ദിനേശന്, എസ്ഐ ശ്രീജിത്ത് കൊടേരി, സിപിഒ രാജേഷ് എന്നിവരടങ്ങുന്ന സംഘത്തിന്റെ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. വഞ്ചന, വ്യാജരേഖയുണ്ടാക്കി…
Read Moreപണമടച്ചോളൂ, പോലീസ് കാമറ സ്ഥാപിക്കും, വീടും പരിസരവും നിരീക്ഷിക്കും
പാനൂർ: 20000 രൂപ ചെലവഴിച്ചാൽ നിങ്ങളുടെ വീടിന് മുന്നിലും പോലീസ് നിരീക്ഷണത്തിലൂടെ സിസിടിവി കാമറ സ്ഥാപിക്കാം. പാനൂർ പോലീസാണ് പ്രദേശത്തെ നിങ്ങളുടെ വീടുകൾ പോലീസ് നിരീക്ഷണത്തിലാക്കുന്നതിന് സിസി ടിവി കാമറ സംവിധാനത്തിന് സൗകര്യമൊരുക്കുന്നത്. ഏതാനും വീട്ടുകാർക്ക് ഒന്നിച്ച് ഈ സംവിധാനം ഒരുക്കാം. മോഷ്ടാക്കൾ, സാമൂഹ്യ ദ്രോഹികൾ, മറ്റ് അക്രമങ്ങൾ എന്നിവയിൽ സുരക്ഷ നേടാൻ ഇതുവഴിയൊരുക്കും. എല്ലാം പാനൂർ പോലീസിന്റെ നിരീക്ഷണ മുറിയിൽ നിന്ന് സദാ സമയം നിരീക്ഷിക്കാനും അതുവഴി യഥാർഥ പ്രതികളെ കണ്ടെത്താനും സാധിക്കും.
Read Moreപാനൂർ ഇനി കാമറക്കണ്ണിൽ, സ്ത്രീ സുരക്ഷയ്ക്ക് കോളിംഗ് ബെൽ
പാനൂർ: പാനൂർ നഗരം ഇനി പൂർണമായും കാമറക്കണ്ണിൽ. പൗരപ്രമുഖരുടെയും വ്യാപാരികളുടെയും പ്രവാസി വ്യാപാരികളുടെയും സാമ്പത്തിക സഹകരണത്തോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 60 കാമറകൾ സ്ഥാപിക്കും. പാനൂരിലും പ്രധാന കേന്ദ്രങ്ങളിലും സദാസമയം പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിസിടിവി കാമറകൾ വ്യാപിക്കുന്നത്.നേരത്തെ സ്ഥാപിച്ച കാമറകൾ തകരാറിലായതിനെ തുടർന്നാണ് നടപടി. പ്രവൃത്തി ഉദ്ഘാടനം പാനൂർ ബസ്സ്റ്റാൻഡിൽ പാനൂർ നഗരസഭാ ഉപാധ്യക്ഷ കെ.വി.റംല നിർവഹിച്ചു. പ്രവാസി വ്യവസായി ചിറ്റുള്ളി യൂസഫ് ഹാജിയിൽ നിന്നും ആദ്യഫണ്ട് പാനൂർ സിഐ ടി.പി.ശ്രീജിത്ത് ഏറ്റുവാങ്ങി. ഫോക്കസ് പാനൂർ പദ്ധതിയുടെ ഭാഗമായാണ് കാമറകൾ സ്ഥാപിക്കുന്നത്. പാനൂർ ടൗണിൽ നിന്ന് വൈദ്യർപീടിക വഴി പാലത്തായി വരെയും ചമ്പാട് റോഡിൽ കെഎസ്ഇബി ഓഫീസ് വരെയും കൂത്തുപറമ്പ് റോഡിൽ ഗുരുസന്നിധിവരെയും പൂക്കോം റോഡിൽ ഗവ.ആശുപത്രി ജംഗ്ഷൻ വരെയുമാണ് കാമറകൾ സ്ഥാപിക്കുക. ഒരു മാസത്തിനകം ജോലികൾ പൂർത്തിയാക്കും. 20 എണ്ണം ബിഒടി അടിസ്ഥാനത്തിലും…
Read Moreവിവാഹം നടന്നത് നാല് മാസം മുമ്പ്! പൊള്ളലേറ്റ മുഴപ്പിലങ്ങാട് സ്വദേശിനിയായ ഭർതൃമതി മരിച്ചു
മുഴപ്പിലങ്ങാട്: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുഴപ്പിലങ്ങാട് ബീച്ചിന് സമീപം തസ്മി മൻസിലിലെ ഹസ്ബീന (20) യാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാസ്ഥയിലുള്ള യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന അജ്മലുമായി നാലു മാസം മുമ്പാണ് വിവാഹം നടന്നത്. പരേതനായ പോക്കർ-റഹ്മത് ദന്പതികളുടെ മകളാണ്. സഹോദരി: തസ്മി. എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.
Read Moreഏറ്റവുമധികം അവസരങ്ങള്‍ കൈയെത്തുദൂരത്ത് നിഷേധിക്കപ്പെട്ട നേതാവ്! പ്രാദേശികവാദത്തെ മറികടന്ന സൗമ്യസാന്നിധ്യമായി ഖമറുദ്ദീന്
കാസര്‍ഗോഡ്: ചെര്‍ക്കളം അബ്ദുള്ള – സി.ടി അഹമ്മദലി ദ്വയത്തിന്റെ പ്രഭവകാലത്തിനുശേഷം കാസര്‍ഗോഡ് ജില്ലയിലെ മുസ്ലീംലീഗിന്റെ സംഘടനാതലത്തില്‍ പടിപടിയായി ഉയര്‍ന്നുവന്ന നേതാവാണ് എം.സി. ഖമറുദ്ദീന്. കഴിഞ്ഞ ഇരുപതുവര്‍ഷത്തിലേറെയായി ലീഗിന്റെ ജില്ലാ നേതൃനിരയില്‍ ഈ സൗമ്യസാന്നിധ്യമുണ്ട്. ആദ്യകാലങ്ങളില്‍ വലിയ നേതാക്കളുടെ നിഴലിലൊതുങ്ങിപ്പോവുകയായിരുന്നുവെങ്കില് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഏറ്റവുമധികം അവസരങ്ങള്‍ കൈയെത്തുദൂരത്ത് നിഷേധിക്കപ്പെട്ട നേതാവായാണ് ഖമറുദ്ദീനെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നത്. കാസര്‍ഗോഡ് ജില്ലയുടെ തെക്കേയറ്റത്തുള്ള പടന്ന പഞ്ചായത്തിലെ എടച്ചാക്കൈ സ്വദേശിയായ ഖമറുദ്ദീന് സ്കൂള്‍ വിദ്യാഭ്യാസകാലത്തും പിന്നീട് തളിപ്പറമ്പ് സര് സയ്യിദ് കോളജിലെ ബിരുദപഠനകാലത്തും തന്നെ എംഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പിന്നീട് യൂത്ത് ലീഗിന്റെയും മുസ്ലീംലീഗിന്റെയും നേതൃനിരയിലെത്തി. ചെര്‍ക്കളം അബ്ദുള്ള ജില്ലാ പ്രസിഡന്റായിരിക്കേ ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായി. ഇടക്കാലത്ത് ജില്ലാ പഞ്ചായത്ത് അംഗമായതു മാത്രമാണ് പാര്‍ലമെന്ററി രംഗത്ത് ഇതുവരെയുണ്ടായിരുന്ന ഏക അനുഭവം. അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പരിഗണിക്കപ്പെട്ടെങ്കിലും പി.ബി.അബ്ദുല്‍…
Read Moreമഞ്ഞപ്പാറയിലെ അനധികൃത ചെങ്കൽ ഖനനം; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
ശ്രീകണ്ഠപുരം: മഞ്ഞപ്പാറയിലെ അനധികൃത ചെങ്കൽ ഖനനത്തിനെതിരേ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ. കർമസമിതിയുണ്ടാക്കി ചെങ്കൽ ഖനനത്തിനെതിരേ ആറു മാസം മുമ്പ് നാട്ടുകാർ കളക്ടർക്ക് പരാതി നൽകിയിരുന്നു. പരിസ്ഥിതി നിയമം ലംഘിച്ച് ജന ജീവിതത്തിന് ഭീഷണി സൃഷ്ടിച്ചാണ് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതെന്ന് കാണിച്ചാണ് 150 ഓളം കുടുംബങ്ങൾ ഒപ്പിട്ട പരാതി നൽകിയത്. തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ശ്രീകണ്ഠപുരം വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് പറയുന്നു.പത്തേക്കറോളം വരുന്ന പ്രദേശത്ത് രാപ്പകൽ വ്യത്യാസമില്ലാതെയാണ് ഖനനം നടക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 200 അടിയോളം ഉയരത്തിൽ ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ പ്രദേശം പൂർണമായും ഖനന മാഫിയകളുടെ കൈകളിലാണിപ്പോൾ. കഴിഞ്ഞ പ്രളയത്തിൽ ഇവിടുന്ന് താഴ് വാരത്തെ വീടുകളിലേക്ക് മണ്ണിടിച്ചിലുണ്ടായിരുന്നതായി പറയുന്നു. ഇതേത്തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും ക്വാറിക്കെതിരേ നടപടി സ്വീകരിക്കാൻ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. കനത്ത മഴ പെയ്താൽ…
Read Moreഅസൗകര്യങ്ങൾ കൊണ്ട് പൊറുതിമുട്ടിയ മാതമംഗലത്തെ കുരുക്ക് കൂട്ടാൻലോട്ടറി സ്റ്റാളും കൊടിമരവും
മാതമംഗലം: അസൗകര്യങ്ങൾ കൊണ്ട് പൊറുതിമുട്ടിയ മാതമംഗലം ടൗണിൽ ടാറിംഗ് റോഡിനോടു ചേർന്ന് ലോട്ടറി സ്റ്റാളും കൊടിമരവും സ്ഥാപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. മാതമംഗലം ടൗണിൽ റോഡ് നവീകരണം നടത്തിയപ്പോൾ പോലും റോഡിന് ആവശ്യമായ വീതി ലഭ്യമാക്കിയില്ല. അതിനാൽ മലയോരത്തെ പ്രധാന മലഞ്ചരക്ക് ടൗണായ ഇവിടെ ഗതാഗതകുരുക്ക് പതിവാണ്. പഞ്ചായത്ത് ആസ്ഥാനവും നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങലും പ്രവർത്തിക്കുന്നതിനാൽ വൻതിരക്കാണ് ടൗണിൽ അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് എല്ലാ നിയമങ്ങളും ലംഘിച്ച് റോഡിനോട് ചേർന്ന് ലോട്ടറി സ്റ്റാളും കൊടിമരവും സ്ഥാപിച്ചിരിക്കുന്നത്. അധികാരികളുടെ കൺമുന്നിൽ തന്നെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.
Read Moreആദിവാസി മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം; തടയാനുള്ള രണ്ടാംഘട്ട പദ്ധതിയുമായി പോലീസ്
ഇരിട്ടി: മാവോയിസ്റ്റ് സാന്നിധ്യം തടയാൻ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിർദേശാനുസരണം ആറളം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള പ്രവർത്തനം ഊർജിതം. രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി 30 കുടുംബങ്ങൾക്ക് ഇരിട്ടി സിവിൽ സപ്ലൈ ഓഫീസിൽ നടത്തിയ അദാലത്തിൽ റേഷൻ കാർഡ് ലഭ്യമാക്കി. കഴിഞ്ഞ ദിവസം ഫാമിൽ ആധാർ കാർഡ് നൽകുന്നതിനുള്ള ക്യാമ്പ് നടത്തിയിരുന്നു. ആദിവാസി മേഖലയിലെ കുടുംബങ്ങളെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ചില തത്പരകക്ഷികൾ വ്യാപകമായി ചൂഷണം ചെയ്യുന്നതായുള്ള കണ്ടെത്തലിനെ തുടർന്ന് ജില്ലാ കളക്ടറും പോലീസ് മേധാവിയും ആദിവാസി ഊരുകൾ നേരിട്ട് സന്ദർശിച്ചാണ് ഇവർക്ക് ആവശ്യമായ സേവനങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്നത്. പഞ്ചായത്തിലെ അറുപതോളം കുടുംബങ്ങൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുണ്ട് . ഇതിൽ ചതിരൂർ 110 കോളനി, വിയറ്റ്നാം നവജീവൻ കോളനി, വീർപ്പാട് , കളരിക്കാട് എന്നിവിടങ്ങളിലെ 30 കുടുംബങ്ങൾക്കാണ് ഇരിട്ടി സിവിൽ…
Read More