കാഞ്ഞങ്ങാട്: അതിവർഷത്തിന്റെ കെടുതികളിൽ കഷ്ടപ്പെടുമ്പോഴും ഒരുമയുടെയും ഐശ്വര്യത്തിന്റെ ഓണത്തിനു നിറപ്പകിട്ടേകാൻ വിപണിയിൽ ഇത്തവണയും മറുനാടൻ പൂക്കളെത്തി. കഴിഞ്ഞദിവസം ഒരു ലോഡ് പൂക്കളാണ് കർണാടകയിൽ നിന്ന് കാഞ്ഞങ്ങാട് നഗരത്തിലെത്തിച്ചത്. അടുത്തദിവസം 10 ലോഡ് എത്തിക്കാനുള്ള തയാറെടുപ്പിലാണ് പൂവിൽപ്പനക്കാർ. കർണാടകയിലെ ഹാസൻ, തുംകൂർ, ചിത്രദുർഗ, നരസിംഹപുര എന്നിവിടങ്ങളിൽ നിന്നാണ് ഇത്തവണയും പൂക്കളെത്തിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വളരെ നേരത്തേയാണ് പൂക്കളുടെ വരവ്. മല്ലിക, ജമന്തി, ബട്ടൻസ്, പനിനീർ എന്നിവയാണ് മുഖ്യ ഇനങ്ങൾ. കഴിഞ്ഞവർഷം സംസ്ഥാനത്തുണ്ടായ പ്രളയദുരന്തം അന്യസംസ്ഥാന ഫല-പുഷ്പ കർഷകർക്കും വ്യാപാരികൾക്കും വരുത്തിയ നഷ്ടം ചെറുതൊന്നുമല്ല. ഇത്തവണ വലിയ പ്രതീക്ഷ വച്ചു പുലർത്താതെയാണ് കർഷകർ കൃഷിയിറക്കിയത്. കർണാടകയിലും തമിഴ്നാട്ടിലും ആദ്യമുണ്ടായ വരൾച്ചയും പിന്നീടുണ്ടായ അതിശക്ത കാലവർഷവും കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതുകൊണ്ട് പച്ചക്കറി-പൂ കൃഷികൾ നന്നേ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഓണാഘോഷങ്ങൾക്കു ശോഭ പകരണമെങ്കിൽ നല്ലൊരു തുക ചെലവാകും. പച്ചക്കറിയുടെ കാര്യത്തിലും ഇതേ…
Read MoreCategory: Kannur
ചെറുപുഴയിലെ കരാറുകാരന്റെ മരണം; പ്രതിഷേധം ശക്തമാകുന്നു; അന്വേഷണത്തിനായി പ്രത്യേക സംഘം
ചെറുപുഴ: ചെറുപുഴയിലെ കരാറുകാരനായ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാർ പറഞ്ഞു. ജോസഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധം ഉയരുകയാണ്. ആശുപത്രി കെട്ടിടം പണിത വകയിൽ 1.34 കോടി രൂപ കിട്ടാനുണ്ടെന്ന് ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ രാജൻ സെബാസ്റ്റ്യൻ പറഞ്ഞു. പണം കൊടുക്കാതെ ജോസഫിനെ വഞ്ചിക്കുകയായിരുന്നുവെന്നും ഇതാണ് ജോസഫിന്റെ മരണത്തിന് കാരണമെന്നുമാണ് ആരോപണമുയരുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിരവധി കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ള ജോസഫിനെ അറിയാത്തവരാരും തന്നെ ചെറുപുഴ മേഖലയിലില്ല. ഇതുവരെ ഇദ്ദേഹത്തെക്കുറിച്ച് യാതൊരുവിധ ആരോപണങ്ങളും ഉയർന്നിട്ടുമില്ല. ഇതൊക്കെയാണ് ജോസഫിന്റെ മരണത്തിൽ ജനങ്ങളിൽ വൻ പ്രതിഷേധമുയരുവാൻ കാരണം. ഇന്നലെ വൈകുന്നേരം സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്ക് മാർച്ച് നടത്തി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഇന്നലെ രാത്രി ആശുപത്രിയിലെത്തി. ജോസഫിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി 30 പവനും പണവും കവർന്ന കേസ്; പിന്നിൽ ഹോം നഴ്സും കൂട്ടാളിയുമെന്ന് പോലീസ്
കണ്ണൂർ: പട്ടാപ്പകൽ വീട്ടിലെത്തിയ രണ്ടംഗ സംഘം പള്ളിക്കുന്നിലെ ദന്പതികളെ ഭീഷണിപ്പെടുത്തി 30 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. പള്ളിക്കുന്ന് മൂകാംബിക റോഡിലെ ഷെറിന്റെ ദിൻഷെയർ എന്ന വീട്ടിൽ അതിക്രമിച്ചു കയറിയ സ്ത്രീയും പുരുഷനുമടങ്ങിയ സംഘമാണ് ഷെറിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി വൻകവർച്ച നടത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഇവരുടെ തറവാട്ട് വീട്ടിൽ ജോലിക്ക് നിന്ന തമിഴ്നാട് സ്വദേശിനിയായ ഹോം നഴ്സും അവരോടൊപ്പമുണ്ടായ പുരുഷനും ചേർന്നാണ് കവർച്ച നടത്തിയതെന്ന് ഷെറിൻ കണ്ണൂർ ടൗൺ പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സംഭവമറിഞ്ഞ് ടൗൺ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾ ജില്ല വിടാതിരിക്കാൻ സംസ്ഥാന അതിർത്തികളിൽ ജാഗ്രത പുലർത്തുന്നുണ്ട്.
Read Moreബൈക്കിലെ പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണം; പിഴ കർശനമാക്കിയതോടെ ഹെൽമറ്റ് മോഷണം വ്യാപകം
പരിയാരം: മോട്ടോർവാഹനനിയമ നടപടികൾ ശക്തമാക്കിയതോടെ ഇരുചക്രവാഹനങ്ങളിൽ നിന്ന് ഹെൽമറ്റ് മോഷണവും വ്യാപകമായി. പരിയാരം മെഡിക്കൽ കോളജിൽ പാർക്ക് ചെയ്ത ബൈക്കുകളിൽ നിന്നായി മൂന്ന് ഹെൽമറ്റുകളാണ് ഇന്നലെ മോഷണംപോയത്. പകൽ സമയത്ത് ആണ് ഹെൽമറ്റുകൾ കാണാതായത്. ബൈക്ക് യാത്രക്കാർ പലരും ഹെൽമറ്റ് മോഷണം വ്യാപകമായതോടെ കൈയിൽ തന്നെ സൂക്ഷിക്കുകയാണ്. തൃച്ചംബരത്തെ ജ്യോതി, അടുത്തിലയിലെ ഷംസുദീൻ, കുഞ്ഞിമംഗലത്തെ രവി എന്നിവരുടെ ഹെൽമറ്റുകളാണ് കളവ് പോയത്. ഷംസുദ്ദീന്റെ പുതിയ ഹെൽമറ്റാണ് മോഷണം പോയത്. വാങ്ങി ഒരുദിവസം മാത്രമാണ് ഉപയോഗിച്ചത്. പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന ഉത്തരവ് വന്നതോടെയാണ് മോഷണവും തുടങ്ങിയത്.
Read Moreപൂർണ ഗർഭിണി ഈ റോഡിലൂടെ വാഹനത്തിൽ പോയാൽ വണ്ടിയിൽ പ്രസവിക്കും! ദുരിതം തന്നെ ഈ യാത്രയെന്ന് മട്ടന്നൂരിലെ ജനകീയ ഡോക്ടർ
മട്ടന്നൂർ:30 വർഷത്തോളമായി രാവിലെയും വൈകുന്നേരവുമായി നിർമലഗിരിയിൽ നിന്ന് മട്ടന്നൂരിലേക്കും തിരിച്ചും സ്ഥിരമായി ഞാൻ യാത്ര ചെയ്യുന്ന റോഡാണിത്. ഇത്ര അസഹനീയമായ രീതിയിൽ താറുമാറായി കിടക്കുന്ന തലശേരി – വളവുപാറ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. പ്രവൃത്തി ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അവസ്ഥയാണ്. റോഡിന് സ്ഥലം ഏറ്റെടുക്കുമ്പോൾ നല്ലയൊരു റോഡാണ് സ്വപ്നം കണ്ടത്. വളവുകൾ ഇല്ലാതാക്കിയും കയറ്റിറക്കങ്ങൾ ഒരു പരിധി വരെ കുറച്ചും പ്രവൃത്തി നടത്തുമെന്നുമായിരുന്നു കേട്ടറിഞ്ഞിരുന്നത്. ഇതൊന്നും കാര്യമായി നടന്നില്ലെന്ന് ആർക്കും മനസിലാകും. മാസങ്ങളായി പൊതു ജനത്തെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. പല സ്ഥലങ്ങളിലും വളവുകൾ കൂടുതൽ ദുർഘടമായതു പോലെയാണ്. മെരുവമ്പായിലും മറ്റും പഴയ പാലത്തിന് വീതി അൽപം കുറവായിരുന്നുവെങ്കിലും കോടികൾ മുടക്കി പണിത ഇപ്പോഴത്തെ പാലത്തിൽ ഇരു ഭാഗത്തും നടപ്പാതയും വന്നപ്പോൾ ഈ കഷ്ടപാടിനും കോടികളുടെ മുടക്കിനും മാത്രം വീതിയും മേൻമയും ഉണ്ടായതായി തോന്നുന്നില്ല. കൂത്തുപറമ്പിൽ…
Read Moreരണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ പരിപാടി! റോഡരികിൽ തണൽമരങ്ങൾ നട്ട് മുഹമ്മദ്; തൈ നടാനുള്ള കാരണമായി മുഹമ്മദ് പറയുന്നത് ഇങ്ങനെ…
ചാവശേരി: റോഡരികിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിച്ച് ലോറി ഡ്രൈവർ മാതൃകയാകുന്നു. ചാവശേരി വളോര സ്വദേശി എൻ.മുഹമ്മദാണ് റോഡിന്റെ ഇരുവശങ്ങളിലും തൈനട്ട് വ്യത്യസ്തനാകുന്നത്. തലശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിലെ നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയത് വേനൽക്കാലത്ത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ദുരിതമായതോടെയാണ് 55 കാരനായ മുഹമ്മദ് രംഗത്ത് വരുന്നത്. രണ്ടു വർഷം മുമ്പാണ് തൈ നടാൻ തുടങ്ങിയത്. ഡ്രൈവറായ മുഹമ്മദ് കർണാടകത്തിലും മറ്റും ട്രിപ്പ് പോയി വരുന്നതിനിടെയാണ് റോഡരികിൽ വച്ചുപിടിപ്പിക്കാനുള്ള വ്യക്ഷതൈകൾ കൊണ്ടുവരുന്നത്. ചാവശേരി, പത്തൊൻമ്പതാം മൈൽ, വള്ളിത്തോട്, കിളിയന്തറ, കളറോഡ്, നിർമലഗിരി തുടങ്ങിയ സ്ഥലങ്ങളിലായി നൂറിലേറെ തൈകൾ നട്ടു കഴിഞ്ഞു. വേപ്പ്, ഞാവൽ, പ്ലാവ്, പുളിമരം തുടങ്ങിയ വിവിധ തരം തൈകളാണ് നടുന്നത്. തൈകൾ വച്ചുപിടിപ്പിച്ചതിന് ശേഷം പരിപാലനവും മുഹമ്മദ് നടത്തുന്നുണ്ട്. വേനൽക്കാലത്ത് തൈകൾക്ക് ലഭിക്കുന്നതിന് ഓരോ തൈക്ക് കീഴിലും വെള്ളം നിറച്ച കന്നാസും വയ്ക്കും.…
Read Moreആടുകച്ചവടത്തിനിടെ ട്രക്കില്‍ പന്ത്രണ്ടുകാരന് പീഡനം: കള്ളാര്‍ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യഹർജി തള്ളി
തലശേരി: പഞ്ചാബില്‍ നിന്ന് അപൂര്‍വ്വയിനം ആടുകളെ ട്രക്കില്‍ കൊണ്ടുവരുന്നതിനിടെ പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ കാസര്‍ഗോഡ് കള്ളാര്‍ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യഹർജി ജില്ലാ സെഷന്‍സ് കോടതി തള്ളി. കാസര്‍ഗോഡ് രാജപുരത്തെ ജോണ്‍സന്റെ (48) മുൻകൂർ ജാമ്യഹർജിയാണ് ജില്ലാ സെഷൻസ് ജഡ്ജ് ടി. ഇന്ദിര തള്ളിയത്. ജോണ്‍സന്റെ ഫാമിലേക്ക് പഞ്ചാബിലെ ഘന്നയില് നിന്ന് ആപൂര്വ്വയിനം ബീറ്റല്‍ ആടുകളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ സംഭവം. ഫാമിലേക്ക് 50 ആടിനെ കൊണ്ടുവന്ന ട്രക്കില്‍ ജലന്ധറില്‍ അച്ഛനും മകനും രണ്ട് ഡ്രൈവര്‍മാരും കുറ്റാരോപിതനും കള്ളാറില്‍ എത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 30 ന് പഞ്ചാബില്‍ നിന്ന് പുറപ്പെട്ട ട്രക്ക് ഏപ്രില്‍ രണ്ടിന് കള്ളാറിലെത്തി.നാല് ദിവസത്തെ യാത്രയ്ക്കിടയില്‍ ട്രക്കില്‍ വച്ച് പ്രതി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ അച്ഛന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
Read Moreങ്ങള് ഒരു സംഭവം തന്നെ! കപ്പാലം – ചിറവക്ക് റോഡ് തകർച്ചയിൽ പ്രതിഷേധമില്ല, പ്രവൃത്തിയുണ്ട്
തളിപ്പറമ്പ്: ആലോചനാ യോഗങ്ങളും നിവേദനം നല്‍കലും, പരസ്പരം പഴിചാരലുമല്ല ഇടപെടലാണ് വേണ്ടതെന്ന് തെളിയിച്ച് മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാര്‍ഡുകള്‍. പൊട്ടിത്തകര്‍ന്ന് യാത്ര ദുഷ്കരമായ തളിപ്പറമ്പ് കപ്പാലം-ചിറവക്ക് റോഡില്‍ ശ്രമദാനമായി അറ്റകുറ്റപ്പണി നടത്തി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും എസ്ടിയു ഓട്ടോത്തൊഴിലാളികളും മാതൃകയായി. നേരത്തെ പൊട്ടിത്തകര്‍ന്ന റോഡ് വികസന പ്രവൃത്തികള്‍ പകുതിയിലധികം നടന്നിരുന്നു. അതിനിടെ ചില സ്ഥാപന ഉടമകള്‍ റോഡ് വികസനത്തിനായി മുറി ഒഴിഞ്ഞു കൊടുക്കാന്‍ തയാറായിരുന്നില്ല. അവര്‍ കോടതിയെ സമീപിച്ചതോടെ റോഡ് വികസനം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. പിന്നാലെ മഴ എത്തിയതോടെ ചിറവക്ക്-കപ്പാലം റോഡ് പൂര്‍ണ്ണമായും ചെളിക്കുളമായി. ഇതേ തുടര്‍ന്ന് എസ്ടിയു ഓട്ടോഡ്രൈവേര്സ് യൂണിയന് നേതൃത്വത്തില്‍ തൊഴിലാളികള്‍ രണ്ടുഘട്ടങ്ങളിലായി അവിടെ കല്ലും മണ്ണും ഇട്ട് കുഴി നികത്തിയിരുന്നു. എന്നാല്‍, മഴ കനത്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ എസ്ടിയു പ്രവര്‍ത്തകര്‍ പിഡബ്ല്യുഡി അധികൃതരോട് അടിയന്തിര…
Read Moreപിഴയീടാക്കാൻ മാത്രമല്ല, കൈത്താങ്ങാകാനും മോട്ടോർവാഹന വകുപ്പ് ഒപ്പമുണ്ട്
ഇരിട്ടി: നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കാന്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പെന്ന പൊതുജന ധാരണ തിരുത്തുകയാണ് ഇരിട്ടിയിലെ മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ. പൊതുജനങ്ങൾക്കൊപ്പം നിന്ന് അവർക്ക് കൈത്താങ്ങാകാനും മോട്ടോർ വാഹന വകുപ്പ് ഒപ്പമുണ്ടെന്നുള്ള സന്ദേശമാണ് ഇരിട്ടി മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർ സമൂഹത്തിന് നൽകുന്ന സന്ദേശം. 12 വയസുകാരന്റെ ചികിത്സാര്‍ത്ഥം ഇരിട്ടിയില്‍ കാരുണ്യ യാത്ര നടത്തിയ ബസില്‍ യാത്രക്കാരായി ജോയിന്റ് ആര്‍ടിഒ ഡാനിയല്‍ സ്റ്റീഫനും,അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ശ്രീജേഷും പങ്കാളികളായാണ് പൊതുസമൂഹത്തിന് മോട്ടോർവാഹന വകുപ്പ് തങ്ങളുടെ സന്ദേശം വ്യക്തമാക്കിയത്. ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശിയായ 12 വയസുകാരന് ആസിഫിന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ജില്ലയില്‍ നിന്നും രണ്ടു ബസുകള്‍ കാരുണ്യ യാത്ര നടത്തിയത്. ഇരിട്ടി തളിപറമ്പ് റൂട്ടിലോടുന്ന ഷാന്‍ ബസ് സാന്ത്വന യാത്ര നടത്തുന്നതറിഞ്ഞാണ് ഇരിട്ടി ജോയിന്റ് ആര്‍ടിഒ ഡാനിയല്‍ സ്റ്റീഫനും അസി.മോട്ടോര്‍…
Read Moreഒരു നാൾ തിരികെ വരും എന്നാണ് സോഷ്യൽ മീഡിയയിൽ എന്റെ പോസ്റ്റിന് ജനങ്ങൾ കമന്റിട്ടത് ; അതിപ്പോൾ സംഭവിച്ചു കണ്ണൂരിന്റെ പുതിയ മേയർ സുമാ ബാലകൃഷ്ണൻ രാഷ്ട്രദീപികയോട്
റെനീഷ് മാത്യു പ്ര ഥമ കോർപറേഷന്റെ പ്രഥമ മേയർ പദവി ചില രാഷ്ട്രീയ കാരണങ്ങളാലാണ് സുമാ ബാലകൃഷ്ണന് നഷ്ടമായത്. എന്നാൽ, മേയർ പദവി നഷ്ടമായ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ച് കണ്ണൂർ മേയറായി സുമാ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യമായാണ് ഒരു കോൺഗ്രസ് വനിതാ അംഗം മേയർ ആകുന്നത്. 29 വർഷത്തെ കോൺഗ്രസ് രാഷ്ട്രീയ ജീവിതത്തിൽ വൈകിയെത്തിയ അംഗീകാരം. ഒരുപാട് വികസന സ്വപ്നങ്ങളുമായാണ് സുമാ ബാലകൃഷ്ണൻ മേയറായി ചുമതലയേൽക്കുന്നത്. സുമാ ബാലകൃഷ്ണൻ രാഷ്ട്രദീപികയോട് തന്റെ വികസന സ്വപ്നങ്ങളും രാഷ്ട്രീയവും പങ്കു വയ്ക്കുന്നു. പ്രഥമ കോർപറേഷനിലെ പ്രഥമ ഭരണം എൽഡിഎഫിനായിരുന്നു. എന്നാൽ അവർക്ക് അത് പൂർത്തിയാക്കാൻ സാധിച്ചില്ല. കൃത്യമായി പറഞ്ഞാൽ മൂന്നുവർഷവും 10 മാസവും എൽഡിഎഫ് ഭരിച്ചു. ഈ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു ? ജനങ്ങളുടെ പ്രതീക്ഷയായിരുന്നു കണ്ണൂർ കോർപറേഷൻ. കണ്ണൂർ നഗരത്തിലെ സമീപ…
Read More