കണ്ണൂർ: സി.ഒ.ടി.നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശേരി എംഎൽഎ എ.എൻ.ഷംസീർ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്റെ സഹോദരന്റെ എ.എൻ.ഷാഹിറിന്റെ പേരിൽ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്ന KL 07 CD 6887 നന്പറിലുള്ള കാറാണിത്. നസീറിനെ വധിക്കാൻ ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഷംസീർ കാലങ്ങളോളം ഉപയോഗിച്ച വാഹനമാണിത്. നസീർ വധശ്രമക്കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നതിന് ശേഷവും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ ഈ കാറിൽ എത്തിയിട്ടുണ്ട്. ഇത് വാർത്തയായതോടെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് എംഎൽഎ മടങ്ങിയത്. ദീർഘകാലം എംഎൽഎ ബോർഡ് വച്ച് ഓടിയ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഷംസീർ എംഎൽഎയാണെന്ന് നസീർ മൂന്ന് തവണ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം എംഎൽഎയുടെ…
Read MoreCategory: Kannur
പയ്യന്നൂർ സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ്; കോൺഗ്രസിൽ ചേരിതിരിഞ്ഞ് പോരാട്ടം
പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നുള്ള കേസന്വേഷണത്തിനിടയില്‍ അനധികൃത നിയമനമുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് അണികളില്‍ പൊട്ടിത്തെറി രൂക്ഷമായി. കോണ്‍ഗ്രസ് ഒബിസി ജില്ലാ കോ-ഓർഡിനേറ്റര്‍ പ്രസിഡന്റായുള്ള സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് സൊസൈറ്റിയിലെ നിയമനവും താത്കാലിക ജീവനക്കാരുടെ അനധികൃത നിയമനവും പുറത്ത് വന്നത്. ആവശ്യമായ യോഗ്യതകളില്ലാത്ത രണ്ടു യുവതികളെ സെക്രട്ടറി അവധിയില്‍ പോയ സമയത്ത് ജോലിക്കായി നിയോഗിച്ച സംഭവമാണ് വിവാദമായിരിക്കുന്നത്. ഉന്നത നേതാക്കളില്‍ ചിലര്‍ സൊസൈറ്റി പ്രസിഡന്റിന്റെ കൂടെയുണ്ടെങ്കിലും തട്ടിപ്പുകള്‍ക്ക് കൂട്ടുനില്ക്കാന് മടിക്കുന്ന പയ്യന്നൂരിലെ ഒരു വിഭാഗം മുഖം തിരിച്ചതാണ് ചേരിപ്പോരിലെത്തിയത്. നേതൃത്വത്തിന് തലവേദനയായതോടെ സമീപ കാലത്ത് എറെ വിവാദമായ കരിവെള്ളൂര്‍ സൊസൈറ്റിയിലെ മുക്കുപണ്ട തട്ടിപ്പും നേതൃത്വം കയ്യൊഴിഞ്ഞിരിക്കുകയാണ്.
Read Moreരണ്ടര പതിറ്റാണ്ടു പിന്നിടുമ്പോഴും നഗരസഭയുടെ വികസനം മുരടിച്ചു തന്നെ; ശോച്യാവസ്ഥയുടെ ഫോട്ടോ പ്രദർശനം നടത്തി മുസ്ലിം യൂത്ത് ലീഗ്
മട്ടന്നൂർ: നഗരസഭയുടെ വികസന മുരടിപ്പിനെതിരെ മട്ടന്നൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരത്ത് പോസ്റ്റർ പ്രദർശനം നടത്തി. മട്ടന്നൂർ നഗരസഭയായി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും വേണ്ടത്ര വികസനം ഇല്ലാതെ മുരടിച്ച് നിൽക്കുന്ന നഗരസഭയുടെ ചിത്രം വരച്ച് കാട്ടുന്ന രീതിയിലാണ് പ്രദർശനം സംഘടിപ്പിച്ചത്. നഗരത്തിലെ റോഡുകൾ, തെരുവു വിളക്കുകൾ, മാലിന്യ പ്രശ്നം, ഗവ. ആശുപത്രിയുടെയും ബസ്സ്റ്റാൻഡിന്റെയും ശോച്യാവസ്ഥ, വിമാനത്താവള റോഡിലെ വിളക്കുകൾ, പാർക്കിംഗ് തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രദർശനം നടത്തിയത്. നഗരസഭ ചെയർപേഴ്സണന് ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് നിവേദനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയാണ് യൂത്ത് ലീഗ് സമരത്തിന് തുടക്കം കുറിച്ചത്. നേതാക്കളായ പി.പി. ജലീൽ, വി.എൻ. മുഹമ്മദ്, മുനീർ ആറളം, ശുഹൈബ് കൊതേരി, റഫീഖ് ബാവോട്ട് പാറ, കെ.കെ.ഉസ്മാൻ, അസ്ക്കർ ആമേരി, നാസർ പഴശി, സവാദ് കളറോഡ്, പി.എം. ഇല്യാസ്, വി. അർഷാദ് എന്നിവർ…
Read Moreഗതാഗത നിയമം പാലിച്ച ഡ്രൈവര്‍മാര്‍ക്ക് മധുരം നല്കി തളിപ്പറമ്പ് ട്രാഫിക് പോലീസും സ്റ്റുഡന്റ്സ് പോലീസും
തളിപ്പറമ്പ്: ഗതാഗത നിയമം പാലിച്ച ഡ്രൈവര്‍മാര്‍ക്ക് മധുരം നല്കി തളിപ്പറമ്പ് ട്രാഫിക് പോലീസും സ്റ്റുഡന്റ് പോലീസും. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവരെ ഉപദേശിക്കുകയും ചെയ്തു. പെറ്റിലെസ് ഡേയുടെ ഭാഗമായാണ് പോലീസ് ജനകീയമായത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ന്യൂസ് കോര്‍ണറില്‍ നിന്ന് പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഒരുമിച്ച് നിന്ന് കൈനീട്ടുന്നത് കണ്ട് മിക്ക വാഹന ഡ്രൈവര്‍മാരും പകച്ചു പോയി. ഹെല്‍മെറ്റിടാത്ത ഇരുചക്ര വാഹന യാത്രികരും സീറ്റ് ബെല്‍റ്റിടാത്ത കാര്‍ യാത്രികരുമെല്ലാം അതിലുണ്ടായിരുന്നു. ചെറിയ ഭയത്തോടെ പോലീസിന് മുമ്പിലെത്തിയ അവരോട് സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ കുട്ടികള്‍ ഉപദേശവുമായി രംഗത്തെത്തി. നിയമം പാലിക്കണം. ജാഗ്രത കുറവ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും കുട്ടികള്‍ അവരെ ബോധിപ്പിച്ചു. അതിനിടെ നിയമം പാലിച്ചു വന്നവരെയും കൈ കാണിച്ച് നിര്‍ത്തിച്ച് അവര്‍ക്ക് മധുരപലഹാര വിതരണവും നടത്തി. ഗതാഗത നിയമം പാലിക്കാത്തവരെ ഒരു ദിവസം പിഴ ഒഴിവാക്കി ബോധവത്കരിക്കുക…
Read Moreപ്രളയ സെസ്: സോഫ്റ്റ്വെയര് കമ്പനികൾക്കു ചാകര; വ്യാപാരികൾ നട്ടംതിരിയുന്നു
കണ്ണൂർ: പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി 600 കോടി രൂപ കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയ സെസ് സോഫ്റ്റ്വേർ കമ്പനികൾക്കു ചാകരയായി മാറുന്നു. 928 ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് ചുമത്തി 600 കോടി രൂപ സമാഹരിക്കാനാണു സംസ്ഥാന സർക്കാരിന്റെ പദ്ധതി. ഇതിനു കേരളത്തിലെ 1,80,000-ത്തോളം വരുന്ന വ്യാപാരികൾ ഉപയോഗിക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്വേറിൽ സെസ് ഉൾപ്പെടുത്താൻ ക്രമീകരണം ചെയ്യണം. സോഫ്റ്റ് വെയർ പരിഷ്കരികരിക്കണമെങ്കിൽ സർക്കാർ സമാഹരിക്കാൻ ലക്ഷ്യമിടുന്നതിനേക്കാൾ കൂടിയ തുക വ്യാപാരികൾ മുടക്കേണ്ട സ്ഥിതിയാണ്. കൂടുതൽ വ്യാപാരികളും ഉപയോഗിക്കുന്ന ടാലി സോഫ്റ്റ്വേർ ഒരു കംപ്യൂട്ടറിൽ മാറ്റംവരുത്താനായി നികുതിയടക്കം 4248 രൂപ ഈടാക്കുന്നുവെന്നാണു വ്യാപാരികൾ പറയുന്നത്. 3,600 രൂപയും 648 രൂപ ജിഎസ്ടിയുമാണ് ഈടാക്കുന്നത്. മറ്റ് സോഫ്റ്റ്വേർ കമ്പനികൾ 1,500 രൂപ മുതൽ ഈടാക്കുന്നുണ്ട്. സെസ് പിരിവ് കഴിഞ്ഞാൽ വീണ്ടും സോഫ്റ്റ്വേറിൽ മാറ്റം വരുത്തേണ്ടിവരും. അപ്പോഴും പണം നഷ്ടപ്പെടും. ഫലത്തിൽ സെസ് പിരിവിന്റെ…
Read Moreഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; പോലീസ് അന്വേഷണത്തിന്റെ വിജയമെന്ന് പി. ജയരാജൻ; വിധി നീതി രഹിതം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ. സുധാകരൻ
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടതില്ലെന്ന ഹൈക്കോടതി വിധി സംസ്ഥാന പോലിസന്വേഷണം ശരിയായ രീതിയിലാണന്നതാണ് വ്യക്തമാക്കുന്നതെന്ന് സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഇത് പോലീസിന്റെ വിജയമാണ്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിധി പറഞ്ഞതെന്നും പി. ജയരാജൻ പറഞ്ഞു. വിധി നീതി രഹിതം, സുപ്രീം കോടതിയെ സമീപിക്കും: കെ. സുധാകരൻ കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ. സുധാകരൻ എംപി. ഡിവിഷൻ ബഞ്ചിന്റേത് നീതിയുക്തമായ വിധിയല്ല. ഷുഹൈബ് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന ആവശ്യത്തെ കുറിച്ചു കോടതി പരാമർശിച്ചു പോലുമില്ല. ഗൂഢാലോചനക്കാരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യണം. ഇപ്പോൾ അറസ്റ്റിലായ പലരും ഡമ്മി പ്രതികളാണ്. യാഥാർഥ പ്രതികൾ ഇപ്പോഴും പുറത്താണ്. എഫ്ഐആറിൽ…
Read Moreകണ്ണൂരിൽ മൂന്നുദിവസത്തിനുള്ളിൽ പിടികൂടിയത് 30 ലക്ഷം; വിദേശ കറൻസി വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിയമപരിധി; വിദേശ കറൻസി കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള അജ്ഞതയെന്ന് പോലീസ്
മട്ടന്നൂർ: വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്തതാവളത്തിൽ പിടിയിലാകുന്നവർ ഏറെയും അജ്ഞതമൂലം.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിദേശത്തേക്ക് പോകുന്ന അഞ്ച് പേരിൽ നിന്നാണ് 30 ലക്ഷത്തോളം രൂപ പിടികൂടിയത്. പണം വിദേശത്തേക്ക് കൊണ്ടു പോകുന്നത് സംബന്ധിച്ച് അറിവില്ലായ്മയാണ് പിടിക്കപ്പെടുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തി തിരിച്ച് പോകുന്നവരിൽ നിന്നാണ് ഇതുവരെയായി വിദേശ കറൻസി പിടികൂടിയത്. 5000 ഡോളറോ അതിന് തുല്യമൂല്യം വരുന്ന കറൻസികളോ വിദേശത്തേക്ക് കൊണ്ടുപോകാൻ നിയമമുണ്ടെങ്കിലും കൂടുതൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് പിടിക്കപ്പെടുന്നത്. 5000 ഡോളറായ ഇന്ത്യൻ രൂപ പ്രകാരം മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ വരെ കൊണ്ടുപോകാനാകും. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് എത്ര പണം വേണമെങ്കിലും കൊണ്ടുവരാനാകും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരൻ കസ്റ്റംസ് കൗണ്ടറിൽ പോയി ഫോം വാങ്ങി കറൻസികളുടെ കണക്ക് രേഖപ്പെടുത്തി നൽകിയതിനു ശേഷം കസ്റ്റംസ് സൂപ്രണ്ടിൽ നിന്ന് ലഭിക്കുന്ന രേഖ സൂക്ഷിച്ചാൽ വിദേശ രാജ്യങ്ങളുടെ…
Read Moreഓർക്കുക…! ഇവരും മനുഷ്യരാണ്..! മാടായി പഞ്ചായത്തിനു തങ്ങളെ വേണ്ട; കരയിലും വെള്ളത്തിലുമായുള്ള ജീവിതത്തിന്റെ ദുരതത്തിന് കളക്ടർ സാറിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ
മാടായി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വരുന്ന സ്ഥലമാണിത്. മഴക്കാലമായാൽ ഇവിടെ താമസിക്കുന്നവർക്ക് ദുരിതം തന്നെയാണ്. ഈ വാർഡിലെ ജനപ്രതിനിധിയോടും പഞ്ചായത്ത് പ്രസിഡന്റിനോടും നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വെള്ളക്കെട്ടിൽ ജീവിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. വെങ്ങര പോസ്റ്റ് ഓഫീസിനു സമീപം മഞ്ഞേരി റോഡ് ഭാഗത്തെ വെള്ളക്കെട്ടുമൂലമാണ് പ്രദേശവാസികളുടെ ഈ ദുരിതം. വെള്ളം കെട്ടികിടക്കുന്നതിനാൽ ഇവരുടെ കിണർവെള്ളം പോലും മലിനമായി. സമീപത്തെ റോഡ് ഉയർത്തിയപ്പോൾ വെള്ളം ഒഴുകിപ്പോകാൻ ഓവുചാൽ നിർമിക്കാത്തതാണ് വെള്ളക്കെട്ടിനു കാരണം. പ്രദേശവാസികളായ വി. ഫൗസിയ, വി. മറിയം, ഫാത്തിമ കരീം, മാളിയേക്കൽ സുബൈദ, സി.കെ. കുഞ്ഞായിശു എന്നിവരുടെ വീടുകളാണ് പ്രധാനമായും ദുരിതത്തിലായിരിക്കുന്നത്. വില്ലേജ് അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല. പ്രദേശവാസികൾ ജില്ലാകളക്ടർക്കു പരാതി നൽകിയിട്ടുണ്ട്. ഇനി കളക്ടറിലാണ് ഇവരുടെ പ്രതീക്ഷ.
Read Moreഎട്ടാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ
കൂത്തുപറമ്പ്: എട്ടാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് കടയ്ക്കാലിൽ വിപിൻ കുമാറിനെ (31) യാണ് കൂത്തുപറമ്പ് എസ്ഐ കെ.വി.സ്മിതേഷ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുമ്പാണ് സംഭവം. കൂത്തുപറമ്പ് പാറാലിലെ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന വിപിൻ കുമാർ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പീഡനവിവരം വിദ്യാർഥി അധ്യാപകരെ അറിയിച്ചു.തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. വിപിൻ കുമാറിനെ ഇന്ന് കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ ഹാജരാക്കും.
Read Moreകാൽപ്പന്തു കമ്പക്കാരുടെ നാട്ടിൽ പുതിയ കളിത്തട്ടൊരുങ്ങുന്നു; 32 കോടിയുടെ ടെൻഡർ സർക്കാർ അംഗീകരിച്ചു
തൃക്കരിപ്പൂർ: ഉത്തരകേരളത്തിന്റെ കായികസ്വപ്നങ്ങൾക്ക് നിറമേകി ഫുട്ബോൾ കമ്പക്കാരുടെ നാട്ടിൽ വിവിധോദ്ദേശ്യ സ്റ്റേഡിയം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നടക്കാവിലെ രാജീവ്ഗാന്ധി സിന്തറ്റിക് ടർഫിനോട് ചേർന്നാണ് പൂർണമായും സർക്കാർ ഉടമസ്ഥതയിൽ ആധുനികസൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം വരുന്നത്. സ്റ്റേഡിയം സ്ഥാപിക്കുന്നതിനുള്ള 32 കോടിയുടെ ടെൻഡർ സർക്കാർ അംഗീകരിച്ചു. മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന്റെ കരാർ ലഭിച്ചിരിക്കുന്നത്. ഈ മാസം കായികമന്ത്രി ഇ.പി. ജയരാജൻ തറക്കല്ലിടുന്നതോടെ സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിക്കും. നടക്കാവ് വലിയകൊവ്വൽ മൈതാനിയിൽ ഗ്രാമപഞ്ചായത്ത് കൈമാറിയ ആറര ഏക്കർ ഭൂമിയിൽ മൂന്ന് ഏക്കറിലാണ് ഇൻഡോർ സ്റ്റേഡിയം വരുന്നത്. നിലവിലുള്ള സിന്തറ്റിക്ക് ടർഫിന് പടിഞ്ഞാറുഭാഗത്തായി റോഡിനോടു ചേർന്ന് പണിയുന്ന സ്റ്റേഡിയം എല്ലാ കായികവിനോദങ്ങൾക്കായും ഒരു കുടക്കീഴിൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ്. ബാസ്കറ്റ്ബോൾ, വോളിബോൾ, കബഡി, ടേബിൾ ടെന്നിസ് തുടങ്ങിയ വിഭാഗത്തിന് പ്രത്യേകം സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും. സിന്തറ്റിക്ക് ടർഫ് ഇതിനോട് ചേർക്കുന്നതിനാൽ…
Read More