കണ്ണൂർ: റെയിൽവേ സ്റ്റേഷനു സമീപം ഓവുചാലിൽ വീണു കുടുങ്ങിയ പശുക്കളെ അഗ്നിശമനസേനാംഗങ്ങൾ ഏറെ നേരത്തെ ശ്രമഫലമായി രക്ഷപ്പെടുത്തി. കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ മൂടാത്ത ഓവുചാലിലായിരുന്നു പശുക്കൾ വീണത്. തിരിയാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു പശുക്കൾ. പശുക്കളുടെ കരച്ചിൽ കെട്ടെത്തിയവരാണ് അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചത്. സി. വി വിനോദ് കുമാറിന്റെ നേതൃത്വത്തിലെത്തി സൂരജ് മണ്ടേൻ. കെ. ധനേഷ്. ശ്രീകാന്ത് പവിത്രൻ. എം. സുനീഷ്. അരുൺ രാജ് എന്നിവരടങ്ങിയ സേനാംഗങ്ങളാണ് പശുക്കളെ രക്ഷിച്ചത്.
Read MoreCategory: Kannur
ദമ്പതികളെ കെട്ടിയിട്ട് കവർച്ച; പ്രതികൾ രാജ്യം വിട്ടതായിപോലീസ്; അന്വേഷണസംഘം നാട്ടിലേക്ക് തിരിച്ചു
കണ്ണൂർ: മാധ്യമപ്രവർത്തകൻ കെ.വിനോദ്ചന്ദ്രനെയും ഭാര്യയെയും വീടിനുള്ളിൽ കെട്ടിയിട്ടു മർദിച്ച് കൊള്ളയടിച്ച സംഭവത്തിൽ മോഷ്ടാക്കൾ ബംഗ്ലാദേശിലേക്ക് കടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ബംഗ്ലാദേശിൽനിന്ന് കുടിയേറി ഡൽഹിയിൽ അഭയാർഥികളായി കഴിയുന്ന സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനായില്ല. ഇതോടെ പ്രതികളെ പ്രതികൂടാൻ പോയ കണ്ണൂർ സിറ്റി സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിലേക്ക് തിരിച്ചു. കവർച്ചാസംഘത്തിൽ അഞ്ചുപേരുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ നാലുപേരുടെ ഫോട്ടോയടക്കമുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഇവർ നാലുപേരും രാജ്യംവിട്ടതായാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾ ഫോണിലൂടെ ബന്ധപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലരെ ഡൽഹി, ബംഗാൾ പോലീസുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.ഫോണിലൂടെ ബന്ധപ്പെട്ടതുകൊണ്ടുമാത്രം ഒരാളെ പ്രതിയാക്കാൻ കഴിയില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചത്. വലിയ കവർച്ച നടത്തിയശേഷം സ്വദേശമായ ബംഗ്ലാദേശിലേക്ക് കടക്കുന്ന സംഘം പിന്നീട് ആറുമാസത്തോളം അവിടെത്തന്നെ കഴിയുകയാണ്. അതിർത്തിരക്ഷാസേനാംഗങ്ങൾക്ക് കൈക്കൂലി നൽകിയും…
Read Moreതലയെണ്ണൽ തുടങ്ങി; പാർട്ടി പരിപാടികളുടെ പങ്കാളിത്തം നേതൃപദവികളിലേക്കുള്ള പരിഗണന; ഡിസിസിയുടെ പരിപാടിയിൽ പ്രവർത്തകരുടെ “ഹാജർ’ രേഖപ്പെടുത്തി
കണ്ണൂർ: പാർട്ടി പരിപാടികളുടെ പങ്കാളിത്തം നേതൃപദവികളിലേക്കുള്ള പരിഗണനയായി കണക്കാക്കുന്നതിനായി കണ്ണൂരിൽ നടന്ന ഡിസിസി പരിപാടിയിൽ തലയെണ്ണൽനടത്തി. പാർട്ടി പരിപാടികളിൽ കൃത്യമായി പങ്കെടുക്കാത്തവരെ കുറിച്ച് ഓരോ കമ്മിറ്റിയും റിപ്പോർട്ട് നൽകണം. പങ്കെടുക്കാത്തവരെക്കുറിച്ചുള്ള റിപ്പോർട്ട് കെപിസിസി ശേഖരിക്കും. പാർട്ടി യോഗങ്ങളിലും പരിപാടികളിലും പ്രവർത്തകർ പങ്കെടുത്തുവെന്ന് ഇനി ഹൈക്കമാൻഡ് നേരിട്ട് ഉറപ്പാക്കും. അതിനായി എല്ലാ പ്രവർത്തകരും രാഹുൽഗാന്ധി ആവിഷ്കരിച്ച ശക്തി പ്രൊജക്ടിൽ രജിസ്റ്റർ ചെയ്യണമെന്നുമാണ് കെപിസിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി റഫാൽ അഴിമതിക്കെതിരേ ജില്ലാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ തലയെണ്ണൽ നടത്തി. സംഘടനാ ചുമതലയുള്ള ബ്ലോക്ക് പ്രസിഡന്റുമാർക്കാണ് അതാത് ബ്ലോക്കിലെ നേതാക്കളുടെയും പ്രവർത്തകരുടെയും എണ്ണമെടുക്കുന്ന ജോലി. ഈ പരിപാടിയിൽ പങ്കെടുക്കാത്തവരുടെ ഹാജർ രേഖപ്പെടുത്തി കെപിസിസിക്ക് അയച്ചുകൊടുക്കും. മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ എന്നിവരുടെ ഹാജരാണ് രേഖപ്പെടുത്തിയത്. 23 ബ്ലോക്ക് പ്രസിഡന്റുമാർ ഇക്കാര്യങ്ങൾ ചർച്ച…
Read Moreമാലയിട്ട് 41 ദിവസം വ്രതം നോക്കി കണ്ണൂരുകാരി രേഷ്മ ശബരിമലയിലേക്ക്; തന്നോടൊപ്പം മലചവിട്ടാൻ കൂടുതൽ യുവതികളെന്നും അധ്യാപികയായ യുവതി; ഭീഷണിയുമായി ഒരുകൂട്ടം യുവാക്കൾ; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി പരാതി നൽകി
കണ്ണൂർ: ശബരിമലയിലേക്ക് പോകാൻ മാലയിട്ട യുവതിക്ക് വധഭീഷണി. തുടർന്ന് യുവതിയും കുടുംബവും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണപുരം പോലീസിൽ പരാതി നൽകി. ശബരിമലയിൽ പ്രായഭേദ്യമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണ് കണ്ണപുരം അയ്യോത്ത് സ്വദേശിനിയായ രേഷ്മ നിഷാന്ത് 41 ദിവസം വ്രതമെടുത്ത് അയ്യപ്പ ദർശനത്തിന് പോകാൻ തയാറെടുക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന തീരുമാനത്തിനായി കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടെന്നും വൃശ്ചികം ഒന്നിന് ശബരിമലയിൽ പോകുമെന്നും കൂടെ കൂടുതൽ യുവതികൾ ഉണ്ടെന്നും രേഷ്മ രാഷ്ട്രദീപികയോടു പറഞ്ഞു. സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ഇന്നലെ രേഷ്മ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. മത്സ്യവും മാംസവും വെടിഞ്ഞ് ഭർതൃസാമീപ്യത്തിൽനിന്നകന്നാണ് അയ്യപ്പ ദർശനത്തിനായി രേഷ്മ തയാറെടുക്കുന്നത്. വർഷങ്ങളായി മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ടെന്ന് രേഷ്മ പറയുന്നു. ഇരുമുടി കെട്ട് നിറച്ചുതന്നെയാണ് താൻ മലയ്ക്കുപോവുകയെന്നും രേഷ്മ പറയുന്നു. ശബരിമലയ്ക്കു പോകുന്ന കാര്യം രേഷ്മ ഫെയ്സ്ബുക്കിൽ…
Read Moreഏഴിമലയിലെ സ്വാമി ഗോപാല്‍ജിയുടെ തിരോധാനം;ഗോപാല്‍ജിയെ കൊന്നതാണെന്ന് വെളിപ്പെടുത്തല്‍; ചുരുളുകളഴിക്കാന്‍ പോലീസ് അന്വേഷണമാരംഭിച്ചു
പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമം നടത്തിവന്ന സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലിന് പിന്നിലെ സത്യാവസ്ഥയറിയാനും ദുരൂഹതകളുടെ ചുരുളഴിക്കാനും പോലീസ്. ഇതിനായി വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂര്‍ അന്പലം റോഡിലെ ഗോപാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്യും. ശനിയാഴ്ച വൈകുന്നേരം പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിനു സമീപം ഗോപാല്‍ജിയുടെ തിരോധാനത്തെപറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണ വേദിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ ജ്വാല നടത്തിയിരുന്നു .ഈ പരിപാടിയിലാണ് 2003ല്‍ കാണാതായ ഗോപാല്‍ജിയുടെ തിരോധാനത്തിന്റെ നിഗൂഡതകള്‍ മറനീക്കിക്കൊണ്ടുള്ള ഗോപാലകൃഷ്ണ ഷേണായിയുടെ വിവാദ വെളിപ്പെടുത്തലുണ്ടായത്. ഗോപാലകൃഷ്ണന്റെ 15 വർഷത്തിനു ശേഷമുള്ള വെളിപ്പെടുത്തല്‍ ഇങ്ങനെ “ഹനുമാന് പ്രതിമയുള്‍പ്പെടുന്ന ഗോപാല്‍ജിയുടെ പരത്തിക്കാട്ടെ സ്ഥലം കൈക്കലാക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പയ്യന്നൂരിലെ ഒരു വ്യാപാരി ശ്രമിച്ചിരുന്നു. ഭീഷണിപ്പെടുത്തിയിട്ടും അന്ന് ഒപ്പിട്ടുകൊടുവാന് ഗോപാല്‍ജി തയ്യാറായില്ല. സ്വാമി ഗോപാല്‍ജി നാടുവിട്ട് പോയതല്ല. പരത്തിക്കാട് ആശ്രമത്തില്‍ വെച്ച് ഗോപാല്‍ജിയെ വ്യവസായി…
Read Moreശബരിമലയിൽ പോകുന്ന വിശ്വാസികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി ഇ.പി
കണ്ണൂർ: ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ സംരക്ഷണമൊരുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. വിശ്വാസികളായ എല്ലാവർക്കും ശബരിമലയിൽ പോകാൻ അവകാശമുണ്ട്. ഈ വിഷയത്തിൽ സംഘർഷമുണ്ടാക്കാനാണ് സംഘപരിവാർ സംഘടനകളും കോൺഗ്രസും ശ്രമിക്കുന്നത്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന സമീപനം കോൺഗ്രസിനെ തകർക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Read Moreതളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വേണ്ടി വന്നത് ഒരാളുടെ പിടിവാശിയെന്ന് യുഡിഎഫ് നേതാക്കൾ
തളിപ്പറമ്പ്: വ്യക്തിപരമായ ഒരാളുടെ പിടിവാശിമൂലമാണ് ഇത്തവണ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയെ നിര്‍ണയിക്കാന്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍. രാവിലെ എട്ടുമുതല്‍ സീതിസാഹിബ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് തെരഞ്ഞെടുപ്പ്. ആകെയുള്ള 11 സ്ഥാനങ്ങളില്‍ അഞ്ചുപേര്‍ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള സീറ്റുകളിലൊന്നിലേക്ക് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയായി വിനോദ് രാഘവന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. എ.പി അബ്ദുല്‍ ഖാദര്‍, പി.പി ഇസ്മായില്‍, ജാഫര്‍ ഓലിയന്‍, കല്ലിങ്കീല്‍ പത്മനാഭന്, സി.മുഹമ്മദ് കുഞ്ഞി, രാഹുല്‍ ദാമോദരന്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസിലെ കല്ലിങ്കീല്‍ പത്മനാഭനാണ് നിലവില്‍ ബാങ്ക് പ്രസിഡന്റ്. അതിനാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുന്നത് പോലെ ഇത്തവണയും ഡയറക്ടര്‍മാരെ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഒഴിവാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.…
Read Moreകൂത്തുപറമ്പ് കൂവപ്പാടിയിൽ ആർഎസ്എസ് നേതാവിന്റെ വീടിന് ബോംബേറ്; അക്രമത്തിന് ഉപയോഗിച്ചത് സ്റ്റീൽ ബോംബ്; പിന്നിൽ സിപിഎമ്മെന്ന് ബിജെപി
കൂത്തുപറമ്പ്: കോട്ടയം കൂവപ്പാടിയിൽ ആർഎസ്എസ് നേതാവിന്റെ വീടിനുനേരെ ബോംബേറ്. ആർഎസ്എസ് മുൻ മണ്ഡൽ കാര്യവാഹ് കൂവപ്പാടി പ്ലൈവുഡ് കമ്പനിക്കു സമീപത്തെ ഗോകുലത്തിൽ ടി. നിഖിലിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ഇന്നു പുലർച്ചെ12.15 ഓടെയായിരുന്നു സംഭവം. ബോംബേറിൽ വീടിന്റെ ജനൽഗ്ലാസുകൾ തകർന്നു. ചുമരിനും കേടുപാടുകൾ പറ്റി. വിട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കതിരൂർ എസ്ഐ ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തു. ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അക്രമം നടന്ന വീട് സന്ദർശിച്ചു. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും ഇനിയും അക്രമം തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreതില്ലങ്കേരി ഷിംജിത്തിന്റെ കൃഷിയിടത്തിൽ വിരുന്നെത്തി അപൂർവ ചിത്രശലഭങ്ങൾ; പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന ചിത്രശലഭങ്ങളുടെ പ്രത്യേകത ഇങ്ങനെയൊക്കെ…
മട്ടന്നൂർ: ജൈവ കർഷകൻ തില്ലങ്കേരി കാഞ്ഞിരാട്ടെ ഷിംജിത്തിന്റെ കൃഷിയിടത്തിൽ വിരുന്നെത്തിയ അപൂർവ ചിത്രശലഭങ്ങൾ കൗതുകമായി. സമുദ്രനിരപ്പിൽ നിന്നു രണ്ടായിരം അടി ഉയരത്തിൽ കാണുന്ന തെളിനിലക്കടവ ചിത്രശലഭങ്ങളാണ് കൂട്ടത്തോടെ കൃഷിയിടത്തിൽ വിരുന്നെത്തിയത്. പശ്ചിമഘട്ട മലനിരകളിലും മറ്റും കണ്ടു വരുന്ന ഇവ ആദ്യമായാണ് ഷിംജിത്തിന്റെ കൃഷിയിടത്തിലെത്തുന്നത്. വിവിധയിനം ഔഷധചെടികളും പച്ചക്കറികളും പഴവർഗങ്ങളും നടീൽ വസ്തുക്കൾ ഉൾപ്പെടെ പരന്നു കിടക്കുന്ന കൃഷിയിടം കാണാൻ വിദ്യാർഥികൾ ഉൾപ്പെടെ എത്തുമ്പോഴാണ് ചിത്രശലഭവും എത്തിയത്. കനത്ത മഴയിലും പറന്നുല്ലസിക്കുന്ന ഈ ശലഭത്തിനു വേനൽക്കാലം അത്ര താൽപര്യമില്ല. വേനൽക്കാലം വരുമ്പോൾ ഇവ ഉൾക്കാടുകളിലക്ക് വലിയും. കൂട്ടമായി വള്ളിച്ചെടികളിലും മരച്ചില്ലകളിലുമാണ് ഇവ വിശ്രമിക്കാറുള്ളത്.
Read Moreരേഖകളൊന്നും ഹാജരാക്കേണ്ട! ഒരു ഫോണ്‍ കോളിലൂടെ ഗ്യാസ് കണക്ഷന് പദ്ധതിക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കം
കണ്ണൂർ: ഒരു ഫോൺ കോളിലൂടെ രേഖകളൊന്നും ഹാജരാക്കാതെ തന്നെ പാചകവാതകത്തിന്റെ പുതിയ കണക്ഷനുംറീഫില്ലും ചെയ്തു കൊടുക്കുന്ന പദ്ധതി ജില്ലയിലും. അഴീക്കോട്, പൂതപ്പാറ, ഗൃഹ ജ്യോതി ഗ്യാസ് ഏജൻസിയിൽ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമായി അഴീക്കോട് ചിറക്കൽ, വളപട്ടണം എന്നീ ഗ്രാമ പഞ്ചായത്തു പ്രദേശങ്ങളിലും കണ്ണൂർ കോർപറേഷൻ ഏരിയയിലും ഇതു ലഭ്യമാകും. ഓരോ ഗ്രാമപഞ്ചായത്തിലും പ്രമോട്ടർമാർ വഴി വിതരണ സംവിധാനം പൂർണമാകുന്നതോടെ ജില്ലയിൽ മുഴുവൻ ഈ സേവനം ലഭ്യമാകുമെന്ന് വളപട്ടണം ഹൈവേ ഫ്യൂവൽസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഇൻഡേൻ ഏരിയ മാനേജർ എസ്.എസ്.ആർ. കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എല്ലാ പെട്രോൾ പന്പുകളിലും താമസമില്ലാതെ സിലിണ്ടറുകൾ ലഭ്യമാകും. ജില്ലയിലെ പെട്രോൾപന്പിലൂടെ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം വളപട്ടണം ഹൈവേ ഫ്യൂവൽസിൽ റീട്ടെയിൽ സെയിൽസ് മാനേജർ പി.വി. അജിത്ത് ഉദ്ഘാടനം…
Read More