കോലഞ്ചേരി: കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിലുള്ള സിസിഎം ഫ്യുവൽസ് പെട്രോൾ പമ്പിന്റെ (ഭാരത് പെട്രോളിയം) ഓഫീസ് മുറിക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ 4.15 നാണ് തീപിടിത്തം ഉണ്ടായത്. പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽനിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. റൂമിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളും മറ്റു സാധനസാമഗ്രികളും കത്തിനശിച്ചിരുന്നു. കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പട്ടിമറ്റം സ്റ്റേഷൻ ഓഫീസർ മുനവ്വർ ഉസ്മാന്റെനേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘങ്ങളാണ് സംഭവ സ്ഥലത്ത് പ്രവർത്തിച്ചത്. തീപിടിക്കുവാനുള്ള കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ല. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കൊച്ചി ധനുഷ്കോടി ദേശീയ പാതയോട് ചേർന്നുള്ള പമ്പിൽ രാവിലെ ചൂണ്ടയിടാൻ പോയ ബൈക്ക് യാത്രികരാണ് സംഭവം കണ്ടത്. ഉടൻ തന്നെ ഇവർ പുത്തൻകുരിശ് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഫയർഫോഴ്സിനെ വിളിക്കുകയുമായിരുന്നു. ഓഫീസിനകത്തെ സിസിടിവി യൂണിറ്റ്, എഞ്ചിൻ ഓയിലുകൾ, എഞ്ചിൻ…
Read MoreCategory: Kochi
കനത്ത മഴയിൽ നേര്യമംഗലത്ത് മലമുകളില്‍നിന്ന് പാറ അടര്‍ന്നുവീണു; ഒഴിവായത് വൻ ദുരന്തം
കോതമംഗലം: കനത്ത മഴയില്‍ നേര്യമംഗലം-ഇടുക്കി റോഡില്‍ മലമുകളില്‍നിന്ന് വലിയ പാറക്കഷ്ണം അടര്‍ന്നുവീണു. റോഡിന് ഏതാനും മീറ്റര്‍ മാറി മരങ്ങളില്‍ തങ്ങിനിന്നതിനാൽ ദുരന്തം ഒഴിവായി. നേര്യമംഗലം 46 ഏക്കര്‍ കോളനിക്കും ഗ്യാസ് ഗോഡൗണിനും മധ്യേ മലമുകളിലെ കാഴ്ചപ്പാറ ഭാഗത്തു നിന്നാണ് ഉദ്ദേശം മൂന്ന് മീറ്റര്‍ വ്യാസമുള്ള പാറക്കഷ്ണം അടര്‍ന്ന് വീണത്. ഇടുക്കി റോഡില്‍നിന്ന് ഏകദേശം 100 മീറ്റര്‍ മുകളില്‍ നിന്നാണ് പാറ പതിച്ചത്. സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന് സമീപത്ത് ഇന്നലെ രാവിലെ 8.30 ഓടെയാണ് വലിയ ശബ്ദത്തോടെ പാറ അടർന്നു വീണത്. കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ സംഭവമുണ്ടായിരുന്നു. ദിവസങ്ങളായി പെയ്യുന്ന പേമാരിയില്‍ വിള്ളല്‍ ഉണ്ടായ പാറക്കെട്ടില്‍ വെള്ളം കെട്ടിനിന്നാണ് വലിയ പാറകഷ്ണങ്ങള്‍ അടർന്ന് താഴേക്ക് പതിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. നേര്യമംഗലം വില്ലാംചിറ മുതല്‍ ഇടുക്കി പനംകുട്ടി വരെയുള്ള വന മേഖലയില്‍ മഴക്കാലത്ത് മണ്ണിടിച്ചിലിനും…
Read Moreആലുവയിൽ ഗുണ്ടാസംഘം ഹോട്ടൽ തല്ലിത്തകർത്തു; ഫോൺ ചാർജ് ചെയ്യാൻ നൽകിയ പവർബാങ്ക് തിരികെ ചോദിച്ചതിന്റെ വൈരാഗ്യം; ഹോട്ടലുടമയ്ക്കു ക്രൂരമർദനം
ആലുവ: മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ നൽകിയ പവർബാങ്ക് തിരികെ ചോദിച്ചതിന്റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ ക്രൂരമായി മർദിച്ച ശേഷം ഹോട്ടൽ തല്ലിത്തകർത്തു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹോട്ടലുടമ അമ്പാട്ടുകാവ് സ്വദേശി ദിലീപി (48)നെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്പിവടിക്കാണ് ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 12 ഓടെ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം മൈ ടർക്കിഷ് മന്തി എന്ന ഹോട്ടലിലാണ് അക്രമണം നടന്നത്. എടത്തല, പേങ്ങാട്ടുശേരി, കോമ്പാറ സ്വദേശികളാണ് ആക്രമണം നടത്തിയത്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്ന് സർക്കിൾ ഇൻസ്പെക്ടർ എൽ. അനിൽകുമാർ പറഞ്ഞു. ഇതിനിടെ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ അക്രമികളായ രണ്ടുപേർ പോലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് സൂചന. അക്രമിസംഘം ചൊവ്വാഴ്ച രാത്രിയും ഹോട്ടലിൽ നിന്നു ഭക്ഷണം പാർസലായി വാങ്ങിയിരുന്നു. കാർ പാർക്ക് ചെയ്ത ശേഷം ഹോട്ടൽ…
Read Moreഅഞ്ച് പേര്‍ക്ക് പുതുജീവിതമേകി ഗോപകുമാര്‍ യാത്രയായി; ഹൃദയവും വൃക്കകളും കോർണിയയും ദാനം ചെയ്തു
കൊച്ചി: അഞ്ച് പേര്‍ക്ക് പുതുജീവിതമേകി ചാലക്കുടി മോതിരക്കണ്ണി ഉരേക്കാട്ട് ഗോപകുമാര്‍ (33) യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച ഗോപകുമാറിന്റെ വൃക്കകളിൽ ഒന്ന് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും രണ്ടാമത്തേത് കോട്ടയം മെഡിക്കല്‍ കോളജിലെ രോഗിക്കും ദാനംചെയ്തു. ഹൃദയവും കോര്‍ണിയകളും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും നൽകി.ചാലക്കുടിക്ക് സമീപം അന്തര്കക്കാംപാടത്ത് കഴിഞ്ഞ 11ന് വൈകുന്നേരം ഗോപകുമാർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ 13ന് ഗോപകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബാംഗങ്ങള്‍ സമ്മതമറിയിച്ചു. ഭാര്യയും ഒരു കുട്ടിയുമുള്ള ഗോപകുമാര്‍ വിദേശത്തുനിന്ന് അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.ഒരു വൃക്ക സ്വീകരിച്ച മലപ്പുറം സ്വദേശിയായ 44കാരന് രാജഗിരി ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്നു. യൂറോളജി ആന്‍ഡ് കിഡ്നി ട്രാന്‍സ്പ്ലാന്റ്…
Read Moreമറ്റു ഡ്രൈവർമാർ ഈ ആംബുലൻസില്‍ ഓട്ടം പോയതാണെന്ന് കരുതി, പക്ഷേ..! കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ ആംബുലൻസ് കൊച്ചിയിൽ
കൊച്ചി: കൊല്ലം കരുനാഗപ്പള്ളിയിൽനിന്നു മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പോലീസെത്തി ആംബുലൻസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി ജനറൽ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന “നൻമ’ എന്നു പേരുള്ള ആംബുലൻസ് ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണു കാണാതായത്. വൈകീട്ടോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്താണ് വാഹനം കണ്ടെത്തിയത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ രോഗിയെ കൊണ്ടുവന്നശേഷം മറ്റു ആംബുലൻസുകൾക്കൊപ്പം നിർത്തിയിട്ടിരിക്കുകയായിരുന്നു. വാഹനത്തിൽത്തന്നെ താക്കോൽ വച്ച് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. തിരികെ വന്നപ്പോഴാണ് വാഹനം കാണാതായത്. മറ്റു ഡ്രൈവർമാർ ഈ ആംബുലൻസ് ഓട്ടം പോയതാണെന്നാണ് കരുതിയത്. പിന്നീടാണ് മോഷണമാണെന്ന് തിരിച്ചറിഞ്ഞത്. ആംബുലൻസ് ഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പുകളിലൂടെ മോഷണവിവരം പ്രചരിപ്പിച്ചിരുന്നു. ഇതു ശ്രദ്ധയിൽപെട്ട ഒരാളാണ് ആംബുലൻസ് കൊച്ചിയിൽ കണ്ട വിവരം വിളിച്ചറിയിച്ചത്.
Read Moreഎംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായ കേസ് ; മയക്കുമരുന്ന് എത്തിച്ചു കൊടുത്ത ആൾക്കായി അന്വേഷണം
കൊച്ചി: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിലായ കേസിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത ആളെ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് പിലച്ചിക്കര കരംക്കുണ്ട് വട്ടംതടത്തിൽ ഫെബിൻ സിബി (24), എറണാകുളം അയ്യന്പിള്ളി പനക്കൽ അക്ഷയ് അനിൽകുമാർ (23), കൊല്ലം ഇരവിപുരം കാക്കത്തോപ്പ് മനു നിവാസിൽ ടോണി വർഗീസ് (30) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 5.29 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.തമ്മനം ശാന്തിപ്പുരം റോഡിലുള്ള സ്വകാര്യ ഹോട്ടലിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഓയോ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. പ്രതികളുടെ ഫോണ്‍ കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. പാലാരിവട്ടം എസ്ഐ ടി.എസ്. രതീഷ്, ഡാൻസാഫ് എസ്ഐ രാമു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreതന്റെ ജനങ്ങൾ ബുദ്ധിമുട്ടരുത്; റോഡിലെ കുഴികൾ നികത്താൻ കൈക്കോട്ടുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വൈപ്പിൻ: സ്വന്തം വാർഡിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ നികത്താൻ മണ്‍വെട്ടിയും കൈക്കോട്ടുമായി ഞാറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ മിനി രാജു നിരത്തിലിറങ്ങി. നികത്താനുള്ള കല്ലും മണ്ണും എത്തിച്ചതാകട്ടെ തനിക്ക് ലഭിക്കുന്ന ഓണറേറിയത്തിൽ നിന്ന് നീക്കിവെച്ച ഓഹരി കൊണ്ടാണെന്നതും ശ്രദ്ധേയമാണ്. സ്വന്തം വാർഡായ പതിനാറിൽ മുൻകാലങ്ങളിൽ സമയാസമയങ്ങളിൽ ടാറിംഗ് നടക്കാതിരുന്നതിനാൽ റോഡുകൾ പലതും ശോച്യാവസ്ഥയിലാണ്. ഇപ്പോൾ എംഎൽഎ ഫണ്ട് ഉൾപ്പടെ 60 ലക്ഷം രൂപ വിവിധ റോഡുകൾക്കായി അനുവദിച്ചിട്ടുണ്ട്.എന്നാൽ മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളക്കെട്ടായതോടെയാണ് കുഴി നികത്തി നാട്ടുകാർക്ക് താത്കാലിക ആശ്വാസം പകരാൻ മെന്പർ തന്നെ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങിയത്. മെന്പറുടെ പുറപ്പാട് കണ്ടതോടെ കുഴികൾ നികത്താൻ നാട്ടുകാരും കൂടെ ചേർന്നു.
Read Moreനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിക്കാന്‍ നാലു ദിവസം മാത്രം; മെമ്മറി കാര്‍ഡ് പരിശോധനാഫലം കാത്ത് അന്വേഷണസംഘം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിക്കാന്‍ നാലു ദിവസം മാത്രം അവശേഷിക്കെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പരിശോധനാ ഫലം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം. ഹൈക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മെമ്മറി കാര്‍ഡ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ നല്‍കണമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. കോടതിയുടെ കസ്റ്റഡിയിലുള്ള കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അത് കേസിലെ നിര്‍ണായക വഴിത്തിരിവാകും. 2020 ജനുവരി 29ന് കേന്ദ്ര ഫോറന്‍സിക് ലാബ് നല്കിയ റിപ്പോര്‍ട്ടും കേസിലെ തുടരന്വേഷണത്തിനിടയാക്കിയ വെളിപ്പെടുത്തലുമാണ് നിലവില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതിനിടയാക്കിയത്. 2017 ഫെബ്രുവരി 18ന് അവസാനമായി പരിശോധിച്ച മെമ്മറി കാര്‍ഡ്, 2018 ഡിസംബര്‍ 13നും അതിനുമുമ്പ് പലതവണയും അനധികൃതമായി തുറന്നതായി കണ്ടെത്തി എന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി കാര്‍ഡിന്റെ ഹാഷ്വാല്യു…
Read Moreപോലീസിന് പണിയായി, സിസിടിവി ദൃശ്യത്തിൽ യുവാവിന്റെ മുഖമില്ല; പാലാരിവട്ടത്ത് പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിനെ തേടി പോലീസ്
കൊച്ചി: പാലാരിവട്ടത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് ഉപദ്രവിച്ച യുവാവിനെ പിടികൂടാനാകാതെ പോലീസ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിക്കു സമീപമായിരുന്നു സംഭവം ബൈക്കില്‍ ഒറ്റയ്ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചശേഷം പാഞ്ഞുപോകുകയായിരുന്നു. സംഭവത്തെത്തുടർന്ന് ശനിയാഴ്ച രാവിലെ പാലാരിവട്ടം പോലീസിലെത്തി യുവതി പരാതി നല്കി. അന്വഷണത്തില്‍ ഇയാളുടെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. എന്നാല്‍ മുഖം വ്യക്തമല്ല. പ്രദേശത്ത് സിസി ടിവി ക്യാമറകള്‍ ഒന്നും തന്നെയില്ലാതിരുന്നതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കടകളിലും സ്ഥാപനങ്ങളിലുമെത്തി പോലീസ് കാമറകള്‍ പരിശോധിച്ചെങ്കിലും പ്രതിയിലേക്കെത്തുന്ന വ്യക്തമായ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടന്നത്.
Read Moreഏഷ്യയിലെ ഉയരം കൂടിയ അഗ്നിപര്‍വതം ദാമവന്ത് കയറിയ പ്രഥമ മലയാളിയായി മിലാഷ! രണ്ടാം ഘട്ടം പിന്നിട്ട് സ്വപ്നയാത്ര
വി.എസ്. ഉമേഷ് കൊച്ചി: ഏഴു ഭൂഖണ്ഡങ്ങളിലെയും അഗ്നിപര്‍വതങ്ങള്‍ കീഴടക്കുകയെന്ന സ്വപ്നത്തിലേക്ക് രണ്ടാം ചുവടുംവച്ച് ആലപ്പുഴക്കാരി മിലാഷ ജോസഫ് ഇറാനിലെ ദാമവന്തിലേക്ക് നടന്നുകയറിയപ്പോള്‍ വഴിമാറിയത് ചരിത്രം. പ്രതികൂല കാലാവസ്ഥയായതിനാല്‍ പര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റിനു 500 മീറ്റര്‍ താഴെ വച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ദാമവന്ത് കയറുന്ന ആദ്യ മലയാളിയെന്ന പേരു ചേര്‍ക്കാന്‍ മിലാഷയ്ക്കായി. കഴിഞ്ഞ ജൂണ്‍ 29നാണ് ഇറാനിലെ ടെഹ്റാനും കാസ്പിയന്‍ കടലിനുമൊക്കെ സമീപമുള്ള 18,402 അടി (5609 മീറ്റര്‍) ഉയരമുള്ള (ഏഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതം, ലോകത്തില്‍ ഉയരത്തില്‍ 12-ാമതുള്ള കൊടുമുടി) ദാമവന്തിന്റെ മുകളില്‍ ഭാരതത്തിന്റെ ദേശീയപതാക മിലാഷ പാറിച്ചത്. ഏതു പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ജീവിതം കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്ഢ്യത്തിന്റേതുമാണെന്ന തിരിച്ചറിവു കൂടിയാണ് അഗ്നിപര്‍വതങ്ങള്‍ താണ്ടാനുള്ള തന്റെ തീരുമാനത്തിനു പിന്നിലെന്ന് മിലാഷ ദീപികയോടു പറഞ്ഞു. മൂന്നു മാസത്തെ വ്യായാമങ്ങളും തയാറെടുപ്പുകളും നടത്തിയ ശേഷം ജൂണ്‍…
Read More