കൊച്ചി: മമ്മൂട്ടിയെ നായകനാക്കി സംവിധായകന് അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വ്വം എന്ന സിനിമയെ വിമര്‍ശിച്ച് കെസിബിസി. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കും ഡയലോഗുകള്‍ക്കുമെതിരെ കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത ന്യൂസിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ സിനിമയാണ് ഭീഷ്മപര്‍വമെന്ന് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്ന ലേഖനത്തില്‍ ജാഗ്രത ന്യൂസ് ആരോപിക്കുന്നു. നിഷേധാത്മകമായ പരിവേഷം നല്കി ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന ചിത്രങ്ങള്‍ക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രമെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു. http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkcbcvigilance%2Fposts%2F462618995564914&show_text=true&width=500″ width=”500″ height=”814″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>
Read MoreCategory: Kochi
കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ലൈൻമാന് വീട്ടുടമയുടെ മിന്നൽ ഷോക്ക്; സിബിയുടെ നെഞ്ചിൽ ഇടിച്ചു വീഴ്ത്തി; ജോലി കളയിക്കുമെന്ന ഭീഷണിയും
കോതമംഗലം: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനു കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ലൈൻമാനെ വീട്ടുടമ മർദിച്ചു. കീരന്പാറ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ കോഴിപ്പിള്ളി ചിറയത്ത് സി.എൻ. സിബി(49)ക്കാണ് മർദനമേറ്റത്. പരിക്കേറ്റ സിബിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർകൂടിയായ വെളിയേൽച്ചാൽ സ്വദേശി ബിന്റോയാണ് ലൈൻമാനെ മർദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ബിൽ തുക അടയ്ക്കാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് സിബി പറഞ്ഞു. വീട്ടുടമ ക്ഷുഭിതനായി സിബിയുടെ നെഞ്ചിൽ ഇടിക്കുകയും, കഴുത്തിനു പിടിച്ചു തള്ളിയ ശേഷം ജോലി കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreപിന്നിലൂടെവരും, കയറിപ്പിടിച്ചിട്ട് സ്കൂട്ടറിൽ പായും; പ്രഭാത സവാരിക്കിടെ വനിതകള്ക്കുനേരേ അതിക്രമം; സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്
കൊച്ചി: പ്രഭാത സവാരിക്കിറങ്ങിയ സൈക്കിള്‍ റൈഡറായ സ്തീയെയും കാല്‍നടയാത്രക്കാരായ മറ്റ് മൂന്ന് സ്ത്രീകളെയും ഉപദ്രവിച്ച സംഭവത്തില്‍ അക്രമിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്. സുസുക്കി അക്സസ് സ്കൂട്ടറാണ് അക്രമി ഓടിച്ചിരുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതാണ് പോലീസിനെ വലയ്ക്കുന്നത്. സംഭവത്തില്‍ സൈക്കിള്‍ റൈഡറായ സ്ത്രീ നല്കിയ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഇതുകൂടാതെ രണ്ടു പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും സൗത്ത് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് പനമ്പിള്ളിനഗര്‍, കടവന്ത്ര ഭാഗങ്ങളില്‍ സ്കൂട്ടറിലെത്തിയ യുവാവ് തങ്ങള്‍ക്ക് നേരേ അക്രമം നടത്തിയതായി സ്ത്രീകള്‍ പരാതിയില്‍ പറയുന്നത്. എസ്എ റോഡില്‍ വൈറ്റില ഭാഗത്തുനിന്നും വരുമ്പോള്‍ കടവന്ത്ര ജംഗ്ഷനും മെട്രോ സ്റ്റേഷനും ഇടയ്ക്കുവച്ചാണ് സൈക്കളില്‍ റൈഡര്ക്ക്നേരേ അതിക്രമം നടന്നത്.…
Read Moreആദ്യം നമ്പര്‍ കൈക്കലാക്കും; ലക്ഷ്യം സമപ്രായക്കാരയ യുവതീ യുവാക്കള്‍ ! വില്പന ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍
കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ നഗരത്തില്‍ മയക്കുമരുന്നു വില്പന നടത്തി വന്ന യുവാവ് അറസ്റ്റില്‍. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി നിതിന്‍ രവീന്ദ്ര(26)നെയാണ് എറണാകുളം റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്നു ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്നു വില്പന നടത്തിവന്നിരുന്ന നിതിന്റെ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഠനത്തിന് ഏകാഗ്രത കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് കൈമാറിയിരുന്നത്. ഇത്തരത്തില്‍ കെണിയിൽ അകപ്പെട്ട ഒരു വിദ്യാര്‍ഥിനിയുടെ സുഹൃത്ത് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്സൈസ് ഷാഡോ സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. ഇന്നലെ കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ലഹരി മരുന്നു കൈമാറാനെത്തിയ നിതിനെ മല്‍പ്പിടിത്തത്തിലൂടെയാണ് എക്സൈസ് കീഴടക്കിയത്. ഇയാൾ ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റുമായി പോകുന്നവരിലൂടെയാണ് നിതിന്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് എക്സൈസ്…
Read Moreഅമിതമായി മദ്യപിച്ചിരുന്നു..! വിമാനത്താവളത്തിൽ ബഹളമുണ്ടാക്കിയ അമേരിക്കൻ മലയാളിയെ തിരിച്ചയച്ചു
നെടുമ്പാശേരി: വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്നവർ പൂരിപ്പിച്ച് നൽകേണ്ട ഡിസ് എംബാർക്കേഷൻ കാർഡ് പൂരിപ്പിച്ചു നൽകാൻ വിസമ്മതിച്ച് ബഹളമുണ്ടാക്കിയ അമേരിക്കൻ മലയാളിയെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ ഇമിഗ്രേഷൻ വിഭാഗം തിരിച്ചയച്ചു. ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിയ ബെന്നി ജോസഫിനെയാണ് അധികൃതർ മടക്കി അയച്ചത്. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ സഹയാത്രികരെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെയും മറ്റും ചീത്ത വിളിച്ചതായി അധികൃതർ പറഞ്ഞു. ഇയാളെ മടക്കി കൊണ്ടുപോകണമെന്ന് ഖത്തർ എയർവേയ്സ് വിമാനത്തിന്റെ പൈലറ്റിനോട് ഇമിഗ്രേഷൻ വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ അമിതമായി മദ്യപിച്ചിരുന്നതിനാൽ പൈലറ്റ് ബുധനാഴ്ച തന്നെ തിരിച്ചുകോണ്ടുപോകുന്നതിന് വിസമ്മതിച്ചു. തുടർന്ന് ഇയാളെ ഇന്നലത്തെ വിമാനത്തിൽ കൊണ്ടുപോകുകയാണ് ചെയ്തത്.
Read Moreപിതാവിന്റെ ക്രൂരത! പത്തു വയസുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി; ഇല്ലെങ്കില്‍…
കൊച്ചി: പിതാവ് ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പത്തു വയസുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്കി. കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്കാണ് 31 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയത്. നിലവിലെ നിയമപ്രകാരം 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതിയുള്ളത്. ഈ സമയപരിധി കഴിഞ്ഞതിനാലാണ് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാനും കുട്ടിയെ പരിശോധിച്ച് ഗര്‍ഭഛിദ്രം നടത്താനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്കി. പത്തു വയസ് മാത്രമുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭാവസ്ഥ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും നിലവിൽ ഗര്‍ഭഛിദ്രം നടത്താനാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Read Moreകള്ളത്താക്കോലിട്ട് കതക് തുറന്ന് അകത്തുകയറി വിധവയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: മുഖ്യപ്രതി അറസ്റ്റിൽ
വൈപ്പിൻ: സുഹൃത്തിന്റെ സഹായത്തോടെ വിധവയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതിയെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. ചെറായി വട്ടത്തറ സുമേഷ് (27) ആണ് അറസ്റ്റിലായത്. പ്രതിയെ സഹായിച്ച ചെറായി ഉണ്ടേപ്പാടം അഭിലാഷിനെ(24) നെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഇതിനിടെ മുഖ്യപ്രതിയായ സുമേഷ് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ചെറായിയിലായിരുന്നു സംഭവം. യുവതി നടത്തുന്ന സ്ഥാപനം സാധാരണ പത്തുമണിക്കാണ് തുറക്കാറ്. എന്നാൽ എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ഒന്നാം പ്രതി സുഹൃത്തിനെക്കൊണ്ട് യുവതിയെ വിളിപ്പിച്ച് സ്ഥാപനം നേരത്തെ തുറപ്പിക്കുകയായിരുന്നു. അതിനു മുന്‍പായി യുവാവ് കള്ളത്താക്കോലിട്ട് കട തുറന്ന് അകത്ത് കയറി ഇയാൾ ഒളിച്ചിരിപ്പുണ്ടായിരുന്നത്രേ. ഈ കെണിയൊന്നുമറിയാതെ രാവിലെ കട തുറന്ന് അകത്ത് കയറിയ ഉടനെ കടയിൽ കർട്ടനു മറവിൽ ഒളിച്ചിരുന്ന യുവാവ് യുവതിയെ കയറി പിടിക്കുകയായിരുന്നു. യുവതി കുതറിയോടി…
Read Moreചീത്തപ്പേര് മാറ്റാൻ..! വരുന്നൂ, കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടികള്‍; ഡീസല്‍ ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കും
ഷാജിമോന്‍ ജോസഫ്കൊച്ചി: നഷ്ടം നികത്താന്‍ പുതുവഴികള്‍ തേടുന്ന കെഎസ്ആര്‍ടിസി സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമവണ്ടികള്‍ തുടങ്ങുന്നു. പല ഗ്രാമീണമേഖലകളിലേക്കും സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവിലെ സാമ്പത്തികപ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസിക്ക് തനിച്ച് അതിനു കഴിയാത്ത സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ഗ്രാമവണ്ടികള്‍ തുടങ്ങാനുള്ള പുതിയ നീക്കം. നിലവില്‍ വലിയ സാമ്പത്തികനഷ്ടം സഹിച്ചാണ് കെഎസ്ആര്‍ടിസി ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും പിന്നാക്ക മേഖലകളിലേക്കും മറ്റും സര്‍വീസ് നടത്തുന്നത്. ഡീസല്‍ ചെലവ് പൂര്‍ണമായും അതത് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണമെന്ന നിബന്ധനയോടെയാണ് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുക. ഇതുപ്രകാരം ഗ്രാമവണ്ടികള്‍ക്ക് ആവശ്യമായ ഡീസലോ ഡീസലിന് വേണ്ടിവരുന്ന തുകയോ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. ഒന്നിലധികം പഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്ന ഗ്രാമവണ്ടിയുടെ ഡീസല്‍ തുക ദൂരപരിധി അനുസരിച്ച് പങ്കിട്ടു നല്‍കണം. കൂടാതെ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസമൊരുക്കല്‍, വാഹനത്തിന്റെ പാര്‍ക്കിംഗ് സുരക്ഷ എന്നിവയും തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. മറ്റു ചെലവുകള്‍ കെഎസ്ആര്‍ടിസി വഹിക്കും. ബന്ധപ്പെട്ട തദ്ദേശ…
Read Moreഅയ്യപ്പൻ പട്ടാപ്പകൽ അകത്ത് കയറിയത് വീടിന്റെ വാതിൽ പൊളിച്ച്; സിസിടിവിയിലെ മോഷ്ടാവിന്റെ ദൃശ്യം നോക്കി പ്രതിയെ കുടുക്കിയത് തിരുട്ട് ഗ്രാമത്തിൽനിന്ന്
തൃപ്പൂണിത്തുറ: പട്ടാപ്പകൽ വീടിന്റെ വാതിൽ പൊളിച്ച് സ്വർണവും പണവും കവർന്ന മോഷ്ടാവിനെ പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട് തിരുനെൽവേലി നീലിയനൂർ ഗ്രാമം ഒറ്റവീട്ടിൽ അയ്യപ്പൻ (43) നെയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട മോഷ്ടാവിന്റെ രൂപസാദൃശ്യം നോക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. തൃപ്പൂണിത്തുറ എൻഎസ്എസ് കോളജിന് സമീപം ഇളമന റോഡിൽ കർണാടക സ്വദേശി ആനന്ദ് ഹെഗ്ഡെയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വർമ്മ നിവാസിൽ നടന്ന കവർച്ചയിലാണ് ഇയാളെ തിരുട്ട് ഗ്രാമത്തിൽനിന്ന് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ ആനന്ദ് ഹെഗ്ഡെയും തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ വിജയ ലക്ഷ്മിയും ജോലിക്കു പോയിരിക്കുന്ന സമയത്ത് പൂട്ടിയിട്ട വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് അലമാരയുടെ പൂട്ട് തകർത്താണ് പന്ത്രണ്ട് പവൻ സ്വർണവും പണവും കവർച്ച ചെയ്തത്. പിടിയിലായ അയ്യപ്പൻ ഇതിന്…
Read Moreപ്രണയം നിരസിച്ച വിദ്യാർഥിനിയെ ഓട്ടോ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം;നിലത്തു വീണപ്പോൾ സിഗരറ്റ് കത്തിച്ച് കുത്തി; മൂന്നുപേർ അറസ്റ്റിൽ
കളമശേരി: പ്രണയം നിരസിച്ച വിദ്യാർഥിനിയെ മൂവർ സംഘം ഓട്ടോ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം. ഇന്നലെ വനിതാ ദിനത്തിൽ വൈകിട്ട് നാലോടെ ഏലൂർ പാതാളം ജംഗ്ഷനിലാണ് സംഭവം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ ശിവ (18), ശെൽവം (32), കാർത്തിക് (18) എന്നിവരെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്തു. നിലത്തു വീണ കുട്ടിയുടെ ദേഹത്ത് സിഗരറ്റ് കുറ്റി വച്ച് പൊള്ളിച്ചതായും പറയുന്നുണ്ട്. പാതാളത്ത് ജോലിയുമായി ബന്ധപ്പെട്ട് ഏലൂരിൽ താമസിക്കുന്ന ഈ സംഘം വിദ്യാർഥിനിയെ കുറച്ചു മാസങ്ങളായി ശല്യപ്പെടുത്തുന്നതായി പരാതിയുണ്ട്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More