വൈപ്പിന്‍: ബീച്ചുകളിലേക്കുള്ള സന്ദർശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കി സര്‍ക്കാര്‍ പറയുന്ന രണ്ടാഴ്ചക്കാലം വീട്ടില്‍ തന്നെ ഇരിക്കൂ എന്ന അഭ്യർഥനയുമായി പോലീസ്. കോവിഡ്ന്റെ രണ്ടാം വരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണ നടപടികള്‍ വീണ്ടും കടുപ്പിച്ച സാഹചര്യത്തില്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൊതുജനം സ്വയം ഒഴിവാക്കണമെന്നാണ് പോലീസ് പക്ഷം. റിസോര്‍ട്ടുകളില്‍ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചും ബീച്ചുകളിലേക്ക് ഇറങ്ങാതെ അവിടെ തന്നെ സമയം കഴിച്ചുകൂട്ടി തിരികെ പോകുന്നതായിരിക്കും ഉത്തമമെന്നും പോലീസ് പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാഴ്ചക്കാലം ഇത് കര്‍ശനമായി പാലിക്കണമെന്ന് മുനമ്പം ഡിവൈഎസ്പി ആര്. ബൈജുകുമാര്‍ ആവശ്യപ്പെട്ടു. പോലീസ് നടപടി ഒഴിവാക്കാനാണ് സൗഹൃദപരമായ ഈ നിര്‍ദേശമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
Read MoreCategory: Kochi
അതിർത്തി നിർമാണത്തെച്ചൊല്ലി തർക്കം! അനുനയിപ്പിക്കാനെത്തിയ യുവാവിനെ ‘പഞ്ഞിക്കിട്ടു’; സംഭവം കിഴക്കമ്പലത്ത്
കിഴക്കമ്പലം: അതിർത്തി നിർമാണം തടസപ്പെടുത്തിയയാളെ അനുനയിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. പുക്കാട്ടുപടി പൊക്കോടത്ത് കെ.പി. ബിനുവിനാണ് മർദനമേറ്റത്. പുക്കാട്ടുപടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബിനുവിന്റെ വല്യച്ചന്റെ മകനായ സ്ഥലമുടമ ഗിരീഷ് തന്റെ വീടിന്റെ അതിർത്തി കെട്ടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഗിരീഷിന്റെ ജേഷ്ഠന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമയായ പത്തനംതിട്ട സ്വദേശി ആദിത്താണ് നിർമാണ പ്രവർത്തനം തടസപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഗിരീഷിന്റെ അയൽവാസിയായ ആദിത്ത് നിർമാണം പൊളിച്ചു നീക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതു തടയാനെത്തിയ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും ബിനു പറഞ്ഞു. പരിക്കേറ്റ ബിനുവിനെ നാട്ടുകാരാണ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തെ സംബന്ധിച്ച് തടിയിട്ട പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബിനു പറഞ്ഞു.
Read Moreനടുറോഡിൽ നടുവൊടിക്കാൻ? ഇരുചക്രവാഹനക്കാരെ ഭീതിയിലാഴ്ത്തി തൃപ്പൂണിത്തുറ പേട്ട റോഡിലെ കോൺക്രീറ്റ് ചേമ്പർ അപകരമായ വിധത്തിൽ താഴുന്നു
തൃപ്പൂണിത്തുറ: മെട്രോ നിർമാണം നടക്കുന്ന പേട്ട പാലത്തിനടുത്തുള്ള റോഡിലെ കോൺക്രീറ്റ് ചേമ്പർ അപകരമായ വിധത്തിൽ താഴുന്നു. പേട്ട പനങ്കുറ്റി പുതിയ പാലത്തിന്റെ തൃപ്പൂണിത്തുറ ഭാഗത്തേയ്ക്കുള്ള ഇറക്കത്തിലാണ് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിലാക്കുന്ന വിധത്തിൽ ചേമ്പറിന്റെ ഇരുമ്പ് ഷീറ്റുകൾ താഴ്ന്നിരിക്കുന്നത്. വലിയ വാഹനങ്ങൾ ഇതിലൂടെ കയറുമ്പോൾ ഇരുമ്പ് ഷീറ്റുകൾ വലിയ ശബ്ദത്തോടെ ഇളകുകയാണ്. മുൻപ് ഇരുമ്പ് ഷീറ്റുകൾക്ക് പകരം കോൺക്രീറ്റ് ബ്ലോക്കുകളായിരുന്നു ചേമ്പറിന്റെ മുകളിലിട്ടിരുന്നത്. എന്നാൽ ഭാരവാഹനങ്ങൾ കയറിയിറങ്ങിയതോടെ ഈ ബ്ലോക്കുകൾ പൊട്ടിത്തകരുകയും പിന്നീട് കനം കൂടിയ ഇരുമ്പ് ഷീറ്റുകൾ സ്ഥാപിക്കുകയുമായിരുന്നു. ഇപ്പോൾ ചേമ്പറിന്റെ ഒരു വശത്തെ ഭിത്തിയാണ് താഴേയ്ക്കിരുന്നത്. അതിനൊപ്പം മുകളിലെ ഷീറ്റുകളും ഇളകി താഴ്ന്നിട്ടുണ്ട്. അടിഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുന്ന ചേമ്പറിന്റെ ഭിത്തി താഴ്ന്നുപോയത് നിർമാണത്തിലെ പോരായ്മയാണെന്ന് പറയപ്പെടുന്നു.ഗ്യാസ് പൈപ്പ് ലൈനിന്റെ സുരക്ഷാ ചേമ്പറാണ് ഇപ്രകാരം താഴ്ന്നിരിക്കുന്നത്. പകൽ സമയം ഈ ഭാഗത്ത് റോഡ് ബ്ലോക്ക് വരുന്നതു…
Read More26 ദിവസത്തിന് ശേഷം നിര്‍ണായക വിവരം! കേസ് ഇനി ക്രൈംബ്രാഞ്ചിന് കൈമാറുമോയെന്ന കാര്യത്തിലും സംശയം
കൊച്ചി: പതിമൂന്നുവയസുകാരി വൈഗയുടെ മരണത്തിന് പിന്നാലെ ഒളിവില്‍പ്പോയ പിതാവ് സനു മോഹനെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത് 26 ദിവസത്തിന് ശേഷം. സംഭവത്തിനു പിന്നാലെ കാറില്‍ സംസ്ഥാനം വിട്ട സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നുപോയതായി മാത്രമായിരുന്നു പോലീസിന് ഇതുവരെ ലഭിച്ച നിര്‍ണായക വിവരം. എന്നാല്‍ പിന്നീട് സനുവിലേക്ക് എത്താന്‍ തക്ക യാതൊരുവിധ രേഖകളും പോലീസിന് ലഭിച്ചിരുന്നില്ല. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കാന്‍ കഴിയാത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കേസ് ലോക്കല്‍ പോലീസില്‍നിന്നും ക്രൈംബ്രാഞ്ചിന് കൈമാറുന്ന നടപടിയും പുരോഗമിക്കവേയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. ഇതു പോലീസിന് ആശ്വാസമായി. അതേസമയം വൈഗയുടെ മരണവും സനു മോഹന്റെ തിരോധാനവും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് സമര്‍പ്പിച്ചതായാണ് സൂചന. ലോക്കല്‍ പോലീസില്‍നിന്നും ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സനുവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍…
Read Moreകേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന ചക്ക ഇന്നു കിട്ടാക്കനി! വരിക്ക തന്നെ വേണമെന്നില്ല, കൂഴയ്ക്കും ഡിമാൻഡ്!
പൂച്ചാക്കൽ:സംസ്ഥാന ഫലമായ ചക്ക ക്ഷാമം രൂക്ഷം.ചക്കയുടെ ഗുണനിലവാരം കണ്ടാണ് സർക്കാർ ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്.എന്നാൽ ചക്ക ഇപ്പോൾ കിട്ടാക്കനിയാണ്.കേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് നാട്ടിൽ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഓരോ സീസണിലും ടൺ കണക്കിന് ചക്ക അന്യസംസ്ഥാനങ്ങളിലെക്ക് കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഒരു ലോഡ് ഒപ്പിക്കാൻ തന്നെ ഏജന്റുമാർ ബുദ്ധിമുട്ടുകയാണ്. വരിക്കച്ചക്കയ്ക്കായിരുന്നു നേരത്തെ താൽപ്പര്യം കൂടുതൽ.എന്നാൽ ഇപ്പോൾ കൂഴ ഉൾപ്പെടെ ഏതിനം ചക്കയായാലും മതി എന്ന അവസ്ഥയാണ്. വേനൽമഴ കൂടുതലായി പെയ്തതിനാൽ പ്ലാവിലെ പൂകൊഴിഞ്ഞ് പോയതിനാലാണ് ചക്കക്ക് ഇത്രയും ക്ഷാമം എന്നാണ് കൃഷി ഓഫീസർമാർ പറയുന്നത്. താനെ പഴുത്ത് വീഴുന്നതും പ്ലാവിൽ കയറി ചക്ക ഇടാൻ ആളില്ലാതെ കിളികൾ കൊത്തിയും ചക്ക ഉപയോഗശൂന്യമയി പോയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ചക്കയുടെ ഗുണവും പ്രാധാന്യവും ജനങ്ങളിലെക്ക് എത്തിക്കാൻ സർക്കാരും സംഘടനകളും ചക്ക ഫെസ്റ്റ് വെൽതന്നെ നടത്തിയതോടെ ആർക്കും…
Read Moreഅപകടസമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല; നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രക്കാരന് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന കാരണത്താൽ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രൈബ്യൂണലിന്റെ (എംഎസിടി) വിധി ഹൈക്കോടതി റദ്ദാക്കി. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച യാത്രക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന ട്രൈബ്യൂണലിന്റെ വിലയിരുത്തല്‍ റദ്ദാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ തീരുമാനം. മലപ്പുറം മറ്റത്തൂര്‍ സ്വദേശി മുഹമ്മദ് കുട്ടി 2007 ഓഗസ്റ്റ് എട്ടിനുണ്ടായ അപകടത്തില്‍ മരിച്ച സംഭവത്തില്‍ തിരൂര്‍ എംഎസിടി നഷ്ടപരിഹാരത്തുക നിശ്ചയിച്ചതിനെതിരേ ഭാര്യ ഖദീജയും മക്കളും നല്കിയ അപ്പീലും തുക നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്ന ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അപ്പീലും പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഹെല്‍മെറ്റ് ധരിക്കാത്തതു മൂലമുള്ള അപകടമാണോയെന്ന് ഓരോ കേസിലും വസ്തുതകള്‍ പരിശോധിച്ചു വിലയിരുത്തണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം കുറയ്ക്കാനാവില്ലെന്ന വിധി ഹെല്‍മെറ്റ് ധരിക്കാതെ ബെക്കില് യാത്ര ചെയ്യാനുള്ള ലൈസന്‍സല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബൈക്ക് യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന…
Read Moreരണ്ടാംവരവ് അതിരൂക്ഷം ! കോവിഡ് അതിവ്യാപനത്തില്‍ ഒന്നാമത് എറണാകുളം, തൊട്ടുപിന്നില്‍ കോഴിക്കോട്
കൊച്ചി: കോവിഡിന്റെ രണ്ടാംവരവിൽ ഭീതിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന എറണാകുളം ജില്ല കോവിഡ് വ്യാപനത്തിലും രോഗികളുടെ എണ്ണത്തിലും സംസ്ഥാനത്ത് ഒന്നാമത്. 2020 മാര്‍ച്ച് 20ന് ആറു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇന്നലെ വരെ 1,40,492 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 1,38,929 പേര്‍ക്ക് കോവിഡ് ബാധിച്ച കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നില്‍. 1,29,625 കോവിഡ് രോഗികളുമായി മലപ്പുറം ജില്ല മൂന്നാമതും 1,13,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തുമുണ്ട്. 1,09,724 രോഗികളുള്ള തൃശൂര്‍ ആണ് കോവിഡ് രോഗികള്‍ ഒരു ലക്ഷം പിന്നിട്ട മറ്റൊരു ജില്ല. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും എറണാകുളമാണ് മുന്നില്‍. ഇന്നലെ 1,267 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് പിടിപെട്ടത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ഒക്ടോബറില്‍ 1,250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതിനുമുന്പുള്ള ഉയര്‍ന്ന…
Read Moreഅഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി; .കീഴടങ്ങൽ പാലാരിവട്ടം സ്റ്റേഷനിൽ
കൊച്ചി: ആലപ്പുഴയിൽ പത്താംക്ലാസ് വിദ്യാര്‍ഥിയായ വള്ളികുന്നം പുത്തന്‍ചന്ത അമ്പിളിഭവനത്തില് അമ്പിളികുമാറിന്റെ മകന് അഭിമന്യു(15)വിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വള്ളിക്കുന്നത്ത് സജയ് ജിത്ത് കീഴടങ്ങി. ഇന്ന് രാവിലെ 10.15 ഓടെ എറണാകുളം പാലാരിവട്ടം സ്റ്റേഷനില്‍ ഒറ്റയ്ക്കെത്തിയാണ് കീഴടങ്ങിയത്.കീഴടങ്ങാന്‍ പാലാരിവട്ടം സ്റ്റേഷന് തെരഞ്ഞെടുത്തതിന്റെ കാരണം പ്രതി വ്യക്തമാക്കിയില്ല. പ്രതി കീഴടങ്ങിയ വിവരം കേസ് അന്വേഷിക്കുന്ന ആലുപ്പുഴ പോലീസിന് കൈമാറിയിട്ടുണ്ട്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. വള്ളികുന്നം അമൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിമന്യൂ. അഭിമന്യുവിന്റെ സംസ്കാരം ഇന്ന് അഭിമന്യുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും. ചൂനാട് ജംഗ്ഷനിൽ നിന്നും വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഒാഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.
Read Moreപറവൂരിൽ രണ്ട് ഡോസ് വാക്സിൻ എടുത്തയാൾക്കു കോവിഡ്; ലക്ഷണമായി തലവേദനയും ജലദോഷവും
പറവൂർ: രണ്ട് ഡോസ് വാക്സിൻ എടുത്തയാൾക്കു കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയുടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണു പോസിറ്റീവായത്. ജനുവരി 18ന് ആദ്യ വാക്സിനും ഫെബ്രുവരി 25ന് രണ്ടാം ഘട്ട വാക്സിനും എടുത്തു. തുടർന്നും കോവിഡ് ചികിത്സാകേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു. ഈ മാസം 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. തലവേദനയും ജലദോഷവുമാണു ലക്ഷണമായി ഉണ്ടായത്. നിലവിൽ ഇദ്ദേഹം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
Read Moreഇടവേളയ്ക്കു ശേഷം ഇന്ധനവിലയും സ്വർണ വിലയും കുറഞ്ഞു; ഇന്നത്തെ സ്വർണവിലയറിയാം
കൊച്ചി: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 90.75 രൂപയും ഡീസല്‍ വില 85.32 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 92.28 രൂപയായപ്പോള്‍ ഡീസല്‍വില 86.75 രൂപയുമായി. ഈ മാസം ഇതാദ്യമായാണു ഇന്ധനവിലയില്‍ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ മാസം 30ന് ഇന്ധനവില കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വര്‍ണവില കുറഞ്ഞു കൊച്ചി: ഇന്നലത്തെ വന്‍ വര്‍ധനയ്ക്കുശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,370 രൂപയും പവന് 34,960 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നു വില കുറഞ്ഞത്.
Read More