വൈപ്പിന്‍: ശ്രീലങ്കന്‍ മനുഷ്യക്കടത്ത് സംഘം 45 ഓളം ശ്രീലങ്കന്‍ അഭയാര്‍ഥികളെ വിദേശത്തേക്ക് കടത്താനായി കേരളതീരത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി കടലിലും കരയിലുമായി നടത്തി വരുന്ന അന്വേഷമത്തില്‍ ഇതുവരെ ആരെയും കണ്ടെത്താനായില്ല. അതേ സമയം തെരഞ്ഞെടുപ്പ് ബഹളത്തിനിടയില്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ബോട്ട് തീരം വിട്ടു പോയിരിക്കുമോയെന്ന സംശയവും ചില ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാതില്ല. തിരുവനന്തപുരത്ത് രണ്ട് പേര് അറസ്റ്റിലായതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്ത് സംഘം കേരളത്തില്‍ എത്തിയിട്ടുള്ളതായി ഇന്റലിജൻസിനു വിവരം ലഭിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ ആറിനു തീരം വിട്ടുപോകാനായിരുന്നു പദ്ധതി. മുന്‍ എല്‍ടിടി ക്കാരനായ ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്നി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം എത്തിയിട്ടുള്ളതത്രേ. 2019 ജനുവരിയില്‍ മുനമ്പത്ത് നിന്നും 250 ഓളം പേരെ മനുഷ്യക്കടത്ത് സംഘം…
Read MoreCategory: Kochi
പടക്കം ഇക്കുറി കിറ്റായും കിട്ടും! കോവിഡ് തളര്‍ത്തിയ പടക്കവിപണി വിഷുവിനു തിരിച്ചുവരവിനൊരുങ്ങുന്നു
കൊച്ചി: കോവിഡ് തളര്‍ത്തിയ പടക്കവിപണി വിഷുവിനു തിരിച്ചുവരവിനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ആഘോഷങ്ങളാണ് വിപണിക്ക് ഇക്കുറി പ്രതീക്ഷ നല്‍കുന്നത്. വിഷുവും അതിനു പിന്നാലെയെത്തുന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപവും വ്യാപാരികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കോവിഡ് രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടയില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം മിക്ക വ്യാപാരികളും ഒരുക്കിയിട്ടുണ്ട്. നിശ്ചിത തുകയ്ക്ക് പടക്കവും കമ്പിത്തിരിയും പൂത്തിരിയുമെല്ലാമടങ്ങുന്ന കിറ്റുമുണ്ട്. ശബ്ദം കുറഞ്ഞ ചൈനീസ് പടക്കങ്ങള്തന്നെയാണ് ഇക്കുറിയും താരങ്ങള്‍. രണ്ടു മിനിറ്റോളം ആഘോഷ തിമിര്‍പ്പ് നിറയ്ക്കുന്ന മേശപ്പൂവാണ് വിപണിയിലെ മറ്റൊരു കൗതുകം. നിറങ്ങള്‍ക്കും പ്രകാശത്തിനും പ്രാധാന്യം നല്കുന്ന വിവിധ ഇനങ്ങള്‍ വിപണയിലുണ്ട്. കഴിഞ്ഞവര്‍ഷം വിഷുവിപണി മുന്നില്‍ കണ്ടു ശിവകാശിയില്‍നിന്നു വന്‍തോതില്‍ ചൈനീസ് പടക്കങ്ങള്‍ ഇറക്കിയ വ്യാപാരികള്‍ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. നിലവിൽ തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം ആവശ്യത്തിനു പടക്കം…
Read Moreനമ്മള് വിവാഹം കഴിക്കാനുള്ളവരല്ലേ..! മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹാഭ്യര്‍ഥന; അതും പൈലറ്റാണെന്ന് പറഞ്ഞ്… ഒടുവില്‍…
കൊച്ചി: മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹാഭ്യര്‍ഥന നടത്തിയ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ പനങ്ങാട് പോലീസ് നടപടി ആരംഭിച്ചു. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ടിജു ജോര്‍ജ് തോമസിന് (33) എതിരേയാണു തൃശൂര്‍ സ്വദേശിനി പരാതി നല്‍കിയത്. എറണാകുളം സൗത്ത് പോലീസില്‍ ലഭിച്ച പരാതി ഈ മാസം ഒന്നിന് പനങ്ങാട് സ്റ്റേഷനിലേക്ക് കൈമാറി. വിവാഹ വെബ്സൈറ്റിലൂടെയാണ് യുവാവ് പരിചയപ്പെട്ടു ബന്ധം സ്ഥാപിച്ചതെന്നു യുവതി പരാതിയില്‍ പറഞ്ഞു. മെസേജ് അയച്ച് വിവാഹത്തിന് താത്പര്യമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരുമായി ആലോചിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൊച്ചിയിലെ ഇയാളുടെ ഫ്ളാറ്റിലെത്തി വിവാഹാലോചന നടത്തി. വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നുമാണ് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചത്. തെളിവായി പൈലറ്റിന്റേതെന്നു തോന്നുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് വിവാഹത്തിനു സമ്മതിച്ചതെന്നു യുവതി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് വിവാഹാലോചന…
Read Moreമൂവാറ്റുപുഴയിൽ മുന്നണികൾക്ക് ആശങ്ക, കണക്കുകൂട്ടലുകൾ ഇങ്ങനെ…
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുമായി മൂവാറ്റുപുഴയിലെ മുന്നണികൾ. സാധരണ ഗതിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിത്രം വ്യക്തമാകുന്ന സാഹചര്യം ഉണ്ടായിരുന്നത് ഇക്കുറി ഇല്ലാത്തത് മുന്നണി നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇടതു-വലത് മുന്നണികൾ തമ്മിൽ ശക്തമായ മത്സരം നടന്നിരുന്ന മണ്ഡലത്തിൽ ഇക്കുറി ഫലം പ്രവചനാതീതമാണ്. ട്വന്റി 20യുടെ മത്സരരംഗത്തേക്കുള്ള പ്രവേശനമാണ് ഇരു മുന്നണിയെയും ആശങ്കപെടുത്തുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഇവരുടെ പ്രവർത്തനം ഊർജ്ജചിതമായിരുന്നു. എന്നാൽ അവസാന പ്രചാരണ ഘട്ടത്തിൽ എൽഡിഎഫ് കുത്തക വോട്ടുകളെയും സ്വാധീനിക്കാൻ ട്വന്റി 20യ്ക്കായെന്നത് ഇടതുമുന്നണിയെയും ഭയപ്പെടുത്തുന്നു. എൽഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് തെരഞ്ഞെടുപ്പ് കൺവീനർ ബാബു പോൾ അവകാശപ്പെടുന്നത്. കൈവിട്ടു പോയ മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചെടുക്കുമെന്നും, ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് ഇതിനായി രംഗത്തിറക്കിയതെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എം. സലിം പറഞ്ഞു. ബിജെപി പാളയത്തിലും വിജയപ്രതീക്ഷയുണ്ട്. ഇക്കുറി ബിജെപി മണ്ഡലത്തിൽ വിജയിച്ചു ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.…
Read Moreബാലികയുടെ മരണം! പിതാവിനെക്കുറിച്ച് സൂചന ലഭിക്കാതെ പോലീസ്; സാനു മോഹന്റെ സുഹൃത്തിന്റെ മൊഴി ഇങ്ങനെ…
കൊച്ചി: മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് ശേഷം കാണാതായ പിതാവ് സനു മോഹനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ പോലീസ്. ഇയാള്‍ക്കെതിരെ കഴിഞ്ഞ രണ്ടിന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ബാലികയുടെ മൃതദേഹം കണ്ടെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലും സനു മോഹനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്തത് പോലീസിനെ കുഴയ്ക്കുകയാണ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു. ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ഇതിനിടയില്‍ ഇയാള്‍ വാഹനം പൊളിച്ചുവിറ്റതായ സൂചനകളും പുറത്തുവന്നിരുന്നു. സ്പെഷല്‍ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് സംബന്ധിച്ചെല്ലാം വ്യക്തത വരണമെങ്കില്‍ ഇയാള്‍ പിടിയിലാകണമെന്നാണു…
Read Moreതാലികെട്ട് ദിവസംതന്നെ വോട്ടെടുപ്പ് വന്നെങ്കിലും വധൂവരന്മാർ വോട്ട് മുടക്കിയില്ല! സെബിയും റോസ്മിയും വിവാഹവേഷത്തിൽ ബൂത്തിലെത്തി
മലയാറ്റൂർ: താലികെട്ട് ദിവസംതന്നെ വോട്ടെടുപ്പ് വന്നെങ്കിലും വധൂവരന്മാർ വോട്ട് മുടക്കിയില്ല. മലയാറ്റൂർ പാലാട്ടി സെബിയും തൃശൂർ അരണാട്ടുകര ചാലിശേരിക്കാരി റോസ്മിയുമാണു വിവാഹവേഷത്തിൽ ബൂത്തിലെത്തി വോട്ടു ചെയ്തത്. മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലായിരുന്നു ഇവരുടെ വിവാഹം. റോസ്മിക്ക് അരണാട്ടുകര തരകൻസ് സ്കൂളിലായിരുന്നു വോട്ട്. രാവിലെ വിവാഹവസ്ത്രമണിഞ്ഞു വോട്ടുചെയ്തശേഷമാണു റോസ്മി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്കു പുറപ്പെട്ടത്. 11.30 ഓടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. മലയാറ്റൂർ സെന്റ് തോമസ് സ്കൂളിലായിരുന്നു സെബിയുടെ വോട്ട്. താലികെട്ടിനുശേഷം നവവധുവിനെയും കൂട്ടി സെബി വോട്ടു ചെയ്യാൻ ബൂത്തിലെത്തി. അവിടെനിന്നാണു നവദന്പതികൾ വിവാഹസത്കാരത്തിനെത്തിയത്.
Read Moreപോസ്റ്റൽ വോട്ട് അപേക്ഷ തള്ളി; 104-ാം വയസിലും കാൽനടയായി എത്തി വോട്ടു ചെയ്ത് ദാനിയേൽ
പെരുമ്പാവൂർ: കോവിഡ് കാലത്ത് തന്റെ 104ാമത്തെ വയസിലും സമ്മതിദാന അവകാശം വിനിയോഗിച്ച് മാതൃകയാകുകയാണ് കീഴില്ലം കുന്നത്ത് കെ.എം. ദാനിയേൽ. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 150-ാമത് ബൂത്തിൽ മകൻ ജോസഫ് കെ. ദാനിയേലിനൊപ്പം കാൽനടയായി എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വായോധികർക്കുള്ള പോസ്റ്റൽ ബാലറ്റിനുള്ള പ്രത്യേക അപേക്ഷയുമായി ബിഎൽഒ സമീപിച്ചെങ്കിലും നേരിട്ട് പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്താമെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ രായമംഗലം മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ ആയിരുന്നു കെ.എം. ദാനിയേൽ.
Read More88 പുഷ്പാഞ്ജലി! കെ.ബാബുവിന്റെ വിജയത്തിനായി വഴിപാടുകൾ നേർന്ന് പ്രവർത്തകർ
തൃപ്പൂണിത്തുറ: യുഡിഎഫ് സ്ഥാനാർഥി കെ.ബാബുവിന്റെ വിജയത്തിനായി വഴിപാടുകളും നേർച്ചകളുമായി പ്രവർത്തകർ. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ മാത്രം 88 പുഷ്പാഞ്ജലികളാണ് ഭക്തർ കെ. ബാബുവിന്റെ വിജയത്തിനായി നേർന്നിരിക്കുന്നത്. മറ്റു നേർച്ചകൾക്ക് പുറമെയാണിത്. കെ.ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരിയായിരുന്നു. ഇന്നലെ സ്വകാര്യ സന്ദർശനത്തിനാണ് കെ.ബാബു മുൻഗണന നൽകിയത്. രാവിലെ ആറര മുതൽ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തി. ബൂത്തുതല പ്രവർത്തകരുമായി കൂടിയാലോചനകളും നടത്തി.
Read Moreഎൻഡിഎ സ്ഥാനാർഥിയുടെ വാഹനത്തിനു നേരെ കല്ലേറ്! അപ്രതീക്ഷിത ആക്രമണത്തേത്തുടര്ന്ന് സ്ഥാനാര്‍ഥിയുടെ ബോധംപോയി
പെരുമ്പാവൂർ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.പി.സിന്ധു മോൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കല്ലേറ് നടത്തിയതായി പരാതി. തുരുത്തിപ്ലിയിൽനിന്നു രായമംഗലത്തിന് പോകുന്നതിനിടെ അല്ലപ്ര കൊയ്നോണിയക്ക് സമീപം രാത്രിയാണ് ആക്രമണം നടന്നത്. അപ്രതീക്ഷിത ആക്രമണത്തേത്തുടർന്ന് ബോധക്ഷയമുണ്ടായ സ്ഥാനാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധുമോൾ സഞ്ചരിച്ചിരുന്ന വാഹനത്തേ പിന്തുടർന്ന് കാറിൽ വന്ന അക്രമികൾ കല്ലെറിയുകയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഒന്നരദിവസം ജെല്ലിക്കട്ട്..! എരുമയെ കൊണ്ടുവന്ന് കെട്ടി മരത്തിനു മുകളില്‍ കയറി കാത്തിരുന്നു; വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാൻ അഗ്നിരക്ഷാസേനയും
പെരിയ: അറവുശാലയില്‍ നിന്നും വിരണ്ടോടി നാട്ടില്‍ പരിഭ്രാന്തി പരത്തിയ പോത്തിനെ ഒന്നരദിവസത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പിടിച്ചുകെട്ടി. ചിത്താരിയിലെ അബ്ദുൾ റഹ്മാന്റെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാളിലേക്ക് പാലക്കാട് നിന്നും കൊണ്ടുവന്ന പോത്താണ് ശനിയാഴ്ച ഉച്ചയോടെ ലോറിയില്‍ നിന്നിറക്കുമ്പോള്‍ വിരണ്ടോടിയത്. അറവുശാലയിലെ ജീവനക്കാരും ഉടമസ്ഥനും പിന്നാലെ ഓടിയെങ്കിലും പോത്തിനെ പിടിക്കാനായില്ല. നിറയെ ആളുകളും വാഹനങ്ങളുമുള്ള റോഡിലൂടെയാണ് പോത്ത് ഓടിയതെങ്കിലും അക്രമമോ നാശനഷ്ടങ്ങളോ വരുത്താതിരുന്നത് ആശ്വാസമായി. ചിത്താരിയില്നിന്നും തണ്ണോട്ട്, പാക്കം വഴി പെരിയ വരെ ഓടിയെത്തിയ പോത്ത് വൈകുന്നേരത്തോടെ കേന്ദ്രസര്‍വകലാശാല വളപ്പിലെ കാടുപിടിച്ച ഭാഗത്തേക്ക് മറയുകയായിരുന്നു. രാത്രി ഒമ്പതു വരെ ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയെങ്കിലും പോത്തിനെ കണ്ടുകിട്ടിയില്ല. ഞായറാഴ്ച പകല്‍ പാക്കം ചെര്‍ക്കാപ്പാറയിലെ ഒരു പറമ്പില്‍ പോത്തിനെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉടമസ്ഥനും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയായിരുന്നു. പോത്തിനെ കയറിട്ടു കുരുക്കി പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഒരു എരുമയെ…
Read More