സിജോ പൈനാടത്ത് കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീറും വാശിയും കാട്ടി പ്രചാരണച്ചെലവ് കൂട്ടിയാല്‍ പിടിവീഴും. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി തെരഞ്ഞെടുപ്പു കമ്മീഷന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക 30.80 ലക്ഷം രൂപയാണ്. ഈ പരിധി കടന്നാല്‍ അയോഗ്യതയോ അനുബന്ധ ശിക്ഷണ നടപടികളോ കമ്മീഷന് സ്വീകരിക്കും. പരിധി ലംഘിച്ചതായി കണ്ടെത്തിയാല്‍ സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്പിക്കാന് തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ട്. ഫലപ്രഖ്യാപനം വന്നു 30 ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികള്‍ ചെലവുവിവരങ്ങള്‍ അതതു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറണം. ഈ കണക്കുകള്‍ക്കൊപ്പം സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിനം മുതല്‍ കമ്മീഷന്റെ സ്ക്വാഡുകള്‍ ശേഖരിക്കുന്ന വിവരങ്ങളും പരിശോധിക്കും.സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവുകള്‍ നിരീക്ഷിക്കാന്‍ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 33 നിരീക്ഷകരാണുള്ളത്. ഓരോ നിരീക്ഷകനും രണ്ടു മുതല്‍ അഞ്ചുവരെ മണ്ഡലങ്ങളുടെ ചുമതല വഹിക്കും. പരമ്പരാഗത പ്രചാരണരീതികള്ക്കൊപ്പം ഡിജിറ്റല്‍, സാമൂഹ്യ മാധ്യമ, ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സജീവമായതോടെയാണു ചെലവിലും…
Read MoreCategory: Kochi
ശബരിമല വിഷയത്തിൽ എംഎൽഎ മാപ്പ് പറയുമോയെന്ന് ചെന്നിത്തല; സ്വരാജിന്റെ പഴയ പ്രസംഗം ആയുധമാക്കി യുഡിഎഫ്
തൃപ്പൂണിത്തുറ: ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞ ദേവസ്വം മന്ത്രിയുടെ പാത പിന്തുടർന്ന് തൃപ്പൂണിത്തുറ എംഎൽഎ മാപ്പ് പറയുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. അഴിമതിയിൽ മുങ്ങിക്കുളിച്ച കൊള്ളക്കാരുടെ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തിന് നേതൃത്വം നൽകുന്നു എന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൺവീനർ ബാബു ആന്റണി അധ്യക്ഷത വഹിച്ചു. കെ.ബാബു, ഹൈബി ഈഡൻ എംപി, രമേഷ് പിഷാരടി, കെ.ബി. മുഹമ്മദ് കുട്ടി, മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് ശശിധരൻ തിരുമേനി, കെ.എൽ.മോഹനവർമ്മ, ഡൊമിനിക് പ്രസന്റേറേഷൻ, ഐ.കെ. രാജു, കറ്റാനം ഷാജി, രാജു പി നായർ, പോളച്ചൻ മണിയങ്കോട്, സി. വിനോദ്, ബേസിൽ മൈലന്തറ തുടങ്ങിയവർ പ്രസംഗിച്ചു. സ്വരാജിന്റെ പഴയ പ്രസംഗം ആയുധമാക്കി യുഡിഎഫ് തൃപ്പൂണിത്തുറ: എം. സ്വരാജിന്റെ വിവാദ ശബരിമല പ്രസംഗം പ്രചാരണത്തിലെ മുഖ്യവിഷയമാക്കി…
Read Moreഹോസ്റ്റലില്‍ ക്രൂരമായ റാഗിംഗിന് വിധേയനായെന്ന വിദ്യാര്‍ഥിയുടെ പരാതി; നടപടികള്‍ക്കൊരുങ്ങി പോലീസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് മെന്‍സ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിംഗിന് വിധേയനായെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ തുടര്‍ നടപടികള്‍ക്കൊരുങ്ങി പോലീസ്.വിദ്യാര്‍ഥിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നും അധികൃതര്‍ പറഞ്ഞു. മലയാളവിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും മലപ്പുറം സ്വദേശിയുമായ റോബിന്‍സന്റെ പരാതിയിലാണു പോലീസ് തുടര്‍ നടപടികള്‍ക്കൊരുങ്ങുന്നത്.മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റല്‍ മുറിയില്‍ ഒരുരാത്രി പൂട്ടിയിട്ട് മര്‍ദിച്ചെന്നും വിവസ്ത്രനാക്കിയെന്നുമാണു പ്രിന്‍സിപ്പലിന് നല്കിയ പരാതിയില്‍ പറയുന്നത്. പരാതി പ്രിന്‍സിപ്പല്‍ പോലീസിനും കോളജിലെ ആന്റി റാഗിംഗ് സെല്ലിനും കൈമാറുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്കെതിരേയാണു സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read Moreഊട്ടി, ഗോവ, കുളു, മണാലി ..! മൂന്നു ദിവസം നീണ്ടുനിന്ന ഓപ്പറേഷന്; മാസങ്ങളോളം നീണ്ടുനിന്ന നിരീക്ഷണം; കാട്ടിലെ ഒളിസങ്കേതത്തിൽനിന്ന് അമ്മായി റസല്‍ കുടുങ്ങി
ആലുവ: കേരളത്തിലേക്ക് ആയിരത്തിലധികം കിലോ കഞ്ചാവ് എത്തിച്ച് വിതരണം നടത്തിയിരുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസൽ (അമ്മായി റസൽ-36) എന്നയാളെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആയിരക്കണക്കിന് കിലോ കഞ്ചാവാണ് മൂന്നു വർഷത്തിനുള്ളിൽ ഇയാൾ കേരളത്തിലെത്തിച്ച് വിതരണം നടത്തിയത്. മൂന്നു ദിവസം നീണ്ടുനിന്ന ഓപ്പറേഷനൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തെ കാട് വളഞ്ഞ് ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് അമ്മായി റസലിനെ സാഹസികമായി പിടികൂടിയത്. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ഒടുവിൽ കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബരക്കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് റൂറൽ പോലീസ് പിടികൂടുകയുണ്ടായി. തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.…
Read Moreരവി പൂജാരിയെ കൊച്ചിയിൽ എത്തിക്കുന്നത് വൈകും; തെരഞ്ഞെടുപ്പിനു ശേഷമാകാന്‍ സാധ്യത; കാരണം…
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിക്കുന്നത് വീണ്ടും വൈകും. ഇനി തെരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രതിയെ എത്തിക്കാന്‍ സാധിക്കൂവെന്നാണു അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഈ മാസം ആദ്യം കൊച്ചിയിലെത്തിക്കാന്‍ സാധിക്കുമെന്നു കണക്കുകൂട്ടിയിടത്താണു നടപടികള്‍ നീളുന്നത്. മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണു നിലവില്‍ പ്രതിയുള്ളത്. ഇവിടെ ഇയാള്‍ക്കെതിരെ നിരവധി കേസുകളാണുള്ളത്. ഇതില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുംബൈ പോലീസ് പ്രതിയെ പരപ്പന അഗ്രഹാര ജയിലില്‍ ഹാജരാക്കുന്ന മുറയ്ക്കാകും കേരള പോലീസിനു പ്രതിയെ കൈമാറൂ. നിലവിലെ സാഹചര്യത്തില്‍ ഈ മാസം പ്രതിയെ കൊച്ചിയിലെത്തിക്കുക സാധ്യമല്ലെന്നാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ടിനു പ്രതിയെ കൊച്ചിയിലെത്തിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍. എറണാകുളം എസിജെഎം കോടതി അനുമതി നല്കിയ പ്രൊഡക്ഷന്‍ വാറണ്ട് പരപ്പന അഗ്രഹാര സൂപ്രണ്ടിനു മെയില്‍ മുഖാന്തിരവും പോസ്റ്റ് വഴിയും അധികൃതര്‍ അയച്ചിരുന്നു. ഇതിനിടയില്‍ മുംബൈ പോലീസ് പ്രതിയുടെ…
Read Moreവടുതലയിൽ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന പറമ്പിൽ ചാക്കിൽ വടിവാളുകൾ; നന്ദുവധവുമായി ബന്ധമുള്ള ആയുധ ങ്ങളാണോ എന്ന് അന്വേഷണം
പൂച്ചാക്കൽ∙ അരൂക്കുറ്റിയിൽ വടുതലയിൽ സ്വകാര്യ വ്യക്തി ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന പറമ്പിൽ നിന്നു ചാക്കിൽ വടിവാളുകൾ കണ്ടെടുത്തു. അരൂക്കുറ്റി വടുതല 1008 ജംഗ്ഷഷനു സമീപത്തു സ്വകാര്യവ്യക്തിയുടെ ആക്രിസാധനങ്ങൾ സൂക്ഷിക്കുന്ന പറമ്പിൽ നിന്നാണ് ഇന്നലെ ആക്രി കടയുടമ വിളിച്ചുപറഞ്ഞതനുസരിച്ച് കുത്തിയതോട് സി.ഐ. എ.വി.ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വടിവാളുകൾ കണ്ടെടുത്തത്. ആക്രിക്കടയുടെ ഒരുഭാഗത്തായി ചാക്കിൽ പൊതിഞ്ഞ നിലയിൽ 15 വടിവാളുകൾ കണ്ടെത്തിയത്.വയലാർ ആർഎസ്എസ് പ്രവർത്തകൻ നന്ദു വധവുമായി ബന്ധമുള്ള ആയുധങ്ങളാണോയെന്ന് സംശയത്തെത്തുടർന്ന് നന്ദുവധം അന്വാേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വടിവാൾ കൈമാറി. നന്ദുവധത്തിൽ വടുതല ഭാഗത്തുള്ള പ്രതികൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനാൽ വടിവാളുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനും ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read Moreസ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ നിർബന്ധിച്ച പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി ഉണ്ടായേക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ പ്രതി സ്വപ്ന സുരേഷിനെ ഇഡി ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചതായുള്ള ശബ്ദരേഖ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യേഗസ്ഥയുടെ നിര്‍ദേശ പ്രകാരം ചെയ്തതാണെന്ന് സ്വപ്ന മൊഴി നല്കിയ സാഹചര്യത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥക്കെതിരെ നിയമ നടപടി സ്വീകരിക്കാമെന്ന് ഇഡിക്ക് നിയമോപദേശം. മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടിതിയെ സമീപിക്കാനാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥ പറഞ്ഞ പ്രകാരം ഇഡിക്കെതിരെ അവരുടെ ഫോണില്‍ മറ്റാരോടോ സംസാരിച്ചുവെന്നാണ് സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചതായി പ്രതികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയത്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ ജയിലില്‍നിന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തിന്റെയും…
Read Moreവീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ 33 ലക്ഷത്തിന്റെ പ്രാർഥന; രണ്ടുവർഷമായിട്ടും പ്രശ്നം ഒഴിയാതെ വന്നതോടെ ശരിക്കും പ്രശ്നം എന്തെന്ന് വീട്ടമയ്ക്ക് മനസിലായി ; ഒരു പ്രാർഥനയ്ക്ക് 13,000 രൂപ; തട്ടിപ്പിനിരയായത് റിട്ടയേർഡ് കോളജ് അധ്യാപിക
ചങ്ങനാശേരി: പണം തന്നാൽ വീട്ടിലെ പ്രശ്നങ്ങൾ പ്രാർഥനയിലുടെ മാറ്റിത്താരമെന്ന് പറഞ്ഞു രണ്ടു വർഷത്തിനുള്ളിൽ റിട്ട. കോളജ് അധ്യാപികയുടെ കൈയ്യിൽനിന്ന് തട്ടിപ്പുകാരൻ വാങ്ങിയെടുത്തത് 33 ലക്ഷം രൂപ. രണ്ടു വർഷം കഴിഞ്ഞിട്ടും പണം നഷ്ടമാകുന്നതല്ലാതെ പ്രശ്നങ്ങൾക്കു കുറവില്ലാതെ വന്നതോടെ വീട്ടമ്മയ്ക്കു കാര്യങ്ങൾ ബോധ്യപ്പെട്ടു. ഒടുവിൽ പരാതി നല്‍കിയതോടെ പ്രതി പിടിയിലായി. എറണാകുളം മരട് സ്വദേശിയും ഇപ്പോൾ പാന്പാടി ആശാരിപ്പറന്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്ക് താമസക്കുകയും ചെയ്യുന്ന നോർബിൻ നോബി (40) ആണ് ആലപ്പുഴയിൽ നിന്ന് പോലീസ് പിടിയിലായത്. സമാനമായ രീതിയിൽ ഇയാൾ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ റിട്ടയേർഡ് കോളജ് അധ്യാപികയുടെ കയ്യിൽനിന്നാണ് ഇയാൾ 33 ലക്ഷം രൂപയോളം തട്ടിയെടുത്തത്. പ്രാർഥനാ ചടങ്ങുകളിൽവച്ച് വീട്ടമ്മയെ പരിചയപ്പെട്ട നോർബിൻ ഇവരുടെ വീട് സന്ദർശിക്കുകയും വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും പ്രാർഥനയിൽ കൂടി മാറ്റിത്തരാമെന്നും പറഞ്ഞ്…
Read Moreഇവരെയൊക്കെ എന്തുചെയ്യണം? മൃഗങ്ങളോട് കൊടുംക്രൂരത; മേയാൻവിട്ട പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു; ഇരയായത് ഏഴ് കന്നുകാലികള്‍
കോതമംഗലം: മേയാൻ വിട്ടിരുന്ന മൃഗങ്ങളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. തലക്കോട് ചുള്ളിക്കണ്ടത്ത് കിളിയൻകുന്നത്ത് എൽദോസ്, കുരീക്കാട്ടിൽ ബേബി എന്നിവരുടെ പശുക്കൾക്കാണ് പൊള്ളലേറ്റത്. ആസിഡ് ആക്രമണംമൂലം പൊള്ളലേറ്റ പശുക്കളുടെ ശരീരമാകെ വൃണങ്ങളാണ്. ഇവരുടെ മാത്രം ഏഴ് കന്നുകാലികളാണ് ആസിഡ് ആക്രമണത്തിന്റെ ക്രൂരതയ്ക്കിരയായത്. ഇതിന് പുറമെ കഴിഞ്ഞ ഒരു വർഷത്തിനിടിയിൽ മറ്റ് ചിലരുടെ കന്നുകാലികളും സമാനമായ ക്രൂരത നേരിട്ടു. രാവിലെ വനത്തിൽ മേയാൻ വിടുന്ന കന്നുകാലികൾ വൈകുന്നേരം തിരിച്ചെത്തുന്പോഴാണ് ആസിഡ് ആക്രമണത്തിനിരയായ വിവരം ഉടമകൾ അറിയുന്നത്. പല കന്നുകാലികൾക്കു നേരേയും ഒന്നിലേറെതവണ ആക്രമണമുണ്ടായിട്ടുണ്ട്. ചികിത്സപോലും സാധ്യമാകാത്ത അവസ്ഥയാണുള്ളത്. വനത്തിന്റെ സാമീപ്യമുള്ളതിനാൽ കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന നിരവധി കുടുബങ്ങൾ പ്രദേശത്തുണ്ട്. ആസിഡ് ആക്രണം തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ പോലീസിൽ പരാതി നൽകി.
Read Moreറോഡ് തകർന്നിട്ട് അഞ്ചു വർഷം! തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി നാട്ടുകാർ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പോത്താനിക്കാട്: കക്കടാശേരി-ചേലച്ചുവട് റോഡിൽ പോത്താനിക്കാട് മുതൽ ഞാറക്കാട് വരെയുള്ള പത്ത് കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് അഞ്ച് വർഷത്തിലേറെയായി. കോടികളുടെ ഫണ്ട് അനുവദിച്ചതായി കാണിച്ച് നിരവധി ഫ്ലക്സ് ബോർസുകൾ ഇടയ്ക്ക് ഇതേ റോഡരികിൽ എല്ലാ വർഷവും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും റോഡിലെ കുഴികളുടെ എണ്ണം കൂടുന്നതല്ലാതെ കുറഞ്ഞു കാണുന്നില്ല. ബജറ്റിൽ ഫണ്ട് അനുവദിച്ചതായി പലകുറി പ്രഖ്യാപനങ്ങളുണ്ടായിട്ടും റോഡിന് ഇനിയും ശാപമോക്ഷമായിട്ടില്ല. വല്ലപ്പോഴും ചിലയിടങ്ങളിൽ മാത്രം കുഴി നികത്തൽ പ്രഹസനം നടക്കാറുണ്ടെങ്കിലും ഇന്നുവരേയും പൂർണമായി റോഡ് റീടാറിംഗ് നടത്തുകയോ പൂർണമായി കുഴിയടയ്ക്കുകയോ ചെയ്തിട്ടില്ല. റോഡിന്റെ ശോച്യായാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും നാട്ടുകാർ ആലോചിക്കുന്നതായാണ് വിവരം. പോത്താനിക്കാട് മുതൽ ഞാറക്കാട് കൊല്ലംപടി വരെ 10 കിലോമിറ്റർ ഭാഗത്ത് ചെറുതും വലുതുമായിട്ടുള്ള 242ഓളം കുഴികളിലൂടെ സാഹസികമായി വേണം വാഹനം ഓടിക്കാൻ. കുഴികളിൽ വീണാൽ ഇരുചക്രവാഹനങ്ങളും അംഗപരിമിതരുടെ വാഹനങ്ങളും മറിയാനുള്ള സാധ്യതയേറെയാണ്. റോഡിലെ ഗട്ടറുകളിൽ നാട്ടുകാർ…
Read More