കളമശേരി: പ്ലാസ്റ്റിക് വിമുക്ത കാന്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് സ്ട്രോകൾക്കു പകരം സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിദ്യാർഥികളുടെ തീരുമാനം. വിദ്യാർഥികളുടെ കൂട്ടായ്മയായ സ്മൈൽ മേക്കേഴ്സ് ഇതിന്റെ ഭാഗമായി കുസാറ്റ് കാന്റീനിൽ പ്ലാസ്റ്റിക് സ്ട്രോക്കു പകരം സ്റ്റീൽ സ്ട്രോ വാങ്ങി നൽകിയിരിക്കുകയാണ്. പ്ലാസ്റ്റിക് സ്ട്രോ ഒഴിവാക്കാൻ കാന്റീൻ ഉൾപ്പടെ കാമ്പസിനകത്തുള്ള പല കോഫി ഷോപ്പുകളുമായി വിദ്യാർഥികൾ നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ഇങ്ങനെ ഒരു ബദൽ സംവിധാനത്തിന് അവർ തയാറായത്. ഇതോടു കൂടി ഇന്ത്യയിൽ സ്റ്റീൽ സ്ട്രോ ഉപയോഗിക്കുന്ന ആദ്യത്തെ യൂണിവേഴ്സിറ്റി കാന്റീനായി കുസാറ്റ് കോഫി ഹൗസ് മാറി. പ്ലാസ്റ്റിക് സ്ട്രോകൾ പോലെ ഉപയോഗശേഷം വലിച്ചെറിയാതെ സ്ട്രോകൾ വീണ്ടും കഴുകി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടക്കമെന്ന നിലക്ക് ചൈനയിൽ നിന്നും നേരിട്ട് 200 സ്ട്രോകളാണ് സ്മൈൽ മേക്കേഴ്സ്…
Read MoreCategory: Kochi
ആര്‍ക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ ധാരാളം ഇടമുണ്ടെന്ന് ബിഡിജെഎസ്
കൊച്ചി: അഞ്ചരവര്‍ഷമായിട്ടും ബിജെപി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിൽ ഉടലെടുത്ത അതൃപ്തി പരസ്യമാകുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍, ബിജെപിയെ വിമര്‍ശിച്ച് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു രംഗത്തെത്തി. ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ടി.വി.ബാബു ഓര്‍മ്മപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് ബാബു ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്. ബിഡിജെഎസിന്റെ ശക്തി അളക്കാൻ ഉപതെരഞ്ഞെടുപ്പുകള്‍ ധാരാളമെന്ന് ബാബു വ്യക്തമാക്കി. നിലപാടുകള്‍ ഇനിയും തുറന്നു പറയുമെന്നും, ധീരമായി മുന്നേറുമെന്നും പറഞ്ഞ ബാബു. ആര്‍ക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ ധാരാളം ഇടമുണ്ടെന്നും കൂട്ടിച്ചേർത്തു. ദരിദ്ര ജനതക്ക് അധികാര അവസരങ്ങള്‍ പങ്കിടാന്‍ മൂന്നു മുന്നണികളും തയാറല്ലെന്നും ബിഡിജെഎസിനു മുന്നില്‍ മൂന്നു മുന്നണിയും ഒരു പോലെയാണെന്നും ബാബു തുറന്നടിച്ചു.
Read Moreമത്സ്യബന്ധനത്തിനു ഗുജറാത്ത് മോഡൽ ! നിരോധിച്ച പെലാജിക് വലകൾക്ക് പകരം ഭീകരനായ ഗുജറാത്ത് വലകൾ എത്തുന്നു
വൈപ്പിൻ: അനുവദനീയമായ അളവിൽ കൂടുതൽ ചെറുമീനുകൾ കുടുങ്ങുമെന്നതിനാൽ സംസ്ഥാനത്ത് സർക്കാർ നിയമംമൂലം നിരോധിച്ച പെലാജിക് വലകൾക്ക് പകരമായി ഇതര സംസ്ഥാനത്ത് നിന്നും ഇതിലും ഭീകരനായ ഗുജറാത്ത് വലകൾ എത്തുന്നു. ചില ബോട്ടുകൾ പെലാജിക് വലകൾ ഉപയോഗിക്കുന്നത് തടയാൻ ബോട്ടുടമാ സംഘങ്ങളും ഫിഷറീസ് അധികൃതരും കർശന നടപടികളുമായി രംഗത്തിറങ്ങിയതോടെയാണ് ഗുജറാത്തിൽ നിന്നു പുതിയ വലകളെത്തിച്ചു തുടങ്ങിയിരിക്കുന്നത്. തീരെ ചെറിയ കണ്ണികൾ ഉള്ള ഈ വല നന്നേ കനം കുറഞ്ഞ നൂലുപയോഗിച്ച് നിർമിക്കുന്നവയാണ്. ഇതുമൂലം വല വലിക്കുന്പോൾ കണ്ണികൾ തമ്മിൽ അടുത്ത് കഴിഞ്ഞാൽ വെള്ളംപോലും ചോർന്ന് പോകുന്നത് കഷ്ടിച്ചായിരിക്കും. പെലാജിക് വല രണ്ട് ബോട്ടുകൾ ചേർന്നാണ് വലിക്കുന്നതെങ്കിൽ ഗുജറാത്ത് വല വലിക്കാൻ ഒരു ബോട്ടു മതി. വലയുടെ വായ ഭാഗത്ത് നല്ല വിരിവ് ലഭിക്കുമെന്നതിനാൽ വല വലിക്കുന്ന സമയത്ത് കൂടുതൽ ഭാഗത്ത് വലയുടെ സാന്നിധ്യമുണ്ടാകും. ഇത് മൂലം കൂടുതൽ മീനുകൾ…
Read Moreശബരിമലയിലേക്കുള്ള പ്രധാന റോഡ്! കൂത്താട്ടുകുളം-പാലാ റോഡ് തകർന്ന് തരിപ്പണമായി
കൂത്താട്ടുകുളം: ശബരിമലയിലേക്കുള്ള പ്രധാന റോഡായ കൂത്താട്ടുകുളം-പാലാ റോഡ് തകർന്ന് തരിപ്പണമായിട്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യേഗസ്ഥർ തിരിഞ്ഞു നോക്കാത്തതിനെതിരേ ജനരോക്ഷം ശക്തമാകുന്നു. മാരുതി കവല മുതൽ ഉഴവൂർ റോഡിലും രാമപുരം റോഡിലും തകർന്ന കുഴികൾ താണ്ടിയുള്ള യാത്ര ആളുകളുടെ നടുവൊടിക്കുന്നതാണ്. കുഴികൾ ശ്രദ്ധിക്കാതെ വരുന്ന ബസുകളും ചെറുവാഹനങ്ങളും വൻ ശബ്ദത്തോടെയാണ് കുഴികളിൽ വീഴുന്നത്. ശബരിമല യാത്രക്കരുൾപ്പെടെ അന്യ നാട്ടുകാരാണ് അപകടത്തിൽ പെടുന്നവരിൽ ഏറെയും. സമീപത്തെ പുരയിടങ്ങൾ രൂപമാറ്റം വരുത്തിയപ്പോൾ റോഡിലേക്ക് ഒഴുകിയിറങ്ങിയ മണ്ണും വെള്ളക്കെട്ടുമാണ് പാല റോഡിലെ ചില ഭാഗങ്ങൾ തകരുന്നതിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ കുഴികൾ നികത്താത്തതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയും താത്കാലികമായി കുഴികൾ അടയ്ക്കുകയും ചെയ്തിരുന്നു. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ-കുഴിക്കാട്ടുക്കുന്ന് പൊതുമരാമത്ത് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വാഴ നട്ടും പ്രതിഷേധിച്ചിരുന്നു. കിഴകൊന്പ് -ചക്കാല, പൈറ്റക്കുളം-കുങ്കുമശേരി റോഡുകളുടെ ടെൻഡർ നടപടി…
Read Moreമത്സ്യബന്ധന ബോട്ടുകൾ പ്ലാസ്റ്റിക് കിറ്റുകൾ ഉപേക്ഷിക്കണം; കടലിൽ പ്ലാസ്റ്റിക് നിറയുന്നതിൽ പ്രധാനപങ്ക് മത്സ്യബന്ധന മേഖലയ്ക്ക്
വൈപ്പിൻ: കടലിൽ പ്ലാസ്റ്റിക് നിറയുന്നതിൽ പ്രധാന പങ്ക് മത്സ്യബന്ധന മേഖലക്കെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. രണ്ട് ദിവസം മുതൽ 10 ദിവസം വരെ കടലിൽ കിടന്ന് മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധന ബോട്ടുകളിൽ തൊഴിലാളികൾക്ക് ഭക്ഷണമുണ്ടാക്കാൻ റേഷൻ എന്ന പേരിൽ അരിയും പലവ്യഞ്ജന സാധനങ്ങളുമെല്ലാം പ്ലാസ്റ്റിക്ക് കിറ്റുകളിലാക്കിയാണ് കൊണ്ടുപോകുന്നത്. തൊഴിലാളികളാകട്ടെ തിരികെ പോരുന്പോൾ ഈ കിറ്റുകളെല്ലാം ബാക്കിയുള്ള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ കടലിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യ പ്രവർത്തകരുടെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്. റേഷൻ കൊണ്ടുപോകുന്ന വകയിൽ ഒരു ബോട്ടിൽ മിനിമം 10 കിറ്റുകളിൽ കൂടുതലെങ്കിലും ഉണ്ടാകും. റേഷൻ വിതരണം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾ എളുപ്പത്തിനായി എല്ലാ സാധനങ്ങളും ഓരോ കിറ്റുകളിലോ തീരം കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകളിലോ ആക്കിയാണ് നൽകുന്നത്. ഇതാണ് ഏറ്റവും ഗുരുതരം. വൈപ്പിനിൽ മുനന്പം- മുരുക്കുംപാടം കേന്ദ്രീകരിച്ച് 750ൽ പരം വലിയ മത്സ്യബന്ധന ബോട്ടുകൾ…
Read Moreമൊബൈൽ മോഷണം: പ്രതി കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു
കൊച്ചി: മൊബൈൽ മോഷണക്കേസിൽ പിടിയിലായ പ്രതി കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നു. എസ്ആർഎം റോഡിൽ പ്രവർത്തിക്കുന്ന സിദ്ര പ്രിസ്റ്റീൻ ഹോട്ടലിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ കയറി ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ ആസാം നാഗണ്‍ സ്വദേശി ഇക്രമുൽ ഇസ് ലാമി (19) നെ സംബന്ധിച്ചാണു പോലീസ് കൂടുതൽ അന്വേഷിക്കുന്നത്. എറണാകുളം നോർത്ത് എസ്എച്ച്ഒ സിബി ടോം, എസ്ഐ അനസ്, സീനിയർ സിപിഒമാരായ വിനോദ് കൃഷ്ണ, ഗിരീഷ് ബാബു എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. ഹോട്ടലിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി രജിത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. മുറിയിൽനിന്നു തൊട്ടടുത്തുള്ള മെസിലേക്ക് എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്താണു മോഷണം നടന്നത്. തുടർന്ന് രജിത് നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഇതിനിടെ മോഷ്ടിച്ച മൊബൈൽ വിൽക്കാനായി പ്രതി പെന്റാ മേനകയിൽ എത്തിയപ്പോഴാണു…
Read Moreറോഡിലെ കുഴിയിൽ വീണു നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിൽപ്പെട്ടു സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരേ പോലീസിൽ പരാതി
മരട്: റോഡിലെ കുഴിയിൽ വീണു നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിൽപ്പെട്ടു സ്കൂട്ടർ യാത്രികൻ മരിക്കാനിടയായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി. അപകടത്തിൽ മരിച്ച ഇടുക്കി കുളമാവ് കൊച്ചുകരയിൽ ഉമേഷ് കുമാറിന്റെ ബന്ധുകൂടിയായ മരട് സ്വദേശി സുരേഷ് ബാബുവാണ് മരട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മരണം സംഭവിച്ച റോഡിലെ കുഴികൾ നികത്താത്തതിൽ വീഴ്ച വരുത്തിയ പൊതുമരാമത്തുവകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. റോഡിലെ അപകടക്കുഴികൾ ഉടൻ നികത്താൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് വൈറ്റില ജനത പുതിയ പാലത്തിനടുത്ത് റോഡിലെ കുഴിയിൽ വീണു നിയന്ത്രണംവിട്ട് ബസിനടിയലേക്കു തെറിച്ചുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചത്. സംഭവത്തിൽ സാങ്കേതിക കാരണങ്ങൾ നിരത്തി ന്യായീകരിക്കാനാണ് അധികൃതരുടെ ശ്രമം. പോലീസിന്റെ നീക്കവും ഈ വഴിക്കു തന്നെ. കുഴിയിൽ…
Read Moreചെറായി ബീച്ചിലെ വയോവൃദ്ധന്റെ കിടപ്പാടം റിസ്സോർട്ട് ഉടമ തട്ടിയെടുക്കാൻ ശ്രമം; സമരപ്രഖ്യാപനവുമായി പട്ടികജാതി സംരക്ഷണ മുന്നണി ;ആരോപണം അടിസ്ഥാനരഹിതമെന്ന് റിസോർട്ടുടമകൾ
ചെറായി: ചെറായി ബീച്ചിൽ വയോവൃദ്ധനായ പട്ടികജാതിക്കാരന്റെ കിടപ്പാടം റിസോർട്ട് ഉടമകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പട്ടികജാതി-വർഗ സംരക്ഷണ മുന്നണി സമരപ്രഖ്യാപന സമ്മേളനം നടത്തി. കണ്വൻഷൻ മുത്തങ്ങ സമരഭൂമി നായകൻ ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ്. മുരളി അധ്യക്ഷനായി. പട്ടികജാതി-വർഗ സംരക്ഷണ മുന്നണി ചീഫ് കോ-ഓർഡിനേറ്റർ വി.എസ്. രാധാകൃഷ്ണൻ, പി.പി. സന്തോഷ്, വി.സി. ജെന്നി, ബിജു അയ്യന്പിള്ളി, പി.കെ. ശശി, സുശീൽ ചെറുപുള്ളി, കെ.ഐ. ഹരി, എൻ.വി. ആനന്ദൻ, പ്രദീപ് നെടുങ്ങാട്, ആറൻമുള ചന്ദ്രൻ , കെ.ആർ. ജയൻ, പി.സി. മജീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ആരോപണം അടിസ്ഥാനരഹിതം: റിസോർട്ടുടമകൾ വൈപ്പിൻ: ചെറായി ബീച്ചിൽ ഇന്ദ്രിയ റിസോർട്ട് ഉടമകൾ പട്ടികജാതിക്കാരനായ വാസു എന്നയാളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് റിസോർട്ട് മാനേജിംഗ് ഡയറക്ടർ എം.ഡി. കുര്യാക്കോസ്, ഡയറക്ടർ സിബി പോൾ…
Read Moreവാഴക്കുളത്ത് റിട്ടയേർഡ് മേജർ സുബേദാറിന്റെ വീട്ടിൽ വൻ മോഷണം; 36 പവൻ കവർന്നു;സ്വർണം വച്ചിരുന്ന മേശയടക്കം മോഷ്ടാക്കൾ കൊണ്ടുപോയി
വാഴക്കുളം: റിട്ട. മേജർ സുബേദാറിന്റെ വീട്ടിൽ വൻ മോഷണം. 36 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മേശ ഉൾപ്പെടെയാണ് മോഷ്ടാക്കൾ അപഹരിച്ചത്. റിട്ട. മേജർ സുബേദാർ കാവന പിച്ചാപ്പിളളിൽ ലൂക്കാ ലൂക്കായുടെ ഇരുനില വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണമുണ്ടായത്. ഇന്നു വെളുപ്പിന് അഞ്ചോടെയാണ് മേശ കാണാനില്ലെന്ന വിവരം ഇവർ അറിഞ്ഞത്. പുറത്തേക്കുള്ള വാതിൽ ചാരിയിട്ട നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗത്തും ഭവനഭേദനം നടത്തിയ ലക്ഷണങ്ങളൊന്നും കാണാനില്ല. കിടപ്പുമുറിയായും ഉപയോഗിക്കാറുള്ള താഴത്തെ നിലയിലെ മുറിയിൽ നിന്നാണ് സ്വർണം വച്ചിരുന്ന മേശ ഉൾപ്പെടെ മോഷണം പോയത്. ഇന്നലെ മേജറും ഭാര്യയും വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് ഉറങ്ങിയത്. വീട്ടിൽ വേറെ ആരുമുണ്ടായിരുന്നില്ല. പകൽ സമയത്തു തന്നെ മോഷ്ടാക്കൾ വീടിനകത്തു കയറിയതായാണ് സംശയിക്കുന്നത്. വാഴക്കുളം പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും.
Read Moreരാഷ്ട്രീയ പാർട്ടികൾ ശൈലി മാറ്റിയില്ലെങ്കിൽ ജനം ഇനിയും അകലുമെന്ന് വി.എം. സുധീരൻ
ചെറായി: രാഷ്ട്രീയം ജനങ്ങളിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന നിലവിലെ കാലഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ ശൈലി മാറ്റണമെന്നും അല്ലാത്തപക്ഷം ജനം രാഷ്ട്രീയത്തിൽനിന്ന് ഇനിയും അകന്ന് കൊണ്ടിരിക്കുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായിരുന്ന വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവായിരുന്നു കെ.എസ്. ഷാജിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ജനത്തിന് വേണ്ടി ആയിരിക്കണമെന്നും അധികാരത്തിനു മാത്രമായിരിക്കരുതെന്നും അദേഹം പറഞ്ഞു. കെ.എസ്. ഷാജി സ്മാരക ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളത്താം കുളങ്ങരയിൽ നടന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എം.ബി. ചന്ദ്രഹാസൻ അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് , കെപിസിസി സെക്രട്ടറി എം.വി. പോൾ, ഡോ. അജിതൻ മേനോത്ത്, എം.ജെ. ടോമി, കെ.ആർ. സുഭാഷ്, കെ.വി. അഗസ്റ്റിൻ, എം.എം. പ്രമുഖൻ, ടി.ജെ. അനിരുദ്ധൻ, നസീബ ശുക്കൂർ എന്നിവർ പ്രസംഗിച്ചു.
Read More