കൊച്ചി: പാലാരിവട്ടം പാലം അഴിമിതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ കൂടുതൽ തെളിവുകൾ. പാലം നിർമാണ സമയത്ത് മകന്റെ പേരിൽ 3.3 കോടിയുടെ സ്വത്ത് വാങ്ങിയെന്നും ഇതു കള്ളപ്പണം ഉപയോഗിച്ചാണെന്നും വിജിലൻസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പാലത്തിന്റെ നിർമാണം നടന്ന 2012-14 കാലയളവിലാണ് എറണാകുളത്ത് മകന്റെ പേരിൽ 15 സെന്റ് ഭൂമി വാങ്ങിയത്. ഇതിൽ രണ്ടു കോടി രൂപ കള്ളപ്പണമാണെന്നു സൂരജ് വെളിപ്പെടുത്തിയെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവർത്തിച്ചതായും വിജിലൻസ് പറയുന്നു. 3.30 കോടി രൂപയാണ് ഭൂമി വാങ്ങാൻ വിനിയോഗിച്ചതെങ്കിലും ആധാരത്തിൽ കാണിച്ചത് 1.4 കോടി രൂപ മാത്രമാണ്. ഇതിൽ രണ്ടു കോടി രൂപ കള്ളപ്പണമാണെന്നു ചോദ്യം ചെയ്ത ഘട്ടത്തിൽ സൂരജ് സമ്മതിച്ചു. 2012-14 കാലഘട്ടത്തിൽ സൂരജ് പല ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും…
Read MoreCategory: Kochi
16 അടിയോളം നീളം! മട്ടാഞ്ചേരിയിലെ ജനവാസ കേന്ദ്രത്തിൽ കൂറ്റൻ മലമ്പാമ്പ്; പേടിച്ച് വിറച്ച് നാട്ടുകാര്‍
മട്ടാഞ്ചേരി: നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മട്ടാഞ്ചേരിയിലെ ജനവാസ കേന്ദ്രത്തിൽനിന്നു മലമ്പാമ്പിനെ പിടികൂടി. മട്ടാഞ്ചേരി ലോബോ കവലയിലെ ഫ്ളാറ്റ് സമുച്ചയത്തിന് സമീപത്ത് ഇന്നലെ ഉച്ചയോടെയാണ് 16 അടിയോളം നീളം വരുന്ന പാമ്പിനെ പരിസരവാസികൾ കണ്ടത്. പഴയ മരഉരുപ്പടികൾക്കിടയിൽ ഇരവിഴുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു പാന്പ്. പാണ്ടിക്കുടി ആനകെട്ടുപറമ്പിൽ ദിനേശ് ഡി. പൈയെന്ന യുവാവെത്തിയാണ് പാന്പിനെ ചാക്കലാക്കിയത്. പാമ്പിനെ മട്ടാഞ്ചേരി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ ഏൽപിക്കാൻ ശ്രമിച്ചെങ്കിലും സൂക്ഷിക്കാൻ സൗകര്യമില്ലന്നറിയിച്ചതോടെ കോടനാട് വനംവകുപ്പിനെ വിവരം അറിയിച്ചു. വൈകിട്ടോടെ അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി വനത്തിൽ വിട്ടു.
Read Moreമരട് ഫ്ളാറ്റ് ഒഴിപ്പിക്കൽ ഞായറാഴ്ച ആരംഭിക്കും; ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ നടപടി ഞായറാഴ്ച ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കുമെന്നും നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് സര്‍ക്കാരിന്റെ നടപടി. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് ഇടക്കാലനഷ്ടപരിഹാരമായി നാലാഴ്ചയ്ക്കകം 25 ലക്ഷം രൂപ വീതം നല്കാന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഫ്ളാറ്റുടമകള്‍ക്ക് നല്കുന്ന നഷ്ടപരിഹാരം നിര്‍മാതാക്കളില്‍നിന്ന് സര്‍ക്കാരിന് ഈടാക്കാമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Read Moreഎറണാകുളം ഉപതെരഞ്ഞെടുപ്പിന് ഒരുക്കങ്ങളാകുന്നു; നിരീക്ഷണം ശക്തമാക്കി
കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിനെത്തിച്ച വോട്ടിംഗ് യന്ത്രങ്ങളിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോൾ നടത്തി. കളക്ടറേറ്റിൽ സജ്ജീകരിച്ച വോട്ടിംഗ് മെഷീനുകളിൽ ജില്ലാ കളക്ടർ എസ്. സുഹാസും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മോക്ക് പോൾ രേഖപ്പെടുത്തി. മാതൃകാ പെരുമാറ്റച്ചട്ടം അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനു രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും ഇന്നലെ കളക്ടറേറ്റിൽ ചേർന്നു. സമാധാനപൂർണമായ തെരഞ്ഞെടുപ്പ് നടപടികൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. കമ്മീഷന്റെ നിർദേശപ്രകാരം കളക്ടറേറ്റിൽ മാധ്യമ നിരീക്ഷണ കേന്ദ്രം തുറന്നു. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തുക, പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക എന്നിവയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ ലക്ഷ്യം. കോലം കത്തിക്കരുത് കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ജാഥയിൽ മറ്റു പാർട്ടികളിലെ…
Read Moreചികിത്സ വേണം, കടവൂർ ഗവൺമെന്റ് ഹോമിയോ ആശുപത്രിക്ക്; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
പോത്താനിക്കാട്: കടവൂർ ഗവ. ഹോമിയോ ആശുപത്രിക്കു സംരക്ഷണ ഭിത്തിയും മേൽക്കൂരയും നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടവൂർ ടൗണിനു സമീപം സ്വന്തം സ്ഥലത്ത് നിർമിച്ച മന്ദിരത്തിൽ 10 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ഡിസ്പെൻസറിയാണിത്. കെട്ടിടത്തിന്റെ പിൻഭാഗം 20 മീറ്ററോളം താഴ്ന്നു കിടക്കുകയാണ്. ഇവിടെ പാർശ്വഭിത്തി നിർമിക്കാത്തതുമൂലം മണ്ണിടിഞ്ഞ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ചോർച്ച പരിഹരിക്കുന്നതിന് ഒരു വർഷം മുന്‍പ് ടിൻ ഷീറ്റ് കൊണ്ട് മേൽക്കൂര നിർമിച്ചു. അധികം താമസിയാതെ തന്നെ മേൽക്കൂരയുടെ തൂണുകൾ ഒടിഞ്ഞ് തകരുകയായിരുന്നു. ദിവസേന നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഏക ഹോമിയോ ആശുപത്രിയാണിത്. സാധാരണക്കാർ അഭയം തേടുന്ന ഈ ആതുരാലയത്തിന് എത്രയും വേഗം സംരക്ഷണ ഭിത്തിയും മേൽക്കൂരയും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹോമിയോ ഡിസ്പെൻസറിക്കു സമീപമുള്ള പഞ്ചായത്ത് കിണറും ഉപയോഗശൂന്യമായി കിടക്കുകയാണ്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Read Moreപാലാരിവട്ടം പാലം; അഴിമതി പണം മന്ത്രിയിലേക്ക് എത്തിയതിന്റെ സൂചന ലഭിച്ചതായി വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ്. ഇബ്രാഹിംകുഞ്ഞ് കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിച്ചതിൽ ഗൂഢലക്ഷ്യമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. പലിശ കുറച്ചത് വഴി 56 ലക്ഷം സർക്കാരിന് നഷ്ടമുണ്ടാക്കി. ടി.ഒ. സൂരജ് ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും വിജലൻസ് കോടതിയെ അറിയിച്ചു. പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി പണം മന്ത്രിയിലേക്ക് എത്തിയെന്നതിന്റെ ഉൾപ്പടെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചുവെന്നാണ് സൂചന.
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; ഏറ്റുമാനൂർ സ്വദേശി ജോഷി തോമസിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയായ ഏറ്റുമാനൂർ സ്വദേശി ജോഷി തോമസിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കാൻ പോലീസ് തീരുമാനം. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നാളെ ലുക്ക് ഒൗട്ട് നോട്ടീസ് കൈമാറുമെന്നും ഇയാളെ എത്രയും വേഗം പിടികൂടാനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിനിടെ ഇയാൾ മുന്‍പും സമാനമായ തട്ടിപ്പ് നടത്തിയതായ വിവരവും പോലീസിനു ലഭിച്ചു. പാല, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ ഉൾപ്പെടെ ഇയാൾക്കെതിരേ കേസുണ്ടായിരുന്നതായാണു കണ്ടെത്തൽ. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പായിരുന്നു ഇവിടങ്ങളിലും നടത്തിവന്നിരുന്നത്. ഇതിനു പിന്നാലെയാണ് എറണകുളം സൗത്ത് പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. കേസിൽഇയാൾ ഉൾപ്പെടെ നാലുപേർകൂടിയാണ് ഇനി സൗത്ത് പോലീസിന്റെ പിടിയിലാകാനുള്ളത്. തട്ടിപ്പ് വീരനായ ജോഷി സ്വമേധയാ ഹാജരാകാനുള്ള സാധ്യതയില്ലെന്നാണു പോലീസിന്റെ നിഗമനം. കാഞ്ഞങ്ങാട് സ്വദേശികളായ മറ്റു പ്രതികൾ നാട്ടിൽതന്നെയുള്ളതായി പോലീസ്…
Read Moreതെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല; മൂവാറ്റുപുഴയിൽ സാമൂഹ്യവിരുദ്ധശല്യം രൂക്ഷം
മൂവാറ്റുപുഴ : നഗരത്തിലെ തെരുവു വിളക്കുകൾ പ്രകാശിച്ചിട്ട് നാളുകളേറെയായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തിലെ നെഹ്റു പാർക്ക്, കച്ചേരിത്താഴം, അരമന ജംഗ്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ് ജംഗ്ഷൻ, 130 ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിലെല്ലാം വഴി വിളക്കുകൾ പ്രകാശിച്ചിട്ട് മാസങ്ങളായി. സന്ധ്യ മയങ്ങിയാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് കാൽനടയാത്രക്കാർക്കുള്ള ഏക ആശ്രയം. രാത്രി ഒന്‍പത് കഴിഞ്ഞാൽ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുന്നതോടെ നഗരം കൂരിരുട്ടിലാകും. ഇതോടെ വൃദ്ധരും സ്ത്രീകളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഏറെ ദുരിതത്തിലാകും. റോഡ് കുറുകെ കടക്കുന്നതാണ് വലിയ വെല്ലുവിളി. കച്ചേരിത്താഴത്തെ പാലത്തിലൂടെയുള്ള കാൽനടയും ദുഷ്കരമാണ്. പാലത്തിന്റെ നടപ്പാതകളിൽ മിക്കയിടങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇരുട്ടായതിനാൽ ഇതു കാണാനാവാതെ കാൽതട്ടി വീഴുന്നതും പതിവു സംഭവമാണ്. ലക്ഷങ്ങൾ മുടക്കി ഹൈ മാസ്റ്റ് ലൈറ്റുകളടക്കം നഗരത്തിലെ വിവിധ…
Read Moreതാമസക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് കോടതിക്കില്ല; മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. ഫ്ളാറ്റിലെ താമസക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് കോടതിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ സർക്കാർ താമസക്കാർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. ഈ തുക ഫ്ളാറ്റുടമകളിൽ നിന്ന് പിന്നീട് ഈടാക്കണം.സമഗ്രമായി പരിശോധിച്ച് കണക്കെടുപ്പ് നടത്തിയതിനു ശേഷം ബാക്കി തുക തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു. ഫ്ളാറ്റിലെ താമസക്കാർക്ക് മതിയായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു. മരടിലെ ഫ്ളാറ്റുകൾ പൊളിക്കാമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു 90 ദിവസങ്ങൾ വേണമെന്നും അതിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ ഒരു മാസം കൂടി സമയം ആവശ്യമുണ്ടെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ സർക്കാരിനു ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാരിന്റെ ചെലവിൽ മറ്റ് ഏജൻസികൾക്ക്…
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസ്; പ്രതി മാർഗരറ്റ് മേരിയെ കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ അടുത്തയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപിച്ച അധികൃതർ പ്രതികളെന്നു കണ്ടെത്തിയവരുടെഇടപാടുകൾ ഉൾപ്പെടെ വിശദ വിവരങ്ങർ ശേഖരിച്ചുവരികയാണ്. കേസിൽ ഇനി നാലുപ്രതികൾ കൂടിയുണ്ടെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ദുബായിലുള്ള ഏറ്റുമാനൂർ സ്വദേശി ജോഷിയാണു തട്ടിപ്പിന്റെ സൂത്രധാരൻ. മറ്റ് പ്രതികൾ കാഞ്ഞങ്ങാട് സ്വദേശികളാണ്. ഇവരുടെ നേതൃത്വത്തിലാണു തട്ടിപ്പ് അരങ്ങേറിയത്. കേസിൽ കഴിഞ്ഞ ദിവസം പിടികൂടി റിമാൻഡ് ചെയ്ത കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനി മാർഗരറ്റ് മേരിയെ (43) അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങാനാണു പോലീസ് ഒരുങ്ങുന്നത്. ഇതിനായി ഇതിനോടകം കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചു. 67 പേരിൽനിന്നായി 2.18 കോടിയോളം രൂപയാണു പ്രതികൾ തട്ടിയെടുത്തത്. തട്ടിപ്പിനിരയായവരുടെ പരാതിയിലാണു എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഏറ്റുമാനൂർ…
Read More