വൈപ്പിൻ: കെട്ടിടം പൂർത്തിയായി ആറ് വർഷം കഴിഞ്ഞിട്ടും ചെറായിൽ പോലീസ് സ്റ്റേഷൻ തുടങ്ങാനായില്ല. ചെറായി ബീച്ചിലും കുഴുപ്പിള്ളി ബീച്ചിലും എത്തുന്ന സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ഇവിടം കേന്ദ്രീകരിച്ച് ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നത്. ഏറെ താമസിക്കാതെ ഇതിനുള്ള കെട്ടിടം പൂർത്തിയായെങ്കിലും പോലീസ് സ്റ്റേഷൻ അനുവദിച്ചില്ല. ആറ് വർഷം മുന്‍പ് ചെറായി ബീച്ചിൽ പോലീസ് സ്റ്റേഷനായി കെട്ടിടം പണികഴിപ്പിച്ച കെട്ടിടം ഇപ്പോൾ ലൈഫ് ഗാർഡുകൾ ഉപയോഗിക്കുകയാണ്. നിരവധി വിദേശ സ്വദേശ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലം കൂടിയാണ് ചെറായി. പലപ്പോഴും കടൽ കടന്നുള്ള ആക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ പോലീസുകാർ തന്നെയാണ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റിസോർട്ടുകളിലെ കണക്കുകൾ പ്രകാരം ഏതാണ്ട് 150 ൽ പരം രാജ്യങ്ങളിലെ വിദേശികൾ കഴിഞ്ഞ വർഷം ചെറായി ബീച്ചിൽ എത്തിയിട്ടുണ്ട്. ബീച്ചിനോട് ചേർന്ന് റിസോർട്ടുകളും ഹോം സ്റ്റേകളുമായി 60 ഓളം…
Read MoreCategory: Kochi
വിമാനത്താവളത്തിലേക്കു പോകവേ യുവതിയുടെ രേഖകൾ നഷ്ടപ്പെട്ടു; വിദേശ പഠനത്തിനായി ജർമനിയിലേക്ക് പോകുകയായിരുന്നു യുവതി
മൂവാറ്റുപുഴ: നെടുന്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ യുവതിയുടെ പാസ്പോർട്ട് ഉൾപ്പെടെ നിരവധി രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. രണ്ടാർ വെള്ളായങ്കൽ ബേബിയുടെ മകൾ രേണുവിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. പഠനത്തിനായി ജർമനിയിലേക്കു പോകുകയായിരുന്നു രേണു. ഇന്നലെ പുലർച്ചെ 3.30ന് കാറിന്റെ ഡിക്കിയിൽ ബാഗ് വച്ചാണു വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. 4.30ഓടെ വാഹനം വിമാനത്താവളത്തിലെത്തിയപ്പോൾ ഡിക്കി തുറന്ന നിലയിലായിരുന്നു. തുടർന്നു പരിശോധന നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. പാസ്പോർട്ടിനു പുറമെ ഐഡി കാർഡ്, പാൻ കാർഡ്, പണം, മറ്റു രേഖകൾ തുടങ്ങിയവയും ബാഗിലുണ്ടായിരുന്നു. മൂവാറ്റുപുഴയ്ക്കും നെടുന്പാശേരിക്കും ഇടയിലാണു ബാഗ് നഷ്ടപ്പെട്ടത്. രേഖകൾ നഷ്ടപ്പെട്ടതിനാൽ യുവതിയുടെ ജർമനി യാത്ര മുടങ്ങി. തുടർപഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങൾ ബന്ധപ്പെടുക. ഫോണ്‍: 9447004761, 9447909244.
Read Moreചരിത്രത്തിലാദ്യം! കൊച്ചി മെട്രോയിലെ ഇന്നലത്തെ യാത്രികരുടെ എണ്ണം 1,01,983
കൊച്ചി: കൊച്ചി മെട്രോയുടെ ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1,01,983 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. തൈക്കൂടംവരെ സർവീസ് ആരംഭിച്ചതിനു ശേഷം കഴിഞ്ഞ ഏഴിനാണ് ഇതിനു മുന്‍പ് ഏറ്റവും കൂടുതൽ യാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചത്. 99,680 പേർ അന്ന് മെട്രോയിൽ യാത്ര ചെയ്തു. തൈക്കൂടത്തേക്ക് നീട്ടുന്നതിന് മുന്‍പുള്ള കണക്കുകൾ പ്രകാരം 2017 ജൂണ്‍ 26നായിരുന്നു ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. കൊച്ചി മെട്രോ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ അന്ന് 98,310 പേർ മെട്രോയിൽ സഞ്ചരിച്ചു. കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന് ശേഷം ഇതുവരെ 6.73 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തു. പുതിയപാതയിൽ സർവീസ് ആരംഭിച്ചതോടെ റിക്കാർഡ് വർധനയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആലുവ-മഹാരാജാസ് റൂട്ടിൽ ശരാശരി 40,000 പേർ ദിനംപ്രതി യാത്ര ചെയ്തിരുന്നുവെന്നതാണ്…
Read Moreവീണ്ടുമെത്തുന്നു! 29 മുതൽ ഒക്ടോബർ നാലു വരെ ഓഫറുകളുമായി ഫ്ളിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്സ്
കൊച്ചി: ഇ കൊമേഴ്സ് വിപണന പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ടിന്റെ ഫ്ളാഗ്ഷിപ് പരിപാടിയായ ’ദ ബിഗ് ബില്യണ്‍ ഡേയ്സ് വീണ്ടുമെത്തുന്നു. 29 മുതൽ ഒക്ടോബർ നാലു വരെയാണ് ബിഗ് ബില്യണ്‍ ഡേയ്സ് വിപണനമേള. 29ന് അർധരാത്രി മുതലാണു സീസണ് ആരംഭിക്കുന്നതെങ്കിലും ഫ്ളിപ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്കു നാലു മണിക്കൂർ മുന്‍പു തന്നെ ഓഫറുകൾ കാണാനാകും. ഉപയോക്താക്കൾക്കു ഷോപ്പിംഗ് ആയാസരഹിതമാക്കുന്നതിന് ആക്സിസ്, ഐസിഐസിഐ ബാങ്കുകളുമായി ഫ്ളിപ്കാർട്ട് ധാരണയായിട്ടുണ്ട്. ഫാഷൻ, ടിവി, അപ്ലയൻസസ്, വീട്ടുപകരണങ്ങൾ, ഫർണീച്ചറുകൾ, ബ്യൂട്ടി, സ്പോർട്സ്, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, സ്മാർട്ട് ഡിവൈസുകൾ, പേഴ്സണൽ കെയർ അപ്ലയൻസസ്, ട്രാവൽ തുടങ്ങിയ വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ 29 നും മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ 30നും വിപണനം ആരംഭിക്കും. ബിഗ് ബില്യണ്‍ ഡേയ്സിനോടനുബന്ധിച്ചു കൂടുതൽ പിൻ കോഡുകളിൽ ഉത്പന്നങ്ങൾ ലഭ്യമാകും. ഉപകരണങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ വാങ്ങാനാവുന്ന അവസരവും ഒരുക്കിയിട്ടുണ്ട്. 200 വിഭാഗങ്ങളിലായി പതിനായിരത്തിലധികം ഉത്പന്നങ്ങളാണു…
Read Moreപ്രളയക്കെടുതിയിൽ സഹായമെത്തിച്ച യുവാവ് ബൈക്കപകടത്തിൽ മരിച്ചു; വയനാട് മേഖലയിലേക്ക് 10 ടണ്‍ സാധനങ്ങളാണ് കഴിഞ്ഞ മാസം റിസ്വാനും സുഹൃത്തുക്കളും ചേർന്ന് എത്തിച്ചത്
വൈപ്പിൻ: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. നായരന്പലം തയ്യെഴുത്തു വഴി കോച്ചാംപറന്പിൽ ഇക്ബാലിന്റെ മകൻ റിസ്വാനാ (24)ണ് മരിച്ചത്. അതിരപ്പിള്ളി റോഡിൽ ഇന്നലെയായിരുന്നു അപകടം. മൊബൈൽ ഫോണ്‍ ടെക്നീഷ്യനായ റിസ്വാൻ പ്രളയക്കെടുതി അനുഭവിച്ചവർക്ക് സഹായവുമായി ദുരന്തമുഖത്ത് സജീവമായിരുന്നു. പ്രളയത്തിൽ തകർന്ന വയനാട് മേഖലയിലേക്ക് 10 ടണ്‍ സാധനങ്ങളാണ് കഴിഞ്ഞ മാസം റിസ്വാനും സുഹൃത്തുക്കളും ചേർന്ന് എത്തിച്ചത്. റിസ്വാനും സുഹൃത്തുക്കളായ ജെറി, എബി, ഇമ്മാനുവൽ, അബിൻ, അർജുൻ ബാബു, സൽമാൻ, സഫ്വാൻ, ടോണി ജോഷ്, ജനിഫർ എന്നിവരുൾപ്പെടുന്ന സൗഹൃദക്കൂട്ടായ്മ എടവനക്കാട് യൂണിയൻ ബാങ്കിന്റെ പരിസരത്ത് തന്പടിച്ച് പലരിൽ നിന്നായി ശേഖരിച്ച സാധനങ്ങൾ ലോറിയിൽ കയറ്റി വയനാട്ടിലെത്തിക്കുകയായിരുന്നു. അമ്മ: ഷാഹിദ, സഹോദരങ്ങൾ: റിയാസ്, റിസീൻ, റിനീഷ്.
Read Moreകാമറകള്‍ കണ്ണ് പൊത്തി! രാത്രി കാലങ്ങളില്‍ ഈ പ്രദേശത്ത് വെളിച്ചവുമില്ല; ജോളി നഴ്സറി റോഡില്‍ വീണ്ടും മാലിന്യക്കൂമ്പാരം
അങ്കമാലി: അങ്കമാലിയിലെ പ്രധാന ഇടറോഡായ ജോളി നഴ്സറി റോഡിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ പ്രവർത്തന രഹിതമായതോടെ പ്രദേശത്ത് വീണ്ടും മാലിന്യം കുമിഞ്ഞുകൂടുന്നു. ഹോട്ടലുകൾ, ബാർബർ ഷോപ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ നിരന്തരം നിക്ഷേപിച്ചതിനാൽ നഗരസഭ മുൻകൈയെടുത്ത് ആദ്യം കാവൽക്കാരെ നിർത്തുകയും പിന്നീട് കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മാലിന്യം നിക്ഷേപിച്ചവർക്ക് നഗരസഭ കനത്ത പിഴ ചുമത്തിയിരുന്നു. അങ്കമാലിയിലെ പ്രശസ്ത വസ്ത്ര വ്യാപാര ശാലകൾക്ക് വരെ പിഴ ലഭിച്ചത് വാർത്തയായതിനാൽ മാലിന്യം നിക്ഷേപിക്കുന്നത് അവസാനിച്ചിരുന്നു. പിന്നീട് ചെറിയ തോതിൽ മാലിന്യം നിക്ഷേപിക്കുന്നത് ആരംഭിച്ചിരുന്നെങ്കിലും നഗരസഭയുടെ നേതൃത്വത്തിൽ കൃത്യമായി നീക്കം ചെയ്തിരുന്നു. എന്നാൽ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന കാമറകൾ പ്രവർത്തന രഹിതമായതോടെയാണ് വീണ്ടും മാലിന്യ നിക്ഷേപം രൂക്ഷമായിരിക്കുന്നത്. ഇരുവശത്തും എട്ട് അടിയോളം ഉയരത്തിൽ മതിലുകൾ ഉള്ളതിനാലും രാത്രി കാലങ്ങളിൽ ഈ പ്രദേശത്ത് വെളിച്ചമില്ലാത്തതിനാലും മാലിന്യം നിക്ഷേപിക്കുവാൻ വരുന്നവർക്ക് ഏറ്റവും…
Read Moreമരടിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങി തീരദേശ പരിപാലന അഥോറിറ്റി; പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരിക്കുന്നവയില് ഒരു പഞ്ചനക്ഷത്ര ഹോട്ടലും
മരട്: സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ മരട് പ്രദേശത്തെ മറ്റ് അനധികൃത നിർമാണങ്ങൾ കണ്ടെത്താനുള്ള പരിശോധനകളുമായി കേരളാ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റി (കെസിഇസെഡ്എംഎ ) അധികൃതർ മുന്നോട്ട്. പഞ്ചായത്ത് ആയിരുന്ന 2006 കാലഘട്ടം മുതലുള്ള നിർമാണ അനുമതികൾ സംബന്ധിച്ച രണ്ടായിരത്തോളം ഫയലുകളുടെ സൂഷ്മ പരിരോധനയുമായി ബന്ധപ്പെട്ട നടപടികളാണ് പുരോഗമിച്ചു വരുന്നത്. കേരളത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്തെ അനധികൃത നിർമാണങ്ങൾ സംബന്ധിച്ച വിവരങ്ങൾ തയാറാക്കി നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചതിനെ തുടർന്നു തീരദേശ പരിപാലന അഥോറിറ്റി ജൂൺ മാസത്തിൽ ചേർന്ന 103-ാം മത് യോഗത്തിൽ സംസ്ഥാനത്ത് ചട്ടലംഘനങ്ങൾ കണ്ടെത്തിയ അൻപതോളം വൻകിട നിർമാണങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. ഇതിൽ 34 നിർമാണങ്ങൾ മരട് ഉൾപ്പെടുന്ന കൊച്ചി വേമ്പനാട്ടു കായലിന്റെ തീരങ്ങളാലുള്ളവയാണ്. പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്ന മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളും കൂടാതെ ഒരു പഞ്ചനക്ഷത്ര…
Read Moreനാട്ടുകാർ ചോദിക്കുന്നു, ഇതൊന്നു റോഡാക്കാമോ? പ്രദേശത്ത് അപകടങ്ങൾ തുടർക്കഥ
കോതമംഗലം: നെല്ലിക്കുഴി-ചെറുവട്ടുർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംതോറും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം മാസങ്ങളായി തകർന്ന് കിടക്കുന്നത്. കെഎസ്ആർടിസി അടക്കം എട്ട് ബസുകളും നിരവധി സ്കൂൾ ബസുകളും സർവീസ് നടത്തുന്ന റോഡിനാണ് ഈ ദുർഗതി. കുടിവള്ള വിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്നു നെല്ലിക്കുഴി മുതൽ സ്കൂൾപ്പടി വരെയുള്ള റോഡിന്റെ 750 മീറ്ററോളം തകർന്നു തരിപ്പണമായി കിടക്കുകയാണ്. മെറ്റലും മറ്റും ഇളകി റോഡിൽ വൻ കുഴി രൂപപ്പെട്ടതോടെ അപകട സാധ്യതയും വർധിച്ചിരിക്കുകയാണ്. ഗതാഗത യോഗ്യമല്ലാതായതോടെ നെല്ലിക്കുഴി ജംഗ്ഷനിലടക്കം ഗതാഗതക്കുരുക്കും വർധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും മറ്റും കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിക്കുകയാണ്. റോഡ് നവീകരണത്തിന് 3.70 കോടി അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും നിർമാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. തുക വകമാറ്റി ഉപയോഗിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികൾ ആവിഷ്കരിക്കുമെന്നു…
Read Moreമറ്റൂരിൽ മോഷണ ശ്രമത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു; സംഭവം നടന്നത് കഴിഞ്ഞ മാസം എട്ടിന് രാവിലെ 9.30 ന്
കാലടി: മറ്റൂരിൽ കവർച്ച ശ്രമത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മറ്റൂർ സ്വദേശി തുറവൂപാല ഓമന(68)ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കേസുമായി ബന്ധപ്പെട്ട് കോതമംഗലം കുട്ടംന്പുഴ സ്വദേശി അന്പഴചാലിൽ ഷിബുവിനെ (44) കാലടി പോലീസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ മാസം എട്ടിനാണ് രാവിലെ 9.30 ന് സംഭവം നടന്നത്. മറ്റൂരിലെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ ജീവനക്കാരിയായ ഓമന ദിവസങ്ങളോളം സുഖമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു. അവിവാഹിതയായ ഓമനയെ ഇതേ സ്ഥാപനത്തിലെ ട്രീന്റ് മെന്റ് പ്ലാന്റിലെ ജീവനക്കാരനായ ഷിബു കാണാനെത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ തക്കത്തിൽ കഴുത്തിൽ കിടന്ന മാലയും കൈയിൽ കിടന്ന മൂന്നു വളകളും പിടിച്ചുപറിക്കുന്നതിനിടയിൽ, മോഷണം ശ്രമം തടഞ്ഞ ഓമനയെ കൈയിലിരുന്ന കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓമനയെ ശബ്ദം കേട്ട അയൽവാസികൾ ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്…
Read Moreസംഘാടകരുമായുള്ള പ്രശ്നങ്ങള്‍! പ്രീ സീസണ് ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തി
കൊച്ചി: യുഎഇയിലെ പ്രീ സീസണ് പരിശീലനം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൊച്ചിയിൽ തിരിച്ചെത്തി. സംഘാടകരുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് യുഎഇ പര്യടനം ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. ഇന്നലെ വൈകുന്നേരം എട്ടോടെ കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയ ടീമംഗങ്ങൾക്ക് ആരാധകർ സ്വീകരണം നൽകി. ഈ മാസം നാലിനാണ് ബ്ലാസ്റ്റേഴ്സ് യുഎഇയിൽ എത്തിയത്. ഒരു മത്സരം മാത്രമാണു ടീമിന് അവിടെ കളിക്കാനായത്. ദിബാ അൽ ഫുജൈയ്റ ക്ലബായിരുന്നു എതിരാളികൾ. പിന്നീട് സ്പോണ്‍സർമാരായ മിച്ചി സ്പോർട്സുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്നാണ് ടീം നാട്ടിലേക്കു മടങ്ങിയത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ സ്പോണ്‍സർമാർ ടീമിന് നൽകിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറഞ്ഞു. മുൻ നിശ്ചയിച്ച പ്രകാരം മൂന്ന് മത്സരങ്ങൾ കൂടി യുഎഇയിൽ ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടതായിരുന്നു. യുഎഇയിൽ ചെന്ന് പത്ത് ദിവസം പോലും തികയും മുന്‍പാണ് ടീമിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ വിദേശ ടീമുകളുമായി മത്സരിക്കാനുള്ള അവസരമാണ്…
Read More