കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനഃർനിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇ.ശ്രീധരൻ രംഗത്ത്.കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദഗ്ധ സംഘത്തെ അയച്ച് പഠനം നടത്തണമെന്ന തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ പഠനമില്ലാതെ സംസ്ഥാന സർക്കാർ എങ്ങനെ നവകേരള നിർമാണം സാധ്യമാക്കുമെന്നും അദ്ദേഹം ചോദിച്ചു.
Read MoreCategory: Kochi
കോതമംഗലത്ത് ലഹരി ഉപയോഗം വർധിക്കുന്നു; ഭീതിയോടെ നാട്ടുകാർ; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
കോതമംഗലം: കോതമംഗലം മേഖലയിൽ ലഹരി ഉപയോഗം ക്രമാതീതമായി കൂടുന്നത് ജനങ്ങളിൽ ഭീതി വർധിപ്പിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാലയങ്ങളുള്ള കോതമംഗലം കേന്ദ്രീകരിച്ച് ലഹരി മാഫിയ വളരുന്നത് നാടിനെ പേടിപ്പെടുത്തുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവും കോതമംഗലം മേഖലയിൽ മുൻ കാലങ്ങളെക്കാൾ വളരെയധികം കൂടുതലാണ്. തമിഴ്നാട്, ഉത്തരേന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തുന്ന കിലോക്കണക്കിന് കഞ്ചാവ് ഉത്പന്നങ്ങൾ രണ്ട് ഗ്രാം തൂക്കത്തിൽ ചെറിയ പൊതികളാക്കിയാണ് ചില്ലറ വിൽപ്പന നടത്തിവരുന്നത്. ആവശ്യക്കാർക്ക് ബൈക്കിലാണ് കഞ്ചാവ് എത്തിച്ചു നൽകുന്നത്. പിടിക്കപ്പെടുമെന്ന് സംശയം തോന്നിയാൽ കഞ്ചാവു പൊതികൾ വലിച്ചെറിയുകയാണ് പതിവ്. തൊണ്ടിമുതൽ സഹിതം പിടികൂടുന്നതിൽനിന്ന് ഇവർ തന്ത്രപരമായി രക്ഷപ്പെടുകയും ചെയ്യും. കിലോയ്ക്ക് 2000 മുതൽ 5000 വരെ നൽകി വാങ്ങുന്ന ചെറുകിട വിൽപനക്കാർ ചെറുപൊതികളാക്കി വിറ്റു കഴിയുന്പോൾ 60000 ത്തോളം രൂപയാണ് ഒരു കിലോയിൽനിന്നു നേടുന്നത്. കഞ്ചാവിൽനിന്ന് ഓയിൽ, ചരസ് തുടങ്ങി മറ്റ് ലഹരി…
Read Moreപാലത്തിന്റെ കോൺക്രീറ്റ് തൂണിൽ മരം വളർന്നു; കോഴിപ്പിള്ളിയാറിനു കുറുകെയുള്ള പാലം അപകടഭീഷണിയിൽ
കോതമംഗലം: പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകളിൽ മരം വളർന്നത് അപകട ഭീഷണിയാകുന്നു. കോതമംഗലം-വാരപ്പെട്ടി റോഡിൽ കോഴിപ്പിള്ളിയാറിനു കുറുകെയുള്ള പാലത്തിലാണ് വട്ടമരം വളർന്നു പന്തലിച്ചു നിൽക്കുന്നത്. ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മണ്ണിന്റെ സാന്നിധ്യമില്ലാത്ത കോണ്‍ക്രീറ്റ് തൂണിലാണ് മരത്തിന്റെ നിൽപ്പ്. തൂണിലാകെ പടർന്നു കയറിയ വേരുകൾ പുഴയിലേക്കെത്തിയിരിക്കുകയാണ്. തൂണിനു ബലക്ഷയം സംഭവിക്കാനും പാലത്തിന്റെ തകർച്ചക്കും മരം കാരണമാകുമെന്ന് ആശങ്കയുണ്ട്. മരം മുറിച്ചുനീക്കണമെന്ന ആവശ്യം നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ അനുമതിയില്ലാതെ മരംമുറിക്കാൻ പറ്റില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പുഴയിലേക്കു നീണ്ടിട്ടുള്ള വേര് മണ്ണിൽ പിടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഭീഷണിയില്ലെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. മരത്തിന്റെ ശിഖരങ്ങൾ റോഡിലേക്കാണ് ചാഞ്ഞുകിടക്കുന്നത്. പാലത്തിനോട് ചേർന്നു മറ്റൊരുമരവും വളർന്നു നിൽക്കുന്നുണ്ട്. ഭാവിയിൽ റോഡിലെ വാഹന ഗതാഗത്തിന് മരച്ചില്ലകൾ ഭീക്ഷണിയാകാനുമിടയുണ്ട്.
Read Moreമരട് ഫ്ളാറ്റ് പൊളിക്കൽ; ഒഴിയാനുള്ള സമയം കഴിഞ്ഞു; തുടര്‍ നടപടി സർക്കാർ നിർദേശമനുസരിച്ചെന്ന് നഗരസഭ
കൊച്ചി: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്നു കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എച്ച്. നദീറ രാഷ്ട്രദീപികയോടു പറഞ്ഞു. ഇന്ന് രാവിലെ 11 നാണ് യോഗം വിളിച്ചിരിക്കുന്നത്. സമയ പരിധി ഇന്നലെ സമാപിച്ചെങ്കിലും ഫ്ളാറ്റ് ഒഴിപ്പിക്കുന്നത് സംബന്ധിച്ച അടുത്ത ഘട്ടത്തെക്കുറിച്ച് സര്‍ക്കാര്‍ നിര്ദേശമനുസാരിച്ചായിരിക്കും തീരുമാനമുണ്ടാകുക. ഇതുവരെ സര്‍ക്കാരില്‍ നിന്നും യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. താമസക്കാരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കളക്ടറുമായി ചര്‍ച്ച നടത്തുന്നതെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. അതേ സമയം നഗരസഭ നല്കിയ നോട്ടീസിനെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫ്ളാറ്റ് ഉടമകള്‍ അറിയിച്ചു. ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നാളെ തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.…
Read Moreഎംസി റോഡിൽ ചേലാമറ്റത്ത് ലോറിക്കുപിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്
പെരുമ്പാവൂർ: എംസി റോഡിൽ ചേലാമറ്റം കാരിക്കോട് പമ്പിനു സമീപം ലോറിക്കു പിറകിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചു. കാലടി മെട്രോ ഗ്രൂപ്പ് ഉടമ ഇട്ടിയാട്ടുകര കോയയുടെ മകൻ ആദിൽ (24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നിസാം (23), വൈശാഖ് (26), രാഹുൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തേക്കു വരികയായിരുന്ന ലോറിക്ക് പിറകിലാണ് കാർ ഇടിച്ചത്. അപകടകാരണം വ്യക്തമല്ല. ആദിലിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ശ്രീ മൂലനഗരം ചുള്ളിക്കാട് ജുമാ മസ്ജിദിൽ നടക്കും.
Read Moreനിയമത്തിന് ആരും എതിരല്ല; മരട് ഫ്ലാറ്റ് വിഷയത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ചവർക്കെതിരേയും നിർമാണത്തിന് അനുമതി നൽകിയവർക്കെതിരേയും നടപടി വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവർക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ ഒഴിയേണ്ടി വന്നാൽ ഉടമകൾക്ക് നഷ്ടപരിഹാനം നൽകണം. പുനരധിവാസത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എംപി, മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് തുടങ്ങി നിരവധി നേതാക്കൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. മരടിലെ ഫ്ലാറ്റ് പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
Read Moreതൊടുപുഴയിൽ യുവതീയുവാക്കൾക്കു നേരെ സദാചാര ഗുണ്ടായിസം; അക്രമിക്കാൻ ശ്രമിച്ച യുവാവിനു കുത്തേറ്റു
തൊടുപുഴ: തൊടുപുഴയിൽ യുവതീയുവാക്കൾക്കു നേരെ സദാചാര ഗുണ്ടായിസം. ഇതേതുടർന്ന് ഉടലെടുത്ത സംഘർഷത്തിൽ നാലുപേർക്കു പരിക്കേറ്റു. യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾക്കു കുത്തേൽക്കുകയും ചെയ്തു. സ്വകാര്യ ബസ്റ്റാൻഡിനു സമീപം പെണ്‍കുട്ടിയുമായി സംസാരിച്ചുനിന്ന യുവാവിനെ മൂന്നംഗ അക്രമിസംഘം ചോദ്യം ചെയ്തതാണു പ്രശ്നങ്ങൾക്കു കാരണമായത്. മൂന്നംഗ സംഘവുമായി ഉടലെടുത്ത വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. അക്രമി സംഘാംഗമായ മലങ്കര പ്ലാന്‍േറഷൻ ചേലത്തിൽ ലിബിൻ ബേബിക്കാണു തോളിൽ കുത്തേറ്റത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ ആക്രമിക്കാൻ ലിബിൻ കത്തി എടുത്തപ്പോൾ, ആക്രമണത്തിനിരയായ യുവാവു കത്തി പിടിച്ചു വാങ്ങി ലിബിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ലിബിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read Moreബാറിൽ ആക്രമണം: ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കി ; മദ്യം നൽകാത്തത് പ്രകോപന കാരണം
തൊടുപുഴ: മദ്യനിരോധന ദിവസം നഗരത്തിലെ ബാർ ഹോട്ടലിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിലെന്ന് സൂചന. എന്നാൽ പ്രതികൾ ഒളിവിലെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി, പ്രസിഡന്റ് ജിത്തു ജോയി, ലിജോ ജോസ്, ഗോപീകൃഷ്ണൻ എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. കവർച്ചയ്ക്കും കൈയേറ്റത്തിനുമാണ് പോലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളായ മാത്യൂസ് കൊല്ലപ്പിള്ളി, ജിത്തു ജോയി എന്നിവരെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. തൊടുപുഴ -ഇടുക്കി റോഡിലെ സിസിലിയ ഹോട്ടലിലാണ് വെള്ളിയാഴ്ച പുലർച്ചെ അക്രമം നടന്നത്. പുലർച്ചെ രണ്ടോടെ ഹോട്ടലിലെത്തിയ സംഘം വാതിലിൽ തട്ടി വിളിച്ച് മദ്യം ആവശ്യപ്പെട്ടു. എന്നാൽ ഈ സമയം മദ്യം നൽകാൻ കഴിയില്ലെന്ന് റിസപ്ഷനിസ്റ്റ് ടോണി അറിയിച്ചു. മദ്യം നൽകാൻ വിസമ്മതിച്ചതോടെയാണ് നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു…
Read Moreപോലീസിന്റെ സംയോജിതമായ ഇടപെടൽ; യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്വർണം കണ്ടെത്തി ഉടമയ്ക്കു കൈമാറി
തൃപ്പൂണിത്തുറ: യാത്രയ്ക്കിടെ നഷ്ട്ടപ്പെട്ട സ്വർണം ഹിൽപാലസ് പോലീസിന്റെ സംയോജിതമായ ഇടപെടൽ മൂലം സ്വർണ പണിക്കാരനായ ഉടമയ്ക്കു ലഭിച്ചു. തൃപ്പൂണിത്തുറയിൽനിന്നു പിറവത്തേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെയാണ് മുളന്തുരുത്തി ഇഞ്ചിമല തൊട്ടിപ്പറമ്പ് വീട്ടിൽ ഗോപാലകൃഷ്ണന്റെ (50) അഞ്ചു പവൻ സ്വർണം അടങ്ങിയ പഴ്സ് ബസിൽ നഷ്ടപ്പെട്ടത്. പരാതി ലഭിച്ചതിനെ തുടർന്ന് പിറവം ഡിപ്പോയുമായി തൃപ്പൂണിത്തുറ എസ്ഐ കെ.ആർ. ബിജു ഉടൻ ബന്ധപ്പെടുകയും സ്റ്റാൻഡിൽ എത്തിയ കെഎസ്ആർടിസി അധികൃതർ ബസ് പരിശോധിച്ച് നഷ്ടപ്പെട്ട പഴ്സ് കണ്ടെത്തുകയായിരുന്നു. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി സ്വർണം കസ്റ്റഡിയിൽ വാങ്ങി ഉടമയ്ക്ക് കൈമാറുകയും ചെയ്തു.
Read Moreഒരാഴ്ചത്തെ അവധി; അന്പാട്ടുകാവ് മെട്രോസ്റ്റേഷനു സമീപം വീണ്ടും മാലിന്യക്കൂന്പാരം
ആലുവ: ജില്ലാ കളക്ടറുടെ നേതൃ ത്വത്തിൽ വൃത്തിയാക്കിയ കൊച്ചി മെട്രോ അമ്പാട്ടുകാവ് സ്റ്റേഷന് സമീപം റോഡരികിൽ വീണ്ടും വൻതോതിൽ മാലിന്യ നിക്ഷേപം. പ്ലാസ്റ്റിക്-ജൈവ മാലിന്യങ്ങൾ വൻതോതിലാണ് ഇവിടെ കൊണ്ടു വന്നു തള്ളിയിരിക്കുന്നത്.അവധി ആരംഭിച്ചതോടെയാണ് ഇവിടെ ചിലർ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം ഉപേക്ഷിക്കുന്നത്. മെട്രോ പില്ലർ 123 ന് സമീപമാണ് ദുർഗന്ധം വമിപ്പിച്ച് മാലിന്യം കുന്നുകൂടി കിടക്കുന്നത്. ജില്ലയെ മാലിന്യമുക്തമാക്കാന്‍ കളക്ടര്‍ എസ്. സുഹാസ് മുന്‍കൈയെടുത്ത് ആവിഷ്കരിച്ച ക്ലീൻ എറണാകുളത്തിന്റെ ആദ്യ ഘട്ടത്തിൽ മുട്ടം മെട്രോ സ്റ്റേഷൻ മുതൽ അമ്പാട്ട്കാവ് വരെ വൃത്തിയാക്കിയിരുന്നു. റോഡിന്റെ ഇരുവശവും 100 മീറ്റർ പാതയോരമാണ് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ശുചീകരിച്ചത്. എന്നാൽ രണ്ട് മാസം പിന്നിട്ടതോടെ എല്ലാം പഴയപടിയായെന്ന് നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നു. ശുചീകരിച്ച സ്ഥലങ്ങളില്‍ മാലിന്യം ഇടുന്നത് ഒഴിവാക്കാന്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു വെറുതെയായി. ചൂർണിക്കര പഞ്ചായത്തും ഇക്കാര്യത്തിൽ താത്പര്യമെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.…
Read More