കൊച്ചി: പ്രളയത്തിന്റെ മറവിൽ കടത്തിയ കഞ്ചാവ് വിൽപ്പന നടത്തിയവർ എക്സൈസിന്റെ വലയിൽ കുരുങ്ങി. കേരളത്തിനു പുറത്തുനിന്നു കഞ്ചാവ് മൊത്തമായി വാങ്ങി എറണാകുളത്തെത്തിച്ച് ചെറുപായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തിയിരുന്ന കുണ്ടന്നൂർ സ്വദേശി അമൽ കൃഷ്ണ, കോഴിക്കോടുനിന്നു കഞ്ചാവെത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി യൂസഫലി എന്നിവരാണു എറണാകുളം എക്സൈസിന്റെ വിലയിലായത്. കേരളത്തിനു പുറത്തുനിന്നു മറുനാടൻ തൊഴിലാളികൾ വഴി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് കൈമാറുകയായിരുന്നു അമൽ കൃഷ്ണയുടെ രീതി. ഇപ്രകാരം കൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവിൽ നിന്നു വിൽപ്പന നടത്തിയശേഷം ബാക്കി വന്ന മൂന്നു കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. മൊത്ത വിതരണക്കാരിൽനിന്നു കിലോയ്ക്ക് 14000 രൂപ നിരക്കിലാണ് അമൽ കഞ്ചാവ് വാങ്ങിയിരുന്നത്. കടത്തികൊണ്ടുവരുന്ന കഞ്ചാവ് 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കി 1000 രൂപ നിരക്കിൽ യുവാക്കൾക്കും കോളജ് വിദ്യാർഥികൾക്കുമാണ് വിറ്റിരുന്നതെന്ന് ഇയാൾ പറഞ്ഞു.…
Read MoreCategory: Kochi
ആനവണ്ടി മുത്താണ്! ട്രെയിന്‍ ഗതാഗതം താറുമാറായി, ആശ്വാസമായി കെഎസ്ആര്‍ടിസി
കൊച്ചി: സംസ്ഥാനത്തു മഴ അതിശക്തമായി തുടരുന്നതിനാൽ തുടർച്ചയായ മൂന്നാം ദിവസവും വടക്കൻ കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തു കെഎസ്ആർടിസി എറണാകുളം ഉൾപ്പെടെയുള്ള വിവിധ ഡിപ്പോകളിൽനിന്ന് അധിക സർവീസ് നടത്തിയത് ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസമായി. മഴയെത്തുടർന്ന് ഒന്‍പതിന് റദ്ദ് ചെയ്ത ഷൊർണൂർ, പാലക്കാട്, കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്നലെയും പുനഃസ്ഥാപിക്കാനായില്ല. ദീർഘദൂര, പാസഞ്ചർ ട്രെയിനുകൾ അടക്കം അന്‍പതിലേറെ സർവീസുകൾ ഇന്നലെയും റെയിൽവേ റദ്ദാക്കിയതോടെ എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിൽനിന്നു മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ തുടർച്ചയായ മൂന്നാം ദിവസവും പെരുവഴിയിലായി. പെരുന്നാൾ അവധിക്കായി നേരത്തെ യാത്ര ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്കു പോലും ലക്ഷ്യ സ്ഥാനങ്ങളിലെത്താനായില്ല. കെഎസ്ആർടിസി 35ഓളം അധിക സർവീസുകളാണ് കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്ക് ഇന്നലെ നടത്തിയത്. എന്നാൽ, മാനന്തവാടി, ബത്തേരി, ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇന്നലെയും നടന്നില്ല.
Read Moreറോഡും വെള്ളത്തില്‍, ആളും വെള്ളത്തില്‍! മദ്യലഹരിയിൽ യുവാക്കൾ കാർ റോഡിലെ വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കി; ഒടുവില്‍…
ആലുവ: യുവാക്കൾ സഞ്ചരിച്ച കാർ നാല് അടിയോളം വെള്ളക്കെട്ട് നിറഞ്ഞ റോഡിലേക്ക് മദ്യലഹരിയിൽ ഓടിച്ചിറക്കി. നഗരത്തോട് ചേർന്ന് എടയപ്പുറം ടൗൺഷിപ് റോഡിൽ എൽപിജി ഗ്യാസ് ഗോഡൗണിന് സമീപം വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. എടയപ്പുറം, ഏലൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും താക്കീത് നൽകി വിട്ടയച്ചു. പവർഹൗസ് ജംഗ്ഷനിൽ എസ്പി ഓഫീസിനോട് ചേർന്നുള്ള നേതാജി റോഡ് വഴി ടൗൺഷിപ് റോഡിലേക്കെത്തിയ സ്വിഫ്റ്റ് കാർ ആണ് മഴവെള്ളം കെട്ടിനിന്ന റോഡിലൂടെ മുന്നോട്ടെടുത്തത്. 50 മീറ്റർ ആയപ്പോഴേക്കും എൻജിന്റെ പ്രവർത്തനം നിലക്കുകയും കാർ പൂർണമായി വെള്ളത്തിലാകുകയും ചെയ്തു. ഇരുവശത്തും പാടം ആയതിനാൽ ആയതിനാൽ റോഡ് തിരിച്ചറിയാൻ ആകുമായിരുന്നില്ല. സമീപത്തെ ഫ്ളാറ്റിൽ ഉണ്ടായിരുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതിനിടെ കാറിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരാളും ഒരുവിധം പുറത്തിറങ്ങിയിരുന്നു. കുറച്ചുദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നും അതിനാൽ റോഡ് വെള്ളത്തിൽ മുങ്ങിയത് അറിയില്ലായിരുന്നുവെന്നുമാണ്…
Read Moreവിദ്യാർഥിനികൾ വിഷം കഴിച്ച സംഭവം: മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി
വൈപ്പിൻ: മൂന്നു പ്ലസ് വണ്‍ വിദ്യാർഥിനികൾ സ്കൂളിൽ വച്ച് വിഷം കഴിച്ച് ആശുപത്രിയിലായ സംഭവത്തിൽ മജിസ്ട്രേറ്റ് വിദ്യാർഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പോലീസും ഇവരുടെ മൊഴി വീണ്ടുമെടുത്തു. നേരത്തെ ഞാറക്കൽ സിഐക്ക് നൽകിയ മൊഴി വിദ്യാർഥിനികളുടെ നിസഹകരണം മൂലം അപൂർണമായതിനാലാണ് മജിസ്ട്രേറ്റിനെക്കൊണ്ട് മൊഴി എടുപ്പിച്ചത്. മൂന്നുപേരും ഒരുമിച്ച് വിഷം കഴിച്ചതാണ് ദുരൂഹതയുണ്ടാക്കിയിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. മജിസ്ട്രേറ്റ് എടുത്ത മൊഴിയിൽ കേസെടുക്കേണ്ട എന്തെങ്കിലും സാഹചര്യമുണ്ടെങ്കിൽ പോലീസ് കേസെടുക്കും. രണ്ടു വിദ്യാർഥിനികൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് വിദ്യാർഥിനികൾ വിഷം കഴിച്ചത്.
Read Moreജില്ലയിൽ റെഡ് അലർട്ട്; അവശ്യ സര്‍വീസുകള്‍ക്കും ട്രഷറികള്‍ക്കും അവധിയില്ലെന്ന് ജില്ലാ കളക്ടർ
കൊച്ചി: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സര്‍വീസുകളായ വിവിധ വകുപ്പുകള്‍ക്ക് അവധിദിനങ്ങള്‍ പ്രവൃത്തി ദിനങ്ങളാക്കി ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനുമായ എസ്. സുഹാസ് ഉത്തരവിട്ടു. റവന്യു, പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ്, മോട്ടോര്‍ വാഹനം, ജലഗതാഗതം, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത് റോഡ്സ് – ബില്‍ഡിംഗ്സ്, എക്സൈസ്, വനം, മണ്ണു സംരക്ഷണം, വിവര പൊതുജന സമ്പര്‍ക്കം, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം. കാലവര്‍ഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കേണ്ടതിനാല്‍ ജില്ലയിലെ എല്ലാ ട്രഷറികളും, സബ് ട്രഷറികളും ഇന്നും 11, 12 തീയതികളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.ഇതിനു പുറമെ ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ആറ് താലൂക്കുകളിലെ സ്റ്റേറ്റ്…
Read Moreകരുമാലൂരെ കർഷകർക്ക് കഴിഞ്ഞ പ്രളയ അനുഭവം മറക്കാനാവില്ല; കനത്ത മഴതുടങ്ങിയപ്പോഴേ കന്നുകാലികൾക്ക് പാലത്തിൽ സുരക്ഷയൊരുക്കി ക്ഷീരകർഷകർ
കരുമാലൂർ: കഴിഞ്ഞ തവണത്തെ പ്രളയത്തിൽ തകർന്നടിഞ്ഞ ക്ഷീരകർഷകർ ഇത്തവണത്തെ പ്രളയത്തിന് മുമ്പു തന്നെ കന്നുകാലികൾക്ക് സുരക്ഷ ഉറപ്പാക്കി. മാഞ്ഞാലി പാലത്തിന് മുകളിലെ കൈവരിയിലാണ് ക്ഷീരകർഷകർ കന്നുകാലികളെ കെട്ടിയിട്ട് സംരക്ഷിച്ചത്. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ ഈ പ്രദേശത്തെ ഭൂരിഭാഗം കന്നുകാലികളും ഒഴുകിപ്പോയിരുന്നു. ഒരു ലക്ഷം രൂപ വരെയുള്ള കന്നുകാലികൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പലരും ബാങ്കിൽ നിന്നു വായ്പ എടുത്ത് വാങ്ങിയ പശുക്കളെയാണ് വെള്ളമെടുത്തത്. അന്നത്തെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ കന്നുകാലികളുടെ സുരക്ഷ കർഷകർ ഉറപ്പുവരുത്തിയത്. പാലത്തിന്റെ ഇരുവശങ്ങളിലുമാണ് കന്നുകാലികളെ കെട്ടിയിട്ടത്. കന്നുകാലികളെ കെട്ടിയിടാത്ത ഭാഗത്ത് പ്രദേശവാസികളുടെ കാറുകളും ബൈക്കുകളും സംരക്ഷിച്ചു.
Read Moreകരുതൽ തുടരുന്നു! എറണാകുളം ജില്ലയിൽ മഴ കുറയുന്നു; 4,652 കുടുംബങ്ങൾ ക്യാന്പിൽ
കൊച്ചി: ജില്ലയിൽ കനത്തമഴ കുറയുന്നു, ജാഗ്രത തുടരുന്നുന്നു. ഇന്നലെ രാത്രിയിൽ ഉൾപ്പെടെ ഭൂരിഭാഗം മേഖലകളിലും കനത്ത മഴ പെയ്യാത്തതിനാൽ ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട കിഴക്കൻ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ വെള്ളക്കെട്ടും നിങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ക്യാന്പുകളൊന്നും തുറന്നിട്ടില്ല. ഇന്നു പുലർച്ചെവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 135 ക്യാന്പുകളാണ് പ്രവർത്തിച്ചുവരുന്നത്. ഇത്രയധികം ക്യാന്പുകളിലായി 4,652 കുടുംബങ്ങളിലെ 16,836 ആളുകൾ കഴിഞ്ഞുവരുന്നു. 6,843 പുരുഷൻമാരും 7,472 സ്ത്രീകളും 2,555 കുട്ടികളുമാണു ജില്ലയിലെ വിവിധ ക്യാന്പുകളിൽ കഴിഞ്ഞുവരുന്നത്. കഴിഞ്ഞ വർഷം പ്രളയം തകർത്ത പറവൂർ താലൂക്കിൽതന്നെയാണ് ഇക്കുറിയും ഏറ്റവും കൂടുതൽ ക്യാന്പുകൾ തുറന്നിട്ടുള്ളത്. 46 ക്യാന്പുകളിലായി 10,472 പേരെയാണു പറവൂർ താലൂക്കിലെ വിവിധ ക്യാന്പുകളിലേക്കു മാറ്റിയത്. ആലുവ താലൂക്കിൽ…
Read Moreഎറണാകുളത്തിന് ആശ്വാസമായി മഴ കുറഞ്ഞു; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേയിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങി
കൊച്ചി: ജില്ലയിൽ കനത്തമഴ കുറയുന്നു, ജാഗ്രത തുടരുന്നുന്നു. ഇന്നലെ രാത്രിയിൽ ഉൾപ്പെടെ ഭൂരിഭാഗം മേഖലകളിലും കനത്ത മഴ പെയ്യാത്തതിനാൽ ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട കിഴക്കൻ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ വെള്ളക്കെട്ടും നിങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ക്യാന്പുകളൊന്നും തുറന്നിട്ടില്ല. ഇന്നു പുലർച്ചെവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 135 ക്യാന്പുകളാണ് പ്രവർത്തിച്ചുവരുന്നത്. ഇത്രയധികം ക്യാന്പുകളിലായി 4,652 കുടുംബങ്ങളിലെ 16,836 ആളുകൾ കഴിഞ്ഞുവരുന്നു. 6,843 പുരുഷൻമാരും 7,472 സ്ത്രീകളും 2,555 കുട്ടികളുമാണു ജില്ലയിലെ വിവിധ ക്യാന്പുകളിൽ കഴിഞ്ഞുവരുന്നത്. കഴിഞ്ഞ വർഷം പ്രളയം തകർത്ത പറവൂർ താലൂക്കിൽതന്നെയാണ് ഇക്കുറിയും ഏറ്റവും കൂടുതൽ ക്യാന്പുകൾ തുറന്നിട്ടുള്ളത്. 46 ക്യാന്പുകളിലായി 10,472 പേരെയാണു പറവൂർ താലൂക്കിലെ വിവിധ ക്യാന്പുകളിലേക്കു മാറ്റിയത്. ആലുവ താലൂക്കിൽ…
Read Moreഎന്തായിരിക്കും കാരണം ? വൈപ്പിനില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ സ്കൂളില്‍വച്ച് വിഷം കഴിച്ചു; കാരണംതേടി പോലീസ്
വൈപ്പിൻ: വൈപ്പിനിൽ മൂന്ന് പ്ലസ് വണ്‍ വിദ്യാർഥിനികളെ സ്കൂളിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കൽ, പുതുവൈപ്പ് എന്നിവിടങ്ങളിലുള്ള മൂന്ന് വിദ്യാർഥിനികളാണ് വിഷം കഴിച്ചത്. മൂവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അവശ നിലയിൽ കണ്ടെത്തിതിനെ തുടർന്ന് അധ്യാപകരും നാട്ടുകാരും ചേർന്ന് മൂവരെയും ആദ്യം ഞാറക്കലും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഇപ്പോൽ രണ്ടുപേർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂവരും അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു. എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന കേക്ക് ആണ് കഴിച്ചതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഞാറക്കൽ സിഐ പി.കെ. മുരളി മൂവരുടേയും മൊഴിശേഖരിച്ചെങ്കിലും കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ മജിസ്ട്രേറ്റിനെക്കൊണ്ട് രഹസ്യമൊഴി എടുപ്പിക്കാനാണ് പോലീസ് നിങ്ങുന്നത്.
Read Moreമഴയില്‍ വിറങ്ങലിച്ച് കൊച്ചി! 541 കുടുംബങ്ങളിലെ 1651 പേര് ക്യാമ്പുകളില്‍; കാനകളിലെയും കനാലുകളിലെയും തടസങ്ങളും കൈയേറ്റങ്ങളും അടിയന്തിരമായി നീക്കാന്‍ കളക്ടറുടെ നിര്‍ദേശം
കൊച്ചി: ശക്തമായ മഴയിൽ വിറങ്ങലിച്ച് ജില്ല. കിഴക്കൻ മേഖലയിൽ പല ഭാഗങ്ങളിലും വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിതോടെ കൂടുതൽ ക്യാന്പുകൾ തുറന്നു. കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് നിലനിൽക്കെ ജില്ല വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പിറവത്തും കടവന്ത്രയിലും ആലുവയിലും ഉൾപ്പെടെ പുതിയ മൂന്നു ക്യാന്പുകളാണു ഇന്നു തുറന്നിട്ടുള്ളത്. ഇതോടെ ഇതുവരെ ജില്ലയിൽ തുറന്ന ക്യാന്പുകളുടെ എണ്ണം 56 ആയി. മഴ കനത്താൽ വരും സമയങ്ങളിൽ കൂടുതൽ ക്യാന്പുകൾ തുറന്നേക്കും. 541 കുടുംബങ്ങളിലെ 1651 പേരെയാണു ഇതുവരെയായി ക്യാന്പുകളിലേക്കു മാറ്റിയത്. ക്യാന്പുകളിൽ അവശ്യസാധനങ്ങൾ ഉൾപ്പെടെ എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളനുസരിച്ച് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ജനങ്ങൾ ക്യാന്പുകളിലേക്കു മാറണമെന്നും അധികൃതർ അറിയിച്ചു. അതിനിടെ, കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കെട്ടികിടക്കുകയാണ്.…
Read More