ഇന്ധനവില വർധന! ഇന്ധനം നിറയ്ക്കാൻ പന്പിൽ എത്തിയവർക്ക് അഞ്ച് രൂപ; യൂത്ത് കോണ്‍ഗ്രസിന്‍റെ വേറിട്ട പ്രതിഷേധം

മട്ടാഞ്ചേരി: പെട്രോള്‍, ഡീസല്‍ വില വർധനവിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ധനം നിറയ്ക്കാൻ പന്പിൽ എത്തിയവർക്ക് അഞ്ച് രൂപ നല്‍കിയാണ് യൂത്ത് കോൺഗ്രസ് ഫോർട്ടുകൊച്ചി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില അടിയ്ക്കടി വർധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും, നികുതി ഒഴിവാക്കാത്ത സംസ്ഥാന സര്‍ക്കാർ നിലപാടിലും പ്രതിഷേധിച്ച് ഫോർട്ടുകൊച്ചി കമാലക്കടവ് പെട്രോള്‍ ബങ്കില്‍ നടത്തിയ സമരം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബെയ്സില്‍ ഡിക്കോത്ത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ ആന്‍റണി ആന്‍സല്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ വളവത്ത്, കെ.ബി. സലാം, സനല്‍ ഈസ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

കെഎസ്ആർടിസി ബസിൽ നിയമ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ  സ്കൂൾ ജീവനക്കാരൻ പിടിയിൽ

മൂവാറ്റുപുഴ: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്വകാര്യ സ്കൂൾ ജീവനക്കാരൻ പിടിയിൽ. കൊട്ടാരക്കര സ്വദേശിയും പെരുന്പാവൂരിലെ സ്വകാര്യ സ്കൂൾ ജീവനക്കാരനുമായ സൈജുവാണ് മൂവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. കോട്ടയത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്ന ബസിൽ ഒരേ സീറ്റിലിരുന്നാണ് ഇരുവരും യാത്ര ചെയ്തത്. ഇതിനിടെ യുവാവ് അപമര്യാദയായി പെരുമാറിയെന്നു വിദ്യാർഥിനി പരാതിപ്പെട്ടതിനെ തുടർന്ന് യുവാവിനെ മറ്റൊരു സീറ്റിലേയ്ക്ക് മാറ്റിയിരുത്തുകയായിരുന്നു. യുവതി ഫോണിൽ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ബസ് മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയതോടെ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

ആസിയ; അപൂർവതകളിൽ ജീവിതം തിരിച്ചുപിടിച്ചവൾ; മാസം തികയാതെ പിറന്നു വീണ് ഒരാഴ്ച തികയും മുമ്പേ ഹൃദയശസ്ത്രക്രിയ;  വൈദ്യശാസ്ത്രമേഖലയുടെ അപൂർവനേട്ടങ്ങളിൽ ഇനി ആസിയയും

സിജോ പൈനാടത്ത് കൊച്ചി: ആറാം മാസം ജനനം, തൂക്കം 550 ഗ്രാം, ഹൃദയത്തിനുൾപ്പടെ ഗുരുതര തകരാറുകൾ. മാസം തികയാതെ പിറന്നു വീണ് ഒരാഴ്ച തികയും മുന്പേ ഹൃദയശസ്ത്രക്രിയ…. ജീവിതത്തിനും മരണത്തിനുമിടയിൽ സങ്കടവഴികളേറെ താണ്ടി ആസിയ മെഹറിൻ എന്ന പെണ്‍കുഞ്ഞ്…! സർക്കാർ, സ്വകാര്യ ആശുപത്രികളുടെ കൈകോർക്കലും ആറ്റുനോറ്റു കാത്തിരുന്ന ഒരു ജീവനെ വെറുതെ വിട്ടുനൽകാൻ തയാറാവാതിരുന്ന മാതാപിതാക്കളുടെ കരുതലും അനേകരുടെ പ്രാർഥനയും ഒത്തുചേർന്നപ്പോൾ ആസിയ ജീവിതത്തിലേക്കു ചുവടുവച്ചു. കേരളത്തിലെ വൈദ്യശാസ്ത്രമേഖലയുടെ അപൂർവനേട്ടങ്ങളിൽ ഇനി ആസിയയുമുണ്ടാകും. ഒരു വർഷം മുന്പാണ് അടിമാലി സ്വദേശികളായ മുഹമ്മദിന്‍റെയും ഫൗസിയയുടെയും കുഞ്ഞ് മാസം തികയാതെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ചത്. തൂക്കക്കുറവും രോഗങ്ങളും തിരിച്ചറിഞ്ഞതിനെത്തുടർന്നു തീവ്രപരിചരണ സൗകര്യമുള്ള ആംബുലൻസിൽ കളമശേരി സർക്കാർ മെഡിക്കൽ കോളജിലെത്തിച്ചു. ഇവിടുത്തെ നവജാത ശിശുരോഗ വിദഗ്ധൻ ഡോ പീറ്റർ വാഴയിലിന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ദിവസങ്ങൾക്കുള്ളിൽ ഹൃദയത്തിന്‍റെ പ്രവർത്തനവും മോശമായി. തുടർന്ന്…

Read More

കെഎസ്ആർടിസി ജീവനക്കാർ ത്യാഗം സഹിച്ചാൽ കൃത്യസമയത്ത് ശമ്പളം; ജോലി ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഒരേ ശമ്പളം എന്നത് അനുവദിക്കാനാകില്ലെന്ന് തച്ചങ്കരി

കൊച്ചി: കെഎസ്ആർടിസിയിൽ പഴയരീതികൾ തന്നെ ഇനിയും പിന്തുടർന്നാൽ ലാഭം പ്രതീക്ഷിക്കേണ്ടെന്ന് എംഡി ടോമിൻ ജെ.തച്ചങ്കരി. കെഎസ്ആർടിസി എംഡിയായി ചുമതലയേറ്റശേഷം സംസ്ഥാനത്തെ പ്രധാന ഡിപ്പോകൾ സന്ദർശിച്ച് ജീവനക്കാരെ നേരിട്ടു കാണുന്നതിന്‍റെ ഭാഗമായി എറണാകുളം ഡിപ്പോയിൽ എത്തിയതായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിലെ നാൽപത്തയ്യായിരത്തോളം വരുന്ന തൊഴിലാളികൾ തന്‍റെ മക്കളെപ്പോലെയാണ്. താനവരുടെ പിതാവും ട്രാൻസ്പോർട്ട് കോർപറേഷൻ മാതാവുമാണ്. അനർഹമായ ആനുകൂല്യങ്ങൾ പറ്റുന്ന ജീവനക്കാർ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്നോർക്കണം. ഇന്ത്യയിൽ ഏറ്റവും നഷ്ടം വരുത്തുന്ന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ കെഎസ്ആർടിസി ആണ്. കണക്കുകളനുസരിച്ച് 2000 കോടി രൂപയാണ് നഷ്ടം. എവിടെയാണ് പ്രശ്നം എന്നു നമ്മൾ കണ്ടെത്തണം. നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളാണ് കോർപറേഷനെ നഷ്ടത്തിലാക്കുന്നത്. നിലവിലുള്ള തൊഴിൽ സംസ്കാരം മാറണം. ജോലി ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഒരേ ശന്പളം എന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

Read More

മനുഷ്യജീവന് തെരുവുനായകളേക്കാൾ വിലയുണ്ട്; സംസ്ഥാനത്ത് തെരുവുനായശല്യം വർധിക്കുന്നതായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് തെരുവുനായശല്യം വർധിച്ചുവരികയാണെന്നും മനുഷ്യജീവന് തെരുവുനായകളേക്കാൾ വിലയുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആക്രമണകാരികളായ തെരുവുനായകളെ പിടികൂടി പള്ളുരുത്തി പോലീസ്‌സ്റ്റേഷനു മുന്നിൽ കെട്ടിയിട്ട കേസിൽ സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി, ഡോ. ജോർജ് സ്ലീബ, ബെന്‍റ്‌ലി താടിക്കാരൻ എന്നിവർക്കെതിരേ കൊച്ചി കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സിംഗിൾ ബെഞ്ച് റദ്ദാക്കി. ധാരാളം ആളുകൾ തെരുവുനായ ആക്രമണത്തിനിരയാകുന്നുണ്ട്. കൊച്ചു കുഞ്ഞുങ്ങളെവരെ തെരുവുനായകൾ കടിച്ചുകീറി കൊല്ലുന്നു. ഇവയുടെ ശല്യമില്ലാതാക്കാൻ ഫലപ്രദമായ മാർഗങ്ങൾ നിലവിലില്ല. ഇതിനാൽ ജനങ്ങൾക്ക് അവരുടേതായ മാർഗം സ്വീകരിക്കേണ്ടിവരുന്നു. നായകളെ പോലീസ് സ്റ്റേഷനു മുന്നിൽ കെട്ടിയിട്ട കേസിൽ പ്രതികൾ ക്രൂരത കാട്ടിയെന്ന് കോടതി കരുതുന്നില്ല. മനുഷ്യരെ രക്ഷിക്കാനാണ് അവർ ഇതു ചെയ്തതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Read More

കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; കളമശേരിയിൽ  മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മൂന്നു മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കളമശേരിയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം കുഞ്ഞിനെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറി.

Read More

 കുടുംബശ്രീ  കലോത്സവത്തിൽ  ഒപ്പനവേദിയിൽ പ്രായം മറന്ന്  കുടുംബശ്രീ മഹിളകൾ

പെരുന്പാവൂർ: ജിമിക്കിക്കമ്മലും കാശിയലിക്കത്തും മാങ്ങാ മാലയുമണിഞ്ഞ് മണവാട്ടി മൊഞ്ചോടെ അവർ ഒപ്പനവേ ദിയിൽ പ്രായം മറന്ന് ആടിത്തിമർത്തു. സംസ്ഥാനത്ത് നടന്നു വരുന്ന കുടുംബശ്രീ കലോത്സവങ്ങളിൽ കോതമംഗലം, കൂവപ്പടി താലൂക്കുതല കുടുംബശ്രീ മഹിളകളുടെ കലാ പ്രകടനമാണ് ആവേശകരമായത്. ഒപ്പന മാത്രമല്ല, തിരുവാതിരയും മാർഗം കളിയും നാടകവും ഒക്കെയായി അവർ സ്റ്റേജിൽ നിറഞ്ഞാടിയപ്പോൾ രായമംഗലം കമ്യൂണിറ്റി ഹാളിലെ മത്സരങ്ങൾ കാണികൾക്ക് കണ്ണിനു വിരുന്നായി. നാടോടി നൃത്തവും മാപ്പിളപ്പാട്ടും അവതരിപ്പിച്ച പഴയ സ്കൂൾ കലാകാരികൾ അവസരം വന്നപ്പോൾ പ്രായത്തെ റിവേഴ്സ് ഗിയറിലാക്കി. ബ്ലോക്കുതലത്തിൽ കൂവപ്പടി ഓവറോൾ ചാന്പ്യൻ പട്ടം നേടിയപ്പോൾ സിഡിഎസ് തലത്തിൽ ഏറ്റവും കൂടുതൽ പോയന്‍റ് നേടിയത് വേങ്ങൂർ സിഡിഎസാണ്. രണ്ടാം സ്ഥാനം കൂവപ്പടി പഞ്ചായത്തും മൂന്നാം സ്ഥാനം പെരുന്പാവൂർ നഗരസഭയുമാണ് കരസ്ഥമാക്കിയത്.

Read More

ഭീതിവിതച്ച് കടൽ കരയിലേക്ക്; നൂറിലധികം വീട്ടുവളപ്പുകളിൽ വെള്ളം കയറി ; തീരദേശത്ത് ഗതാഗതം സ്തംഭിച്ചു

വൈപ്പിൻ: കടലാക്രമണ ഭീതിയിൽ വിറങ്ങലിച്ച് തീരദേശ മേഖല. ഇന്നലെ ഉച്ചയോടെ തുടങ്ങിയ കടൽ കയറ്റം വൈകുന്നേരം അഞ്ചുമണിക്ക് വേലിയിറക്കം ആകുന്നതുവരെ തുടർന്നു. വീണ്ടും രാത്രിയിൽ പലയിടത്തും ചെറിയ രീതിയിൽ കടൽ കയറി. പകൽ സമയത്തു കടൽ കയറി തീരത്ത് ഭീതി ജനിപ്പിച്ചതിനാലും കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാലും കഴിഞ്ഞ രാത്രി തീരദേശവാസികൾ ഉറങ്ങാതെയാണു നേരം വെളുപ്പിച്ചത്. മുൻ കാലങ്ങളിൽ മഴക്കാലത്തുമാത്രം സംഭവിച്ചിരുന്ന കടൽ കയറ്റം ഇപ്പോൾ കാലം തെറ്റി പലകുറി എത്തി നാശങ്ങൾ വിതക്കുന്ന സാഹചര്യം ഭീതിയോടെയാണ് തീരദേശത്തുകാർ കാണുന്നത്. അഞ്ച് മാസങ്ങൾക്കുമുന്പ് നായരന്പലം കുഴുപ്പിള്ളി മേഖലകളിൽ ഓഖി വരുത്തിവെച്ച നാശത്തിന്‍റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഇതിനിടയിലാണ് ഇന്നലെ വീണ്ടും കടൽ ഭീതിജനകമായി കരയിലേക്ക് ഒഴുകിയതെന്ന കാര്യവും ഇവരിൽ ആശങ്കക്കിടവരുത്തിയിരിക്കുകയാണ്. എടവനക്കാട് അണിയൽ കടപ്പുറം, നായരന്പലം പുത്തൻ കടപ്പുറം, വെളിയത്തുപറന്പ് കടപ്പുറം, ഞാറക്കൽ കടപ്പുറം എന്നിവിടങ്ങളിലാണു രൂക്ഷമായ കടൽ കയറ്റം…

Read More

വഴിയോരങ്ങളിലെ ജൂസ് കൗണ്ടറുകളിൽ മലിനജലവും രാസവസ്തുക്കളും; ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി 

കോതമംഗലം: വഴിയോരങ്ങളിലെ ജൂസ് കടകളിലെ ശുചിത്വമില്ലായ്മയും കൃത്രിമ രാസവസ്തുക്കൾ കലർത്തുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു. തിരക്കേറിയ പാതയോരങ്ങളിൽ സുലഭമായിട്ടുള്ള കോഴിക്കോടൻ കുലുക്കി സർബത്ത്, കരിന്പിൻ ജൂസ്, തണ്ണിമത്തൻ ജൂസ്, ലസി എന്നിവ നിത്യേന നൂറുകണക്കിനാളുകളാണ് വാങ്ങികഴിക്കുന്നത്. കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ആളുകൾ ഇത്തരം ജൂസ് കടകളെ ആശ്രയിക്കുന്പോഴും ശുചിത്വവും ഗുണനിലവാരവും പരിശോധനയ്ക്കു വിധേയമാക്കാത്ത സാഹചര്യമാണ് നിലവിൽ. റോഡരികിൽ പ്രവർത്തിക്കുന്ന മിക്ക സ്റ്റാളുകളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പാലിക്കുകയോ നിയമാനുസൃത ലൈസൻസോ ഇല്ലാത്തവയാണ്. പല കൗണ്ടറുകളിലും ജൂസ് നിർമാണത്തിന് ഉപയോഗിക്കുന്നത് മലിനജലമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തമിഴ്നാട്ടിൽനിന്നു ലോഡ് കണക്കിന് കരിന്പെത്തിച്ച് റോഡരികിൽ ശുചിത്വമില്ലാതെ സൂക്ഷിച്ചാണ് ജൂസ് നിർമിക്കുന്നത്. തണ്ണി മത്തൻ ഉൾപ്പടെയുള്ള മറ്റ് ജൂസുകളിൽ മധുരത്തിനും ചെറിയ തോതിൽ ലഹരിക്കുമായി സാക്രിൻ, ഡെൽസിൻ, സൂപ്പർ ഗ്ലോ തുടങ്ങിയ ലഹരി വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ച…

Read More

സിബിഐ വരണം; ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസം ആരംഭിച്ചു

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. ശ്രീജിത്ത് കേസ് സിബിഎക്ക് വിടണമെന്ന് ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടു. ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടക്കും.

Read More