കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദർശിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. കൊച്ചിയിൽ ഇന്നു വിവിധ പരിപാടികളാണു മുഖ്യമന്ത്രിയ്ക്കുള്ളത്. ഈ പരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തവേയാണു ശ്രീജിത്തിന്റെ വീട്ടിൽപോകുമോയെന്നു മാധ്യമപ്രവർത്തകർ അദേഹത്തോട് ആരാഞ്ഞത്. എന്നാൽ, ഈ ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വീട് സന്ദർശിക്കാത്തതിൽ ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾതന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിപിഎം പ്രദേശിക നേതൃത്വത്തിനെതിരെ ആക്ഷേപങ്ങളും ഉയർന്നിരുന്നു. മുഖ്യമന്ത്രി സന്ദർശനം നടത്താത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതുവരെയായി വരാപ്പുഴയിലെത്താത്ത അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന തൃശൂർ പൂരത്തിനെത്തിയതും ആക്ഷേപങ്ങൾക്കു കാരണമായിരുന്നു. അതേസമയം, മുഖ്യമന്ത്രിയെ ശ്രീജിത്തിനെ വീട്ടിലെത്തിക്കാൻ സിപിഎം ജില്ലാ നേതൃത്വം നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണു ലഭിക്കുന്ന വിവരങ്ങൾ.
Read MoreCategory: Kochi
ചുവടു പിഴച്ചാല്‍ കായലില്‍! മറൈന്‍ഡ്രൈവില്‍ മുള ഉപയോഗിച്ച് നിര്‍മിച്ച താത്കാലിക ബോട്ടു ജെട്ടികള്‍ വിനോദസഞ്ചാരികളുടെ ജീവനു ഭീഷണിയാകുന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
കൊച്ചി: മറൈൻഡ്രൈവിൽ മുള ഉപയോഗിച്ച് കാലുകൾ നാട്ടി പലകകൾ പാകി നിർമിച്ച താത്കാലിക ബോട്ടു ജെട്ടികൾ വിനോദസഞ്ചാരികളുടെ ജീവനു ഭീഷണി ഉയർത്തുന്നു. ബോട്ട് യാത്രയ്ക്കെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചുവടൊന്നു പിഴച്ചാൽ കായലിൽ പതിക്കും. ഇതു കണ്ടില്ലെന്നു നടിക്കുകയാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ. നൂറിലധികം സ്വകാര്യ ബോട്ടുകളാണ് ഇവിടെ സഞ്ചാരികൾക്കായി സർവീസ് നടത്തുന്നത്. നിലവിൽ മൂന്നു ജെട്ടികൾ മാത്രമേ ഇവിടെ ഉള്ളൂ. ഈ സാഹചര്യം കണക്കിലെടുത്താണ് ബോട്ട് കന്പനിക്കാർ താത്കാലിക ജെട്ടികൾ നിർമിച്ചിരിക്കുന്നത്. കാലപ്പഴക്കംകൊണ്ട് ദ്രവിച്ച ജെട്ടികളുടെ പലകകൾ ഇളകിയ അവസ്ഥയിലാണ്. അവധിക്കാലമായതിനാൽ നിരവധിപ്പേരാണ് മറൈൻഡ്രൈവ് സന്ദർശിക്കാനെത്തുന്നത്. ഇവിടെയെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളിൽ നല്ലൊരു ശതമാനവും കൊച്ചി കായലിലൂടെ ബോട്ടു യാത്ര നടത്തിയാണ് തിരിച്ചുപോകുന്നത്. ബോട്ടിൽ യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരിക്കണമെന്നാണു നിയമമെങ്കിലും പല ബോട്ടുകളിലും ഇതു പാലിക്കുന്നില്ല. ബോട്ടുകളിൽ ജാക്കറ്റും ലൈഫ് ബോയും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ…
Read Moreജൂണ്‍ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കണ്സഷൻ നൽകില്ല; കുറഞ്ഞ നിരക്കിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണമെന്ന് സ്വകാര്യ ബസുടമകൾ
കൊച്ചി: ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ കയറുന്ന ഒരു വിദ്യാർഥിക്കും കണ്സഷൻ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വർഷം മുതൽ വിദ്യാർഥികളിൽ നിന്നും മുഴുവൻ നിരക്കും സ്വകാര്യ ബസുകൾ ഈടാക്കും. വിദ്യാർഥികളെ കുറഞ്ഞ നിരക്കിൽ സ്വകാര്യ ബസുകളിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണമെന്നും ബസുടമകൾ വ്യക്തമാക്കി. വിദ്യാർഥികൾ കണ്സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്. വിഷയത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്. അടുത്തിടെ സ്വകാര്യ ബസുടമകൾ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാർഥികളുടെ നിരക്ക് വർധന. എന്നാൽ നിരക്ക് വർധിപ്പിച്ച സർക്കാർ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാൻ തയാറായിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബസുകൾ പിടിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ് നീക്കം തുടങ്ങിയതോടെ…
Read Moreപാചകവാതക വിതരണക്കൂലി പുതുക്കി നിശ്ചയിച്ചു ; അഞ്ചുകിലോമീറ്റർ പരിധിയിൽ വിതരണത്തിനു ചാർജില്ല
കൊച്ചി: എറണാകുളം ജില്ലയിലെ പാചകവാതക വിതരണക്കൂലി പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വിതരണക്കൂലി മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അഞ്ചുകിലോമീറ്റർ പരിധിയിൽ വിതരണം സൗജന്യമായിരിക്കും. അഞ്ച് മുതൽ പത്തുവരെ കിലോമീറ്റർവരെ 26 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 33 രൂപയും 15 കിലോമീറ്ററിനു മുകളിൽ 39 രൂപയും വിതരണക്കൂലി നല്‍കണം. മുന്‍പ് അഞ്ചുമുതൽ 10 കിലോമീറ്റർ വരെ 20 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 25 രൂപയും 15 കിലോമീറ്ററിനു മുകളിൽ 30 രൂപയുമായിരുന്നു. പുതുക്കി നിശ്ചയിച്ച വിതരണക്കൂലി എല്ലാ ഗ്യാസ് ഏജൻസികളും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.വീഴ്ച വരുത്തുന്ന എൽപിജി വിതരണ ഏജൻസികൾക്കെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കും. ഇതിനുമുന്‍പ് പാചകവാതക വിതരണക്കൂലി ജില്ലയിൽ നിശ്ചയിച്ചത് 2014 ജൂണിലെ ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ്. തൊഴിലാളികളുടെ ശന്പളത്തിലും ആനുകൂല്യങ്ങളിലും കാലാകാലങ്ങളിൽ ഉണ്ടായ…
Read Moreകെട്ടിടം തകർന്ന സംഭവം; കലൂർ-ലിസി ജംഗ്ഷൻ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു
കൊച്ചി: കെട്ടിടം ഇടിഞ്ഞു താഴ്ന്നതിനെത്തുടർന്നു കലൂർ-ലിസിജംഗ്ഷൻ റോഡിൽ നിർത്തിവച്ച ഒരുവരി ഗതാഗതം ഒരാഴ്ചയ്ക്കുശേഷം പുനഃസ്ഥാപിച്ചു. തകർന്ന റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി വിദഗ്ധസമിതി പരിശോധിച്ചശേഷം ഇന്നലെ വൈകിട്ട് ഏഴോടെയാണു വാഹനഗതാഗതത്തിനു റോഡ് പൂർണമായി തുറന്നുകൊടുത്തത്. ഇന്നലെ ഉച്ചയോടെ റോഡിന്റെ പുനർനിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിരുന്നു. തുടർന്നു കളക്ടർ ചുമതലപ്പെടുത്തിയ വിദഗ്ധസമിതി സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് ഗതാഗതയോഗ്യമാണെന്നു ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ട് നൽകിയതോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കളക്ടർ പോലീസിനു നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ 19നു രാത്രിയാണു കലൂർ മെട്രോ റെയിൽവേ സ്റ്റേഷനു സമീപം റോഡരികിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. 12 നില കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള രണ്ടുനിലകൾക്കു വേണ്ടിയുള്ള ജോലി നടക്കുന്പോഴായിരുന്നു അപകടം. അപകടത്തെത്തുടർന്നു റോഡിന്റെ വശത്തു മണ്ണിടിച്ചിലുണ്ടായി. തുടർന്നാണ് ഒരുവരി ഗതാഗതം നിർത്തിവച്ചത്. തെങ്ങുംകുറ്റി അടിച്ച് ഇടയിൽ മെറ്റലും മണ്ണുമിട്ട് ഉറപ്പിച്ചാണ് റോഡ് പുനർനിർമിച്ചിരിക്കുന്നത്. രണ്ടു ദിവസം വാഹനം…
Read Moreശരിയായ രീതിയല്ല; പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ പോലീസ് അന്വേഷണത്തിനെതിരേ ഹൈക്കോടതി. പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ല. ഇത്തരം കേസുകൾ പോലീസ് അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് നിരീക്ഷിച്ച കോടതി കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിക്കാനിടായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നാലു പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് മേയ് നാലിന് കോടതി വീണ്ടും പരിഗണിക്കും.
Read Moreവിഷുദിനത്തിൽ യുവാവിനെ വടിവാളിനു വെട്ടിയ സംഭവം; പിടിയിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും; മറ്റു നാലുപേർ ഒളിവിൽ
കളമശേരി: വിഷുദിനത്തിൽ യുവാവിനെ വടിവാളുപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച അഞ്ചംഗ സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. കളമശേരി പയ്യപ്പള്ളി വീട്ടിൽ ശ്രീരാജ് എന്ന് വിളിക്കുന്ന ശ്രീജിത്ത് (34) ആണ് കളമശേരി പോലീസിന്റെ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേ സമയം അറസ്റ്റ് ഭയന്ന് മറ്റ് നാല് പ്രതികൾ ഒളിവിലാണ്. നാലു പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് സൂചന. സംഭവം നടന്ന് 10 ദിവസം കഴിഞ്ഞാണ് പോലീസ് നടപടിയെടുക്കാൻ തയാറായത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പോലീസ് തുടർ നടപടിയെടുക്കുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. കളമശേരി വട്ടേക്കുന്നം തുരുത്തിക്കണ്ടത്തിൽ വീട്ടിൽ ജോർജിന്റെ മകൻ എൽദോസി (24) നെയാണ് കഴിഞ്ഞ വിഷു ദിനത്തിൽ രാത്രി അഞ്ചംഗ സംഘം വടിവാൾ ഉപയോഗിച്ച് കാൽമുട്ടിനും ദേഹത്തും വെട്ടി പരിക്കൽപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എൽദോസ് ചികിൽസയിലാണ്. ശരീരത്തിൽ പതിനഞ്ചിലധികം…
Read Moreമാലിന്യം വലിച്ചെറിയുന്ന ശീലം നമ്മെ രോഗികളാക്കുന്നു; വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വത്തിലും ശ്രദ്ധചെലുത്തണമെന്ന് അനൂപ് ജേക്കബ്
കൊച്ചി: മാലിന്യം വലിച്ചെറിയുന്ന ശീലം നമ്മളെ രോഗികളാക്കുന്നുവെന്ന് അനൂപ് ജേക്കബ് എംഎൽഎ. അരയങ്കാവ് എസ്എൻഡിപി ഹാളിൽ നടന്ന ലോക മലന്പനി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിശുചിത്വത്തിൽ എന്ന പോലെ പരിസര ശുചിത്വത്തിലും ശ്രദ്ധ ചെലുത്തിയാൽ മാത്രമേ മലന്പനി പോലുള്ള സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ്, ആന്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇന്ദിരാ ധർമരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, ഗ്രാമ പഞ്ചായത്ത് അഗം ബിജോയ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. എൻ.എസ്. സീന, ഡോ. വിപിൻ മോഹൻ,…
Read Moreകാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സംഭവം; കൂടുതൽപേർക്ക് പങ്കുള്ളതായി പോലീസ് ; സ്ഥാപന ഉടമ റിമാൻഡിൽ
കൊച്ചി: നെട്ടൂരിലെ ഗോഡൗണിൽനിന്നു കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കൂടുതൽപേർ പോലീസ് നിരീക്ഷണത്തിൽ. സ്ഥാപന ഉടമ ഉൾപ്പെടെ അറിഞ്ഞുകൊണ്ടു നടത്തിയ തിരിമറിയിൽ കൂടുതൽപേർക്ക് പങ്കുള്ളതായാണു കണ്ടെത്തിയിട്ടുള്ളതെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും അധികൃതർ പറഞ്ഞു. പ്രതികളെ സംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചുവെങ്കിലും ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്നു പോലീസ് പറഞ്ഞു. പിടിയിലായ സ്ഥാപന ഉടമ കർണാടക സ്വദേശി ശിവസുബ്രഹ്മണ്യനെ ചോദ്യം ചെയ്തതിൽനിന്നുമാണു മറ്റ് പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതെന്നാണു സൂചന. ചെന്നൈയിലുള്ള ബന്ധുവിന്റെ വീട്ടിൽനിന്നു ചൊവ്വാഴ്ചയാണു പനങ്ങാട് പോലിസ് ശിവസുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ നാളുകൾ നീണ്ട നിരീക്ഷണങ്ങൾക്കുശേഷമാണു പോലീസ് പിടികൂടിയത്. ഇന്നലെ തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസിന്റെ ഓഫീസിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. കൂട്ടുപ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്നും കേസ് അന്വേഷണത്തിനിടെ ആവശ്യമെങ്കിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും അധികൃതർ…
Read Moreശ്രീജിത്ത് കേസ് സിബിഐക്ക് കൈമാറണം; വരാപ്പുഴയിൽ നിന്നും ബിജെപിയുടെ ലോംഗ് മാർച്ച് ആരംഭിച്ചു
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള ലോംഗ് മാർച്ച് ആരംഭിച്ചു. വരാപ്പുഴയിൽനിന്നുമാണ് മാർച്ച് ആരംഭിച്ചിരിക്കുന്നത്. കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്കാണ് മാർച്ച്. ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം അനുവദിക്കണം. ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ഇന്ന് വൈകുന്നേരം മാർച്ച് ഐജി ഓഫീസിൽ എത്തുമെന്നാണ് റിപ്പോർട്ട്.
Read More