അയൽവാസിയായ യുവാവ് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം ; ചോദ്യംചെയ്ത മാതാവിനെ യുവാവ് മർദിച്ചു;    സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

മൂവാറ്റുപുഴ: പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരേ പോലീസ് കേസെടുത്തു. ആരക്കുഴ മുതുകല്ല് സ്വദേശിനിയായ എംകോം വിദ്യാർഥിനിയെയാണ് അയൽവാസി കഴിഞ്ഞ ദിവസം അപമാനിക്കാൻ ശ്രമിച്ചത്. വീട്ടുമുറ്റത്തുനിന്ന യുവതിയുടെ കൈയിൽ പിടിച്ച് വലിക്കുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തുവെന്നാണ് പരാതി. ചോദിക്കാനെത്തിയ മാതാവിനെ യുവാവ് മർദിച്ചതായും പരാതിയിൽ പറയുന്നു. ഇതേത്തുടർന്നു യുവതിയും കുടുംബവും പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസ് വേണ്ട നടപടി സ്വീകരിക്കാൻ തയാറാകാതെവന്നത് ആക്ഷേപത്തിനു കാരണമായിരുന്നു. യുവതി സംസ്ഥാന വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമടക്കം പരാതി നൽകിയതോടെയാണ് ഇന്നലെ പോലീസ് കേസെടുക്കാൻ തയാറായത്.

Read More

തെങ്ങ് കയറ്റ പരിശീലനത്തിനിടെ പിടിവിട്ട്  തെങ്ങിനു മുകളിൽ യുവതി തലകീഴായി കിടന്നത് മുക്കാൽ മണിക്കൂറോളം;  സഹപ്രവർത്തരുടെ സമയോജിതമായ ഇടപെടലിൽ  മിനിക്ക് ജീവൻ തിരിച്ചുകിട്ടി

ആലുവ: തെങ്ങ് കയറ്റ പരിശീലനം നടത്തുന്നതിനിടെ പിടിവിട്ട് തലകീഴായി മുക്കാൽ മണിക്കൂറോളം തെങ്ങിൽ യുവതി തൂങ്ങിക്കിടന്നു. അബോധാവസ്ഥയിലായ യുവതിയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി.തായിക്കാട്ടുകര മുട്ടം ഉള്ളിമറ്റം വീട്ടിൽ മിനി (34)നെയാണ് ആലുവ, ഏലൂർ ഫയർഫോഴ്സുകൾ രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എടത്തല എൻഎഡി മണലിമുക്ക് അമ്പാട്ടുപാറ രാമകൃഷ്ണന്‍റെ വീട്ടിൽ തെങ്ങ് കയറ്റ പരിശീലനം നടക്കുമ്പോഴായിരുന്നു അപകടം നടന്നത്. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഡിസ്ചാർജ് ചെയ്യും. യന്ത്ര സഹായത്തോടെ 30 അടിയിലേറെ ഉയരമുള്ള തെങ്ങിൽ ആദ്യമായിട്ടാണ് കയറിയതെന്ന് മിനി പറഞ്ഞു.തെങ്ങിന് മുകളിൽ വച്ച് തല കറങ്ങി പുറകിലോട്ട് മറിഞ്ഞു വീണതിനെ തുടർന്ന് യന്ത്രത്തിന്‍റെ വള്ളിയിൽ കാൽപാദങ്ങൾ കുരുങ്ങി തല കീഴായി തൂങ്ങി കിടക്കുകയായിരുന്നു. പരിശീലനം നേടിയ അഞ്ച് സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പുതിയവർക്ക് 4 ദിവസത്തെ പരിശീലനം ആരംഭിച്ചത്. അപകടം നടന്നയുടനെ ഇവരിൽ രണ്ട് പേർ…

Read More

കൊച്ചിയിലെ ആറു മെട്രോ സ്റ്റേഷനുകൾ ദാരിദ്രത്തിൽ;  വരുമാനത്തിൽ വർധനവുണ്ടെന്ന് കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോയുടെ ആറു സ്റ്റേഷനുകളിൽ കാര്യമായ വരുമാനമില്ല. പ്രതിദിനം 30,000 രൂപയിൽ താഴെ മാത്രമാണ് ഈ സ്റ്റേഷനുകളിലെ വരുമാനം. പുളിഞ്ചോട് (26,907), ചങ്ങന്പുഴ പാർക്ക് (26,433), പത്തടിപ്പാലം (20,276), കന്പനിപ്പടി (17,972), മുട്ടം (10,631), അന്പാട്ട്കാവ് (7,500) എന്നിവയാണു വരുമാനം കുറഞ്ഞ സ്റ്റേഷനുകൾ. ആലുവ, ഇടപ്പള്ളി, മഹാരാജാസ് സ്റ്റേഷനുകളിൽ രണ്ടു ലക്ഷത്തിനു മുകളിൽ വരുമാനമുണ്ട്. മെട്രോ വരുമാനത്തിന്‍റെ 60 ശതമാനത്തോളം ഈ സ്റ്റേഷനുകളിൽനിന്നാണ്. എംജി റോഡ്, ലിസി, കലൂർ, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കുസാറ്റ്, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിൽ 30,000 – ഒരു ലക്ഷം ആണു വരുമാനം. വിശദ പദ്ധതിരേഖ പ്രകാരം മെട്രോ പൂർണതോതിലായാൽ പ്രതിദിനം 3.81 ലക്ഷം യാത്രക്കാർ യാത്രചെയ്യുമെന്നായിരുന്നു കണക്ക്. 90 ലക്ഷം രൂപ വരുമാനവും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പകുതിയിലധികം നിർമാണം പൂർത്തിയാക്കി സർവീസ് ആരംഭിച്ച് ഒരു വർഷമാകുന്പോൾ ശരാശരി 35,000 യാത്രക്കാർ…

Read More

 എളമക്കരയിൽ  യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; യുവതിയെ കൊന്നത് യുവാവെന്നു പോലീസ്; കൊലപാതകത്തിലേക്കു നയിച്ചത് സംശയം

കൊച്ചി: എളമക്കര പോണേക്കരയിൽ യുവാവിനെയും യുവതിയെയും വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ്. മൃതദേഹം കണ്ടെത്തിയ ഇന്നലെ രാത്രിയിൽതന്നെ നടത്തിയ അന്വേഷണത്തിലാണു പോലീസിന്‍റെ കണ്ടെത്തൽ. ഒരുമിച്ചു താമസിച്ചുവരികേ യുവതിയിലുണ്ടായ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും യുവതിയെ കുത്തിക്കൊന്നതായി യുവാവ് സുഹൃത്തിനെ ഫോണിൽവിളിച്ചറിയിച്ചതായും പോലീസ് പറഞ്ഞു.‌ എളമക്കര പോണേക്കര മീഞ്ചിറ റോഡിൽ ആന്‍റണി പറത്തറ ലൈനിൽ വൈഷ്ണവത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം ശശിയുടെ മകൾ മീര (24), പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം കബീറിന്‍റെ മകൻ നൗഫൽ (28) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ഹോട്ടൽ ജീവനക്കാരനായ നൗഫലും ബ്യൂട്ടിപാർലർ ജീവനക്കാരിയായ മീരയും കുറച്ചുമാസങ്ങളായി ഒരുമിച്ചുതാമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിൽനിന്നു വിവാഹമോചനം തേടിയാണു മീര നൗഫലിനൊപ്പം താമസിച്ചുവന്നിരുന്നത്. ഒരുമിച്ച് താമസിച്ചുവരികേ വിവിധ വിഷയങ്ങളിൽ…

Read More

വരാപ്പുഴ കസ്റ്റഡി മരണം;  ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്ത ഗണേശനെ അറസ്റ്റ് ചെയ്യണമെന്ന് ശ്രീജിത്തിന്‍റെ കുടുംബം

വരാപ്പുഴ: കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്ത ഗണേശനെ കേസിൽ പ്രതിചേർക്കണമെന്ന് ശ്രീജിത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഗണേശനെ ചോദ്യം ചെയ്താൽ കൂടുതൽ സത്യം പുറത്തുവരുമെന്നും ശ്രീജിത്തിന്‍റെ കുടുംബം പറഞ്ഞു. വാസുദേവൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ സഹോദരൻ ഗണേശനുമായി വന്ന ആർടിഎഫ് ഉദ്യോഗസ്ഥർ ഗണേശൻ കാണിച്ചു കൊടുത്തവരെയൊക്കെ പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് ശ്രീജിത്തിന്‍റെ കുടുംബം ആരോപിച്ചു. അതേസമയം, പോലീസ് നൽകിയ ഫോട്ടോയിലെ ആളെയാണ് താൻ കാണിച്ചു കൊടുത്തതെന്ന് ഗണേശൻ പറഞ്ഞു.

Read More

കഞ്ചാവ്കടത്ത് ദമ്പതികൾ അറസ്റ്റിൽ;  ഇടനിലക്കാർക്കു കൈമാറാൻ കാത്തുനിൽക്കുന്നതിനിടെ  ഇരുവരും പോലീസ് പിടിയിലായത്

കൊച്ചി: തമിഴ്നാട്ടിൽനിന്നു കഞ്ചാവുമായി കൊച്ചിയിലെത്തിയ തമിഴ് ദന്പതികൾ അറസ്റ്റിൽ. അന്പലമേട് അമൃതകുടീരം കോളനിയിൽ അരുൾ(24), ഭാര്യ വിനോദിനി (20) എന്നിവരാണ് കഞ്ചാവ് ഇടനിലക്കാർക്കു കൈമാറാൻ കാത്തുനിൽക്കുന്നതിനിടെ എറണാകുളം ടൗണ്‍ സൗത്ത് പോലീസിന്‍റെ പിടിയിലായത്. ഇവരിൽനിന്ന് രണ്ടരക്കിലോ കഞ്ചാവു കണ്ടെടുത്തു. ഇന്നലെ രാവിലെ സൗത്ത് മേൽപ്പാലം-അവന്യു റോഡിൽ ഹൗസിംഗ് ബോർഡ് ഓഫിസിന് സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അരുളിന്‍റെ പക്കൽ 1.20 കിലോ ഗ്രാം കഞ്ചാവും വിനോദിനിയുടെ കൈവശം 1.30 കിലോ ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. ഈറോഡിൽ പെയിന്‍റിംഗ് തൊഴിലാളിയായിരുന്ന അരുൾ അവിടെ ജോലിയെടുക്കുന്പോഴാണു വിനോദിനിയെ വിവാഹം കഴിച്ചത്. തുടർന്നു നാട്ടിലെത്തിയ ഇയാൾ സ്ഥിരമായി തമിഴ്നാട്ടിൽ നിന്നു കഞ്ചാവു കടത്തി ജില്ലയിൽ ഇടനിലക്കാർക്കു വിതരണം ചെയ്യുകയായിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് ഇയാൾ ഭാര്യയ്ക്കൊപ്പം തമിഴ്നാട്ടിൽ പോയി കഞ്ചാവുമായി മടങ്ങിയിരുന്നത്. കിലോയ്ക്കു 5,000 രൂപയ്ക്കു തമിഴ്നാട്ടിൽ നിന്നു വാങ്ങുന്ന…

Read More

മൂവാറ്റുപുഴയിൽ മീഡിയനിലിടിച്ചുള്ള വാഹനാപകടങ്ങൾ പതിവാകുന്നു ;  സൂചനാ ബോർഡ് ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ

മൂവാറ്റുപുഴ: മീഡിയനിൽ വാഹനം ഇടിച്ചുകയറിയുണ്ടാകുന്ന അപകടങ്ങൾ മൂവാറ്റുപുഴയിൽ പതിവാകുന്നു. കച്ചേരിത്താഴത്തെ മീഡിയനിലാണ് വാഹനങ്ങൾ ഇടിച്ച് കയറി അപകടം കൂടുതലായും നടക്കുന്നത്. അപകടങ്ങൾ പതിവാകുന്നതിനെ തുടർന്നുനാട്ടുകാരുടെ പ്രതിഷേധത്തിൽ അധികൃതർ അപകട സൂചനാ ബോർഡ് സ്ഥാപിക്കുകയും തുടർന്നു അപകടങ്ങൾ കുറയുകയും ചെയ്തിരുന്നു. പിന്നീട് വാഹനങ്ങൾ ഇടിച്ച് ബോർഡ് നഷ്ടപ്പെട്ടു. ഇതോടെയാണ് വീണ്ടും അപകടങ്ങൾ പതിവായിരിക്കുന്നത്. രാത്രിയിലാണ് അപകടങ്ങൾ ഏറെയും. കാറുകളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അപകടത്തിനു ശേഷം മിക്ക കാറുകളും ഓടാൻ പറ്റാത്ത അവസ്ഥയിലാകും. രാത്രിയായതിനാൽ വർക്കഷോപ് പ്രവർത്തിക്കാത്തതിനാൽ യാത്രക്കാരും ദുരിതത്തിലാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇതര സംസ്ഥാനക്കാർ യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. എയ്ഡ് പോസ്റ്റിലെ എസ്ഐ പി.ഐ. ഇബ്രാഹിമിന്‍റെ നേതൃത്വത്തിലുള്ള പോലിസും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നാണ് കാർ മീഡിയനിൽ നിന്നും മാറ്റിയത്. മഴക്കാലമാകുന്നതോടെ അപകടവും വർധിക്കുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. മീഡിയൻ ശ്രദ്ധയിപ്പെടാത്തതാണ് അപകടം പെരുകുന്നതിനു കാരണമാകുന്നത്. വീണ്ടും…

Read More

നടക്കാൻ വേറെ വഴി നോക്ക്! റോഡുകൾ നിറഞ്ഞ് വാഹനങ്ങൾ, നടപ്പാതകളിൽ അനധികൃത കച്ചവടക്കാരും; നടന്നു നീങ്ങാൻ കഴിയാതെ കാൽനടക്കാർ

കൊച്ചി: റോഡിൽ നിറഞ്ഞൊഴുകുന്ന വാഹനങ്ങൾ. നടപ്പാതകളിലാകട്ടെ അനധികൃത കച്ചവടക്കാരും. നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ അപകടഭീതിയില്ലാതെ നടന്നുപോകാൻ കഴിയാത്ത ദുരവസ്ഥയിലാണു കാൽനടയാത്രക്കാർ. വലിയ തുക ചെലവഴിച്ചു നിർമിച്ച നടപ്പാതകൾ അനധികൃത കച്ചവടക്കാരുടെ കൈയേറ്റം മൂലം കാൽനടയാത്രക്കാർക്കു അന്യമാകുന്നു. നഗരത്തിനു വെളിയിൽ തിരക്കേറിയ സ്ഥലങ്ങളായ തൃപ്പൂണിത്തുറയിലും ആലുവയിലും കാക്കനാടുമെല്ലാം സമാന പ്രശ്നങ്ങളുണ്ട്. കൊച്ചി നഗരത്തിൽ തിരക്കേറിയ പാർക്ക് അവന്യൂ റോഡിലാണു കാൽനടക്കാർ ഏറ്റവും ബുദ്ധിമുട്ടുന്നത്. രണ്ടു കിലോമീറ്ററിനുള്ളിൽ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സുഭാഷ് പാർക്ക്, നഗരസഭാ ഓഫീസ്, കമ്മീഷണർ ഓഫീസ്, ജില്ലാ കോടതി, ജനറൽ ആശുപത്രി, ബോട്ടു ജെട്ടി, കെഎസ്ആർടിസി സ്റ്റാൻഡ്, മൂന്നു കോളജുകൾ തുടങ്ങിയവ പാർക്ക് അവന്യൂ റോഡിൽ അടുത്തടുത്തായി സ്ഥിതിചെയ്യുന്നു. ദിവസവും നിരവധി ആളുകളാണ് ഇവിടേക്കു വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. പാർക്കു അവന്യൂ റോഡിലെ നടപ്പാതയിൽ പ്രവർത്തിക്കുന്ന അനധികൃത കച്ചവടക്കാർ കാൽനടയാത്രക്കാരുടെ സുഗമമായ യാത്രയ്ക്കു തടസമാകുന്നു.…

Read More

വരാപ്പുഴ കസ്റ്റഡി മരണം: സിഐയെയും എസ്ഐയെയും ചോദ്യം ചെയ്തേക്കും; ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സിഐ ക്രിസ്റ്റിൻ സാം, വരാപ്പുഴ എസ്ഐ ദീപക് എന്നിവരെ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തേക്കും. ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ശ്രീജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ സിഐക്ക് വീഴ്ച സംഭവിച്ചുവെന്നും പോലീസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നും അന്വേഷണസംഘം കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ആർടിഎഫിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തിരുന്നു.

Read More

പോലീസിൽ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണം; വാരാപ്പുഴയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് സുരേഷ് ഗോപി എംപി സന്ദർശിച്ചു

കൊച്ചി: പോലീസിൽ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എംപി. വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാം പോലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തണം. കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More