കൊച്ചി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ലക്ഷദ്വീപ് തീരത്തു നിന്നാണ് നാവികസേന ഇവരെ കണ്ടെത്തിയത്. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ നിന്നാണ് നാവിക സേന മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതെന്നാണ് വിവരം നാവികസേനയുടെ ഐഎൻഎസ് കൽപേനി നടത്തിയ തെരച്ചിലിലാണ് അവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎൻഎസ് കൽപേനിയിൽ തെരച്ചിലിനായി പുറപ്പെട്ടിരുന്നു.
Read MoreCategory: Kochi
കളക്ടറുടെ ഉറപ്പ് ലഭിക്കാതെ വീടുകളിലേക്കില്ലെന്ന് ദുരന്തബാധിതർ; കണ്ണടയും മുമ്പ് തനിക്കും മകൾക്കും അടച്ചുറപ്പുള്ള ഒരു വീടു വേണമെന്ന് ആഗ്രഹവുമായി പങ്കജാക്ഷി
വൈപ്പിൻ: കടക്ഷോഭത്തിനിരയായി നായരന്പലം പുത്തൻ കടപ്പുറത്തുനിന്നു വെളിയത്ത് പറന്പ് ദേവി വിലാസം എൽ പി സ്കൂളിലേക്ക് താത്ക്കാലികമായി മാറ്റിപ്പാർപ്പിച്ചവർ പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടറുടെ പക്കൽനിന്നു നേരിട്ട് രേഖാമൂലം ഉറപ്പ് നൽകാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് മുന്നറിയിപ്പു നൽകി. ഇന്നലെ രാത്രി പഞ്ചായത്ത് പ്രസിഡന്റ് ദുരിതാശ്വാസ ക്യാന്പിലെത്തി സർക്കാരും ജില്ലാ ഭരണകൂടവും പ്രഖ്യപിക്കുന്ന പുനരധിവാസ പാക്കേജുകളെക്കുറിച്ച് ദുരിതബാധിതരെ വിശദമായി ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തിൽ ക്യാന്പ് വിട്ട് വീടുകളിലേക്ക് പോകണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു. പരീക്ഷ ആരംഭിക്കാനിരിക്കുന്നതിനാൽ സ്കൂൾ ഒഴിഞ്ഞു കൊടുക്കണമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു. എന്നാൽ ഇതുപോലെ കടൽക്ഷോഭം ഉണ്ടാകുന്പോഴെല്ലാം വാഗ്ദാനങ്ങൾ മാത്രം നൽകി പോകുന്ന രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടേയും വാക്കുകൾ ഇനി തങ്ങൾ വിശ്വസിക്കില്ലെന്നും കളക്ടർ നേരിട്ട് എത്തി രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ ക്യാന്പ് വിട്ട് പോകുവെന്നും പഞ്ചായത്തു പ്രസിഡ ന്റിനെ അറിയി ക്കുകയാ യിരുന്നു. അഞ്ചു വീടുകൾ വാസയോഗ്യമല്ല.…
Read Moreഅവന്റെ വിധി അഞ്ചാംനാൾ..! നിയമ വിദ്യാർഥിനി ജിഷ വധക്കേസിലെ വിധി ചൊവ്വാഴ്ച; കേസിൽ ഏകപ്രതിയാണ് അമീറുൾ ഇസ്ലാം
കൊച്ചി: നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ വിധി ചൊവ്വാഴ്ച. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിലെ വിചാരണ പൂർത്തിയായിരുന്നു. ആസാം സ്വദേശി അമീറുൾ ഇസ്ലാം ആണ് കേസിലെ ഏകപ്രതി. 2016 ഏപ്രിൽ 28നാണ് ജിഷാമോൾ(30) കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറന്പോക്കിലെ വീടിനുള്ളിൽ വച്ച് ജിഷയെ അമീറുൾ ഇസ്ലാം കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ധർ തുടങ്ങി 100 സാക്ഷികളെ കേസിൽ വിസ്തരിച്ചത്. അമീറുൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ 74 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.
Read Moreഇപ്പം ശരിയാക്കിത്തരാം..! ആക്ടിംഗ് ചീഫ് ജസ്റ്റീസിന്റെ മൊബൈൽ തല്ലിപ്പൊട്ടിച്ചു; തദസിലിരുന്നവർ ഞെട്ടി; പോലീസെത്തിയപ്പോൾ എല്ലാം ശരിയാക്കി മുതുകാട്
കൊച്ചി: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കൈയ്യിലിരുന്നു തന്റെ മൊബൈൽ ഫോണ് തവിടുപൊടിയാകുന്നതു കണ്ടു ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ ഉള്ളൊന്നു കാളിയിരിക്കണം. മാജിക് പിഴക്കരുതേയെന്ന് ഒരുനിമിഷമെങ്കിലും അദ്ദേഹം പ്രാർഥിച്ചിട്ടുമുണ്ടാകും. അൽപസമയ ത്തിനകം വേദിക്കരികിലെ മറ്റൊരു പെട്ടിയിൽനിന്നു സുരക്ഷിതമായി തന്റെ ഫോണ് പുറത്തെടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു. കാണികളുടെ മുഖത്തു വലിയൊരു ഇന്ദ്രജാലം കണ്ടതിന്റെ അന്പരപ്പും. ഇന്നലെ എറണാകുളം സെന്റ് തെരേസാസ് കോളജിൽ കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൈബർ സുരക്ഷ ബോധവത്കരണ പരിപാടിയായ കിഡ്സ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ഇ-ല്യൂഷൻ എന്ന ഇന്ദ്രജാല പരിപാടിയിലായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റീസിനെ സമ്മർദ്ദത്തിലാക്കിയ പ്രകടനം. ഇന്റർനെറ്റ് ഉപയോഗത്തിൽ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചു കുട്ടികളെ ബോധവത്കരിക്കുന്നതിനായിട്ടാണു ആക്ടിംഗ് ചീഫ് ജസ്റ്റീസിനെ ഉൾപ്പെടുത്തി ഇന്ദ്രജാലം അവതരിപ്പിച്ചത്. സൈബർലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഇന്ദ്രജാലം കൂടി ഉൾപ്പെടുത്തി ഗോപിനാഥ്…
Read Moreഅച്ഛൻ സ്വത്തു തന്നില്ലെന്ന പരാതി സുഹൃത്തിനോട് പങ്കുവച്ചു; പിതാവിനെ തീ കൊളുത്തി കൊല്ലാൻ പ്രേരിപ്പിച്ചു സുഹൃത്ത്; ഗൃഹനാഥന്റെ കൊലപാതകത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
വാഴക്കുളം: കദളിക്കാട് പാണപ്പാറ പുളിക്കൽ സോമനെ (65) മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൊല നടത്തിയതു സുഹൃത്തായ മരുതുംകുടിയിൽ സാബുവിന്റെ പ്രേരണ മൂലമാണെന്ന അറസ്റ്റിലായ മകൻ സുരേഷിന്റെ മൊഴി. പിതാവ് തനിക്ക് വീതം നൽകിയില്ലെന്നുള്ള പരാതി സുരേഷിനുണ്ടായിരുന്നു. കൂടാതെ മൂത്ത മകനായതിനാൽ വീടുമാറി താമസിക്കേണ്ടി വരുമെന്ന ചിന്തയുമുണ്ടായിരുന്നു. പൈനാപ്പിൾ മേഖലയിലെ ചെറുജോലികളുണ്ടായിരുന്ന സുരേഷ്, സാബുവിനോട് ഇത്തരം ചിന്തകൾ പങ്കുവച്ചിരുന്നു. സാബുവിന്റെ പ്രേരണയിലാണ് താൻ കൊലപാതകം നടത്തിയെന്നാണ് സുരേഷ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. വീട്ടിലാരുമില്ലാത്ത അനുകൂല സാഹചര്യത്തിൽ മണ്ണെണ്ണ ഒഴിക്കാനും തീകൊളുത്താനും സംഭവസ്ഥലത്തുണ്ടായിരുന്ന സാബു ധൈര്യം നൽകിയെന്നും മൊഴിയിലുണ്ട്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാതെ സുരേഷ് മാറിനിന്നതാണു സംശയത്തിനിടയാക്കിയതും അന്വേഷണം ഇവരിലേക്ക് എത്തിയതും. കഴിഞ്ഞ 26ലായിരുന്നു സോമന്റെ മരണം. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും വിചാരിച്ചത്.
Read Moreഅണിഞ്ഞൊരുങ്ങിയാൽ ആരും സംശയിക്കില്ല സാറേ..! കെഎസ്ആർടിസി ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച സഹോദരിമാരെ പിടികൂടി
അങ്കമാലി: കെഎസ്ആർടിസി ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച സഹോദരിമാരായ തമിഴ്നാട് സ്വദേശിനികളെ അങ്കമാലി പോലീസ് പിടികൂടി. തമിഴ്നാട് ഈറോഡ് പഴയ ബസ് സ്റ്റാൻഡിനു പിന്നിലുള്ള വിനായക കോവിലിനു സമീപം താമസിക്കുന്ന മഹേഷിയ (34), ഈറോഡ് സ്വദേശിനി സത്യപ്രിയ (27) എന്നിവരാണു പിടിയിലായത്. അങ്കമാലിയിൽനിന്ന് എറണാകുളത്തേക്കു പോകാൻ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഇന്നലെ രാവിലെ ഒന്പതിന് ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ അയ്യമ്പുഴ അമലാപുരം അറയ്ക്കാപറമ്പിൽ കൊച്ചുത്രേസ്യയുടെ മൂന്നു പവൻ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. മാല ഊരിയെടുക്കുന്നതിനിടെ കൊച്ചുത്രേസ്യ ഒച്ചയുണ്ടാക്കി അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം ബസ് നിർത്തിക്കുകയായിരുന്നു. പ്രതികൾ ബസിൽനിന്നിറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പോലീസ് പിടികൂടി. ഇവർക്കെതിരേ കേരളത്തിലെ വിവിധ ജില്ലകളിൽ സമാനമായരീതിയിൽ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതികളെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More2019ന്റെ കൈനീട്ടം..! കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട് സർവീസ് വിഷുദിനത്തിൽ; 78 കിലോമീറ്റർ ദൂരത്തിൽ 15 റൂട്ടുകൾ
കൊച്ചി: കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ആദ്യബോട്ട് 2019 ഏപ്രിൽ 14 വിഷുദിനത്തിൽ നീറ്റിലിറങ്ങുമെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. ബോട്ട് നിർമാണവുമായി ബന്ധപ്പെട്ടു ഡിസംബർ 31നകം ആഗോള ടെൻഡർ വിളിക്കും. 38 ജെട്ടികളും 76 ബോട്ടുകളുമാണു വാട്ടർ മെട്രോയുടെ ഭാഗമാവുക. 78 കിലോമീറ്റർ ദൂരത്തിൽ 15 റൂട്ടുകളുണ്ടാകും. ആദ്യഘട്ടത്തിൽ സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെടുത്തി മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി-എറണാകുളം റൂട്ടായിരിക്കും യാഥാർഥ്യമാവുകയെന്നു മുഹമ്മദ് ഹനീഷ് പറഞ്ഞു. ജർമൻ വികസന ഏജൻസിയായ കെഎഫ്ഡബ്ല്യുവാണ് പദ്ധതിക്കാവശ്യമായ 585 കോടി രൂപ ധനസഹായം നൽകുന്നത്. ബോട്ടു ജെട്ടികളുടെ നിർമാണം ഭൂമി കിട്ടുന്ന മുറയ്ക്ക് ആരംഭിക്കും. ഭൂമി കൈമാറുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ടുകൊച്ചി, വൈറ്റില ജെട്ടികളുടെ രൂപരേഖ ആർകിടെക്റ്റുമാരുടെ മത്സരത്തിലൂടെ തീരുമാനിച്ചുകഴിഞ്ഞു. മെട്രോ സിറ്റി, മെട്രോ വില്ലേജ് എന്നീ ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനും വലിയ…
Read Moreപൂച്ച മീൻ തിന്നുന്ന സീൻ കാണിക്കണമെങ്കിൽ പൂച്ചയുടെ ഉടമയുടെ അനുമതിപത്രം ; സിനിമ സെൻസറിംഗിന്റെ പേരിൽ നടക്കുന്നത് കടുത്ത പീഡനമെന്ന് അടൂർ ഗോപാലകൃഷ്ണൻ
കൊച്ചി: സെൻസറിംഗിന്റെ പേരിൽ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കൊച്ചിയിൽ ഒരു പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂച്ച മീൻ തിന്നുന്ന സീൻ സിനിമയിൽ കാണിക്കണമെങ്കിൽ പൂച്ചയുടെ ഉടമയുടെ അനുമതിപത്രം, വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം തുടങ്ങിയവയാണ് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്. ഇതൊക്കെ ആർക്കു വേണ്ടിയാണെന്നും ദേശീയ പുരസ്കാര ജേതാവ് കൂടിയായ അടൂർ ചോദിക്കുന്നു.
Read More“നുമ്മടെ കുമ്മനാനയെ എടുത്തില്ലെങ്കിൽ മെട്രോ ഉരുളില്ല..!’ കുമ്മനാനയ്ക്കു പിന്നിൽ സോഷ്യൽ മീഡിയ ഒറ്റക്കെട്ട്
കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടനു പേരിടാൻ സോഷ്യൽ മീഡിയയ്ക്ക് നല്കിയ സമയപരിധി ഇന്ന് അവസാനിക്കേ വല്ലാത്തൊരു കെണിയിലാണ് കെഎംആർഎൽ. ഏറ്റവും കൂടുതൽ ലൈക്കും കമന്റും കിട്ടിയ ആദ്യത്തെ രണ്ടു പേരുകളിൽ ഏതെടുത്താലും പണിയാകും. കുമ്മനാന എന്ന പേരാണ് ഇപ്പോൾ ലൈക്ക് വാരി മുന്നേറിയിരിക്കുന്നത്. ലിജോ വർഗീസ് എന്ന യുവാവ് നിർദേശിച്ച പേരിന് തിങ്കളാഴ്ച രാവിലെ വരെ ലൈക്കുകളടക്കം 35,000 റിയാക്ഷനുകളും 3500 കമന്റുകളുമാണ് ലഭിച്ചത്. കൊച്ചി മെട്രോയുടെ ഒറിജിനൽ പോസ്റ്റിനു പോലും 12,000 ലൈക്ക് മാത്രം ലഭിച്ച സ്ഥാനത്താണ് കമന്റിന് ലൈക്കിന്റെ പെരുമഴ. രണ്ടാം സ്ഥാനത്തുള്ള കുമ്മൻ എന്ന പേരിനും നിരവധി ലൈക്കുകൾ ലഭിച്ചു. ചിലർ കണ്ണന്താന എന്ന പേരാണ് നിർദേശിച്ചത്. ഈ പേര് ആണെങ്കിൽ മെട്രോയ്ക്ക് പുള്ളിംഗ് കൂടുമെന്നാണ് ഇവരുടെ അഭിപ്രായം. ഫെയ്ക്ക് ഐഡികളുടെ രാജ്ഞിയായ അശ്വതി അച്ചു എന്ന പേരിനും ആയിരക്കണക്കിന് ലൈക്ക് കിട്ടി.…
Read Moreനടിയെ ആക്രമിച്ച കേസ്: കുറ്റപത്രം കോടതി സ്വീകരിച്ചു; ദിലീപ് ഉൾപ്പടെ 12 പ്രതികൾ കുറ്റപത്രത്തിൽ
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരേ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ 22ന് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി പരിശോധനകൾക്ക് ശേഷമാണ് ഇന്ന് സ്വീകരിച്ചത്. കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകൾ തിരുത്താൻ തിങ്കളാഴ്ച അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പിഴവുകൾ തിരുത്തി അന്വേഷണ സംഘം തിങ്കളാഴ്ച വൈകിട്ട് കുറ്റപത്രം കോടതിക്ക് കൈമാറി. പിന്നാലെ കോടതി കുറ്റപത്രം അംഗീകരിക്കുകയായിരുന്നു. നടൻ ദിലീപ് ഉൾപ്പടെ 12 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രതികൾക്കെല്ലം കുറ്റപത്രത്തിന്റെ പകർപ്പ് സിഡിയിലാക്കി നൽകാൻ അങ്കമാലി കോടതി ഉത്തരവിട്ടു. അതേസമയം കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നതിനെതിരേ നടൻ ദിലീപ് സമർപ്പിച്ച ഹർജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കുറ്റപത്രത്തിലെ വിവരങ്ങൾ കോടതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളിൽ വരുന്നത് ചോദ്യം ചെയ്താണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്.
Read More