കൊല്ലം: എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരന് സസ്പെൻഷൻ. കുണ്ടറ സ്വദേശിനിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. എൻസിപി പ്രാദേശിക നേതാവായ എസ്. രാജീവിനെയും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയുടെ പരാതിയിൽ ജി. പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പദ്മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്സ് ആപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27 ന് നൽകിയ പരാതി.
Read MoreCategory: Kollam
റോഡിൽ രക്തം തളം കെട്ടിയ നിലയിൽ; സമീപത്തെ ലോറിക്കരികൽ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
കൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയൻപിള്ള (56) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ആയൂരിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ ക്യാബിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിൽ ഒട്ടേറെ കുത്തേറ്റിട്ടുണ്ട്. ചോരവാർന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ക്യാബിന് സമീപവും ചോര തളംകെട്ടികിടക്കുന്നു. പരിസരവാസികൾ വിവരമറിയിച്ചതിനെതുടർന്ന് ചടയമംഗലം പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.മോഷ്ടാക്കൾ ലോറിഡ്രൈവറെ അപായപ്പെടുത്തിപണംതട്ടാൻ ശ്രമിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ചടയമംഗലം പോലീസ് പറഞ്ഞു.
Read Moreഎല്ലാം പറയുമോ ഹാർഡ് ഡിസ്ക്..! കൊല്ലത്ത് യുവതിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിക്കുന്നു
കൊല്ലം: കുണ്ടറയിൽ യുവതിയെ എൻസിപി നേതാവ് അപമാനിക്കാൻശ്രമിച്ച സംഭവത്തിൽ ഫോൺ രേഖകളും സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു തുടങ്ങി. ഇന്ന് യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ വൈകുന്നത് വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എൻസിപി നേതാവ് യുവതിയുടെ കൈയില്‍ പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെ എൻസിപി നേതാക്കൾ യുവതിയുടെ വീട്ടിലെത്തിയെങ്കിലും യുവതി അവിടെയുണ്ടായിരുന്നില്ല. മാതാപിതാക്കളിൽനിന്ന് നേതാക്കൾ വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങൾ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്ക് കൈമാറി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് യുവതിയുടെ വീട് സന്ദർശിക്കും. അതേസമയം കുണ്ടറയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക, പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എൻ.കെ ശശീന്ദ്രനെതിരേ കേസെടുക്കുക, അന്വേഷണത്തിൽ അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ…
Read Moreആഘോഷത്തിനായി തെരഞ്ഞെടുത്ത സ്ഥലം കൊള്ളാം..! കൗമാരക്കാരി ഉൾപ്പെടെ ആറു പേർ മദ്യപിച്ച നിലയിൽ; കൊട്ടാരക്കരയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊട്ടാരക്കര: മദ്യപിച്ച് ലക്കുകെട്ട നിലയിൽ കൗമാരക്കാരിയും കൗമാരക്കാരനുമുൾപ്പെടെ ആറു പേർ പോലീസ് പിടിയിൽ. കൊട്ടാരക്കര ഈയാംകുന്ന് സ്വദേശികളും ഇവരോടൊപ്പമുണ്ടായി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയുമാണ് പിടിയിലായത്. അവശനിലയിലായിരുന്ന ഇവരെ പോലീസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 കാരനായ ആൺകുട്ടിയുടെ ജൻമദിനാഘോഷത്തിനാത്തിനാണ് സംഘം ഒത്തുകൂടിയത്. വിജനമായ മുട്ടറ മരുതിമലയാണ് സംഘം ആഘോഷത്തിനായി തെരഞ്ഞെടുത്തത്. രാവിലെ എത്തിയ സംഘം വൈകുന്നേരമാണ് മലയിറങ്ങിയത്. അപ്പോഴേക്കും നടന്നു പോകാൻ കഴിയാത്ത വിധം മദ്യപിച്ച് അവശരായിരുന്നു. അമ്പലപ്പുറത്തെ സ്റ്റാന്റിലെത്തി ഓട്ടോയിൽ പോകാൻ ശ്രമിച്ചപ്പോൾ സംശയം തോന്നിയ ഡ്രൈവർമാരാണ് പോലീസിൽ വിവരമറിയിച്ചത്. പ്രായപൂർത്തിയായ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. കൗമാരക്കാരെ രക്ഷകർത്താക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു. കേസെടുത്തിട്ടുള്ള നാലു പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമമുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
Read Moreകഴുത്തില്‍ ഷാള്‍ മുറുകി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ! പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി അമ്മായിയമ്മയും മരുമകളും തമ്മില്‍ വാക്കു തര്‍ക്കം നടന്നതായി പോലീസ്
പത്തനാപുരം: കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. വിളക്കുടി കോട്ടവട്ടം ജങ്ഷനില്‍ ജോമോന് മത്തായിയുടെ ഭാര്യ ജയമോളാ(32)ണു മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30നായിരുന്നു പത്തനാപുരത്തെ നടുക്കിയ സംഭവം. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിയമ്മയും മരുമകളും തമ്മിലുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ജോമോന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പോലീസ് പറഞ്ഞു. പിന്നീട് ജയമോള്‍ ശുചിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ജയമോളുടെ മകള്‍ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്പോള്‍ ജയമോള്‍ അവശനിലയില്‍ നിലത്തു കിടക്കുന്നതാണു കണ്ടത്. ഉടന്‍…
Read Moreകൂടുതലായി തനിക്കൊന്നും പറയാനില്ല..! മെയ് ഏഴിന് രാത്രി ആഹാരം കഴിച്ച് ഉത്രയോടൊപ്പം ഉറങ്ങാന്‍ കിടന്നു എന്ന ഭാഗം നിഷേധിച്ച് സൂരജ്…
കൊല്ലം: കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ നടക്കുന്ന ഉത്ര കൊലപാതകക്കേസ് വിസ്താരത്തില്‍ ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി. 22ന് പ്രോസിക്യൂഷന്, പ്രതിഭാഗം വാദമുഖങ്ങള്‍ക്ക് മറുപടി വാദം പറയും. വിചാരണയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കോടതിയില്‍ എത്തിച്ച 2020 മെയ് 20ലെ പ്രതിയുടെ ഇ മെയില്‍ പരാതി സംബന്ധിച്ച് കോടതി വിശദീകരണം തേടി. മെയ് 20ന് തന്റെ ഇമെയില്‍ ഐഡിയില്‍ നിന്നും മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടില്ലെന്നും 20ന് രാവിലെ തന്നെ പോലീസുകാര്‍ ജീപ്പില്‍ കയറ്റി പല സ്ഥലത്തും കൊണ്ടുപോയെന്നും സൂരജ് പറഞ്ഞു. തന്റെ ഫോണ്‍ പോലീസുകാര്‍ വാങ്ങിയിരുന്നു. തന്റെ ഇ മെയില്‍ അക്കൗണ്ട് പാസ്വേഡ് ഇല്ലാതെ തുറന്നിട്ടു. പിന്നീട് പോലീസ് ഫോണ്‍ തിരികെ നല്‍കിയെന്നും സൂരജ് കോടതിയില്‍ പറഞ്ഞു. പരാതിയിലെ ഉള്ളടക്കത്തെപറ്റി ചോദിച്ചതില്‍ 2020 മാര്‍ച്ച് മൂന്നിന് പുലർച്ചെ ഒന്നിന്…
Read Moreദൈവത്തിന്റെ ഒരു ’എ പ്ലസ്’ കൂടി, ’നന്ദി..’ അങ്ങനെ പറയാനാണ് അരുണിനിഷ്ടം! പരീക്ഷാപ്പേടിയെ തോൽപ്പിച്ചു ; പിന്നെ പേടിപ്പെടുത്തിയ രോഗത്തെയും; ഇത് അരുണിന്റെ ’എ പ്ലസ്’ പോരാട്ടം
ഡി. ദിലീപ് തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഏഴ് എ പ്ലസ് നേടിയപ്പോൾ പരീക്ഷാ കാലത്തു തന്നെ പേടിപ്പിക്കാൻ കടന്നു വന്ന കാൻസറെന്ന ഭീകരനെ നോക്കി അരുണ്‍ പുഞ്ചിരിച്ചു. തൊട്ടുപിന്നാലെ നിർണായകമായ സ്കാനിംഗ് റിപ്പോർട്ടു കിട്ടി. രോഗം ഭേദമായെന്ന ഡോക്ടർമാരുടെ സ്ഥിരീകരണമായിരുന്നു അതിന്റെ ഉള്ളടക്കം. അമ്മയുടെ കെട്ടിപ്പിടിച്ചുമ്മയ്ക്കൊപ്പം ആഹ്ലാദത്തിന്റെ ബലൂണുകൾ ആകാശത്തേക്ക് ഉയർന്നു പറന്നു. കുടുംബത്തിന്റെയും കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രാർഥനകൾക്കും പ്രവർത്തനങ്ങൾക്കും ദൈവത്തിന്റെ ഒരു ’എ പ്ലസ്’ കൂടി. ’നന്ദി..’ അങ്ങനെ പറയാനാണ് അരുണിനിഷ്ടം; എല്ലാവരോടും. കൈമുട്ടിനു സമീപം ഒരു ചെറിയ മുഴ വന്നതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് വട്ടപ്പാറ വേങ്കോട് ബിസി ഹൗസിൽ എം. ഭുവനചന്ദ്രന്റെയും ഡി.തങ്കമണിയുടെയും മകനായ ബി. അരുണ്‍ ആശുപത്രിയിലെത്തിയത്. തുടർ പരിശോധനയിൽ അരുണിന് കാൻസർ സ്ഥിരീകരിച്ചു.ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന പിതാവും മാനിസികശാരീരിക വെല്ലുവിളി നേരിടുന്ന സഹോദരനും അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് അരുണിന്റെ…
Read Moreസ്ത്രീധന-ഗാർഹിക പീഡനങ്ങളുടെ ഈറ്റില്ലമായി കൊല്ലം മാറുന്നോ?കുന്നിക്കോട്ടെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
കൊല്ലം: കുന്നിക്കോട്ട് കുളിമുറിയിൽ അവശനിലയിൽ കണ്ട യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. സ്ത്രീധനപീഡനമാണ് കാരണമെന്നും ബന്ധുക്കൾ എസ്പിക്ക് പരാതി നൽകിയ പരാതിയിൽ പറയുന്നു. അതേസമയം വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഭർത്താവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇളന്പൽ കോട്ടവട്ടം താന്നിക്കൽ വീട്ടിൽ ജയമോൾ (32) ആണ് മരിച്ചത്. ഭർത്താവ് ജോമോൻ മത്തായിക്കെതിരെ ഗാർഹിക പീഡനകേസാവും പോലീസ് ചുമത്തുക. കഴുത്തിൽ ഷാൾ കുരുങ്ങി അവശനിലയിലാണ് ജയമോളെ ഇന്നലെ വൈകുന്നേരത്തോടെ കുളിമുറിയിൽ കാണപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയിൽവേയിൽ മസ്ദൂർ ജീവനക്കാരനാണ് ജോമോൻ മത്തായി. ഇയാൾ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ ഭാര്യയും ജോമോന്റെ മാതാവും തമ്മിൽ വഴക്കിടുകയായിരുന്നുവെന്നും തുടർന്ന് ജയമോളും ജോമോൻ മത്തായിയും തമ്മിൽ വാക്കേറ്റമുണ്ടായതായും പോലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജോമോനെതിരെ കേസെടുത്തത്.
Read Moreപതിവ് വഴക്കായിരിക്കുമെന്ന് കരുതിയ നാട്ടുകാർക്ക് തെറ്റി; കൊല്ലം വെള്ളനാത്തുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
കൊല്ലം: വെള്ളനാത്തുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ആലപ്പാട് സ്വദേശിനി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി ഏഴിനായിരുന്നു സംഭവം. കുത്തേറ്റ ബിൻസിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദന്പതിമാർ തമ്മിൽ വഴക്കുണ്ടാകുക പതിവായിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്. ഇന്ന് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയത്.
Read Moreകള്ള് കുടിക്കും പണം നൽകാതെ മുങ്ങും; ചോദ്യം ചെയ്ത ജീവനക്കാരനെ കുപ്പിക്ക് കുത്തി വീഴ്ത്തി യുവാവിന്റെ പ്രതികാരം
ചവറ: കള്ളുഷാപ്പിലെ ജീവനക്കാരനായ മധ്യവയസ്കനെ കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ചവറ മേനാന്പള്ളി സ്വദേശി സുരേന്ദ്രനെ (54) കുത്തി പരിക്കേൽപ്പിച്ച കേസിൽ പാലയ്ക്കൽ നൂറാംകുഴി വീട്ടിൽ ഷാനവാസിനെ(35)യാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ സന്ധ്യയോടെ പന്മന ആറുമുറിക്കട ജംഗ്ഷന് സമീപത്തെ കള്ളുഷാപ്പിലായിരുന്നു സംഭവം. നിത്യവും ഷാപ്പിലെത്തുന്ന ഷാനവാസ് കള്ളുവാങ്ങിയശേഷം പണം നൽകാതെ പോകുക പതിവായിരുന്നു. ഇന്നലെ കള്ളുവാങ്ങാനെത്തിയപ്പോൾ പണമില്ലാതെ കള്ളുനൽകില്ലെന്ന് പറഞ്ഞതാണ് ഷാനവാസിനെ പ്രകോപിപ്പിച്ചത്. കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് സുരേന്ദ്രനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുരേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്.
Read More