ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ജവാനെ ജോലിസ്ഥലമായ ലഡാക്കിൽനിന്ന് ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റുചെയ്തു. ചവറ സ്വദേശി മനുമോഹനനെയാണ് അറസ്റ്റുചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ പെൺകുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചതായാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നതെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Kollam
സർവീസ് നടത്താൻ 3800 ബസുകൾ മാത്രം;300 എണ്ണം ഷോപ്പ് ഓൺ വീൽ ആക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ 6185 ബസുകളിൽ 3800 എണ്ണം മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് സിഎംഡി ബിജു പ്രഭാകരന്റെ ഉത്തരവ്. യൂണിറ്റുകളിൽ ഒരു സർവീസ് പോലും മുടങ്ങാതെ 100 ശതമാനം സർവീസും നടത്തണമെന്നും സി എം ഡി.സർവീസ് നടത്തുന്നതിനാവശ്യമായ 3800 ബസ്സുകൾ യൂണിറ്റുകൾക്ക് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. 300 ബസുകൾ ഷോപ്പ് ഓൺവീൽ ആക്കി മാറ്റാനാണ് നിർദേശം. ചെറുകിട വ്യാപാര രംഗത്തേക്കു കെഎസ്ആർടിസി ശക്തമായി എത്തുമെന്നതിന്റെ സൂചനയാണ് ഇത്രയധികം ബസുകൾ ഷോപ്പ് ഓൺ വീൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് പിന്നിൽ. ഷോപ്പ് ഓൺ വീൽ ബസുകൾ കരാർ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കു വിട്ടു നല്‍കാനും ധാരണ ഉണ്ടെന്നറിയുന്നു.യൂണിറ്റുകൾക്കു സർവീസീനും സ്പെയർ ആയും അനുവദിച്ചിട്ടുള്ള 3,800 ബസുകൾക്ക് പുറമേ ജില്ലാ പൂളിൽ 450 ബസുകളുണ്ടാവും. യൂണിറ്റുകളിലെ ബസുകൾ സർവീസിനു യോഗ്യമല്ലെങ്കിൽ ജില്ലാ പൂളിൽനിന്നും ബസ്…
Read Moreഒരാൾക്ക് കഷ്ടിച്ച് മാത്രം നിൽക്കാൻ കഴിയുന്ന കിണറ്റിനുള്ളിൽ..! നാട്ടുകാർ അറിഞ്ഞത് കിണറിൽ നിന്നുള്ള നിലവിളി കേട്ട്; ആദ്യ ആൾ കിണറ്റിനുള്ളിൽ വെള്ളം കണ്ടെത്തി; പിന്നെ നടന്നത്…
കുണ്ടറ: കിണറ്റിനുള്ളിലുണ്ടായ ദുരന്തം നാട്ടുകാർ അറിഞ്ഞത് കിണറ്റിൽ നിന്നുള്ള നിലവിളി കേട്ട്. ആദ്യ ആൾ കിണറ്റിനുള്ളിൽ വെള്ളം കണ്ടെത്തിയ വിവരം ഉറക്കെ വിളിച്ചു പറഞ്ഞതു കേൾക്കുകയും എന്നാൽ പിന്നീട് അയാളുടെ ശബ്ദം വെളിയിലേക്ക് വരാതിരുന്നതും മൂലമാണു മറ്റു രണ്ടുപേർ കിണറ്റിലേക്കിറങ്ങിയത്. ഈ സമയം സ്ഥലത്തില്ലാതിരുന്ന രാജൻ നിലവിളി കേട്ടാണു കിണറ്റിലേക്കിറങ്ങിയതെന്നു നാട്ടുകാർ പറയുന്നു. അവരും കിണറ്റിൽ നിന്നുയർന്ന നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഉടൻ ഫയർഫോഴ്സിനെയും പോലീസിനേയും വിവരം അറിയിച്ചു. ഒരാൾക്ക് കഷ്ടിച്ച് മാത്രം നിൽക്കാൻ കഴിയുന്ന കിണറ്റിനുള്ളിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം ഫയർഫോഴ്സിന് ഏറെ ദുസഹമായിരുന്നു. ആറുപേർ പലതവണയായി ഇറങ്ങിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇതിനിടയിൽ ഓക്സിജൻ മാസ്ക് മുഖത്തു നിന്നു മാറിയതിനെ തുടർന്നാണ് ഫയർമാൻ വർണീനാഥിന് ശ്വാസ തടസം നേരിട്ടത്. കുണ്ടറ,കൊല്ലം ഫയർഫോഴ്സ്, ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാർ, കുണ്ടറ സിഐ ജയകൃഷ്ണൻ എന്നിവരുടെ സംഘം ഉടൻ തന്നെ…
Read Moreഗണേഷ് കുമാറിന്റെ ഓഫീസിൽ ആക്രമണം; പാർട്ടി പ്രവർത്തകനെ വെട്ടിവീഴ്ത്തി; പ്രദേശവാസി പിടിയിൽ
കൊല്ലം: പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസിൽ അക്രമം. കേരളാ കോൺഗ്രസ് ബി പ്രവർത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. വെട്ടേറ്റ ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് പ്രദേശവാസിയായ ആൾ അക്രമം നടത്തിയത്. അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം.
Read Moreവെളിച്ചെണ്ണ ചോദിച്ചു, എടുത്തെത്തിയപ്പോഴേ ക്കും നഷ്ടപ്പെട്ടത് 7000 രൂപ; മോഷണത്തിന്റെ പുതുപുത്തൻ തന്ത്രങ്ങളുമായി കുട്ടിമോഷ്ടാക്കൾ; സിസിടിവി ദൃശ്യം പുറത്ത്
കൊല്ലം: കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി കടയിലെ മേശയ്ക്കുള്ളിലെ പണവുമായി കടന്ന സംഭവത്തിൽ മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത്. കൊല്ലം തേവള്ളി എകെ സ്റ്റോറിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ബൈക്കിൽ കടയിലെത്തിയ രണ്ട് യുവാക്കൾ വെളിച്ചെണ്ണയുണ്ടോ എന്നുചോദിച്ചു. കടയുടമ ഉണ്ടെന്നുപറഞ്ഞിട്ട് വെളിച്ചെണ്ണ എടുക്കുന്നതിനിടയിൽ മേശതുറന്ന് അതിലുണ്ടായിരുന്ന 7000 രൂപയുമായി യുവാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കടയുടെ പുറത്തുനിന്ന യുവാക്കൾ ഇരുവരെയും പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പരാതിയെതുടർന്ന് കൊല്ലം വെസ്റ്റ് പോലീസെത്തി പരിശോധന നടത്തി. ഇവരുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിയിൽനിന്ന് പോലീസ് കണ്ടെടുത്തു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. തേവള്ളി ഓലയിൽ കടവ് ഭാഗത്ത് ആളൊഴിഞ്ഞ സമയത്ത് കടകടളിൽ നിന്ന് പണം മോഷ്ടിക്കുന്നതും പിടിച്ചുപറിയും നിത്യസംഭവമായിട്ടുണ്ട്. സമീപത്തെ കൃഷ്ണൻകോവിലിലെ വഞ്ചി തകർത്ത് മോഷണം നടത്തിയതും അടുത്തിടെയാണ്. പ്രദേശത്തെ മോഷണങ്ങൾ സംബന്ധിച്ച് നിരവധി പരാതികളാണ് പോലീസിന് നൽകിയിട്ടുള്ളത്. മദ്യപിച്ച്…
Read Moreഉത്ര വധക്കേസ്:പ്രതിഭാഗത്തിന്റെ എതിർവാദം തുടരുന്നു; 87 സാക്ഷികളും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പൂർത്തിയായി
കൊല്ലം: ഉത്ര വധക്കേസിലെ പ്രതിഭാഗത്തിന്റെ എതിർവാദം കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെ നടന്നുവരികയാണ്. നേരത്തെ പ്രതി സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയിരുന്നത് . ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. അന്തിമവാദത്തിന് മുമ്പുള്ള മുഴുവന്‍ വിചാരണ നടപടികളും പൂര്‍ത്തിയായി. പ്രതിഭാഗം സാക്ഷി വിസ്താരവും പൂർത്തിയായി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടി മുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജിന്റെ വാദവും കോടതി കേട്ടു. പ്രതിഭാഗത്തിന്റെഎതിർവാദം ഇന്നലെ മുതലാണ് തുടങ്ങിയത്.
Read Moreകിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി വീണ്ടും മാറ്റി; കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പോലീസ്
കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി 22ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വാദം കേൾക്കേണ്ടതിനാലാണ് മാറ്റിയത്. കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി ഈമാസം 6ന് തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നതിനെതിരെ എപിപി നിരത്തിയ വാദഗതി കോടതി പ്രത്യക്ഷത്തിൽതന്നെ അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനെതുടർന്നാണ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. കൂടാതെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കിരണിന് കോവിഡ് ബാധയെ തുടർന്ന് അന്വേഷണം പൂർത്തിയാക്കുന്നതിന് മുന്‍പ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതിനിടയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ നൽകിയ ഹർജി തെറ്റുതിരുത്തി നൽകാനായി തിരികെ നൽകി. ഈ ഹർജി 26ന് പരിഗണിച്ചേക്കും. കഴിഞ്ഞ ജൂണ്‍ 21ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച…
Read Moreരേഷ്മയെക്കുറിച്ചുള്ള ഒരോ അന്വേഷണവും ഞെട്ടിക്കുന്നത്; എഫ് ബി കാമുകനെ കൂടാതെ ക്വട്ടേഷൻ സംഘാംഗവുമായും സൗഹൃദം
ചാത്തന്നൂർ: നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രേഷ്മയ്ക്ക് ക്വട്ടേഷൻ സംഘാംഗവുമായും ഫേയ്സ്ബുക്ക് സൗഹൃദം. വർക്കല സ്വദേശിയായ ആളുമായാണ് സൗഹൃദം. ഇയാൾ ഇപ്പോൾ ജയിലിലാണ്. ജയിലിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുമന്നതിനിടെയാണ് രേഷ്മ ഈ കാര്യം പോലീസിനോട് സമ്മതിച്ചത്. രേഷ്മക്ക് 14 ഫേയ്സ്ബുക്ക് അക്കൗണ്ടുകളാണുണ്ടായിരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തവണ രേഷ്മയുമായി ചാറ്റു ചെയ്തവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.വിവിധ പ്രായത്തിലുള്ളവരുമായും രേഷ്മയ്ക്ക് ഫേയ്സ് ബുക്ക് സൗഹൃദം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. രേഷ്മയ്ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. ഫേയ്സ്ബുക്ക് കാമുകനോടൊപ്പം പോകുന്നതിന് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴിയുടെ വിശദാംശങ്ങളാണ് ഇനി പോലീസിന് തെളിയിക്കാനുള്ളത്. അനന്തു എന്ന പേരിൽ രേഷ്മയുടെ കാമുകനായി ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത ,ബന്ധുക്കളായിരുന്ന ഗ്രീഷ്മയും ആര്യയുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞു മരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്നും ജയിലിൽ നിന്നിറങ്ങിയാൽ കാമുകനോടൊപ്പം പോകാൻ ശ്രമിക്കുമെന്നാണ് ജയിലിലെത്തി…
Read More50 ശതമാനം ഹാജർ എന്ന വ്യവസ്ഥ ഒഴിവാക്കി! കെഎസ്ആർടിസി സർവീസുകൾ പൂർണമായി പുനരാരംഭിച്ചേക്കും
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ലോക് ഡൗൺപ്രഖ്യാപിക്കുകയും കോവിഡ് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വെട്ടിക്കുറച്ച കെ എസ് ആർ ടി സി സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കുന്നു. പ്രവർത്തനം പൂർണ്ണമായി ക്രമീകരിക്കാനും ജീവനക്കാരുടെ ഹാജർ നില 100 ശതമാനമാക്കാനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ ഉത്തരവിറക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിശ്ചയിച്ചിരുന്ന 50 ശതമാനം ഹാജർ എന്ന വ്യവസ്ഥ ഒഴിവാക്കി. ജോലിയുടെ സ്വഭാവത്തിന് അനുസൃതമായിട്ടുള്ള ഇളവുകളാണ് പിൻവലിച്ചത്. വിവിധ ഇളവുകൾ അനുവദിച്ചിട്ടുള്ള ജീവനക്കാരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികളിൽ നിന്നും ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്നും യൂണിറ്റ് അധികൃതർക്ക് നിർദ്ദേശം നല്കി. ഇത്തരം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. സർവീസുകൾ പൂർണ്ണമായി ക്രമീകരിക്കുന്നതിനാൽ കണ്ടക്ടർ ഡ്രൈവർ വിഭാഗം ജീവനക്കാർ നിർദ്ദിഷ്ട ഷെഡ്യൂൾ പ്രകാരം ജോലിക്ക് ഹാജരാകണം. ഷെഡ്യൂൾ മുടങ്ങുകയോ ഡ്യൂട്ടിക്ക് അയയ്ക്കാൻ കഴിയാതെ…
Read Moreസംഭവദിവസം ഉത്രയുടെ കുഞ്ഞും ആ മുറിയില്‍ ഉണ്ടായിരുന്നുവെന്ന സൂരജിന്റെ വാദം പൊതുസമൂഹത്തോടുള്ള വെല്ലുവിളി! പ്രതിഭാഗം വാദം 12ന് തുടങ്ങും
കൊല്ലം: ഉത്ര എന്ന യുവതിയെ പാന്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നുവെന്ന കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം വാദം 12ന് തുടങ്ങും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം.മനോജ് മുമ്പാകെ ബോധിപ്പിച്ച് പ്രോസിക്യൂഷന് ഭാഗം വാദം പൂര്‍ത്തിയാക്കി. ഉത്രയെ അണലി കടിക്കുന്നതിന് മുമ്പ് പത്ത് തവണ അണലിയെക്കുറിച്ചും മൂര്‍ഖന്‍ കടിക്കുന്നതിന് മുമ്പ് അഞ്ച് തവണ മൂര്‍ഖന്‍ പാമ്പിനെ കുറിച്ചും പ്രതി ഉത്രയുടെ ഭർത്താവ് സൂരജ് ഇന്റര്‍നെറ്റില്‍ പരതി. ഉത്രയെ അണലി കടിച്ച അന്ന് രാത്രി 10.30ന് അണലിയെ കുറിച്ച് നെറ്റില്‍ തിരഞ്ഞു. അണലി കടിയേറ്റ് ആശുപത്രിയില്‍ കിടന്നതിന് പിറ്റേദിവസമായ 2020 മാര്‍ച്ച് നാല് മുതല്‍ മൂര്‍ഖനെപ്പറ്റി നെറ്റിൽ തിരഞ്ഞു. മാര്‍ച്ച് 10ന് മൂര്‍ഖന്റെ വിഷം എടുക്കുന്ന രീതി സൂരജ് നെറ്റില്‍ നാല് തവണ കണ്ടിരുന്നു. സൂരജിനെ 2020 മെയ് ഒന്‍പതിന് അഞ്ചല്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്…
Read More