അഞ്ചല്‍ : ഉത്ര കൊലക്കേസില്‍ പ്രധാന പ്രതി സൂരജ് ഉത്രയെ കൊലപ്പെടുത്താൻ സുരേഷിൽനിന്ന് വാങ്ങിയ പാന്പ് ആറ്റിങ്ങൽ ആലംകോടിന് സമീപമുള്ള ഒരു വീട്ടിലെ പുരയിടത്തിൽനിന്ന് പിടിച്ചതാണെന്ന് വ്യക്തമായസാഹചര്യത്തിൽ പാന്പ് പിടുത്തക്കാരൻ സുരേഷിനെ ഇന്ന് അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെയാണ് സൂരജിനെയും സുരേഷിനെയും ഒരാഴ്ചത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ട് പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്ന വനം വകുപ്പിന്റെ ആവശ്യം അതേപടി അംഗീകരിച്ചാണ് കോടതി പ്രതികളെ കാസ്റ്റഡിയില്‍ വിട്ടത്. വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നല്കിയ പ്രതികളെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് പാന്പിനെ പിടികൂടിയ സ്ഥലം വ്യക്തമാക്കിയത്. ഇവിടെ ചോദ്യം ചെയ്യലിന് ശേഷം അഞ്ചല്‍ ഏറത്തെ ഉത്രയുടെ വീട്, അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്, സൂരജിന് സുരേഷ് രണ്ട്…
Read MoreCategory: Kollam
പാമ്പുകളുടെ വിഷം കടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോ? ഉത്ര കൊലക്കേസ് പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും
കൊല്ലം: ഉത്രവധക്കേസിലെ പ്രതികളായ സൂരജിനെയും പാന്പ് പിടുത്തക്കാരൻ സുരേഷിനെയും ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങി അഞ്ചൽ റേഞ്ച് ഓഫീസിൽവച്ച് വിശദമായി ചോദ്യം ചെയ്യും. ഉത്രയെ കൊലപ്പെടുത്തുന്നതിനായി വാങ്ങിയ അണലിയേയും മൂർഖനേയും എവിടെനിന്ന് പിടിച്ചുവെന്നുള്ളതിന് തെളിവുകൾ ശേഖരിക്കേണ്ടിയിരിക്കുന്നു. പാന്പുകളുടെ വിഷം കടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. ചോദ്യം ചെയ്യുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പാന്പുകളുടെ ഡിഎൻഎ ഉൾപ്പടെ വിവിധ പരിശോധനാഫലം ഉടൻ എത്തും. ഉത്രയുടെ രാസപരിശോധനാഫലവും വൈകാതെ എത്തും. സൂരജിന്റെ മാതാവിനെയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷസംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനയ്ക്കായി വിദഗ്ധസംഘത്തെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. പാന്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നുള്ളതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തേണ്ടതും വിദഗ്ധസംഘത്തിന്റെ ചുമതലയായിരിക്കും. ഉത്രവധക്കേസ് സംബന്ധിച്ച് കഴിഞ്ഞദിവസം അവലോകനയോഗം ചേർന്നിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരം അന്വേഷണസംഘം ഡിജിപിക്ക് കൈമാറിയതായിട്ടാണ് വിവരം.
Read Moreസാമ്പത്തിക തട്ടിപ്പ്; സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിപ്പുകാരൻ അറസ്റ്റിൽ; കേരളത്തിൽ ഉടനീളം 26 ബ്രാഞ്ചുകൾ
കൊട്ടാരക്കര: കേരള ഹൗസിംഗ് ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിച്ച കേസിലെ പ്രതിയും സ്ഥാപനത്തിന്റെ കൊട്ടാരക്കര പുലമൺ ബ്രാഞ്ച് മാനേജരുമായിരുന്ന അടൂർ മുല്ലശേരിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നായരെ (56) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പുലമൺ ജംഗ്ഷനിലെ ഓഫീസ് മുഖേന അമിത പലിശ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം പലിശയോ മുതലോ നൽകാതെ സ്ഥാപനം പൂട്ടി കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുത്തൂർ സ്വദേശിനി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റുണ്ടായത്. കേരളത്തിൽ ഉടനീളം 26 ബ്രാഞ്ചുകൾ പ്രവർത്തിപ്പിച്ച് സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഹെഡ് ഓഫീസ് പ്രവർത്തിച്ചിരുന്നതായും അറിയുന്നു. കേരളത്തിലുടനീളം 67 കേസുകൾ ഈ സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര സിഐ പ്രശാന്ത്, എസ്ഐ മാരായ രാജൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ…
Read Moreബിൽ ഷോക്ക്..! കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: ലോക്ക്ഡൗണിന് ശേഷം അധിക ബില്ല് ഈടാക്കിയെന്ന പരാതിയിൽ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിംഗിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മുവാറ്റുപുഴ സ്വദേശി നൽകിയ ഹർജിയിലാണ് നടപടി. രണ്ടു ദിവസത്തിനകം കെഎസ്ഇബി മറുപടി നൽകണമെന്നാണ് നിർദേശം. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും. ലോക്ക്ഡൗണിന് പിന്നാലെ വൈദ്യുതി ബില്ലിന്റെ മറവിൽ കെഎസ്ഇബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
Read Moreവരാനുള്ളത് വഴിയിൽ തങ്ങില്ല; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തേങ്ങ വീണു; ഡ്രൈവർക്ക് പരിക്ക്
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലിൽ തേങ്ങ വീണ് ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ചവറ മുഖംമൂടി ജംഗ്ഷനിലാണ് സംഭവം. പത്തനംതിട്ട – കൊല്ലം വേണാട് ബസിന്റെ ചില്ലാണ് തകർന്നത്. ഡ്രൈവർ വിജയകുമാറിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreദേശീയപാത 66 വികസനം; ആരാധനാലയങ്ങളുടെ കണക്കെടുപ്പും വസ്തുവില നിശ്ചയിക്കലും തുടങ്ങി
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ദേശീയപാത 66- ആറുവരിപാതയായി വികസിപ്പിക്കുന്നതിന് വസ്തു ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായതോടെ, ഏറ്റെടുക്കുന്ന വസ്തുവിന്റെ വില നിശ്ചയിക്കലും ഏറ്റെടുക്കുന്ന സ്ഥലത്തുള്ള ആരാധനാലയങ്ങളുടെ കണക്കെടുപ്പും തുടങ്ങി. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 46.25 ഹെക്ടർ ഭുമിയാണ് ദേശീയപാത വികസനത്തിന് വേണ്ടി ഏറ്റെടുക്കാൻ മൂന്ന് -ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇപ്പോൾ മൂന്ന് -ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ച വസ്തുവിന് പുറമേ ഇനിയും ആറ് ഹെക്ടർ വസ്തുകൂടി ഏറ്റെടുക്കും. ഇതിനുള്ള മൂന്ന് – എവ ിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. മൂന്ന് -ഡിവിജ്ഞാപനം പ്രസിദ്ധീകരിച്ച വസ്തുവിലെയും ഇനി ഏറ്റെടുക്കാനുള മൂന്ന് – എവിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള വസ്തുവിലും നിലവിലുള്ള ആരാധനാലയങ്ങളുടെ കണക്കെടുപ്പിന് തുടക്കമായി. ക്ഷേത്രങ്ങൾ, ഇതുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ, ചർച്ചുകൾ, കുരിശടികൾ, മുസ്ലിം പള്ളികൾ, തൈയ്ക്കാവുകൾ, വഞ്ചികൾ, ആർ ച്ചുകൾ, എടുപ്പുകൾ തുടങ്ങിയവയുടെ കണക്കെടുപ്പാണ് നടത്തുന്നത്. കടമ്പാട്ടുകോണത്തെ ഒരു ദേവീക്ഷേത്രവും ഇത്തിക്കരയിലെ ഒരു തൈയ്ക്കാവും…
Read Moreട്രാൻസ്ജെൻഡറുകളെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കി; പിന്നിട് ഇവരുടെ ആഭരണങ്ങൾ തട്ടിയെടുത്തു; കൊട്ടാരക്കരയിൽ നടന്ന സംഭവത്തിൽ ഒരാളെ കുടുക്കി പോലീസ്
കൊട്ടാരക്കര: ട്രാൻസ് ജൻഡറുകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അഞ്ചംഗ സംഘത്തിലൊരാളെ കൊട്ടാരക്കര പോലീസ് പിടികൂടി. കൊല്ലം കന്റോൺമെന്റ് മുല്ലപ്പറമ്പിൽ ശ്രീക്കുട്ടൻ (25) ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ നാലിന് രാത്രി എട്ടോടെ കൊട്ടാരക്കര കെഎസ്ആർറ്റിസി ബസ് സ്റ്റാന്റിൽ ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം ട്രാൻസ് ജൻഡറായ കുമരേശനെ ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. കുണ്ടറയിലെത്തിച്ച് ഇയാളുടെ സുഹൃത്തായ റോഷനെയും വിളിച്ചു വരുത്തി കടത്തിക്കൊണ്ടുപോയി. പിന്നീട് പല സ്ഥലങ്ങളിൽ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കുകയും സ്വർണവും പണവും അപഹരിക്കുകയും ചെയ്തതായാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മറ്റു പ്രതികൾ ഉടൻ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.
Read Moreഅവൻ അങ്ങനെ ചെയ്യില്ല, വ്യാജകേസിൽ കുടുക്കിയത്; പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലെ പ്രതിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പത്തനാപുരം: പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലെ പ്രതിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പാടം ഇരുട്ടുത്തറ സ്വദേശി ശരത്തിന്റെ മാതാവാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വനംവകുപ്പ് പിടികൂടിയ പ്രതികൾ വ്യാജ കേസിൽ പിടികൂടിയത് ആണെന്ന് ആരോപിച്ചായിരുന്നു സംഭവം. ഇതേതുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശരത്തിന്റെ വീട്ടില്‍ നിന്നും മൃഗവേട്ടയുമായി ബന്ധപ്പെട്ട ഒരു തെളിവുകളും ലഭിച്ചിട്ടില്ല. ജൂൺ പത്തിന് ആണ് ഇരുട്ടുത്തറ സ്വദേശികളായ മൂന്നുപേരെ വനംവകുപ്പ് പിടികൂടിയത്. കൂട്ടുപ്രതികൾ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിടിയിലായ പ്രതികൾ മുൻപ് യാതൊരു കേസുകളിലും ഉൾപ്പെട്ടവരല്ലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി മുഖ്യമന്ത്രിയ്ക്കും വനംവകുപ്പ് മന്ത്രിയ്ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Read Moreപുനലൂരിൽ റോഡ് തകർന്നു; അപകടം പതിവായി; അധികൃതരുടെ മൗനത്തിനെതിരേ പ്രതിഷേധിച്ച് നാട്ടുകാർ
പുനലൂർ: റോഡ് തകർന്നതോടെ അപകടവും പതിവായി. കാഞ്ഞിരമലയിൽ നിന്നും പുതിയ കുരിശടി വഴി റെയിൽവേ റോഡിലേയ്ക്കുള്ള വഴിയിലാണ് അപകടങ്ങൾ പതിവാകുന്നത്. ദിവസേന രണ്ടും മൂന്നും അപകടങ്ങൾ വരെ ഇവിടെയുണ്ടാകാറുണ്ട്. മെറ്റലുകൾ ഇളകി റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. പുനലൂർ നഗരസഭ റോഡ് നവീകരണത്തിന് തുക അനുവദിച്ചെങ്കിലും പണികൾ നടന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗോകുലത്തിൽ രമേശന് (50) പരിക്കേൽക്കുകയുണ്ടായി. അപകടങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിയ്ക്കാത്ത ബന്ധപ്പെട്ടവരുടെ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Read Moreഅനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ദേശീയപാത സ്ഥലമേറ്റെടുക്കൽ കേന്ദ്രസർക്കാർ വിജ്ഞാപനമായി
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ കോവിഡ്- 19 കാലത്ത് ജില്ലയിൽ ദേശീയ പാത വികസനത്തിന് സ്ഥലമേറ്റെടുക്കാൻ ദേശീയപാത അതോറിറ്റിക്ക് വേണ്ടി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സ്ഥലമേറ്റെടുക്കൽ നടപടികൾ കൈകാര്യം ചെയ്ത സ്പെഷൽ ഡെപ്യൂട്ടി കളക്ടർ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഒ1804/5 നമ്പരിലാണ് സ്ഥലമേറ്റെടുക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഗസറ്റിൽ കഴിഞ്ഞ ഒന്‍പതിന് മൂന്ന് ഡിവിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതോടെ കൊല്ലം ജില്ലയിൽ ദേശീയ പാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള നിയമപരമായ തടസങ്ങൾ മാറി. കോടതിയും സ്ഥലമേറ്റെടുക്കുന്നതിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. മാതൃഭാഷ പത്രങ്ങളിൽ കേന്ദ്ര സർക്കാർ ഗസറ്റിലെ വിജ്ഞാപനം ഉടൻ പരസ്യമായി പ്രസിദ്ധീകരിക്കും. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാത വികസനത്തിന് 46.25 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാവനാട് ആൽത്തറമൂട് മുതൽ മേവറം വരെ നിലവിൽ ബൈപ്പാസ് ഉണ്ട്. ദേശീയപാത വികസനത്തിനോടൊപ്പം ബൈപ്പാസ് റോഡും അന്തർദേശീയ…
Read More