പെൺകുട്ടികൾക്കായി സൗജന്യ ഫുട്‌ബോള്‍ പരിശീലന പദ്ധതി; രജിസ്‌ട്രേഷന്‍25 വരെ

കൊല്ലം :സംസ്ഥാന സര്‍ക്കാര്‍ കായിക യുവജന കാര്യാലയം മുഖേന പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന പദ്ധതിയായ കിക്കോഫിന്റെ രജിസ്‌ട്രേഷന്‍ 25 വരെ നീട്ടി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവര്‍ക്കായാണ് ദീര്‍ഘിപ്പിച്ചത്. 2009, 2010, 2011 വര്‍ഷങ്ങളില്‍ ജനിച്ച പെണ്‍കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യൂണിഫോം, കിറ്റ്, പോഷകാഹാരം, പരിശീലന ഉപകരണങ്ങള്‍, കോച്ചുമാരുടെ സേവനം എന്നിവ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വെട്ടിക്കവല സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആണ് ജില്ലാതല പദ്ധതി നടപ്പിലാക്കുക. വിശദ വിവരങ്ങള്‍ക്ക് 9400990330 നമ്പരില്‍ ബന്ധപ്പെടണം.

Read More

പഞ്ചായത്തിന്‍റെ വാഹനത്തിലിരുന്ന്  മദ്യപാനം; പഞ്ചായത്ത് അംഗങ്ങളെ ഒഴിവാക്കി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ചവറ : ചവറ ഗ്രാമ പഞ്ചായത്തിന്റെ വാഹനത്തിൽ മദ്യപാനം നടത്തിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. എന്നാൽ ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പഞ്ചായത്തംഗങ്ങൾക്കെതിരെ പോലീസ് നടപടിയില്ല. വാഹനം ഓടിക്കുന്ന വ്യക്തി മദ്യപിച്ചിരിന്നിട്ടുണ്ടോ എന്ന പരിശോധന മാത്രമാണ് പോലീസ് നടത്തിയിരിക്കുന്നതെന്നാണ് വിവരം.ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന വകുപ്പ് ചുമത്തി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പൊതു സ്ഥലത്ത് സർക്കാർ വാഹനത്തിൽ മദ്യപിച്ച ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്നവർക്കെതിരെ നടപടിയില്ല. ഔദ്യോഗിക ആവശ്യം കഴിഞ്ഞ് കൊല്ലത്ത് നിന്നുമെത്തിയ വാഹനം പഞ്ചായത്തിൽ തിരികെ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ ഡ്രൈവറെ നിർബന്ധിച്ച് വാഹനം കൊണ്ടുപോവുകയായിരുന്നുവെന്നും പറയപ്പെടുന്നു. ചവറ ഗ്രാമപഞ്ചായത്തിന്റെ വാഹനം ദുരുപയോഗത്തിന് വിട്ട് നില്‍കി അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചവറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ഇന്നലെ പഞ്ചായത്തിന്റെ ഗേറ്റിനു മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു. ഡ്രൈവറുടെ…

Read More

30 രൂപയിൽ നിന്നും 50 രൂപയിലേക്ക്;  ലോട്ടറി വിലവർധനവിനെതിരെ ഐഎൻടിയുസി സമരം

കൊല്ലം: ലോട്ടറി ടിക്കറ്റ് വില 30 രൂപയിൽ നിന്നും 50 രൂപയാക്കി വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം ആരംഭിക്കാൻ ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐഎൻടിയുസി) ഏഴാം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സർക്കാർ ഖജനാവിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ലോട്ടറി മേഖല ഇടത്‌ സർക്കാരിന്റെ തെറ്റായ നയം മൂലം തകർച്ച നേരിടുകയാണെന്ന് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. യൂണിയൻ സംസ്ഥാന പ്രസിഡൻറ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വടക്കേവിള ശശി, എസ് ഈ. സഞ്ജയ്ഖാൻ, പൊന്നമ്മ മഹേശ്വരൻ, ഒബി രാജേഷ്, നന്ദിയോട് ബഷീർ, പി പി ഡാൻസ്, പി വി പ്രസാദ്, കൈരളി റാഫി, കെ എം ശ്രീധരൻ, സി.എച്ച് സൈനുദ്ദീൻ, എംഎ ജോസഫ്,…

Read More

പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ  മടിച്ചു;  നായയുടെ കടിയേറ്റ യുവാവ്  ചികിത്സയിലിരിക്കെ മരിച്ചു

‘പത്തനാപുരം: നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പിറവന്തൂർ കറവൂർ പുത്തൻവീട്ടിൽ രാധാ വിലാസത്തിൽ പരേതനായ സദാശിവൻ ആചാരിയുടെയും സാവിത്രിയുടെയും മകൻ മനോജാ (38)ണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് കടയ്ക്കാമണ്ണിൽ വച്ച് മനോജിനെ നായ കടിച്ചിരുന്നു. മനോജിനെ കൂടാതെ മറ്റു ചിലർക്കും നായയുടെ കടിയേറ്റിരുന്നു. ഇവർ ചികിത്സ തേടി.എന്നാൽ നിസാരമായി കരുതി മനോജ് ചികിത്സ നടത്തിയില്ല. കെട്ടിട നിർമ്മാണ തൊഴിലാളിയായ മനോജ് കഴിഞ്ഞ ദിവസം പണിസ്ഥലത്ത് അസ്വസ്ഥത കാട്ടുകയും കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് മനോജിനെ പുനലൂർ താലൂക്ക് ആശുപത്രി,കൊല്ലം ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ചികിത്സക്കിടെ ഇന്നലെ മരണം സംഭവിച്ചു.ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് കറവൂരിലെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. മനോജ് അവിവാഹിതനാണ്.

Read More

പാരിപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നു ; 19പേർ ആശുപത്രിയിൽ;  കോളജ് കാന്‍റീൻ പൂട്ടിച്ച് പ്രാഥമികാരോഗ്യകേന്ദ്രം

ചാത്തന്നൂർ: പാരിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം (ഹൈപ്പെറ്റിറ്റി സ്-എ) പടരുന്നു. പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മാത്രം ഇതുവരെ 19 പേർ രോഗബാധിതരായി എത്തി. രോഗം സ്ഥിരീകരിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു.കൂടുതൽ പേർക്ക് രോഗം പിടിപെടാൻ സാധ്യതയുള്ളതായി പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. രോഗം പിടിപ്പെട്ടാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ 45 ദിവസം വരെ എടുക്കുമെന്നാണ് പറയുന്നത്‌.പാരിപ്പള്ളിക്ക് തൊട്ടടുത്തുള്ള ചാവർകോട്ട് ഒരു കോളേജിലെ 50-ഓളം വിദ്യാർഥികൾക്ക്‌ മഞ്ഞപ്പിത്തം ബാധിച്ചു. തോണിപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ നടത്തിയ പരിശോധനയിൽ കാൻറീനിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തി. കാന്‍റീൻ അടപ്പിച്ചു. ഇതോടെ കോളേജും അടച്ചു. പാരിപ്പള്ളിയിൽ മടത്തറ റോഡിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഒരു ഡോക്ടർ ഉൾപ്പെടെയുള്ളവർക്കാണ് രോഗം പിടിപ്പെട്ടത്. ഇത് കണ്ടെത്തിയതോടെ ഈ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കുഴൽ…

Read More

മണ്ഡലക്കാലം: ഭക്തരെ സ്വീകരിക്കാനൊരുങ്ങി  കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം

കുളത്തുപ്പുഴ : മണ്ഡലകാലം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുളത്തുപ്പുഴ ശ്രീധര്‍മ്മശാസ്താക്ഷേത്രം. അന്യസംസ്ഥാനങ്ങളില്‍ നിന്നുമടക്കം എത്തുന്ന തീര്‍ഥാടകര്‍ കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ എത്തിയതിന് ശേഷമേ ശബരിമലയിലേക്ക് പോകാറുള്ളൂ. അടിസ്ഥാന സൗകര്യ പരിമിതികള്‍ക്കിടയിലും ഭക്തരെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് കുളത്തുപ്പുഴ ക്ഷേത്രവും ഭാരവാഹികളും.ക്ഷേത്ര പരിസരത്തെ കാടുകള്‍ വെട്ടി നീക്കി. നടപന്തലിലും, സ്റ്റേജിന് മുന്‍വശത്തെ പന്തലിലും ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനോട് അടുത്ത് തന്നെ ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന ഭക്തര്‍ക്ക് ആഹാരം പാകം ചെയാനുള്ള സൗകര്യവും ഉണ്ടാകും. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. തകര്‍ന്ന ജലവിതരണ പൈപ്പ്കളുടെ അറ്റകുറ്റപ്പണികള്‍ നടത്തി. ക്ഷേത്രവും പരിസരവും ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാകിയിട്ടുണ്ട്. കുളിക്കടവുകളിലെ എക്കലും മണലും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം തന്നെ വര്‍ഷങ്ങളായി കുളിക്കടവ്‌…

Read More

വളര്‍ത്ത് നായയെ പുരയിടത്തില്‍ കെട്ടിയതിനെ ചൊല്ലിയുള്ളതർക്കം; അയല്‍വാസികള്‍ ഏറ്റുമുട്ടി;  വളര്‍ത്ത് നായയെ വെട്ടി പരിക്കേൽപ്പിച്ചു

കടയ്ക്കല്‍ : കടയ്ക്കല്‍ ചിതറയില്‍ വളര്‍ത്ത് നായയെ പുരയിടത്തിന് സമീപം കെട്ടുന്നത് സംബന്ധിച്ച തര്‍ക്കം അയല്‍വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ അയല്‍വസിയായ വീട്ടമ്മക്കും വസ്തു ഉടമക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം ചിതറ മാടൻകാവിലാണ് സംഭവം.ശ്രീജ എന്ന വീട്ടമ്മയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഇവരുടെ വളര്‍ത്തുനായയെ അയല്‍വാസിയായ പുഷ്കരന്‍ എന്നയാളുടെ പുരയിടത്തില്‍ കെട്ടിയത് ചോദ്യം ചെയ്ത പുഷ്ക്കരന്‍ നായയെ അഴിച്ചു മാറ്റുന്നതിനിടെ തന്നെയും നായയേയും വെട്ടി പരിക്കേല്‍പ്പിച്ചുവെന്ന് വീ‌്‌ട്ടമ്മ കടയ്ക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്‍റെ വീട്ടിലെത്തി മകളെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീജ പറയുന്നു. പരിക്കേറ്റ ശ്രീജ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം തന്‍റെ പുരയിടത്തില്‍ നായയെ കെട്ടിയത് ചോദ്യം ചെയ്തതോടെ തന്നെയാണ് ശ്രീജയും കുടുംബവും അക്രമിച്ചതെന്നും നായ അക്രമിക്കാന്‍ വന്നതോടെ കൈയില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് നായയെ വെട്ടുകയായിരുന്നുവെന്നും പുഷ്ക്കരന്‍…

Read More

കഞ്ചാവും മദ്യവും നൽകിയ ശേഷം  ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ച് അവശനാക്കിയതായി പരാതി

അഞ്ചൽ : അഞ്ചലില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം മദ്യവും കഞ്ചാവും നൽകി വിജനമായ പ്രദേശത്ത് ഉപേക്ഷിച്ചതായി പരാതി. അഞ്ചൽ ഏറം മേലേവിളവീട്ടിൽ കോമളവല്ലിയുടെ മകനും ഭിന്നശേഷികാരനുമായ മുരളീകൃഷ്ണനാണ് ആക്രമണത്തിനിരയത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് മുരളികൃഷ്ണനെ കാണാനില്ലെന്ന്‍ ചൂണ്ടികാട്ടി മാതാവ് അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പോലീസും ബന്ധുക്കളും അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അഞ്ചുകിലോമീറ്റര്‍ ദൂരെ വിജനമായ പ്രദേശത്ത് നിന്നും മുരളികൃഷ്ണനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്‍ ഇയാളെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മുരളികൃഷണന്‍റെ ശരീരത്ത് ആകമാനം അടികൊണ്ട പാടുകളും രക്തത്തില്‍ മദ്യത്തിന്‍റെ അംശവും കണ്ടെത്തിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗോപകുമാര്‍ എന്നയാള്‍ക്കെതിരെ മാതാവ് കോമളവല്ലി റൂറല്‍ പോലീസ് മേധാവി, അഞ്ചല്‍ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ പോലീസ് നടപടി വൈകിപ്പിക്കുന്നതായി മാതാവ് കോമളവല്ലി…

Read More

ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേ‌ടിയ കല്ലട ജലോത്സവം നാളെ

കുണ്ടറ: ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേ‌ടിയ കല്ലട ജലോത്സവത്തിന് കല്ലടയാറ്റിൽ അങ്കത്തട്ടൊരുങ്ങി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അങ്കപ്പോര്. മൺട്രോതുരുത്തിലെ മുതിരപ്പറന്പ്-കാരൂത്രക്കടവ് നെട്ടായത്തിൽ നടക്കുന്ന വള്ളംകളി എല്ലാവർഷവും ഇരുപത്തിയെട്ടാം ഓണത്തിനായിരുന്നു. കല്ലട ജലോത്സവം ചാന്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായതോടെയാണ് ജലോത്സവ തീയതിക്ക് മാറ്റമുണ്ടായത്. ഓഗസ്റ്റ് 30ന് പുന്നമടക്കായലിൽ ആരംഭിച്ച ചാന്പ്യൻസ് ബോട്ട് ലീഗിന്‍റെ പതിനൊന്നാമത് മത്സരത്തിലാണ് കല്ലടയാറൊരുങ്ങുന്നത്. മുൻകാലത്തെപ്പോലെ മൺട്രോതുരുത്ത്, പടിഞ്ഞാറേകല്ലട, കിഴക്കേകല്ലട പഞ്ചായത്തുകളിൽ ജലമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കാരൂത്രക്കടവാണ് പ്രധാനവേദി. കല്ലട ജലോത്സവവും കൊല്ലം പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവവും സമാപിക്കുന്നതോടെ ചാന്പ്യൻസ് ബോട്ട് ലീഗിന്‍റെ 12 മത്സരങ്ങൾ സമാപിക്കും. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ചുണ്ടനെ ഒന്നാമനായി പ്രഖ്യാപിച്ച് കപ്പും 25 ലക്ഷംവ രൂപയും സമ്മാനമായി നൽകും. രണ്ടാം സ്ഥാനത്തിന് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. പങ്കെടുത്തുന്ന എല്ലാവർക്കും നാല് ലക്ഷം…

Read More

സദാനന്ദപുരം സ്കൂളിലെ ‘വിദ്യാലയം പ്രതിഭകളിലേക്ക്’  പദ്ധതി വർണാഭം

കൊട്ടാരക്കര: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതി സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു.പൂർവ വിദ്യാർഥിയും കവിയുമായ രാജൻ താന്നിക്കലിനെ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും അദ്ദേഹത്തിന്‍റെ ഭവനത്തിലെത്തിയാണ് ആദരിച്ചത്. പൂക്കളും പുസ്തകളും നൽകി പ്രതിഭയെ വരവേറ്റപ്പോൾ പുതു തലമുറയ്ക്ക് അത് നവ്യാനുഭവമായി. അനുഭവങ്ങൾ പങ്കുവച്ചും കവിതകൾ ചൊല്ലിയും വിദ്യാർത്ഥി മനസ് കീഴടക്കിയ രാജൻ താന്നിക്കലിനോടൊപ്പം വിദ്യാർഥികളും സജീവമായ ചർച്ചകളിൽ പങ്കാളികളായി. തന്‍റെ കവിതകൾ അടങ്ങിയ പുസ്തകങ്ങൾ സമ്മാനിച്ചാണ് വിദ്യാർഥികളെ മടക്കി അയച്ചത്. പ്രഥമാധ്യാപിക പി.എസ്.ഗീത, പിടിഎ പ്രസിഡന്‍റ് ടി.എസ്.ജയചന്ദ്രൻ, വൈസ് പ്രസിഡന്‍റ് കെ.രാജൻ, എസ്എംസി ചെയർമാൻ ഷാജി ചെമ്പകശേരി, അധ്യാപകരായ സാബു ജോൺ, കെ.ഒ.രാജുക്കുട്ടി, സൂസൻ ഡാനിയേൽ, എസ്.ജയ, ഏലിയാമ്മ ജോൺ, എൻ.ജി.ഗീതാമണിയമ്മ, സി.ഗിരിജ, ബി.എൽ.രേഖ റാണി, വിദ്യാർഥി പ്രതിനിധി എ.നന്ദന എന്നിവർ പ്രസംഗിച്ചു. ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി വൈവിധ്യമാർന്ന ചടങ്ങുകളും നടന്നു. കെ.ചന്ദ്രഭാനു,…

Read More