ശാസ്താംകോട്ട: നീതിപീഠങ്ങളുടെ നേതൃത്വത്തിലുള്ള ലീഗൽ സർവീസസ് കമ്മിറ്റികൾ നടത്തുന്ന അദാലത്തുകളും നിയമസഹായ ക്ലിനിക്കുകളും അധുനിക നീതി നിർവ്വഹണ സംവിധാനത്തിന്റെ ഏറ്റവും പുരോഗമനാത്മകവും അർത്ഥപൂർണവുമായ മുഖമാണെന്ന് കൊല്ലം ജില്ല സെക്ഷൻസ് ജഡ്ജ് എസ്. എച്ച്. പഞ്ചാപകേശൻ. തീരെ പണച്ചെലവ് ഇല്ലാത്തതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ ഈ നീതി നിർവ്വഹണ രീതി ഒരു ശീലമാക്കാൻ ബഹുജനങ്ങൾ മുന്നോട്ട് വരണം.കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലും നടപ്പാക്കുന്ന സൗജന്യ നിയമസഹായ സംവിധാനമായ ലീഗൽ ക്ലിനിക്കിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതി നിയമാനുസൃതം നടപ്പാക്കി കിട്ടാനുള്ള കാലതാമസമാണ് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. ഈ അവസ്ഥക്കുളള സാർത്ഥകമായ പരിഹാരമാണ് അദാലത്തുകളും ലീഗൽ ക്ലിനിക്കും. ലളിതമായ നടപടി ക്രമങ്ങളോടെ നടപ്പാക്കുന്ന ഈ നൂതന നീതിനിർവ്വഹണ രീതി രാജ്യത്ത്…
Read MoreCategory: Kollam
ചാത്തന്നൂരിൽ കാമ്പസ് ഫ്രണ്ട് -എസ്എഫ്ഐ സംഘർഷം; കൂടുതൽ പേർ പിടിയിലാകും
ചാത്തന്നൂർ: ചാത്തന്നൂർ എംഇഎസ് എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയ സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്ന ്ചാത്തന്നൂർ എസിപി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരാണ് പിടിയിലായത്. സിസി കാമറയിലെ ദൃശ്യങ്ങൾപരിശോധിച്ചുവരികയാണെന്നും വരംുദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എസിപി പറഞ്ഞു. കാമ്പസ് ഫ്രണ്ട് -എസ്എഫ്ഐ സംഘർഷത്തിൽ നാലു പേർക്ക് കുത്തേറ്റു. എസ്എഫ്ഐ ചാത്തന്നൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനീത്(24), ഏരിയ ജോ.സെക്രട്ടറി അഭിരാം(22), പോപ്പുലർ ഫ്രണ്ട് കൊട്ടിയം ഏരിയ പ്രസിഡന്റ് റമീസ് (38), എസ്ഡിപിഐ മയ്യനാട് കൂട്ടിക്കട യൂണിറ്റ് പ്രസിഡന്റ് അഷ്കർ (43) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എസ്എഫ്ഐ നേതാക്കളെ പാരിപ്പളളി മെഡിക്കൽ കോളജിലും മറ്റ് രണ്ടുപേരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോളജിന് മുമ്പിൽ ഇവരുടെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിന്റെ കൊടി മരം സ്ഥാപിക്കാൻ…
Read Moreരാത്രിയായാൽ ട്രെയിനോ ബസോ ഇല്ല; പരവൂരുകാര്‍ യാത്രാദുരിതത്തിൽ; രാത്രി പത്തുവരെയെങ്കിലും ബസ് തുടരണമെന്ന് നാട്ടുകാർ
പരവൂര്‍: പരവൂര്‍ നിവാസികളുടെ യാത്രാദുരിതത്തിന് വര്‍ഷങ്ങളായിട്ടും പരിഹാരമാകുന്നില്ല. ഇരുട്ടുവീണു കഴിഞ്ഞാല്‍ ആവശ്യത്തിന് ട്രെയിനോ ബസോ ഇല്ലാത്തതാണ് പരവൂര്‍ നിവാസികളുടെ യാത്രാദുരിതത്തിന് കാരണം. വൈകുന്നേരം കൊല്ലത്ത് നിന്നുള്ള മധുരപാസഞ്ചര് കഴിഞ്ഞാല്‍ പിന്നെ നാലുമണിക്കൂര്‍ കഴിഞ്ഞുള്ള വേണാട് എക്സ്പ്രസ് മാത്രമാണ് ഏകആശ്രയം. ആവശ്യത്തിന് ബസ് സര്‍വീസുകളില്ലാത്തത് സ്ത്രീകളുള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു. വിദ്യാര്‍ഥികളും കൊല്ലം നഗരത്തില്‍ ജോലിക്ക് പോകുന്നവരും പാരിപ്പള്ളി മെഡിക്കല്‍കോളേജിലേക്ക് പോകുന്ന രോഗികളുമാണ് അധികവും കഷ്ടപ്പെടുന്നത്. സമയത്തിന് ജോലിയില്‍ പ്രവേശിക്കാനോ രാത്രി വൈകും മുമ്പേ വീട്ടിലെത്താനോ ഇവര്‍ക്ക് കഴിയാറില്ല. ഒരു കെഎസ്ആര്‍ടിസി സബ് ഡിപ്പോയോ ഒരു ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനോ പരവൂരിലില്ല. രാത്രിയായാല്‍ പൂതക്കുളം, ഊന്നിന്മൂട്, പാരിപ്പള്ളി, കലയ്ക്കോട്, നെല്ലേറ്റില്‍, കാപ്പില്‍, ഇടവ, ചാത്തന്നൂര്‍ എന്നിവിടങ്ങളിലേക്ക് ബസില്ല. രാത്രി 9ന് ശേഷം ഇവിടങ്ങളിലേക്ക് ഒന്നോ രണ്ടോ കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസുകള്‍ കൂടി ആരംഭിച്ചാല്‍ രാത്രിയിലെ യാത്രാദുരിതം പരിഹരിക്കാനാകും. ഈ റൂട്ടില്‍ ചെയിന്‍…
Read Moreപ്രളയ ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനംതുടങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ
ശാസ്താംകോട്ട : പ്രളയ ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തിലെ പടിഞ്ഞാറ്റം മുറി ഭാഗത്താണ് ശുചീകരണ പ്രവർത്തങ്ങൾ നടക്കുന്നത്. പ്രളയ സമയത്ത് ഇവിടുത്തെ 29 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നത്. ക്യാമ്പ് അവസാനിപ്പിച്ചിട്ടും ഇവർ വീടുകളിലേക്ക് മടങ്ങിയിരുന്നില്ല. വീടുകൾ ശുചീകരിക്കാത്തതായിരുന്നു കാരണം. ആരോഗ്യ വകുപ്പ് അധികൃതർ എത്തി ശുചീകരണ സാധനങ്ങൾ എത്തിച്ചു നൽകി. തുടർന്ന് വാർഡ് മെമ്പർ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും ചേർന്ന് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇത് പൂർത്തിയായാൽ ഇവർ വീടുകളിലേക്ക് മടങ്ങും. ശുചീകരണ പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ ക്ലിനിക് വോളന്റിയർമാരും ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്നദ്ധ സേവനവുമായി രംഗത്തുണ്ട്. ഒരാഴ്ച മുൻപാണ് ക്ലിനിക് ഉത്ഘാടനം ചെയ്തത്. സൗജന്യ നിയമ സഹായം, നിയമോപദേശം തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഇതിനുള്ളത്. പ്രളയ സമയത്ത്…
Read Moreമലയാളിക്ക് ഓണവിഭവങ്ങളൊരുക്കാൻ തമിഴ് ഗ്രാമങ്ങളിൽ മൺപാത്രമൊരുക്കുന്നു
പത്തനാപുരം:മലയാളിക്ക് ഓണവിഭവങ്ങളോരുക്കാനുള്ള മണ്‍പാത്രങ്ങള്‍ തമിഴ് ഗ്രാമങ്ങളില്‍ തയാറാകുന്നു.പ്രതിസന്ധികളെ തരണം ചെയ്ത് പ്രതാപകാലത്തേക്കുള്ള മടക്കയാത്രയ്ക്കുള്ള ഒരുക്കത്തിലാണ് തമിഴ് അതിര്‍ത്തി ഗ്രാമങ്ങളിലെ പരമ്പരാഗത മണ്പാത്രനിര്മ്മാണക്കാര്. ഏറെ ശ്രദ്ധയോടെയും,കാലാവസ്ഥയുടെ പ്രവചനാതീത സ്വഭാവത്തെയും അതിജീവിച്ച് നിര്‍മ്മിക്കുന്ന മണ്‍പാത്രങ്ങള്‍ പണ്ട് കാലത്ത് അടുക്കളയിലെ അവിഭാജ്യഘടകമായിരുന്നെങ്കിലും പ്ലാസ്റ്റിക്,സ്റ്റീല്‍ പാത്രങ്ങളോട് ഇടക്കാലത്ത് മലയാളിക്കുണ്ടായ ഭ്രമം മണ്‍പാത്രങ്ങളെ അടുക്കളയില്‍ നിന്നുമകറ്റുന്നതിന് കാരണമായി. ജീവിതശൈലീ രോഗങ്ങളുടെ ആധിക്യം മണ്പാത്രങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചതോടെ അന്യം നിന്നുപോകേണ്ടിയിരുന്ന ഒരു കുലത്തൊഴിലിന് കൂടി പുനര്ജനിയാകുകയാണ്.തെങ്കാശി തേന്പൊത്തൈ ഗ്രാമത്തിലെ അന്‍പതോളം കുശവകുടുംബങ്ങളാണ് കുലത്തൊഴിലില്‍ നിന്നും മാറാതെ ഇന്നും മണ്‍പാത്രങ്ങള്‍ മെനഞ്ഞെടുക്കുന്നത്. ദിവസങ്ങളോളം ക്ഷമയോടെ ചെയ്യേണ്ടുന്ന മണ്‍പാത്രനിര്‍മ്മാണത്തിന് രണ്ടിനം മണ്ണാണ് വേണ്ടത്.കളിമണ്ണും,പരുമണ്ണും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് കുഴച്ചാണ് പാത്രനിര്മ്മാണാവശ്യത്തിനുള്ള മണ്ണ് തയ്യാറാക്കുന്നത്.ഈ മണ്ണ് തറിയിലാക്കി വേണ്ട പാത്രത്തിന്റെ ആകൃതിയില്‍ കൈകള്‍ കൊണ്ട് മെനഞ്ഞെടുക്കുന്നു.അല്പമൊന്ന് ഉണങ്ങിയശേഷം അടിവശത്ത് മണ്ണ് വച്ച് കൈകൊണ്ടും,ചെറിയ പലകകൊണ്ടും രൂപപ്പെടുത്തി വീണ്ടും വെയിലത്തേക്ക്. നല്ല…
Read Moreകശുവണ്ടിത്തൊഴിലാളികളുടെ ബോണസ് കാര്യത്തിൽ നിഷേധനിലപാടു സ്വീകരിക്കുന്നത് ഒഴിവാക്കണം
കൊല്ലം: കശുവണ്ടിത്തൊഴിലാളികളുടെ ബോണസ് വ്യവസ്ഥകൾ 2016 മുതൽ അട്ടിമറിക്കുകയാണ്. 2017-ൽ നല്കിവന്നിരുന്ന ഇരുപത്തിരണ്ട ര ശതമാനം അരകുറച്ചു ഇരിപത്തിരണ്ട ാക്കാനും ട്രേഡു യൂണിയനുകളുടെ സഹകരണം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞവർഷം വ്യവസായികളുടെ പിടിവാശിമൂലം തീരുമാനം ഉണ്ട ായില്ല. ഈ വർഷത്തെ ബോണസ് നിശ്ചയിക്കാൻ കൂടിയ യോഗത്തിൽ വ്യവസായികൾ മുൻകാലങ്ങളിൽ നിശ്ചയിച്ച ബോണസു തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. 2019 വർഷം കശുവണ്ട ി വ്യവസായത്തിന്റെ സുവർണ്ണകാലമാണെന്ന് വ്യവസായികൾതന്നെ പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. തോട്ടണ്ട ിയുടെ വില പകുതിയ്ക്കുതാഴെയായി തോട്ടണ്ട ി സുലഭമായി ലഭിക്കുകയും ചെയ്യുന്നു. പരിപ്പിന്റെ വില കുറഞ്ഞിട്ടുമില്ല. കൂടാതെ ഫാക്ടറി നടത്തുന്നവർ കൂലിയിൽ പകുതി കുറച്ചും ക്ഷാമബത്ത നൽകാതെയും ഇത്തരത്തിൽ കുറവു വരുത്തിയുമാണ് നടത്തുന്നത്. ആകയാൽ ഇത്തവണ വ്യവസായികളുടെ ബോണസ് കാര്യത്തിലെ നിഷേധാത്മകമായ നിലപാട് വഞ്ചനയാണെന്നും അസീസ് പറഞ്ഞു.
Read Moreഎഐടിയുസി വലയിൽ സിഐടിയു തൊഴിലാളികൾ കുടുങ്ങി; മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റം; നടുറോഡിൽ ഏറ്റുമുട്ടി സിപിഎം-സിപിഐ പ്രവർത്തകർ; ആറു പേർക്ക് പരിക്ക്
കൊല്ലം: പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം ആറു പേർക്കു പരിക്കേറ്റു. പത്തനാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടർന്നുണ്ടായ തർക്കങ്ങളാണു പ്രശ്നങ്ങൾക്കു കാരണമെന്നാണു സൂചന. സിഐടിയു പ്രവർത്തകരായ മത്സ്യ കയറ്റിറക്കു തൊഴിലാളികളിൽ ചിലർ എഐറ്റിയുസിയിലേക്കു മാറിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു പ്രശ്നങ്ങൾക്കു തുടക്കം. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ കല്ലുംകടവിൽ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ടു പാർട്ടി വിട്ടവരുമായി ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കല്ലുംകടവ് പാലത്തിന് സമീപം ഇരുവിഭാഗം പ്രവർത്തകരും ചേർന്നാണു സംഘർഷമുണ്ടായത്. ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനമുൾപ്പെടെ ആറോളം വാഹനങ്ങളും തകർന്നു. സ്ഥലത്തു സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകരായ ഡെൻസൻ വർഗീസ്, റെജിമോൻ, നാലു പോലീസുകാർ എന്നിവർക്കാണു പരിക്കേറ്റത്. സംഭവത്തെ തുടർന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പുനലൂർ-കായംകുളം റോഡ് ഉപരോധിച്ചു.
Read Moreമന്ത്രി ഗതാഗതക്കുരുക്കിൽപ്പെട്ട സംഭവം; കുണ്ടറയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു
കുണ്ടറ: മന്ത്രിയുടെ വാഹനം ഗതാഗതകുരുക്കിൽപ്പെട്ടതിന്റെ പേരിൽ നാല് പോലീസുകാർക്കെതിരെ നടപടിയെടുത്തവർ മന്ത്രിയുടെ മണ്ഡലത്തിലെ മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കിന് ഉത്തരവാദികളാരെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അനീഷ് പടപ്പക്കര പറഞ്ഞു. കൊല്ലം-തിരുമംഗലം, കൊല്ലം-തേനി ദേശീയപാതകൾക്ക് സമാന്തരമായി കടന്നുപോകുന്ന കൊല്ലം-ചെങ്കോട്ട അടുത്തടുത്തുള്ള റെയിൽവേ ഗേറ്റുകൾ ഒരേ സമയം നിത്യേന മുപ്പതോളം തവണയാണ് അടയ്ക്കുന്നത്. ഇതുമൂലം രണ്ട് ദേശീയപാതകളിലും മണിക്കൂറുകളോളം ഗതാഗതകുരുക്ക് ഉണ്ടാകുന്നു. 14 ജില്ലകളിലായി 27 മേൽപ്പാലങ്ങൾ അനുവദിച്ചതിൽ കുണ്ടറ മണ്ഡലത്തിൽ ഒരെണ്ണം പോലുമില്ല. മന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങൾ മണിക്കൂറുകളോളം പെരുവഴിയിൽ അകപ്പെടുന്ന ദുരവസ്ഥയ്ക്ക് മന്ത്രി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreകുളത്തൂപ്പുഴ പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം
കുളത്തൂപ്പുഴ: നിരന്തരം നാട്ടുകാര്‍ക്ക് ശല്യമായി മാറിയ സാമൂഹിക വിരുദ്ധരെ പിടികൂടാനെത്തിയ പോലീസിനെ സംഘം ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായിരുന്നു. ചോഴിയക്കോട് സിദ്ദിഖ് മൻസിൽ അടിമ എന്നുവിളിക്കുന്ന സിദ്ദിഖ്(29), രതീഷ് വിലാസത്തിൽ രജിൻ മോഹൻ എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ചോഴിയക്കോട് കവലക്ക് സമീപം മിൽപ്പാലം-മൂന്നുമുക്ക് പാത കേന്ദ്രീകരിച്ച് പ്രദേശവാസികളായ യുവാക്കൾ സംഘം ചേർന്ന് മദ്യപിക്കുകയും പരിസര വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ അസഭ്യം പറച്ചിലും ഏറ്റുമുട്ടലുകളും മറ്റുമായി ബഹളമുണ്ടാക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ റൂറല്‍ എസ്പി യോട് ഫോണില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് കുളത്തൂപ്പുഴ എസ്ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് അന്വേഷിക്കാനെത്തിയ പോലീസിന്റെ മൊബൈല്‍ഫോണ്‍ തട്ടിതെറിപ്പിച്ച് മദ്യകുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരെ കുത്താൻ ശ്രമിക്കുകയും…
Read Moreമന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ട സംഭവം; പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരിക്കിൽ അകപ്പെട്ട സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട പോലീസുകാരെ സർവീസിൽ തിരിച്ചെടുത്തു. മൂന്നു പോലീസുകാരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇവരെ സ്ഥലമാറ്റുകയും ചെയ്തു. പോലീസുകാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി പിൻവലിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ഹരിലാൽ, രാജേഷ്, എഎസ്ഐ നുക്യുദീൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാന്പുകളിൽ സന്ദർശനത്തിന് എത്തിയ എസ്പി ആർ. ഹരിശങ്കറിൻറെയും വാഹനങ്ങളാണ് ചക്കുവള്ളിക്ക് സമീപം വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്.
Read More