കരുനാഗപ്പള്ളി: പള്ളിക്കലാർ കരകവിഞ്ഞു നിരവധി വീടുകളിൽ വെള്ളം കയറി യതോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി രാത്രിയിൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറിയതിനാൽ കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കുകളിലായിനാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കരുനാഗപ്പള്ളിയിൽ തൊടിയൂർ വേങ്ങറ എൽ പിഎസ് ,പാവുമ്പാ അമൃത എൽ പി എസ്, എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയത്. വേങ്ങറ എൽ പിഎസിൽ 65 കുടുംബങ്ങളും പാവുമ്പ അമൃത എൽ പി എ സിൽ 135 കുടുംബങ്ങളുമാണുള്ളത്. അഗ്നിരക്ഷാ ടീമിന്റെ നേതൃത്വത്തിൽ തൊടിയൂർ ,പാവുമ്പ, ചുരുളി ഭാഗങ്ങളിൽ പള്ളിക്കലാറ് കരകവിഞ്ഞ് ഒഴുകി വെള്ളം കയറിയ കുടുംബങ്ങളെ സേനാംഗങ്ങൾ ലൈഫ് ജാക്കറ്റ് ലൈഫ് ബോയ് സ്ട്രക്ചർ എന്നിവയുടെ സഹായത്താൽ ആളുകളെ ചുമന്ന് കരക്കെത്തിച്ചു. എ എം ആരിഫ് എം പി, ആർ രാമചന്ദ്രൻ എം എൽ എ, തഹസിൽദാർ എൻ സാജിദ ബീഗം പഞ്ചായത്ത് പ്രസിഡന്റുമാരായ കവിക്കാട്ട്…
Read MoreCategory: Kollam
ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന പാഠമാണ് ഹിരോഷിമ-നാഗസാക്കി ദുരന്തം നൽകുന്നതെന്ന് എംപി
കൊല്ലം: വൈഎംസിഎ സൗത്ത് വെസ്റ്റ് ഇൻഡ്യ റീജിയൻ ഹിരോഷിമ – നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമാധാന വാരാചരണത്തിന്റെ സംസ്ഥാനതല സമാപനം കുരീപ്പള്ളി വൈഎംസിഎയിൽ നടന്നു.എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്ന സന്ദേശമാണ് ഹിരോഷിമ-നാഗസാക്കി ദുരന്തം നമുക്ക് നൽകുന്ന സന്ദേശമെന്നും രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ലഘൂകരിക്കണമെന്നും പുതിയൊരു സമാധാന സംസ്കാരത്തിന്റെ വക്താക്കളായി യുവതലമുറയെ മാറ്റിയെടുക്കുവാൻ സംഘടനകൾ കൂട്ടായി യത്നിക്കണമെന്നും എംപി പറഞ്ഞു. ബിഷപ് ഡോ.സ്റ്റാൻലി റോമൻ അനുഗ്രഹ പ്രഭാഷണവും മുൻ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യു സമാധാന സന്ദേശവും നൽകി. സംസ്ഥാന വൈസ് ചെയർമാൻ എ.കെ.സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി സമാധാന പ്രതിജ്ഞ ചൊല്ലി കൊടുത്തു.സബ് റീജിയൻ ചെയർമാൻമാരായ എം.തോമസ്കുട്ടി, കെ.ബാബുക്കുട്ടി, പി.എ.സജിമോൻ,സി.പി.ശാമുവേൽ, റവ.എസ്.ശിലാസ്, വൈഎംസിഎ പ്രസിഡന്റ് ജോൺ വർഗീസ് പുത്തൻപുര, ജയിംസ്…
Read Moreമഴക്കെടുതി :സഹായ പ്രവാഹം തുടരുന്നു;ദുരിതാശ്വാസ പ്രവർത്തനത്തിൽ വ്യാപാരികളുടെ പങ്കാളിത്തം ഉറപ്പാക്കും
കൊല്ലം: മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കൊല്ലത്ത് നിന്നുള്ള സഹായ പ്രവാഹം തുടരുന്നു. ആദ്യ ദിവസം രണ്ട് വാഹനങ്ങള്‍ നിറയെ സഹായ വസ്തുക്കളാണ് പുറപ്പെട്ടതെങ്കില്‍ ഇന്നലെ വാഹനങ്ങളുടെ എണ്ണം മൂന്നായി ഉയരുകയായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലേക്ക് വീണ്ടും ലോഡ് അയച്ചതിന് പുറമേ വയനാട്ടിലേക്കും വാഹനം അയക്കാനായി. ആവശ്യങ്ങള്‍ മുന്‍നിറുത്തി മുന്‍ഗണനാ ക്രമത്തില്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തയാറാക്കിയ പട്ടിക പ്രകാരമാണ് ആശ്വാസ വസ്തുക്കള്‍ പ്രധാന ശേഖരണ കേന്ദ്രമായ ടി. എം. വര്‍ഗീസ് ഹാളിലേക്ക് എത്തിക്കുന്നത്. ഏതൊക്കെയാണ് വേണ്ടതെന്ന് നേരിട്ടും സന്ദേശങ്ങള്‍ മുഖേനയും പ്രചരിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്. ക്ലീനിംഗ് മോപ്പ് – ബ്രഷ്, ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡര്‍, മാസ്ക്, ബക്കറ്റ്, കാലുറ എന്നിവയുടെ ആവശ്യകത നിലനില്‍ക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ 500ലധികം വരുന്ന കൂട്ടായ്മ സന്നദ്ധസേവനത്തിനായി സജീവമാണ്. കേന്ദ്രത്തിലേക്ക് എത്തിക്കുന്ന വസ്തുക്കള്‍ തരം തിരിക്കുന്നത് മുതല്‍ അവ…
Read Moreജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭവും സുനാമിയും; വ്യാജപ്രചാരണംനടത്തിയയാൾക്കെതിരെ സിറ്റിപോലീസ് കേസെടുത്ത്
കൊല്ലം : ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭവും സുനാമിയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്ന് പബ്ളിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും അറിയിപ്പ് ലഭിച്ചതായി സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയയാൾക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെ വ്യാജപ്രചരണം ശ്രദ്ധ യിൽപ്പെട്ടതിനെതുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻജോസഫിന്റെ നിർദ്ദേശാനുസരണം എസിപി പ്രതീപ്കുമാറിന്റെനേതൃത്വത്തിൽ, എസ്ഐ എം .മനോജ് , ബിജു ആർ, രാധാകൃഷ്ണപിള്ള എം എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിവരുന്നത്.
Read Moreകൊല്ലം ബോട്ട് ജെട്ടിയ്ക്ക് സമീപം കുമാരനാശാന്റെ വെങ്കല പ്രതിമ കൊല്ലത്ത്; അതിർത്തികല്ല് സ്ഥാപിച്ചു
കൊല്ലം : മഹാകവി കുമാരനാശാന്റെ എട്ടടി ഉയരമുള്ള വെങ്കല പ്രതിമ കൊല്ലത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊല്ലം ബോട്ട് ജെട്ടിയ്ക്ക് സമീപം സർക്കാർ അനുവദിച്ച ഭൂമിയിൽ അതിർത്തി നിർണയകല്ല് സ്ഥാപിച്ചു. കാവ്യകൗമുദി നിയമാനുസൃതം പാട്ടത്തുക ഒടുക്കി ഏറ്റെടുത്ത ഭൂമിയുടെ അതിർത്തി നിർണയിച്ച സ്ഥലത്ത് ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരും രക്ഷാധികാരി എം.ജി.കെ. നായരും ചേർന്ന് വ്യാപ്തി നിർണയകല്ല് (സർവേകല്ല്) സ്ഥാപിച്ച് പ്രതിമാനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊല്ലം ഇൻലാന്റ് നാവിഗേഷൻ അസി. എക്സി. എഞ്ചിനീയർ ജോയ് ജനാർദ്ദനൻ, വൈസ് പ്രസിഡന്റുമാരായ ബോബൻ നല്ലില, വിജയശ്രീമധു, ജോയിന്റ് സെക്രട്ടറിമാരായ മാന്പളളി ജി. ആർ. രഘുനാഥൻ, ചവറ ബെഞ്ചമിൻ ,വിജയശ്രീ മധു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാഹിത്യപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.
Read Moreമയക്കുമരുന്നിനും മദ്യത്തിനുമെതിരേ മാജിക്കുമായി മജീഷ്യൻ അശ്വിൻ പരവൂർ
കൊല്ലം: ലഹരിക്കും മയക്കുമരുന്നിനും എതിരേയുള്ള മജീഷ്യൻ അശ്വിൻ പരവൂരിന്റെ ബോധവത്ക്കരണ മാജിക് പ്രകടനമായ മിഴി നനയരുതേ എന്ന പരിപാടിയുടെ സീസൺ രണ്ടിന് കൊല്ലത്ത് തുടക്കമായി.ലഹരിക്ക് അടിമപ്പെട്ട വിദ്യാർഥിയുടെ ജീവിതകഥയാണ് മാജിക്കിലൂടെ അശ്വിൻ അവതരിപ്പിക്കുന്നത്. കൊല്ലം എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വെള്ളരി പ്രാവിനെ പറത്തി ജില്ലാ കളക്ടർ ഡോ.ബി.അബ്ദുൾ നാസർ നിർവഹിച്ചു. ലഹരിക്കെതിരായ സേഫ് കൊല്ലം പദ്ധതിയിൽ വിദ്യാർഥികൾക്ക് വഹിക്കാനുള്ളത് പ്രധാന പങ്കാണെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ മനസിൽ വിഷവിത്തുകൾ വിതറാൻ ഏറെ സാധ്യതയും സാഹചര്യവുമുള്ള കാലഘട്ടമാണിത്. അറിവുകൾ പോലെ തന്നെ തിരിച്ചറിവുകളും വളരെ പ്രധാനമാണെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. തുടർന്ന് അശ്വിൻ ലഹരിയുടെ ദൂഷ്യവശങ്ങൾ മാജിക്കിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ചടങ്ങിൽ എസ്എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്.രഞ്ജിത്ത്, പ്രഫ.കെ.സാംബശിവൻ,…
Read Moreപെരുമഴയത്തും ആയിരങ്ങളെത്തി; കാശ്മീരിൽ വെടിയേറ്റ് മരിച്ച സൈനികന് നാട് അന്ത്യാഞ്ജലി അർപ്പിച്ചു
ശാസ്താംകോട്ട: കാശ്മീരിൽ വെടിയേറ്റ് മരിച്ച സൈനികൻ പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കതിൽ വിജയകുമാറിന്റേയും ശ്യാമളയുടേയും മകൻ വിശാഖ് (22) ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിട. ഇന്നലെ രാവിലെ 10 ഓടെ ജന്മ നാട്ടിലെത്തിച്ച മൃതദേഹം ആദ്യം ഇദ്ദേഹം പഠിച്ച പോരുവഴി കമ്പലടി ഗവ. എൽ പി സ്കൂളിൽ പൊതു ദർശനത്തിന് വെച്ചു. 12ഓടെ വീട്ടിലെത്തിച്ചെങ്കിലും, ജനങ്ങളുടെ തിരക്ക് കാരണം ഒന്നിന് ശേഷമാണ് സംസ്കാരത്തിന്റെ നടപടികളിലേക്ക് നീങ്ങിയത്. പോലീസും തുടർന്ന് സൈനികരും അന്ത്യമോപചാരം അർപ്പിച്ചു. പിന്നീട് വീട്ടു വളപ്പിൽ തയാറാക്കിയ ചിതയിൽ സംസ്കരിച്ചു. ശക്തമായ മഴയിലും ആയിരങ്ങളാണ് ഇദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. കാശ്മീരിലെ ഉറി സെക്ടറിൽ സൈനികനായി സേവനമനുഷ്ഠിക്കവെയാണ് വിശാഖ് വെടിയേറ്റ് മരിച്ചത്.രണ്ട് വർഷം മുൻപാണ് വിശാഖ് ജോലിയിൽ പ്രവേശിച്ചത്. സഹോദരൻ വിമലും സൈനികനാണ്.കാശ്മീരിൽ വെടിയേറ്റ് മരിച്ച സൈനികൻ വിശാഖിന് അന്തിമോപചാരം അർപ്പിക്കാൻ…
Read Moreകാലവര്‍ഷം; അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ കളക്ടര്‍
കൊല്ലം: കാലവര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ജില്ലയില്‍ സുസജ്ജം. ആവശ്യമെങ്കില്‍ അയല്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനയാനങ്ങളും തയ്യാറാണെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കളക്ട്രേറ്റില്‍ 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. 0474-2794002, 2794004, 9447677800 എന്നീ നമ്പരുകളിലാണ് സഹായത്തിനായി ബന്ധപ്പെടേണ്ടത്. ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം റവന്യൂ – ഫയര്‍ഫോഴ്സ് – പോലീസ് വകുപ്പുകള്‍ക്കൊപ്പം ജലസേചന – ആരോഗ്യ- ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം. മണ്ണിടിച്ചില്‍ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി ജെ സിബി, കട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കും. ആറു താലൂക്കുകളിലും മുഴുവന്‍ സമയ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഒരു വീടു പൂര്‍ണമായും തകര്‍ന്നു . ആര്യങ്കാവ് ഇടപാളയത്തെ…
Read Moreബാർഹോട്ടലിലെ കൊലപാതകം; മൂന്നാം പ്രതിയും അറസ്റ്റിൽ;ഒന്നാം പ്രതി നേരത്തെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു
കൊല്ലം: ബീച്ചിനു സമീപമുള്ള ബാറിൽ രാജുആന്റണി എന്നയാളെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി യും അറസ്റ്റിലായി. ശക്തികുളങ്ങര മീനത്ത്ചേരിയിൽ മുക്കാട് കണക്കൻ തുരുത്തിൽ ജോളി ഭവനത്തിൽ ജോമാൻ ജോസ് (18) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന്റെ നിർദേശാനുസരണം കൊല്ലം അസി പോലീസ് കമ്മീഷണർ എ. പ്രതീപ്കുമാറിന്റ െനേതൃത്വത്തിൽ ഈസ്റ്റ് എസ്ഐ ആർ.രാജേഷ് , സബ് ഇൻസ്പെക്ടർ മനോജ് എം, അസി. സബ് ഇൻസ്പെക്ടർമാരായ രാജ്മോഹൻ, റഹൂഫ്, റോജി, സിവിൽ പോലീസ് ഓഫീസറായ എസ്.സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഒന്നാം പ്രതി പോലീസിൽ കീഴടങ്ങിയിരുന്നു.
Read Moreകൊല്ലത്ത് ട്രെയിനിൽനിന്ന് വീണ കാസർകോഡ് സ്വദേശിയായ യുവാവ് മരിച്ചു; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ്
കൊല്ലം :ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മരിച്ചു. കാസർകോഡ് സ്വദേശി മുഹമ്മദ് ഇർഫാൻ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെ കൊല്ലൂർവിള ഭരണിക്കാവ് റെയിൽവേ ക്രോസിന് സമീപമാണ് മുഹമ്മദ് ഇർഫാനെ ട്രെയിനിൽനിന്ന് വീണ നിലയിൽ കാണപ്പെട്ടത്. ഉടൻതന്നെ കൊല്ലം ജില്ലാആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സനൽകിയശേഷം വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. ഇർഫാൻ വീണുകിടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിലുണ്ടായിരുന്ന ആധാർകാർഡിൽനിന്നാണ് വിവരങ്ങൾ ലഭിച്ചത്. പോലീസ് വിവരമറിയിച്ചതിനെതുടർന്ന് രാവിലെതന്നെ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചതായാണ് വിവരം.
Read More