കൊല്ലം : കായലിൽ മത്സ്യം പിടിച്ചും കക്കാവാരിയും ഉപജീവനം നടത്തുന്ന പരന്പരഗാത മത്സ്യതൊഴിലാളികളോട് ഫിഷറീസ് മന്ത്രി വിവേചനം കാട്ടുന്നതായി ദേശീയ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സെക്രട്ടറി ജി.ലീലാകൃഷ്ണനും, ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസും സംയുക്ത പ്രസ്ഥാവനയിൽ ആരോപിച്ചു. തെക്കുംഭാഗത്ത് പരന്പരാഗത മത്സ്യതൊഴിലാളികൾക്ക് രജിസ്ട്രേഷൻ കാർഡ് ഉണ്ടായിട്ടും കായലിൽ കക്കവാരി വിറ്റ് ഉപജീവനം നടത്തി ജീവിതം നയിക്കാൻ കഴിയാത്ത കാലമായി മാറിയിരിക്കുന്നു. ഇടതുപക്ഷ സംഘടന അഷ്ടമുടികായലിൽ ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം സൊസൈറ്റിയിൽ അംഗങ്ങളായവർ മാത്രമെ കായലിൽ കക്കവാരാനും വിൽക്കാനും പറ്റുമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ലോക്കൽ കമ്മിറ്റിക്കാർ വാശിപിടിച്ച് പാവപ്പെട്ട ഉൾനാടൻ മത്സ്യതൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുന്നു അധികാരദുർവിനിയോഗം നടത്തി തൊഴിലാളികൾക്കെതിരെ കള്ളകേസുകൾ ഉണ്ടാക്കി ബുദ്ധിമുട്ടിക്കുന്നത് ഒഴുവാക്കി എല്ലാ വിഭാഗ മത്സ്യതൊഴിലാളികളേയും സംരക്ഷിക്കേണ്ട മന്ത്രി കുറെ കൂടി സുതാര്യമായിട്ട് ഇടപെടണമെന്നും കായലിൽ തൊഴിലാളികൾക്ക് ഉപജീവന സൗകര്യം ഏർപ്പാട് ചെയ്ത് അവരെ സംരക്ഷിക്കാൻ…
Read MoreCategory: Kollam
കിസാൻ സമ്മാൻ നിധി പദ്ധതി ;സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കർഷകർകരെ ഒഴിവാക്കുന്നു; ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി ബിജെപി
കൊല്ലം :കേന്ദ്ര സർക്കാർ കർഷകർക്കായി വർഷത്തിൽ നല്കി വരുന്ന കർഷക സമ്മാന നിധി കൃഷി ഓഫീസുകളിൽ അട്ടിമറിയ്ക്കപ്പെടുന്നത് തടയുവാനായി ജില്ലാ കളക്ടറും, കൃഷി വകുപ്പും ജില്ലയിലെ കൃഷിഭവനുകളിൽ ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കർഷകർക്ക് ആനുകൂല്യം നിക്ഷേധിക്കരുതെന്ന് നിർദേദശിച്ചിരിക്കുന്ന സാഹചര്യത്തിലും ,നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോഴും, കൃഷി ഓഫീസുകൾ അപേഷകൾ നിരസിക്കുകയും, ഗഡു ലഭ്യമാക്കുന്നത് താമസിപ്പിക്കുകയും ചെയ്യുന്നുവെന്നും, ഇതിനെതിരെ കിസ്സാൻ മോർച്ച നടത്തി വരുന്ന സമരങ്ങൾ ശക്തമാക്കുമെന്നും ോഗപിനാഥ് പറഞ്ഞു. കൊല്ലം ജില്ലാ കിസ്സാൻ മോർച്ച മെമ്പർഷിപ്പ് കാന്പയിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോപിനാഥ്. ഡിവൈഎഫ്ഐ യൂണീറ്റ് സെക്രട്ടറിയായിരുന്ന പത്തനാപുരം പിറവന്തൂരിലെ യുവകർഷകൻ അനീഷിന് ബിജെപി അംഗത്വം ഗോപിനാഥ് നല്കി. യോഗത്തിൽ ബിജെപി ജില്ലാ ജന:സെക്രട്ടറി വെള്ളിമൺ ദിലീപ്, സാഹിത്യ സാംസ്കാരിക സെൽ സംസ്ഥാന കൺവീനർ…
Read Moreപത്തനാപുരം മേഖലയിൽ ചിക്കൻപോക്സ് പടരുന്നു; സ്കൂളുകൾക്ക് മൂന്നുദിവസം അവധി
പത്തനാപുരം :കിഴക്കന്‍ മേഖലയില്‍ ചിക്കന്‍പോക്സ് പടരുന്നു.പിറവന്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രോഗം പടരുന്നത്.വിദ്യാര്‍ത്ഥികളിലുള്‍പ്പെടെ രോഗബാധ കണ്ടെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പും രംഗത്ത്.ഒരു സ്കൂളിലെ തന്നെ ഇരുപത്തിയൊന്നോളം വിദ്യാര്‍ത്ഥികളില്‍ രോഗം കണ്ടെത്തിയതോടെ അധ്യയനത്തിനും അവധി നല്കി. പിറവന്തൂര്‍ മോഡല്‍ യു.പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചിക്കന്‍പോക്സ് കണ്ടെത്തിയത്.ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ക്കൂളിന് അവധി നല്‍കിയത്. സ്ക്കൂളിലെ 21 കുട്ടികള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരനടപടിയ്ക്ക് ആരോഗ്യവകുപ്പ് മുന്‍കൈ എടുത്തത്.തിങ്കളാഴ്ച മുതലാണ് സ്ക്കൂളിന് അവധി. കുട്ടികളില്‍ ചിക്കന്‍പോക്സ് പരുന്നതിനെ തുടര്‍ന്ന് പിറവന്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്ധ്യ സുധാകര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സ്ക്കൂളിന് അവധി നല്‍കുകയായിരുന്നു.രോഗം അറിയാതെ കുട്ടികളില്‍ ആരോ ക്ലാസിലെത്തിയതാണ് രോഗാണുക്കള്‍ വ്യാപിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ എല്ലാം നീരിക്ഷണത്തിലാണ്.മറ്റ് കുട്ടികള്‍ക്കെല്ലാം പ്രതിരോധമരുന്നുകളും നല്കി.അടുത്ത തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും.ഈ…
Read Moreചെറുകിട വ്യാപാരികളെ ലക്ഷ്യം വച്ച് ചാത്തന്നൂരിൽ വീണ്ടും കൊളളപ്പലിശ സംഘം സജീവമാകുന്നു
ചാത്തന്നൂർ :ഒരു ഇടവേളക്ക് ശേഷം ചാത്തന്നൂരിലും പരിസരപ്രദേശങ്ങളിലും അമിതപലിശയ്ക്ക് പണം കൊടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ഊറാം വിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘം ചെറുകിട വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. ചെറിയ കച്ചവടങ്ങൾ നടത്തികൊണ്ടിരിക്കുന്ന വ്യാപാരികൾക്കാണ് കൂടുതലായി പണം നൽകുന്നത്. ദിവസ പിരിവ് , ആഴ്ച പിരിവ് ,മാസപിരിവ് എന്നിങ്ങനെ പണം പലിശക്ക് നൽകിയ ശേഷം കൊളള പലിശയാണ് ഇവർ വ്യാപാരികളിൽ നിന്നും വാങ്ങുന്നത്. പണം അടയ്ക്കാൻ നിവർത്തിയില്ലാതെ തവണ മുടങ്ങുന്പോൾ ബ്ലേഡ് മാഫിയ വ്യാപാരികളുടെ വീട്ടിലെത്തി സ്ത്രീകൾ ഉൾപ്പെടെയുളളവരെ ഭീഷണി പ്പെടുത്തുന്നതായും പരാതിയുണ്ട്. രാവിലെ 800 രൂപ നൽകിയാൽ വൈകുന്നേരം 1000 രൂപയായി മടക്കി നൽകണം. ചെറിയ കച്ചവടക്കാരും മത്സ്യകച്ചവടക്കാരുമാണ് ഇവരുടെ ഇര .നിവർത്തി കേട് കൊണ്ട് ഇവരുടെ കൈയ്യിൽ നിന്നും പണം കടം വാങ്ങിയാൽ ജീവിതാവസാനം വരെ കടക്കാരനായി തുടരും. പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഭീഷണിയും തുടർന്ന് കടയിലുള്ള…
Read Moreഒറ്റ അച്ഛനെ ഉള്ളൂ; കൊക്കിന് ജീവനുള്ളിടത്തോളം കോണ്‍ഗ്രസിനൊപ്പമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ
കൊല്ലം: ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ എന്നും കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാ രനായി തന്നെ അറിയപ്പെടുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ദിവസം മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് വിശദീകരണം എന്ന നിലയ്ക്കാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഇന്നുവരെ വഹിച്ച എല്ലാ പദവികളിലേക്കും കൈപിടിച്ചുയർത്തിയത് കോണ്‍ഗ്രസ് പാർട്ടിയാണ്. കോണ്ഗ്രസുകാരൻ എന്ന നിലയ്ക്ക് തന്നെ താൻ അറിയപ്പെടും എന്നതിൽ ആർക്കും സംശയം വേണ്ടെന്നും പ്രയാർ ഗോപാലകൃഷ്ണൻ
Read Moreഒന്നൊഴിയാതെ അപകടങ്ങൾ തുടരുന്നു; കൊല്ലം ബൈപാസിൽ കാറുമായി കൂട്ടിയിടിച്ച ആംബുലൻസ് തീപിടിച്ച് കത്തിയമർന്നു; ആംബുലൻസിലുണ്ടായിരുന്നവരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി പോലീസ്
കൊല്ലം: ബൈസ് പാസ് റോഡിൽ കാറിലിടിച്ച് മറിഞ്ഞ ആംബുലൻസ് കത്തിയമർന്നു. അതിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാലുപേരെ കൺട്രോൾ റൂം എഎസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷപ്പെടുത്തി. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തമാണ് ഒഴിവായത്. ഇന്ന് പുലർച്ചെ 4.30ഓടെ കല്ലുംതാഴത്താണ് സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് ജില്ലാആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. കൊട്ടാരക്കര സ്വദേശിയായ സെയ്ഫ് , ഭാര്യ റഹീല, ഇവരുടെ മകൻ എന്നിവരാണ് ഡ്രൈവറെ കൂടാതെ ആംബുലൻസിൽ ഉണ്ടായിരുന്നത്. രോഗബാധിതയായ റഹീലയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് കൊല്ലം ജില്ലാആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കൊല്ലത്തേക്ക് വരുന്നതിനിടയിൽ കല്ലുംതാഴത്തുവച്ച് എതിരെവന്ന കാറിൽതട്ടി ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു. വിവരമറിഞ്ഞ് മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി നാലുപേരെയും ആംബുലൻസിൽനിന്ന് രക്ഷിച്ച് ജീപ്പിൽകയറ്റി ആശുപത്രിയിലെത്തിച്ചു. നാലുപേരെയും ആംബുലൻസിൽ നിന്ന് രക്ഷപ്പെടുത്തിയ ഉടൻതന്നെ ആംബുലൻസ് തീപിടിച്ച് കത്തിയമർന്നു. അപകടത്തെ തുടർന്ന് ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ…
Read Moreവല്ലാത്ത പഴക്കം തന്നെ..! ഉദ്യോഗസ്ഥർ വരുന്നതറിഞ്ഞ് മാറ്റിയ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിച്ചു; മത്സ്യമാർക്കറ്റുകളിലെ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ
കരുനാഗപ്പള്ളി :ആരോഗ്യസുരക്ഷാ വിഭാഗത്തിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ മത്സ്യ മാർക്കറ്റുകളിൽ വരുംദിവസങ്ങളിലും പരിശോധന തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ പുഴുവരിച്ചമത്സ്യവും രാസവസ്തുക്കൾ കലർത്തിയ മത്സ്യവും ഉൾപ്പെടെ പിടിച്ചെടുത്തു നശിപ്പിച്ചു. ദേശീയപാതയിൽ കന്നേറ്റിക്കു സമീപമുള്ള മാർക്കറ്റ്, മൂന്നാംമൂട്, ആലുംമൂട് , പുതിയകാവ് എന്നീ മാർക്കറ്റുകളിലാണ് പരിശോധന നടന്നത്. കന്നേറ്റിക്ക് സമീപമുള്ള മത്സ്യ മാർക്കറ്റിൽ നിന്നും പുഴുവരിച്ചതും കാലപ്പഴക്കംചെന്നതുമായ 38 കിലോ മത്സ്യം പിടിച്ചെടുത്തു. പുതിയകാവ് മാർക്കറ്റിൽ പരിശോധന സംഘം എത്തുന്നതറിഞ്ഞ് പഴകിയ മത്സ്യങ്ങൾ ചാക്കിൽ കെട്ടി മാർക്കറ്റിനുള്ളിലെ ചെറിയ മുറിക്കുള്ളിലേക്ക് മാറ്റിയ നിലയിൽ കണ്ടെത്തി. ഇതും പരിശോധനാ സംഘം പിടിച്ചെടുത്തു.14 കിലോ മത്സ്യമാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.പുതിയകാവിലെ മാർക്കറ്റിൽ നിന്നും ഒരു കിലോ കരിമീൻ ഫോർമാലിൻ രാസവസ്തു കലർത്തിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇതും പരിശോധനാ സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങൾ നഗരസഭ അധികൃതർക്ക് കൈമാറി. മത്സ്യത്തിന്റെ സാമ്പിളുകൾ…
Read Moreസിലബസ് പഠിക്കുന്നത് പരീക്ഷകൾക്ക് മാത്രം; വായന സ്വപ്നങ്ങളും ചിന്തകളും സമ്മാനിക്കുമെന്ന് മുല്ലക്കര രത്നാകരൻ
കുണ്ട റ: വായന സ്വപ്നങ്ങളും ചിന്തകളും സമ്മാനിക്കുമെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഹൃദയത്തിൽ സ്വപ്നങ്ങൾ ഉണ്ടാകും. തലച്ചോറിൽ ചിന്തകൾ ഉണ്ട ാകും. അതിന് ബന്ധിപ്പിക്കാൻ സഹായിക്കുന്നത് പുസ്തകങ്ങളും പത്രങ്ങളുമാണ്. സിലബസ് പഠിക്കുന്നത് പരീക്ഷകൾക്ക് മാത്രമാണ്. പരീക്ഷയിൽ ജയിച്ചതുകൊണ്ട ് ജീവിതത്തിൽ ജയിക്കണമെന്ന് ഇല്ല. ജീവിതത്തിൽ ജയിക്കണമെങ്കിൽ ജീവിതം പഠിക്കണം. ജീവിതം പഠിക്കണമെങ്കിൽ പുസ്തകം വായിക്കുകയും ചുറ്റുപാടുകൾ മനസ്സിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുണ്ട റ എം.ജി.ഡി ഗേൾസ് ഹൈസ്കൂളിൽ നടപ്പാക്കുന്ന വായിച്ചുവളരാം പദ്ധതിയുടെ ഭാഗമായി മികച്ച വായനാകുറിപ്പ് തയ്യാറാക്കിയ ദേവിക അജിത്തിന് ക്യാഷ് അവാർഡും ട്രോഫിയും നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കണ്‍വീനർ ആർ.മോഹനൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം എം.ഗോപാലകൃഷ്ണൻ, കുണ്ട റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ…
Read Moreജനങ്ങൾ വികസനത്തിന് നൽകിയഅംഗീകാരമാണ് മോദിസർക്കാരെന്ന് അഡ്വ.ജെ.ആർ പദ്മകുമാർ
കൊല്ലം: ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടും ജനങ്ങൾ വികസനത്തിനൊപ്പം നിന്നതാണ് രണ്ടാം മോദി സർക്കാരെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: ജെ.ആർ പദ്മകുമാർ.ബി ജെ പി മെമ്പർഷിപ്പ് കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . അംഗത്വ വിതരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറിയപ്പോൾ അന്ന് പരിഹസിച്ചവർക്ക് രണ്ടാമതും ബി ജെ പി അധി കാരത്തിൽ എത്തിയപ്പോഴാണ് യാഥാർത്ഥ്യം മനസിലായത്. പ്രതിപക്ഷത്തിന്റെ കള്ളപ്രചരണത്തിന് ജനങ്ങൾ കൊടുത്ത ശിക്ഷ യാണ് ഇപ്പോൾ അനുഭവിക്കുന്നത് . അംഗത്വ വിതരണത്തിലൂടെ ബിജെപി വൻശക്തിയായ് കേരളത്തിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു .സി പി എം ,സി പി ഐ, കോൺഗ്രസ് , തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് പേർ ബി ജെ പിയിൽ അംഗത്വം എടുത്തു.ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി…
Read Moreഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മോദിസർക്കാർ കോർപ്പറേറ്റുകൾക്ക് അടിയറവ് വെച്ചെന്ന് പ്രതാപവർമ്മ തമ്പാൻ
കൊല്ലം : ഇന്ത്യയിലെ ഭീമൻ കോർപ്പറേറ്റുകളുടെ മാനസപുത്രനായ നരേന്ദ്ര മോദി നയിക്കുന്ന സംഘപരിവാർ സർക്കാർ ഇന്ത്യൻ സന്പദ് വ്യവസ്ഥയെ വൻകിട കോർപ്പറേറ്റുകൾക്ക് അടിയറവ് വച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര ബജറ്റെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപവർമ്മ തന്പാൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ദരിദ്രജനകോടികളെ കൂടുതൽ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും സാന്പത്തികപ്രതിസന്ധിയിലേക്കും നയിക്കാൻ മാത്രമേ ബജറ്റ് സഹായകമാവുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി വിചാർവിഭാഗ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി. ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എസ്. പ്രദീപ്, പ്രൊഫ. സാം പനംകുന്നേൽ, ജോണ്സണ് വൈദ്യൻ, ആർ. സുമിത്ര, പ്രൊഫ. പെട്രീഷ്യ ജോണ്‍, സാജു നെല്ലേപറന്പിൽ, അഡ്വ. ജി.കെ. മധു, മാത്ര രവി, എം.കെ. ജഹാംഗീർ, താഹിന. എസ് എന്നിവർ പ്രസംഗിച്ചു.
Read More