കൊട്ടാരക്കര: കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എംപി മുൻ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി) നേതാവുമായ ആർ.ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി കൂടി കാഴ്ച നടത്തി. കേരള രാഷ്ട്രീയത്തിലെ അതികായകനായ ആർ.ബാലകൃഷ്ണപിള്ളയെ കണ്ട് അനുഗ്രഹം വാങ്ങാൻ കൊടിക്കുന്നിൽ സുരേഷ് തയാറായത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചാ വിഷയമായി. രണ്ടു മുന്നണികളിലാണെങ്കിൽ പോലും പഴയ സൗഹൃദവും കടപ്പാടും മറക്കാതെ തനിക്ക് പുതിയ പദവി ലഭിച്ചപ്പോൾ അതിന്റെ ചുമതല ഏൽക്കുന്നതിന് മുന്‍പ് യുഡിഎഫിന്റെ സ്ഥാപക നേതാവായിരുന്ന ആർ.ബാലകൃഷ്ണപിള്ളയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ കൊടിക്കുന്നിൽ സുരേഷ് എംപി കാണിച്ച മാതൃകാപരമായ നടപടി രാഷ്ട്രീയ ഭേദമന്യേ എല്ലാവരിലും മതിപ്പുളവാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് കടപ്പാടുള്ള വ്യക്തിയാണ് ആർ.ബാലകൃഷ്ണപിള്ളയെന്നും യുഡിഎഫ് മുന്നണിയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അനുഭവമാണെന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു. ജനപ്രതിനിധി എന്ന നിലയിൽ തനിക്ക്…
Read MoreCategory: Kollam
രഞ്ജിത്ത് വധം; പുതിച്ചേരിയിൽ പിടിയിലായ പ്രതികളെ കൊല്ലെത്തെത്തിച്ചു; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകി പോലീസ്
കൊല്ലം :രഞ്ജിത് ജോൺസണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുകയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകുകയും ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇരവിപുരം സ്വദേശി മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, കുക്കു എന്ന പ്രണവ്, സംഘത്തോടൊപ്പം കഴിഞ്ഞിരുന്ന മിനി എന്നിവരെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കുന്നത്. ഇവരെ ഇന്നലെ രാത്രിയിലാണ് പുതുച്ചേരി പോലീസിന്റെ സഹായത്തോടെ കൊല്ലം പോലീസ് ലോഡ്ജിൽനിന്ന് പിടികൂടി കൊല്ലത്തെത്തിച്ചത്.സംഭവത്തിന് ശേഷം പരവൂർ കായലോരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പുതുച്ചേരിയിലേക്ക് കടന്നത് പുല്ലിച്ചിറ സ്വദേശിയുടെ കാറിലാണ്. മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തോടൊപ്പം കാറിന്റെ അന്വേഷണവും അന്വേഷണസംഘത്തിന് സഹായകമായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വിഷ്ണു, വിജേഷ്, റിയാസ്, ഉണ്ണി എന്നിവർ പിടിയിലായിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട എട്ടുപേരെയും പോലീസ് പിടികൂടി.ആദ്യം പിടികൂടിയവരിൽനിന്ന് പോലീസിന് ചില വിവരങ്ങൽ ലഭിച്ചെങ്കിലും അത് മുഖവിലയ്ക്കെടുത്തില്ല. തുടർന്നുള്ള അന്വേഷണങ്ങളിലാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.…
Read Moreക്രമസമാധാനത്തിന് മൈത്രി പദ്ധതിയുമായി പോലീസ്; പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച് കൊല്ലം സിറ്റി പോലീസ് പറയുന്നതിങ്ങനെ…
കരുനാഗപ്പള്ളി :പോലീസ് സബ് ഡിവിഷനിലെ റെസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന് നടപ്പാക്കുന്ന മൈത്രി പദ്ധതിക്ക് കരുനാഗപ്പള്ളിയിൽതുടക്കമായി. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കൊല്ലം സിറ്റി പോലീസാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൈത്രിയോഗങ്ങൾ ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്യും. യോഗത്തിൽ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് പ്രദേശത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പൊതുപ്രശ്നങ്ങൾ ഉന്നയിക്കാം. പോലീസ് ഇടപെട്ട്പരിഹരിക്കേണ്ട വിഷയങ്ങൾക്ക് പരിഗണന നൽകി ഉടനടി പരിഹാരം കാണുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടും. യോഗത്തിൽ ഉയരുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നത് വഴി ക്രമാസമാധാന പ്രശ്നങ്ങൾ വലിയ തോതിൽപരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുനാഗപ്പള്ളി പോലീസ് സബ് ഡിവിഷനിലെ ആദ്യയോഗം ടൗൺക്ലബ്ബിൽ ചേർന്നു. കൊല്ലം സിറ്റി…
Read Moreഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്നയാൾ ആത്മഹത്യാരംഗം മൊബൈൽ ഫോണിൽ പകർത്തി യുവാവ് തൂങ്ങി മരിച്ചു
കുളത്തൂപ്പുഴ: മൊബൈൽഫോണിൽ തൂങ്ങിമരണം പകർത്താൻ പാകത്തിൽ സെറ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി.കൈതക്കാട് മഠത്തിക്കോണം റിയാസ് മൻസിലിൽ നിഹാസി(30)നെ യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് തന്നെ മൊബൈലിൽ മരണരംഗങ്ങളുടെ വീഡയോചിത്രീകരിച്ച നിലയിൽ കുളത്തൂപ്പുഴ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുമായ് ഏറെ നാളായ് പിണങ്ങി കഴിയുകയായിരുന്നു നിഹാസ്. കുളത്തൂപ്പുഴ പോലീസ് മേൽ നടപടി സ്വീകരിച്ച് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.
Read Moreരഞ്ജിത്ത് ജോൺ വധം; പുതുച്ചേരിയിൽ പിടിയിലായി പ്രതികളെ ഇന്ന് കൊല്ലത്തെത്തിക്കും
കൊല്ലം :പേരൂർ സ്വദേശി രഞ്ജിത്ത് ജോണിനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പടെ നാലുപേർ തമിഴ്നാട്ടിലെ പുതുച്ചേരിയിൽ പിടിയിലായി.ഇവരെ ഇന്ന് വൈകുന്നേരത്തോടെ കിളികൊല്ലൂർ സ്റ്റേഷനിൽ എത്തിക്കും. മുഖ്യപ്രതി പാന്പ് മനോജ് എന്നറിയപ്പെടുന്ന മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, കുക്കു എന്നിവരെ കൂടാതെ ഉണ്ണിയുമായി അടുപ്പമുള്ള മിനിയുമാണ് പിടിയിലായത്. കിളികൊല്ലൂർ ക്രൈം എസ്ഐ അനിൽകുമാർ, ഷാഡോ പോലീസ് എസ്ഐ വിപിൻകുമാർ, ആർ.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുമായി പോലീസ് സംഘം കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംഘം പുതുച്ചേരിയിലുള്ള ഒരു ലോഡ്ജിൽ ഉള്ളതായി വിവരം ലഭിച്ചതിനെതുടർന്ന് പോലീസ് ലോഡ്ജ് വളഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിളെ ഇന്ന് രാത്രിയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
Read Moreപുനലൂര്‍ പോലീസ് സ്റ്റേഷന് പത്തുമണിക്കൂറിലധികം ഉപരോധിച്ച സംഭവം; പോലീസിന് ഗുരുതരവീഴ്ചയെന്ന് റിപ്പോർട്ട്
കൊല്ലം : അഞ്ചലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവും പിന്നാലെ പുനലൂര്‍ പോലീസ് സ്റ്റേഷന് പത്തുമണിക്കൂറിലധികം ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അഞ്ചല്‍ കോളേജ് ജംഗ്ഷനില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ മോദി പഞ്ച് ചലഞ്ച് നടത്താന്‍ തീരുമാനിക്കുകയും ഇതിന്റെ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. ഇതറിഞ്ഞെത്തിയ പോലീസ് പഞ്ച് ചലഞ്ചിനായ് തയാറാക്കിയ കോലം പിടിച്ചെടുത്തു എന്ന് മാത്രമല്ല അവിടെ ഉണ്ടായിരുന്ന എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. ഇത് പോലീസും അവിടെ ഉണ്ടായിരുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരും പകര്‍ത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു കേസ് എടുത്ത് ഒഴിവാക്കാമായിരുന്ന ഈ നടപടിയാണ് പിന്നീടുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കിയത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ അഞ്ചലില്‍ പ്രകടനം നടത്തി തിരികെവരവേ എതിര് ദിശയില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രകടനമായി എത്തി. പുനലൂര്‍ ഡിവിഷന്റെ കീഴിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസുകാര്‍…
Read Moreഅറ്റകുറ്റ പണികളുടെയും സിഗ്നൽ തകരാറുകളുടെയും പേരിൽ ട്രെയിനുകൾ വൈകുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം
കൊല്ലം : നാളുകൾ ഏറെയായിട്ടും അറ്റകുറ്റ പണികളുടെയും സിഗ്നൽ തകരാറുകളുടെയും പേരിൽ ട്രെയിനുകൾ വൈകുന്നത് യാത്രക്കാർകുണ്ടാകുന്ന കടുത്ത ബുദ്ധിമുട്ടുകൾ ചൂണ്ടികാട്ടി ജില്ലയിലുടനീളമുളള റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. മതിയായ ജീവനക്കാരുടെ അപര്യാപ്തതയും കാര്യക്ഷമമല്ലാത്ത കരാർ പണികളും മൂലം ട്രെയിനുകൾ നിരന്തരമായി വൈകുന്നതിനാൽ സ്ഥിരം യാത്രക്കാരടക്കമുളള യാത്രക്കാരുടെ ജീവിതക്രമവും ദൈനംദിന ബജറ്റും പാടെ തകർന്നിരിക്കുകയാണെന്നും അടിയന്തിരനടപടിയുണ്ടായി സമയക്രമം പാലിച്ച് ട്രെയിനുകൾ സർവീസ് നടത്തണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടു. സതേണ്‍ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വ്യാപകപ്രതിഷേധദിനം കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് സജീവ് പരിശവിളയും ശാസ്താംകോട്ടയിൽ ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെയും, സ്ഥിരം യാത്രക്കാരുടെയും, പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമയക്രമം നിശ്ചയിക്കാനുളള ജനകീയസമിതി രൂപീകരിക്കണമെന്നും സീസണ് ടിക്കറ്റ് യാത്രക്കാർക്കായി കൂടുതൽ ജനറൽ കന്പാർട്ട്മെന്റും ഡി റീസർവഡ് ബോഗികളും അനുവദിക്കണമെന്നും…
Read Moreനമുക്കുവേണ്ടി മണ്ണിനുവേണ്ടി; പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽ വനവൽക്കരണ പരിപാടിക്ക് തുടക്കമായി
കൊല്ലം : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വനം വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽ ചെടികൾ നട്ടു. നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ ഭാഗമായിട്ടാണ് തൈകൾ നട്ടത്.തേവർകാവ് വിദ്യാധിരാജ കോളേജിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ഫോറസ്ററ് റേഞ്ച് ഓഫീസർ എ.ബാബുരാജപ്രസാദ് കണ്ടൽച്ചെടി നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ വനമിത്ര സുമൻജിത്ത്മിഷ അദ്ധ്യക്ഷനായിരുന്നു. പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജീ.മഞ്ജുകുട്ടൻ,എൻ.എസ്സ്. എസ് പ്രോഗ്രാം ഓഫീസർ ദിലീപ്, സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ കെ. ഗോപകുമാർ, എസ്സ്. കെ. ജനീവ്, ആർ രാമചന്ദ്രൻ, എ. ആഷിഖ് കൗൺസിൽ ഭാരവാഹികളായ സാഹിർ വീവീസ്, സനീഷ് സച്ചു എന്നിവർ നേതൃത്വം നൽകി.
Read Moreകെഎസ്ആർടിസിയിലെ അശാസ്ത്രീയ പണിമുടക്ക് സമ്പ്രദായം; ഒക്ടോബർ 2 മുതൽ ആരംഭിക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് എഐടിയുസി
കൊട്ടാരക്കര : കെഎസ്ആർടിസിയിലെ അശാസ്ത്രീയമായ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഒക്ടോബർ 2 മുതൽ നടക്കുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ(എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയതോടെ ജീവനക്കാരുടെ ജോലിഭാരം വർദ്ധിച്ചിരിക്കയാണ്. എട്ട് മണിക്കൂർ ജോലി എന്നാണെങ്കിലും 12 മുതൽ 13 മണിക്കൂർവരെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നുണ്ട്. ഈ സമ്പ്രദായം തുടങ്ങിയത് മുതൽ ജീവനക്കാരുടെ യാത്രാക്ളേശവും രൂക്ഷമായിട്ടുണ്ട്. അടിയന്തിരമായി പരിഷ്കാരം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എസ്.ശിവകുമാർ, എസ്.അനീസ്, എം.ടി.ശ്രീലാൽ, ജാക്സൺ, എ.സുരേഷ് കുമാർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Read Moreകരുനാഗപ്പള്ളിയിൽ പൂവാലശല്യം രൂക്ഷമാകുന്നു; ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർഥിനികളെ ഉപദ്രപിച്ച രണ്ടുപേർ പോലീസ് പിടിയിൽ
കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർത്ഥിനികളെ നിരന്തരമായി ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ പിടിയിലായി. തൊടിയൂർ മഹാദേവർ കോളനിയിൽ ശ്യാം (20), വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. തൊടിയൂർ കല്ലേലിഭാഗത്തെ സ്കൂളിനു സമീപം ആളൊഴിഞ്ഞ വഴികൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ നിരന്തരമായി ശല്യം ചെയ്തു വരുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞ 15 ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നാക്രമിക്കാൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. പ്രത്യേകതരം ബൈക്കിൽ കറങ്ങി നടന്നാണ് പ്രതികൾ പെൺകുട്ടികളെ ശല്യം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.പ്രതികൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇവർക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കരുനാഗപ്പള്ളി എസ് ഐ ബി മഹേഷ്പിള്ളയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
Read More