നിർമാണ മേഖലയിൽ കഴിവുളളവരെ സൃഷ്ടിക്കുകയാണ് കണ്‍സ്ട്രക്ഷൻ അക്കാഡമിയുടെ ലക്ഷ്യം: മന്ത്രി

ചവറ: നിർമാണ മേഖലയിൽ കഴിവുളളവരെ സൃഷ്ടിക്കുക എന്നതാണ് ചവറയിലെ കണ്‍സ്ട്രക്ഷൻ അക്കാഡമി കൊണ്ട ുദേശിക്കുന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കണ്‍സ്ട്രക്ഷൻ അക്കാഡമിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ചവറയിലെ കണ്‍സ്ട്രക്ഷൻ അക്കാഡമിയുടെ നിർമാണ ഫ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക രാഷ്ട്രങ്ങളോട് കിട പിടിക്കത്തക്ക തരത്തിൽ ചവറയിലെ കണ്‍സ്ട്രക്ഷൻ അക്കാഡമിയെ മാറ്റിയെടുക്കാനുളള ശ്രമത്തിലാണ് സർക്കാർ. വ്യത്യസ്തമായ രീതീയിൽ പ്രവർത്തിക്കുന്ന ഒരു അക്കാഡമിയായി ഇത് മാറും. ലോകത്തെ പുതിയ ടെക്നോളജി പുതുതലമുറയെ പഠിപ്പിക്കാൻ സഹായിക്കുന്ന വിധത്തിലുളളതാണ് ഇവിടുത്തെ പഠന രീതി. തൊഴിൽ വകുപ്പിന് കീഴിലായായിരുക്കും ഇതിന്‍റെ നിയന്ത്രണം. നാടിന്‍റെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരിക്കണം എല്ലാവരും പെരുമാറേണ്ടേ ത്. വികസന പ്രവർത്തനങ്ങളിൽ വിവാദങ്ങൾ കൊണ്ട ുവരുന്നത് ശരിയായ പ്രവണതയല്ല.അക്കാഡമിയയുടെ പ്രവർത്തനം തുടങ്ങിക്കഴിയുന്പോൾ എന്തെല്ലാം പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടാൽ പരിഹരിക്കും. ഇരുപത്തിമൂന്നിന് മുഖ്യമന്ത്രി കണ്‍സ്ട്രക്ഷൻ അക്കാഡമി നാടിന് സമിർപ്പിക്കുമെന്നും മന്ത്രി…

Read More

സൗദി അറേബ്യയില്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു; 23 വരെ ഓൺലൈൻവഴി അപേക്ഷ സ്വീകരിക്കും

കൊല്ലം: സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍മാരെയും റേഡിയോഗ്രാഫര്‍മാരെയും തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ (പുരുഷന്‍മാര്‍ മാത്രം) നാല് ഒഴിവുകളില്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്. റേഡിയോഗ്രാഫര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും നാല് ഒഴിവുകള്‍ വീതമുണ്ട്. റേഡിയോഗ്രാഫിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും സി.റ്റി/എം.ആര്‍.ഐ മേഖലയില്‍ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 23 നകം [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കണം.വിശദവിവരങ്ങള്‍ www. norkaroots.net എന്ന വെബ്‌സൈറ്റിലും 18004253939, 0471-2333339 എന്നീ ഫോണ്‍ നമ്പരികളിലും ലഭിക്കും.

Read More

രാത്രിയിൽ വീടുകയറി  ആക്രമണം; യുവതിക്ക്  പരിക്ക് ; അക്രമികൾ വീട് തല്ലിത്തകർത്തു; കരുനാഗപ്പള്ളിയിൽ നടന്ന സംഭവമിങ്ങനെ…

കരുനാഗപ്പള്ളി: വീടുകയറിയുള്ള ആക്രമണത്തിൽ വീട്ടമ്മയായ യുവതിക്ക് പരിക്കേറ്റു. അക്രമികൾ വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തു .തഴവ കടത്തൂർ തടായിൽ വീട്ടിൽ ഷറഫുദീന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു അക്രമണം നടന്നത്. രാത്രിയിൽ എത്തിയ അക്രമികൾ വീടിന്‍റെ ജനൽ ഗ്ലാസുകൾ തകർത്ത ശേഷം വീടിന്‍റെ കതക് ചവിട്ടി തുറന്നു അകത്ത് കടക്കാൻ ശ്രമിക്കുമ്പോൾ യുവതി കതക് തള്ളി അടച്ചു പിടിച്ച കൊണ്ട് നിൽക്കുമ്പോൾ വീണ്ടും അക്രമികൾ ചവിട്ടി തുറക്കുകയായിരുന്നു. യുവതി മറിഞ്ഞു വീണതിനെ തുടർന്നാണ് പരിക്ക്. പരിക്കേറ്റ ഷറഫുദീന്‍റെ ഭാര്യ ഫാത്തിമി (36)യെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ യുവതിയും പന്ത്രണ്ടുവയസുകാരനായ മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് . ഫാത്തിമി കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

അമ്മയെ തലോടാൻ മടിക്കുന്നതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് അബ്ദുസമദ് സമദാനി

തേവലക്കര : മക്കൾക്ക് രക്ഷിതാക്കളായ അച്ഛനേയും അമ്മയേയും തലോടാൻ സാധിച്ചാൽ ഒരു നാട്ടിലും വൃദ്ധ സദനങ്ങൾ ഉണ്ടാകില്ലെന്ന് എം.പി അബ്ദു സമദ് സമദാനി അഭിപ്രായപ്പെട്ടു. തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച മിതേര പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തിൽ അമ്മയെ തലോടാൻ മക്കൾ മടിക്കുന്നതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. ഏറ്റവും വലിയ സർവകലാശാലയാണ് അമ്മ. പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ അമ്മയും അച്ഛനുമായി അധ്യാപകർ മാറണം. ജീവിത ഗന്ധിയായ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണം. സഹോദരങ്ങള കൊല്ലാൻ വേണ്ടിയുളള ആയുധപ്പുരകളായി കലാലയങ്ങൾ മാറുന്നത് നാടിന് നല്ലതല്ല. വർഗീയത ഉടലെടുക്കുന്നത് അറിവില്ലായ്മയിൽ നിന്നാണ്.കുഞ്ഞുങ്ങളെ ശിക്ഷിക്കാനുളള ഇടങ്ങളായി വിദ്യാലയങ്ങൾ മാറരുത്. വടിയെടുക്കാതെ സ്നേഹത്തോടെയുളള ശിക്ഷണം നൽകിയാൽ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും എന്നും സമദാനി പറഞ്ഞു. ചടങ്ങിൽ പ്രഥമാധ്യാപിക എൽ.ലീന, ഉപപ്രഥമാധ്യാപകൻ എ. ആൾട്രിൻ,സ്കൂൾ…

Read More

മത്സ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം കൊണ്ടുവരും: ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മത്സ്യത്തിന്‍റെ ലേലത്തിലും വിപണനത്തിലും കാലോചിത മാറ്റം വരുത്താനും ഗുണനിലവാരം ഉറപ്പാക്കാനുമായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദേശീയ മത്സ്യദിനാഘോഷത്തിന്‍റെ ഉദ്ഘാടനവും മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും കൊല്ലം സിഎസ്ഐ കണ്‍വന്‍ഷന്‍ ഹാളിൽ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മത്സ്യോത്പാദനം ഗണ്യമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 68,000 ഹെക്ടര്‍ വിസ്തൃതിയില്‍ ജലാശയങ്ങള്‍ ഉണ്ടെങ്കിലും അതിന്‍റെ 20 ശതമാനം മാത്രമാണ് മത്സ്യകൃഷിക്കായി ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്ഥലത്തേക്കു കൂടി കൃഷി വ്യാപിപ്പിക്കാനുള്ള സാഹചര്യമൊരുക്കാനാണ് തീരുമാനം. കൃഷിയിടങ്ങളില്‍ ഇടവിളയായി മത്സ്യകൃഷി പരീക്ഷിക്കാനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തും. പരമാവധി ജലാശയങ്ങള്‍ മീന്‍വളര്‍ത്തലിനായി ഉപയോഗിക്കുക വഴി അവയുടെ സംരക്ഷണം കൂടി ഉറപ്പാക്കാനാകും. പഞ്ചായത്തുകള്‍ മത്സ്യകൃഷി വ്യാപനത്തിന് മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം. മത്സ്യഭവനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്. സീഡ് ആക്ട് നടപ്പിലാക്കുക വഴി മത്സ്യക്കുഞ്ഞുങ്ങളുടെ ഉദ്പാദന വര്‍ധനയും ഗുണനിലവാരവും ഉറപ്പാക്കാനാകും.…

Read More

കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും, മലയോര മേഖലയിലും അതി തീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടര്‍ച്ചയായ മഴ മൂലം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള്‍ റൂമുകള്‍ 24 മണിക്കുറുംവെള്ളിയാഴ്ച വരെ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക.…

Read More

എല്ലാ പഞ്ചായത്തിലും ഇനി കാര്‍ഷിക കര്‍മസേനകളെന്ന്  മന്ത്രി വി.എസ്. സുനില്‍കുമാര്‍

കൊല്ലം: സംസ്ഥാനത്ത് കാര്‍ഷിക സമൃദ്ധി ഉറപ്പാക്കാനായി കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ കാര്‍ഷിക കര്‍മസേനയ്ക്കായി ഏര്‍പ്പെടുത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുന്നൂറ് കാര്‍ഷിക കര്‍മസേനകള്‍ കൂടി പുതുതായി രൂപീകരിക്കുകയാണ്. സേനകളുടെ പരിശീലനത്തിനായി 10 ലക്ഷം രൂപ വീതം നല്‍കും. പഞ്ചായത്തു തോറും സസ്യാരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ബ്ലോക്ക് തലത്തില്‍ ആഗ്രോ സര്‍വീസ് സെന്‍ററുകളും തുറക്കും. വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കാന്‍ പഞ്ചായത്ത്തലത്തില്‍ എക്കോ ഷോപ്പുകള്‍ വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു. കീടനാശിനി ഉപയോഗം പകുതിയലധികം കുറയ്ക്കാനായിട്ടുണ്ട്. കീടനാശിനികള്‍ കണ്ടെത്താനുള്ള ലാബ് സൗകര്യം ഒരുക്കിയതുവഴിയാണ് നിയന്ത്രണം സാധ്യമാക്കാനായത്. നെല്‍കൃഷി 2,20,000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനും ഉദ്പാദനം 80,000 മെട്രിക്ക് ടണ്ണായി ഉയര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞു. പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി വിജയിപ്പിക്കാന്‍…

Read More

 പുതു തലമുറ ലഹരിയുടെ വലയിൽ;  കരുനാഗപ്പള്ളിയിൽ കഞ്ചാവ് മാഫിയാ സംഘം  സജീവം;  ലഹരി വസ്തുക്കൾ കടത്തൻ 16 നും 25 നും ഇടയിൽ പ്രായമുള്ള കുട്ടികൾ

കരുനാഗപ്പള്ളി: പുതു തലമുറയെ വലവീശി പിടിച്ച് താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ സംഘം സജീവം. മദ്യ ഉപയോഗത്തേക്കാൾ ചെറുപ്പക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് കഞ്ചാവ് ഉൾപ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളെയാണ്.ജില്ലയിൽ കഞ്ചാവ് കൃഷി നടത്താൻ കഴിയാതെ വന്നതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ മാഫിയ സംഘങ്ങൾ ലഹരി വസ്തുക്കൾ കടത്തൻ ഉപയോഗിക്കുന്നത് 16 നും 25 നും ഇടയിൽ പ്രായമുള്ളവരെയാണ്. ഏറെയും പിടിയിലാകുന്നവരിൽ അധികവും വിദ്യാർഥികളും, യുവാക്കളുമാണെന്ന് പോലീസും, എക്സൈസ് ഉദ്യോഗസ്ഥരു വ്യക്തമാക്കുന്നത്. ഇരകളാകുന്നവർക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണെന്ന് പിടിക്കപ്പെടുന്നവർ പറയുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരിൽ അധികവും ലഹരിക്ക് അടിമയാവുകയാണ് പതിവ്. തമിഴ്നാട്ടിലെ അതിർത്തി ഗ്രാമമായ കമ്പത്തും, തേനിയിലുമായി കഞ്ചാവ് സ്റ്റോക്ക് ചെയ്തിരിക്കുകയാണെന്നണ് സുചന. ഇതിനായി വൻ മാഫിയ സംഘം തന്നെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും ആർക്ക് വേണമെങ്കിലും യഥേഷ്ടം കഞ്ചാവ് ലഭിക്കും. ഒരു കിലോയ്ക്ക് 5000 മുതൽ 6000 രൂപ…

Read More

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി 28 ഏക്കറിലധികം പരന്ന് കിടക്കുന്ന ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതി

കൊല്ലം: ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സാധ്യതകളുടെ വാതില്‍ തുറന്ന് ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന് സമീത്തുള്ള ചിറയിലാണ് വിപുലമായ ടൂറിസം പദ്ധതി സജ്ജമായിരിക്കുന്നത്. ചിറയുടെ മാത്രം വിസ്തൃതി 28 ഏക്കറിലധികം വരും. ബോട്ടിംഗാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. കൂട്ടികള്‍ക്കായുള്ള പാര്‍ക്ക്, ലഘു ഭക്ഷണ കൗണ്ടറുകള്‍, മരങ്ങള്‍ക്ക് ചുറ്റിനുമുള്ള ഇരിപ്പിടങ്ങള്‍, പടവുകള്‍, വിശ്രമ സൗകര്യങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു. വിശാലമായ വാഹന പാര്‍ക്കിംഗ് സ്ഥലവുമുണ്ട്. ജി. എസ് ജയലാല്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടും ടൂറിസം വകുപ്പിന്‍റെ ഫണ്ടുമാണ് ഇതിനായി വിനിയോഗിച്ചത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു. തിരുവോണത്തിന് മുന്‍പ് പദ്ധതി സമര്‍പ്പിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. രണ്ടാം ഘട്ടമായി പദ്ധതി വിപുലീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. സുഭാഷ് പറഞ്ഞു.

Read More

സെലൽഫ് ഇ… ഇന്ത്യയിലെ ആദ്യ സെൽഫ് ഡ്രൈവിംഗ് വീൽ ചെയർ വികസിപ്പിച്ച് അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർഥികൾ 

കൊല്ലം: അമൃത വിശ്വ വിദ്യാപീഠത്തിലെ മൂന്നു അവസാന വർഷ ബിടെക്ക് വിദ്യാർഥികൾ പ്രഫസറുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ സെൽഫ് ഡ്രൈവിങ് വീൽ ചെയർ വികസിപ്പിച്ചു.ഉപയോക്താവിനെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സ്വയം നിയന്ത്രണത്തിലൂടെ തടസങ്ങൾ ഒഴിവാക്കി സുരക്ഷിതമായി എത്തിക്കാൻ കഴിവുള്ള വീൽ ചെയറാണ് വികസിപ്പിച്ചിരിക്കുന്നത്. സെൽഫ്-ഇ എന്ന് പേരിട്ടിരിക്കുന്ന വീൽ ചെയർ സ്വയം നാവിഗേഷനായി റോബോട്ടിക്ക് ഓപറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. സ്മാർട്ട്ഫോണ്‍ ആപ്പിലൂടെ ലേസർ സെൻസർ ഉപയോഗിച്ച് ചുറ്റുപാടുമുള്ള സ്ഥലത്തേക്ക് നീങ്ങുന്നതും അല്ലാത്തതുമായ വസ്തുക്കളുടെ വിവരങ്ങൾ ഉൾപ്പടെയുള്ള ഒരു ഭൂപടം സ്വയം തയാറാക്കിയാണ് ഇത് സാധ്യമാക്കുന്നത്. ഉപയോക്താവ് മാപ്പിലെ ആവശ്യമുള്ള സ്ഥലത്ത് തൊടുന്പോൾ വീൽ ചെയർ തനിയെ അവിടേയ്ക്കു നീങ്ങുന്നു. വില കൂടിയ സെൽഫ് ഡ്രൈവിങ് വീൽ ചെയറുകൾ ഇറക്കുമതി ചെയ്യാനാകുമെങ്കിലും അമൃതയിലെ വിദ്യാർഥികൾ വികസിപ്പിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയിൽ താഴെ മാത്രം മാത്രം ചെലവു വരുന്നതാണ്. സാങ്കേതിക…

Read More