നാട്ടുകാര്‍ അറിഞ്ഞില്ലായിരുന്നെങ്കില്‍..! ജോലി വാഗ്ദാനം നൽകി യുവതിയെ കൊല്ലത്തേയ്ക്ക്‌ വിളിച്ചു വരുത്തി; പിന്നെ യാത്ര ബുള്ളറ്റില്‍; യുവതിയെ മാനഹാനിപ്പെടുത്തിയയാൾ അറസ്റ്റിൽ

കൊല്ലം: ജോലി വാഗ്ദാനം നൽകി യുവതിയെ വിളിച്ചു വരുത്തി മാനഹാനിപ്പെടുത്തിയ കേസിൽ യുവാവ് അഞ്ചാലുമ്മൂട് പോലീസിന്‍റെ പിടിയിലായി. തൃക്കടവൂർ കുരീപ്പുഴ കല്ലുവിള കിഴക്കതിൽ ജോസ് വില്ലയിൽ ജോസ്ഫ് പോൾ (48) ആണ് അഞ്ചാലുമ്മൂട് പോലീസിന്‍റെ പിടിയിലായത്. എറണാകുളം സ്വദേശിനിയായ യുവതിയെ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളുടെ ബുള്ളറ്റിൽ അഞ്ചാലുമ്മൂട് കുരീപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ട് പോയി. അവിടെവച്ച്‌ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിനെത്തുടർന്ന് യുവതി ബഹളം വക്കുകയും തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയും ആയിരുന്നു. പോലീസെത്തി യുവതിയെ വനിതാ സ്റ്റേഷനിൽ രാത്രി പാർപ്പിക്കുകയും യുവതിയുടെ പരാതിയിൽ അഞ്ചാലുമ്മൂട് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൊല്ലം എസിപി ജി.ഡി വിജയകുമാറിന്‍റെ നിർദേശാനുസരണം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്പെക്ടർ ദേവരാജന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ ശബ്ന, ജയപ്രകാശ് എസ് സിപിഒ മാരായ അനൂജ്, രാജി എന്നിവർ…

Read More

കുട്ടിയ്ക്ക്‌ ട്യൂഷന് പോകാൻ മടി, പിൻഭാഗത്ത് വേദന ! മാതാപിതാക്കള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടി; ട്യൂഷൻ ടീച്ചർ ലക്ഷ്മി കുടുങ്ങി; സംഭവം കൊല്ലം പരവൂരില്‍

പരവൂർ: ട്യൂഷൻ ടീച്ചർ നാലാം ക്ലാസ് വിദ്യാർഥിനിയായ പിഞ്ചുകുട്ടിയെ മാരകമായി മർദിച്ച ട്യൂഷൻ അധ്യാപിക പൂതക്കുളം സ്വദശിനി ലക്ഷ്മിയ്ക്കെതിരെ പരവൂർ പോലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും പരവൂർ ഇൻസ്പെക്ടർ എ.നിസാർ പറഞ്ഞു. പൂതക്കുളം ലച്ചു നിവാസിൽ ജയചന്ദ്രന്‍റെ മകൾ ജയലക്ഷ്മി (12)യെയാണ് പഠിച്ചില്ലായെന്ന കാരണത്താൽ ചൂരൽ പ്രയോഗം നടത്തി പിൻ കാൽ തുടയുൾപ്പടെ അടിച്ചു പൊട്ടിച്ചത്. നാലാം ക്ലാസ് വിദ്യാർഥിനിയായ ജയലക്ഷ്മിയെ കോവിഡ് കാലമായതിനാൽ സ്കൂളിലെപഠനം ശരിയായവിധത്തിൽ നടക്കാത്തതിനാൽ തൊട്ടയൽവാസിയായ ലക്ഷ്മിയുടെ വീട്ടിൽ ട്യൂഷൻ പഠിയ്ക്കാനായി അയയ്ക്കുകയായിരുന്നു. ഇവരുടെ എട്ടാം ക്ലാസുകാരിയായ മൂത്ത കുട്ടിയും നേരത്തേ തന്നെ അവിടെ പഠിയ്ക്കാൻ പോയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇളയ കുട്ടിയായ ജയലക്ഷ്മിയേയും പഠിയ്ക്കാൻ വിട്ടു തുടങ്ങിയത്. എന്നാൽ ഏതാനും ദിവസം മുൻപ് കുട്ടി ട്യൂഷന് പോകാൻ മടി കാണിക്കുകയും പിൻഭാഗത്ത് വേദന അനുഭവപ്പെടുന്നതായും…

Read More

പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി! പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയ യുവതി പി‌ടിയിൽ; പുനലൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പുനലൂർ : പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പുനലൂർ സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒമ്പതും അഞ്ചും വയസുള്ള രണ്ട് കുട്ടികളുടെ മാതാവുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30)ആണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചിന്നുവിന്‍റെ ഭർത്താവ് ജോലി സംബന്ധമായി പൂനയിൽ ആണ്. ചിന്നു കഴിഞ്ഞ ഒരു വർഷത്തിലധികമായി പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ു. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ വീട്ടിൽനിന്നിറങ്ങി കാമുകനോടൊപ്പം പോകുകയായിരുന്നു. തുടർന്ന് ഭർത്താവിന്‍റെ അച്ഛൻ പുനലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി വിനോദിന്‍റെ നിർദേശാനുസരണം പോലീസ് തൃശൂരിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്.

Read More

ഡോ.എ.യൂനുസ് കുഞ്ഞ്! ഉറവ വറ്റാത്ത കാരുണ്യത്തിന് ഉടമ; രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും എളിമയും ലാളിത്യവും വച്ചുപുലർത്തിയ നേതാവ്‌ 

കൊല്ലം: രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും എളിമയും ലാളിത്യവും വച്ചുപുലർത്തിയ നേതാവായിരുന്നു അന്തരിച്ച ഡോ.എ.യൂനുസ് കുഞ്ഞ്. ഉറവ വറ്റാത്ത കാരുണ്യത്തിന് ഉടമയായിരുന്ന അദ്ദേഹം മഹാനായ മനുഷ്യ സ്റ്റേഹി കൂടിയായിരുന്നു അദ്ദേഹം. വാക്കിലും പ്രവർത്തിയിലുമുള്ള ആത്മാർഥത അദ്ദേഹത്തിന്‍റെ മുഖമുദ്രയായിരുന്നു. സഹായം തേടി എത്തുന്ന ഒരാളെ പോലും ഒരിക്കലും നിരാശനാക്കി മടക്കി അയച്ചിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായി വലിയൊരു സൗഹൃദവലയം തന്നെ യൂനുസ് സാഹിബിന് ഉണ്ടായിരുന്നു. ജീവിതാന്ത്യം വരെയും ഈ ബന്ധങ്ങൾ നിലനിർത്താനും അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു. 1969-ൽ വിമോചന സമരകാലത്ത് സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗം കേട്ടാണ് യൂനുസ്‌കുഞ്ഞ് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. നേരത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് വീരേന്ദ്രകുമാര്‍, അരങ്ങില്‍ ശ്രീധരന്‍, കെ.കെ അബു തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കൊല്ലത്തെ ലീഗ് നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് തിരുവനന്തപുരത്ത് എത്തി സി.എച്ചിനെ കണ്ടു. അദ്ദേഹം യുനുസ്‌കുഞ്ഞിനെ ഹരിത രാഷ്ട്രീയത്തിന്റെ…

Read More

ജീവനക്കാരുടെ ഗ്രൂപ്പ്  ഇൻഷുറൻസ് കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു കെഎസ്ആർടിസി

  പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരുടെ ഗ്രൂപ്പ് (പേഴ്സണൽ ആക്സിഡന്‍റ് ) ഇൻഷുറൻസ് (ജിപിഎഐഎസ് ) സ്കീമിൽ ചേരാനുള്ള തീയതി മാർച്ച് 31വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവായി. സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി കഴിഞ്ഞ സിസംബർ 31 – ന് അവസാനിച്ചിരുന്നു. ഇതിന് ശേഷവും സർവീസിൽ കയറുന്നവർക്ക് കൂടി അപകട ഇൻഷുറൻസിന്‍റെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി സംസ്ഥാനമ്പർക്കാർ 2022 മാർച്ച് 31- വരെ കാലാവധി ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് കെഎസ്ആർടിസി ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസിൽ ചേരാനുള്ള സമയ പരിധി ദീർഘിപ്പിച്ചു കൊണ്ട് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയത്. കെഎസ്ആർടിസി ജീവനക്കാർക്കും നിബന്ധനകൾക്ക് വിധേയമായി സ്കീമിൽ അംഗത്വമെടുക്കാനും പ്രീമിയം തുക അടയ്ക്കുന്നതിനും വേണ്ടിയാണ് മാർച്ച് 31- വരെ കാലാവധി…

Read More

പകരം ഡ്യൂട്ടിയ്ക്ക് എത്തിയ സെബാസ്റ്റ്യൻ പോയത് മരണത്തിലേക്ക്! അപകടം വിരല്‍ചൂണ്ടുന്നത് ക്വാറിയിലെ സുരക്ഷ വീഴ്ച

അഞ്ചല്‍ : ഇട്ടിവ പഞ്ചായത്തിലെ ചെറുകുളം നാടിനെ നടുക്കി ഇന്നലെ നാലോടെയാണ് ദുരന്തവാര്‍ത്ത പുറംലോകം അറിയുന്നത്. പ്രദേശത്തെ സുപരിചിതനും അപകടം നടന്ന ചെറുകുളം കരിങ്കല്‍ ക്വാറിയിലെ ടിപ്പര്‍ലോറിയിലെ ഡ്രൈവറുമായ സെബാസ്റ്റ്യൻ ജോണിന്‍റെ മരണം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. ക്വാറിയിലെ ടിപ്പറിലെ ഡ്രൈവറായ സെബാസ്റ്റ്യൻ ജോണ്‍ ക്വാറിയിലെ പാത നനയ്ക്കുന്ന വെള്ളവുമായി എത്തിയ ലോറിയുടെ ഡ്രൈവറായത് ഒരു ദിവസത്തേക്ക് മാത്രം. ടാങ്കര്‍ ലോറി ഡ്രൈവര്‍ അവധിയായതിനാലാണ് സെബാസ്റ്റ്യൻ ജോണ്‍ താല്‍ക്കാലികമായി ലോറി എടുത്തത്. വൈകുന്നേരം നാലോടെ വെള്ളവുമായി ഇറക്കം ഇറങ്ങിവന്ന ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എടുത്തിട്ട മണ്ണില്‍ നിര്‍മിച്ച പാതയാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ബ്രേക്ക് നഷ്ടമായ ലോറി പാതയ്ക്ക് സമീപം വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ചുനിര്‍ത്താനുള്ള ശ്രമം ഉണ്ടായെങ്കിലും വിഫലമായി. തുടര്‍ന്ന് പാതക്ക് വശത്തായി സ്ഥാപിച്ചിരുന്ന ടിന്‍ഷീറ്റ് കൊണ്ടുള്ള വേലി തകര്‍ത്ത്…

Read More

ജീവനക്കാരില്ല: കെഎസ്ആർടിസിയിൽ സർവീസ് റദ്ദാക്കലും വരുമാന നഷ്ടവും വർധിക്കുന്നു

  പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ അഭാവം മൂലം ബസ് സർവീസുകൾ റദ്ദാക്കേണ്ടിവരുന്നു. ഇതു മൂലം വരുമാനത്തിൽ കാര്യമായ നഷ്ടം ഉണ്ടാകുന്നു. ദക്ഷിണമേഖലയിൽ ഇന്നലെ 150 ലധികം സർവീസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്. ലാഭകരമായ സർവീസുകളുടെ പട്ടികയിൽപ്പെടുന്ന എ, ബി വിഭാഗങ്ങളിൽപ്പെട്ട സർവീസുകളും മുടങ്ങി . എന്നാൽ ലാഭകരമല്ലാത്ത സർവീസുകൾ അയച്ചതായും കണ്ടെത്തി.സർവീസുകൾ റദ്ദാക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ യൂണിറ്റ് അധികൃതർക്ക് നിർദ്ദേശം നല്കി. ഓപ്പേറേറ്റിംഗ് വിഭാഗം ജീവനക്കാരെ കൊണ്ട് നിർബന്ധമായും 20 ഫിസിക്കൽ ഡ്യൂട്ടി ചെയ്യിക്കണം. 2019 -ൽ ഓപ്പറേറ്റ് ചെയ്തിരുന്നതും എ, ബി, പൂളിൽപ്പെടുന്നതുമായ ഷെഡ്യൂളുകൾ യാതൊരു കാരണവശാലും റദ്ദാക്കരുത്. യൂണിറ്റുകളിൽ പ്രതിദിനം അവലോകന യോഗം ചേർന്ന് അടുത്ത ദിവസത്തെ ഷെഡ്യൂളുകൾ നടത്തുന്നതിന് തയാറെടുപ്പുകൾ നടത്തണം. ലഭ്യമായ ജീവനക്കാരെ പരമാവധി പ്രയോജനപെടു ത്തി സർവീസുകൾ മുടക്കമില്ലാതെ നടത്തണം. ജീവനക്കാരുടെ കുറവുണ്ടെങ്കിൽ…

Read More

അന്ന് താക്കീത് നല്‍കി വിട്ടയച്ചു, പക്ഷേ ഇപ്പോള്‍ വീണ്ടും..! ഉപദ്രവം അസഹനീയമായപ്പോൾ സംരക്ഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കി; മകന്‍ കുടുങ്ങി

കൊല്ലം: മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിച്ച മകൻ പോലീസ് പിടിയിലായി. മയ്യനാട് വലിയവിള രാജൂ നിവാസിൽ രാജൂ (36) ആണ് പോലീസ് പിടിയിലായത്. മദ്യപിച്ചും ലഹരി മരുന്നുകൾ ഉപയോഗിച്ചും ഇയാൾ മാതാപിതാക്കളായ രാജൻ (80), പ്രഭാവതി (77) എന്നിവരെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഉപദ്രവത്തെ തുടർന്ന് ഇവർ അയൽ വീടുകളിൽ അഭയം തേടുകയാണ് പതിവ്. ഇരവിപുരം പോലീസിൽ കഴിഞ്ഞ വർഷം നൽകിയ പരാതിയിൽ പോലീസ് ഇയാളെ പിടികൂടിയെങ്കിലും അച്ഛൻ രാജന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. തുടർന്നും ലഹരിയുടെ സ്വാധീനത്തിൽ മാതാപിതാക്കളെ ഉപദ്രവിച്ച് വന്ന ഇയാൾ കഴിഞ്ഞ ദിവസം അവരെ മർദിച്ച് വീട്ടിൽ നിന്നും പുറത്താക്കി. അയൽവാസികളുടെ സഹായത്തോടെ കരുനാഗപ്പളളി വവ്വാക്കാവിലെ അഭയകേന്ദ്രത്തിലേക്ക് ഇവർ മാറുകയായിരുന്നു. ഉപദ്രവം അസഹനീയമായപ്പോൾ സംരക്ഷണം ആവശ്യപ്പെട്ട് ഇവർ കൊല്ലം ആർഡിഒക്കും, തുടർന്ന് ഇരവിപുരം പോലീസിലും പരാതി നൽകി. പോലീസ് ഇയാളെ വീട്ടിൽ നിന്നും…

Read More

കുരങ്ങുകൾ കൂട്ടമായി ചത്ത നിലയില്‍! വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം ശരിയോ ?

അഞ്ചല്‍ : കുരങ്ങുകൾ കൂട്ടമായി ചത്ത നിലയില്‍. വനം വകുപ്പ് അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന ആനക്കുളം ഭാഗത്താണ് കുരങ്ങുകളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തിയത്. ആനക്കുളം കുടുക്കത്ത്പാറ ഇക്കോ ടൂറിസത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ രണ്ട് പുരയിടങ്ങളിലായി 9 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജുവിന്‍റെ നേതൃത്വത്തിലുള്ള വനപാലകര്‍ മൃതദേഹം വനം വകുപ്പില്‍ നിന്നുള്ള വെറ്ററിനറി സര്‍ജന്‍റെ സഹായത്തോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറവ് ചെയ്തു. വൈദ്യുതാഘാതമേറ്റതാണ് കുരങ്ങുകള്‍ കൂട്ടമായി ചാകാന്‍ ഇടയാക്കിയതെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്കായി ഇവയുടെ സാമ്പിളുകള്‍ പാലോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതേസമയം വന്യമൃഗ വേട്ടയ്ക്കായി ഒരുക്കിയ…

Read More

നവ മാധ്യമങ്ങളിൽ അശ്ലീല ചിത്രം തിരഞ്ഞവർ പിടിയിൽ ! അശ്ലീലം തെരഞ്ഞ സിം കാര്‍ഡ് ആരുടെയൊക്കെയാണെന്ന് അറിയാമോ…?

കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്‍റർ നെറ്റിൽ തെരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകളും. നാല് അസിസ്റ്റന്‍റ് കമ്മീഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ ഇരുപത്തിരണ്ട ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയും പങ്കുവയ്ക്കുകയും ചെയ്ത പതിനേഴോളം ഡിജിറ്റൽ ഉപകരണങ്ങളാണ് പോലീസ് പിടച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചത്. കൊല്ലം സിറ്റി പരിധിയിൽപ്പെട്ട കൊല്ലം വെസ്റ്റ്, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പളളി, ചവറ, തെക്കുംഭാഗം അഞ്ചാലുമ്മൂട്, കൊട്ടിയം, കരുനാഗപ്പളളി എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് പതിനാല് കേസുകളിലായി മൊബൈൽ ഫോണ്‍, ലാപ്പ്ടോപ്പ്, ഡസ്ക്ടോപ്പ്, വൈഫൈ ഡോംഗിൾ, സിംകാർഡുകൾ തുടങ്ങിയ പതിനേഴ് ഉപകരണങ്ങളാണ് പിടികൂടിയത്. സൈബറിടങ്ങളിൽ കുട്ടികളെ സംബന്ധിച്ച അശ്ലീലം തെരഞ്ഞവരാണ്…

Read More