കൊട്ടാരക്കര: നീലേശ്വരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒരു കുടുംബത്തിലെ നാലു പേരുടെയും സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഒരുമിച്ചുചുണ്ടുറങ്ങിക്കഴിഞ്ഞവർ ഒറ്റച്ചിതയിൽ എരിഞ്ഞടങ്ങുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. നൂറു കണക്കിനാളുകളാണ് ഇവരെ അന്ത്യയാത്രയാക്കാൻ എത്തിച്ചേർന്നിരുന്നത്. നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (56) തൂങ്ങി മരിച്ച നിലയിലും ഭാര്യ അനിത (48), മക്കളായ ആദിത്യ രാജ് (24), അമൃതാ രാജ് (20) എന്നിവരെ വെട്ടേറ്റ് മരിച്ച നിലയിലും തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് കണ്ടെത്തിയത്. പോലീസ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. ഇന്നലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. അര മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ നൂറുകണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലടക്കം വിവിധ തലങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നിഹിതരായിരുന്നു. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ ചിതയിലായിരുന്നു നാലു പേരുടെയും സംസ്കാരം നടത്തിയത്.…
Read MoreCategory: Kollam
കൊട്ടാരക്കരയിലെ കൊലപാതകങ്ങളും ആത്മഹത്യയും! നിലവിളി ശബ്ദം പോലും പുറത്തു വന്നിട്ടുമില്ല; ദുരൂഹതകൾ ബാക്കി
കൊട്ടാരക്കര: അമ്മയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ട സംഭവത്തിലെ ദുരൂഹതകളഴിക്കാൻ പോലീസിന്റെ തീവ്രശ്രമം. ബന്ധുക്കളിൽ നിന്നും പ്രദേശവാസികളിൽ നിന്നും മൊഴി ശേഖരിച്ചു വരുന്ന പോലീസ് കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചുവരുന്നു. കൊട്ടാരക്കര നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (56), ഭാര്യ അനിത (48), മക്കളായ ആദിത്യ രാജ് (24), അമൃതാ രാജ് (20) എന്നിവരാണ് ഇന്നലെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അനിതയും മക്കളും വെട്ടേറ്റു മരിച്ച നിലയിലും രാജേന്ദ്രൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. കൊലപാതകങ്ങൾക്കും ആത്മഹത്യക്കു മുള്ള കാരണങ്ങൾ ബന്ധുക്കൾക്കും നാട്ടുകാർക്കും അജ്ഞാതമാണ്. കടബാധ്യത മൂലം രാജേന്ദ്രൻ ഭാര്യയെയും മക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കൂടുതൽ അന്വേഷണങ്ങളും ശാസ്ത്രീയ പരിശോധനകളും പോലീസ് നടത്തി വരുന്നത്. വീടു നിർമ്മാണത്തിന് സഹകരണ ബാങ്കിൽ…
Read Moreഅടുപ്പം മുതലാക്കി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; 20കാരൻ അറസ്റ്റിൽ
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കൽ ചെമ്പൻ പൊയ്കയിൽ പുതുവൽ പുത്തൻ വീട്ടിൽ ശ്രീരാജ് (20) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീരാജ് പെൺകുട്ടി യുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപൊളിച്ചടുക്കൽ തീരുന്നില്ല; കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറെ മാറ്റി; കൺട്രോൾ റൂം നിർത്തലാക്കി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സിയിലെ വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.ടി.സുകുമാരനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പെൻഷൻ ആന്റ് ഓഡിറ്റ് വിഭാഗത്തിൽ ഡപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറായാണ് പകരം നിയമനം നല്‍കിയിരിക്കുന്നത്. ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയ്ക്കാണ് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇടത്തരം ജീവനക്കാരുടെയും കീഴ്ത്തട്ടിലെയും ജീവനക്കാരുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച അധികാരം കൂടി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയുള്ള മുഹമ്മദ് അൻസാരിക്ക് നല്‍കിയിട്ടുണ്ട്. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നും എം.ടി.സുകുമാരനെ മാറ്റിയതെന്നാണ് സിഎംഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. പെൻഷൻ ആന്റ് ഓഡിറ്റ് വിഭാഗത്തിൽ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറായി പ്രവർത്തിച്ചിരുന്ന അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എം.എസ്.ബിന്ദുവിനെ ആ ചുമതലയിൽ നിന്നൊഴിവാക്കി, അതേ…
Read Moreവിദ്യാർഥികളുടെ യാത്ര പ്രശ്നം ; സ്കൂളുകൾക്ക് വേണ്ടി 220 ബസുകൾ ഒരുക്കി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: സ്കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാർഥികൾക്ക് വേണ്ടി 220 ബസുകൾ ഒരുക്കി കെ എസ് ആർ ടി സി കാത്തിരിക്കുന്നു. കോർപ്പറേഷന്റെ 94 ഡിപ്പോകളിലും സ്കൂൾ ബോണ്ട് ( ബസ് ഓൺ ഡിമാന്റ്) സർവീസ് നടത്താൻ ബസുകൾ അനുവദിച്ചിട്ടുണ്ട്. ഓരോ ഡിപ്പോയ്ക്കും ഒന്നു മുതൽ ഏഴ് ബസുകൾ വരെയാണ് സ്കൂൾബോണ്ട് സർവീസിനായി അനുവദിച്ചിരിക്കുന്നത്. മാസത്തിൽ 20 ദിവസം നാല് സർവീസ് വീതം നടത്താൻ ദൂരം കണക്കാക്കി തുക നേരത്തെ തന്നെ കെ എസ് ആർ ടി സി നിശ്ചയിച്ച് അറിയിച്ചിരുന്നു. ജില്ലാ പൂളിലുള്ള പാർക്കിംഗ് സെന്ററുകളിൽ നിന്നും ഡിപ്പോകളിലെ വർക്ക്ഷോപ്പുകളിൽ നിന്നുമാണ് യുണിറ്റുകളിലേയ്ക്ക് ബസ് അനുവദിച്ചിരിക്കുന്നത്. ഓർഡിനറി ബസുകളാണ് സ്കൂൾ ബോണ്ട് സർവീസിന് വിട്ടുകൊടുക്കുന്നതെങ്കിലും തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകൾക്ക് ജൻറം, നോൺ എസി ഫ്രണ്ട് എഞ്ചിൻ ബസുകൾ അത്യാവശ്യത്തിന് ഉപയോഗിക്കാം. എന്നാൽ റിസർവ് പുളിൽ നിന്നും…
Read Moreപൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് രണ്ടു വിദ്യാർഥികൾ മരിച്ചു! സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു…
കൊല്ലം: വാക്കനാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് രണ്ടു വിദ്യാർഥികൾ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. ഇരുവരും കരിക്കോട് ടികെഎം എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ്. നെടുമൺകാവ് കൽച്ചിറ പള്ളിക്ക് സമീപമായിരുന്നു അപകടം. സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു. പാലക്കാട് വിളയൂർ ചിറക്കൽ പാടശേഖരത്തിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. പൂളക്കപ്പറമ്പിൽ അബൂബക്കർ (64) ആണ് മരിച്ചത്. പൊട്ടിവീണ കമ്പിയിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് പോലീസ് നിഗമനം.
Read Moreകാമകിങ്കരന്റെ കൈയാങ്കളികൾ! പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചു; വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
ചാത്തന്നൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിലായി. ചാത്തന്നൂർകാരം കോട് കണ്ണേറ്റ പൊയ്കയിൽ പുത്തൻവീട്ടിൽ സജീവാ (20) ണ് പിടിയിലായത്. പ്രണയാഭ്യർത്ഥനയുമായി ഈയാൾ നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയും ശല്യം ചെയ്യുന്നത് വിലക്കുകയും ചെയ്തിരുന്നു. ഈ വിരോധത്തിലാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിൽ കയറി പെൺകുട്ടിയെ ഉപദ്രവിച്ചത്. പരിസരവാസികളും രക്ഷിതാക്കളും ചേർന്ന് പെൺകുട്ടിയെ ഈയാളിൽ നിന്നും രക്ഷപ്പെടുത്തി. തുടർന്ന് പോലിസിൽ പരാതി നല്‍കുകയായിരുന്നു. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പോലീസ് സജീവിനെ അറസ്റ്റ് ചെയ്തു. ഈയാൾക്കെതിരെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനും പോക്സോ നിയമപ്രകാരവും കേസ്സെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഭാര്യയെ തൂമ്പകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് കുടങ്ങി! തടസം പിടിക്കാന്‍ ചെന്ന സ്വന്തം മാതാവിന്റെ ശരീരത്തില്‍ ചൂട് വെള്ളം ഒഴിച്ചു; ഇങ്ങനെയൊക്കെ ചെയ്യാനുള്ള കാരണം…
കൊട്ടാരക്കര : ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം തൂമ്പ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ പുത്തൂർ പോലീസ് അറസ്റ്റു ചെയ്തു. തേവലപ്പുറം കണ്ണങ്കോട് സുരേഷ് ഭവനിൽ സുഭാഷ് (40 )നെയാണ് അറസ്റ്റു ചെയ്തത് .കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിന്റെ ആധാരം പണയം വെക്കാൻ നൽകാത്തതിലുള്ള വിരോധമാണ് ഭാര്യയെ ആക്രമിക്കാൻ കാരണം. അക്രമം കണ്ടു തടസം പിടിക്കാൻ ചെന്ന സ്വന്തം മാതാവിന്റെ ശരീരത്തിലും പ്രതി ചൂട് വെള്ളം ഒഴിച്ച് പൊള്ളിലേൽപ്പിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ഇതിനു മുന്‍പ് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിലും അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാണിച്ച കേസിലും പ്രതിയാണ് സുഭാഷ് . കൊടും അക്രമവാസനയുള്ള സുഭാഷിനെ പുത്തൂർ എസ്എച്ച്ഒ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽപ്രിൻസിപ്പൽ എസ്ഐ ജയേഷ് , എസ് ഐ മാരായ ഭാസി, നന്ദകുമാർ, എഎസ്ഐ സന്തോഷ് ,വിനോദ്,…
Read Moreആത്മഹത്യ വിവരം മറച്ചുവച്ച് സംസ്കാരം നടത്തി! മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു; ദുരൂഹതയെന്ന് ബന്ധുക്കള്‍; വിശദീകരണം കേട്ട് ഞെട്ടരുത്…
അഞ്ചല്‍ : തൂങ്ങിമരിച്ചയാളുടെ മൃതദേഹം പോലീസിനെ അറിയിക്കാതെ മറവു ചെയ്ത സംഭവത്തില്‍ കേസെടുത്ത് പോലീസ്. അഞ്ചല്‍ തടിക്കാട് സ്വദേശി ബദറുദീന്റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒന്നും നടത്താതെ രഹസ്യമായി കബറടക്കിയത്. ഇക്കഴിഞ്ഞ 23 നാണ് ബദറുദ്ദീനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. എന്നാൽ തൂങ്ങി മരിച്ച വിവരം മറച്ചുവച്ച ബന്ധുക്കള്‍ സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് മൃതദേഹം തടിക്കാട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കം നടത്തി. ഇതറിഞ്ഞ ബദറുദ്ദീന്റെ സഹോദരി ഷാഹിദ ഉന്നത പോലീസ് അധികാരികള്‍ക്കും, ജില്ല കളക്ടര്‍ക്കും നല്കിയ പരാതിയെ തുടർന്നാണ് കബറക്കം നടത്തിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പോലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ പതിനൊന്നോടെ പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ്, അഞ്ചൽ സിഐ കെ.ജി ഗോപകുമാർ , എസ്ഐ ജ്യോതീഷ് കുമാർ, പുനലൂര്‍ തഹസീല്‍ദാര്‍ എന്നിവരുടെ സാനിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു.…
Read Moreകൊട്ടിയത്തു നിന്നും കാണാതായ യുവതികളെ ബംഗളൂരുവിൽ കണ്ടെത്തി; 18 കാരിയായ യുവതി മിശ്രവിവാഹിത, കൂട്ടുകാരിയും വിവാഹിത
കൊട്ടിയം: കാണാതായ വിദ്യാർഥിനികളും വിവാഹിതരുമായ യുവതികളെ പോലീസ് ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ സ്ഥിരീകരിച്ച ശേഷമാണ് പോലീസ് സംഘം ബംഗളൂരുരിലേക്ക് തിങ്കളാഴ്ച പുറപ്പെട്ടത്. ഇവരെ കാണാതായ ശേഷം അമ്പതിലധികം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കാണാതായ 23-ന് രാവിലെ 11 ഓടെ പരവൂർ, കാപ്പിൽ ഭാഗത്ത് ഇവരുടെ ഫോൺ ടവർ ലൊക്കേഷൻ കാണിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഇവരെക്കുറിച്ച കാര്യമായ വിവരമൊന്നും ലഭിച്ചതുമില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവരുടെ ഫോൺ പ്രവർത്തിക്കുകയും ടവർ ലൊക്കേഷൻ വ്യക്തമാവുകയും ചെയ്തത് പോലീസിന് ആശ്വാസമായി. ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പോലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇരുവരും മേഡലിംഗ് രംഗത്ത് സജീവമാണെന്നും ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവർ പോയതെന്നും കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റെൻ പറഞ്ഞു. കൊല്ലത്തെ…
Read More