റാന്നി: പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാൻ യുവാവിന്റെ ശ്രമം. യുവാവ് പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളജിൽ നടന്ന പ്രണയ കൊലപാതക കേസിനു പിന്നാലെയാണ് വെച്ചൂച്ചിറയിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയേയും ഒപ്പം മാതാവിനേയും മർദ്ദിച്ചതായും പോലീസിൽ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി ചരള ഓലിയ്ക്കപ്ലാവിൽ ആഷിഖ് അഷ്റഫ് (26)നെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷത്തോളം പെണ്‍കുട്ടിയുമായി യുവാവിനു പ്രണയമുണ്ടായിരുന്നതായി പറയുന്നു. എന്നാൽ പ്രണയത്തിൽ നിന്നും പെണ്‍കുട്ടി പിൻമാറിയതോടെയാണ് യുവാവ് പ്രശ്നമുണ്ടാക്കിയത്. ഇന്നലെ എരുമേലിയിൽ വച്ച് കണ്ട ഇരുവരും ഇക്കാര്യം സംസാരിച്ചതിനു ശേഷം പെണ്‍കുട്ടി ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തുകയായിരുന്നു. ഇതിനു പിന്നാലെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരോടു പെണ്‍കുട്ടിയുമായുള്ള പ്രണയ വിവരം അറിയിക്കുകയും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പറയുകയും ചെയ്തു.…
Read MoreCategory: Kollam
ഭർത്താവുമായി വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി; പിന്നീട് ക്രൂരമായ മർദ്ധനവും; യുവതിയുടെ പരാതിയിൽ യുവാവ് പിടിയിൽ
കൊല്ലം :യുവതിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ആൾ പോലീസ് പിടിയിലായി. ഓയൂർ തച്ചക്കോട് മനങ്ങാട് അൽതാഫ് മൻസിലിൽ അൽതാഫ് (23) ആണ് പോലീസ് പിടിയിലായത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞ് വരുന്ന നാല് വയസുളള കുട്ടിയുടെ അമ്മയായ യുവതിയുമായി ഇയാൾ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയത്തിലായത്. തുടർന്ന് ഇയാൾ വിവാഹ വാഗ്ദാനം നൽകി കേരളപുരത്തും കരിക്കോടുമുളള വീടുകളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരവേയും ഇയാൾ അവിടെ വച്ചും ഇവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കിളികൊല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreകോട്ടയത്തുനിന്നു രണ്ട് ട്രെയിൻ സർവീസുകൾ; നിലന്പൂരിലേക്കും നാഗർകോവിലിലേക്കും
തിരുവനന്തപുരം: കോട്ടയത്തു നിന്നു നിലന്പൂരിലേക്കും നാഗർകോവിലിൽ നിന്നു കോട്ടയത്തേക്കും പ്രതിദിന ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ ആറിനും ഏഴിനുമായാണ് സർവീസുകൾ ആരംഭിക്കുന്നത്. പൂർണമായും റിസർവേഷൻ കോച്ചുകളാണ് രണ്ട് ട്രെയിനുകളിലുമുള്ളത്. നാഗർകോവിൽ ജംഗ്ഷനിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ഒക്ടോബർ ആറിനാണ് ആരംഭിക്കുന്നത്. 06366 നന്പർ ട്രെയിൻ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് രാത്രി 7.35നു കോട്ടയത്തെത്തും. ഏഴിനാണ് നിലന്പൂർ കോട്ടയം സ്പെഷൽ ട്രെയിൻ ആരംഭിക്കുക. കോട്ടയത്തുനിന്നു രാവിലെ 5.15നു പുറപ്പെടുന്ന ട്രെയിൻ (നന്പർ 06326) ഉച്ചയ്ക്ക് 11.45ന് നിലന്പൂരിലെത്തും. നിലന്പൂരിൽനിന്നു തിരിച്ചും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.10നു തിരിക്കുന്ന ട്രെയിൻ രാത്രി 10.15നു കോട്ടയത്തെത്തും. ട്രെയിനുകളിൽ പത്തു റിസർവേഷൻ കോച്ചുകൾക്കു പുറമേ രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്. എരണിയേൽ, കുളിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം സെൻട്രൽ, പേട്ട, കൊച്ചുവേളി, കഴക്കൂട്ടം, കണിയാപുരം, മുരിക്കംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ,…
Read Moreആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച കേസ്! ഒളിവിൽ പോയ പ്രതികൾ കൊല്ലത്ത് പിടിയിൽ
കൊല്ലം: ഒരാഴ്ചമുന്പ് ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശി നിശാന്ത് (28), കടയ്ക്കാവൂർ സ്വദേശി റോയി(26) എന്നിവരാണ് കൊല്ലത്ത് പിടിയിലായത്. കൊല്ലം ബീച്ചിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടയിലാണ് ഒരാൾ പിടിയിലായത്. ബൈക്ക് കസ്റ്റഡിയിൽ ഇവരിൽ ഒരാൾ സഞ്ചരിച്ച ബൈക്കുംപോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ സന്ധ്യയോടെയാണ് ഇയാളെ പിടികൂടിയത്. റോയിയെആലപ്പുഴയിൽനിന്ന് രാത്രിയിൽ പോലീസ് പിടികൂടുകയായിരുന്നുവെന്നാണ് ലഭിച്ചവിവരം. ഇരുവരും നിരവധി സ്ത്രീകളുടെ മാലപൊട്ടിച്ചെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരെ ആലപ്പുഴ പോലീസിന് കൈമാറും. ഒരാഴ്ച മുന്‍പാണ് കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ആരോഗ്യപ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം. സിസിടിവി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കു നേരെയായിരുന്നു അതിക്രമം. ഇതിനിടെ പൊലീസ് പട്രോളിംഗ് വാഹനം…
Read Moreലഫ്റ്റനന്റ് കേണൽ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് ; കൊല്ലം സ്വദേശിയെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു
കണ്ണപുരം: ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ അഭിനയിക്കാൻ ചാൻസ് തരാമെന്നും പറഞ്ഞു നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ കൊല്ലം സ്വദേശി ബിജു തോമസ് ഏബ്രഹാമി (49) നെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ആരോൺ ദേവരാഗ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ബിജു അറിയപ്പെടുന്നത്. സിനിമ പ്രൊഡ്യൂസർ ചമഞ്ഞും എഡിജിപിയായ മനോജ് ഏബ്രഹാം തന്റെ ബന്ധുവാണെന്നും പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ച് പണം കൈക്കലാക്കിയ ബിജു തോമസ് ഏബ്രഹാം ആണ് കഴിഞ്ഞ ദിവസം റിമാൻഡിലായത്. 2016-ൽ സിനിമാ നിർമിക്കാനെന്ന് പറഞ്ഞ് കണ്ണപുരം സ്വദേശി മനു കൃഷ്ണനിൽനിന്ന് മൂന്നര ലക്ഷം വാങ്ങി പറ്റിച്ച് കടന്നുകളഞ്ഞ കേസിൽ റിമാൻഡിലായ ബിജു കണ്ണൂർ സബ് ജയിലിലാണുള്ളത്. കൊല്ലം സ്വദേശിയായ ബിജു മിലിറ്ററി ഡോക്ടർ ആണെന്നും ലെഫ്റ്റനന്റ് കേണൽ ആണെന്നും പറഞ്ഞ് മിലിട്ടറി യൂണിഫോമണിഞ്ഞുള്ള വ്യാജ ഐഡൻറിറ്റി കാർഡ് ഉണ്ടാക്കിയാണ് ആളുകളെ…
Read Moreലോട്ടറി എടുക്കാതെ കോടീശ്വരനായ ഷിജാറിന് ഇനി വീടിന് പുറത്തിറങ്ങാം; ചാത്തന്നൂരിൽ കുടുംബം അനുഭവിച്ചത് കടുത്ത മനോവിഷമം
കായംകുളം:ഓണം ബമ്പർ നെറുക്കെടുപ്പിൽ അഭ്യൂഹങ്ങൾക്കിടയിൽ യഥാർത്ഥ ഭാഗ്യശാലിയെ കണ്ടെത്തിയപ്പോൾ ഏറ്റവും കൂടുതൽ ആശ്വാസമായത് കായംകുളം പുല്ലുകുളങ്ങര സ്വദേശി ഷിജാറിനാണ്. നറുക്കെടുപ്പ് കഴിഞ്ഞ് ഭാഗ്യശാലിയെ അന്വേഷിക്കുന്നതിനിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് കളീക്കൽ പുത്തൻവീട്ടിൽഷിജാറിനാണ് ലോട്ടറി അടിച്ചതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഷിജാറിനാണ് ലോട്ടറി അടിച്ചതെന്ന് ചിത്രം സഹിതം പ്രചരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാരൻ കോടീശ്വരൻ ആയതിൻറ്റെ സന്തോഷത്തിൽ ഷിജാറിൻറ്റെ ഫോണിലേക്ക് നിരവധിപേർ ബന്ധപ്പെടാൻ തുടങ്ങി .ഇതിനിടയിൽ ചിലർ ലോട്ടറി തുക കിട്ടിയാൽ വായ്പ തരണമെന്ന് വരെ ആവശ്യപ്പെട്ടു. കൂട്ടുകാരൻ തമാശക്ക് സോഷ്യൽമീഡിയയിൽ പങ്ക് വെച്ച ഫോട്ടോയും വാർത്തയുമാണ് ഷിജാറിനെ വെട്ടിലാക്കിയത് . കൂട്ടുകാരനെ കൊണ്ടുവിടാൻ നെടുമ്പാശേരി എയർപോർട്ടിൽ പോകും വഴിയാണ് ടിക്കറ്റ് എടുത്തതെന്ന് വരെ പ്രചാരണം ഉണ്ടായി.ചില മാധ്യമ പ്രവർത്തകരും ഷിജാറിനെ ബന്ധപ്പെട്ടു.ലോട്ടറി ടിക്കറ്റ് എടുക്കാത്ത ഷിജാറിന് ഓണം ബമ്പർ അടിച്ചെന്ന വാർത്ത പരന്നത്. നാട്ടിൽ ഏറെ ചർച്ചാവിഷയം…
Read Moreഎംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് മത്സ്യത്തൊഴിലാളിയുടെ മകന്
കൊല്ലം: എംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി മത്സ്യത്തൊഴിലാളി കുടുംബം. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ജെറാൾഡ്-സുജ ദന്പതികളുടെ മകൻ അരുൺ ബോസ്കോ ജെറാൾഡ് ആണ് ഒന്നാം റാങ്ക് നേടിയത്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ അരുൺ കോതമംഗലം മാർ ബെസോലിയോസ് ദന്തൽ കോളജിൽ പഠിച്ചാണ് റാങ്ക് കരസ്ഥമാക്കിയത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് നൽകി വരുന്ന എട്ടര ലക്ഷം രൂപയുടെ സ്കോളർഷിപ് ലഭിച്ചിരുന്നു.
Read Moreഅപകടത്തിൽപ്പെട്ട സൈക്കിൾ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ
കൊല്ലം: അപകടത്തിൽപെട്ടു കിടന്ന സൈക്കിൾ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. കുരിയപ്പുഴ പാലത്തിൽ സൈക്കിളിൽ നിന്നു വീണ തെക്കേചിറ സ്വദേശി തുളസീധരനെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി. കുരിയപ്പുഴയിൽ റോഡിൽ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി വാഹനം നിർത്തുകയും പുറത്തിറങ്ങിആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്ഐ ധന്യയുടെ നേതൃത്വത്തിലുള്ള പോലീസിന് സംഘത്തിനാണ് നിർദേശം നൽകിയത്. തുളസീധരനെ ഉടൻതന്നെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു. തുളസീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രി അറിയിച്ചു. റോഡപകടത്തിൽപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്നും മന്ത്രി ഓർമിപ്പിച്ചു.
Read Moreഹൈടെക് മോഷണം ചീറ്റി..!സാധനം വാങ്ങിയശേഷം നോട്ട് കെട്ടിനു പകരം പേപ്പർ കെട്ട് നൽകി മുങ്ങി; പ്രതി വിഷ്ണുവിനെ കൈയോടെ പൊക്കി പോലീസും
കോട്ടയം: നോട്ട് കെട്ടെന്നെ വ്യാജേന വെള്ള പേപ്പർ കെട്ട് നല്കിയ ആളെ കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി. കൊല്ലം ശൂരനാട് സ്വദേശി പ്ലാവിലശേരിയിൽ വിഷ്ണു ചന്ദ്രനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കോട്ടയം ഭാരത് ആശുപത്രിക്കു സമീപമാണ് സംഭവം. കോട്ടയം സ്വദേശിയായ യുവാവ് ഇയാളുടെ രണ്ട് ഐഫോണുകൾ വില്‍ക്കാനുണ്ടെന്ന് കാണിച്ചു ഓണ്‍ലൈൻ വില്പന സൈറ്റായ ഒഎൽഎക്സിൽ പരസ്യം നല്കി. ഇതു കണ്ട വിഷ്ണു ഫോണ്‍ ഇഷ്്ടപ്പെട്ടുവെന്നും വാങ്ങാൻ താല്പര്യമുണ്ടെന്നും കാണിച്ചു ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നു ഇന്നലെ വൈകുന്നേരം ഭാരത് ആശുപത്രിയ്ക്കു സമീപത്ത് വച്ചു പണം നല്കി ഫോണ്‍ വാങ്ങി കൊള്ളാമെന്ന് വാക്ക് പറഞ്ഞു ഉറപ്പിച്ചു. ഇതോടെ വൈകുന്നേരത്തോടെ പറഞ്ഞുറപ്പിച്ച സമയത്ത് രണ്ടു പേരും സ്ഥലത്തെത്തി. ഫോണ്‍ വാങ്ങി നോക്കിയ വിഷ്ണു പണമാണെന്ന് പറഞ്ഞു വലിയ പൊതി ഫോണ്‍ നല്‍കിയയാൾക്കു കൈമാറി.…
Read Moreകേസില്‍നിന്ന് പിന്മാറിയാല് ആവശ്യപ്പെടുന്ന പണം നല്‍കാം, അല്ലെങ്കില്‍..! വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കത്തില്‍ പറയുന്നത് ഇങ്ങനെ…
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചടയമംഗലം നിലമേല്‍ കൈതോട് കുളത്തിന് കരമേലേതില് വീട്ടില്‍ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. പത്തനംതിട്ടയില്‍നിന്ന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടില്‍ ലഭിച്ചത്. കേസില്‍നിന്ന് പിന്മാറിയാല് ആവശ്യപ്പെടുന്ന പണം നല്‍കാം. അല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകുമെന്നാണ് കത്തില്‍. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കത്ത് ചടയമംഗലം പോലീ സിനു കൈമാറി. പിതാവിന്റെ മൊഴി രേഖപ്പെടുത്തി വിവരങ്ങള്‍ ശേഖരിച്ചശേഷം പോലീസ് കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.
Read More