കോട്ടയം: കടുവ, പുലി, കരടി എന്നിവ മനുഷ്യവാസമേഖലയിലേക്കു വന്നാലും അതിനെ കൂട്ടിലാക്കാനും തിരികെ കാട്ടിലെത്തിക്കാനും വനംവകുപ്പിനു നിരവധി കടമ്പകള്‍ കടക്കണം. മനുഷ്യനു ഭീഷണി ഉയര്‍ത്തുന്ന മൃഗത്തെ പിടികൂടാനുള്ള കൂടു സ്ഥാപിക്കണമെങ്കില്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിവേണം. കടുവയെയും പുലിയെയും കണ്മുന്നിൽ കാണുകയോ ആക്രമിക്കാന്‍ വരികയോ ചെയ്തു എന്നു പരാതിപ്പെട്ടാലും വനം വകുപ്പിന് അക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകണം. കാല്‍പ്പാദവും വളര്‍ത്തുമൃഗങ്ങളെ കൊന്നതിന്റെ രീതിയോ നോക്കി ഏതിനം മൃഗമാണെന്നു തിരിച്ചറിയണം. പിന്നീടു കാമറ സ്ഥാപിച്ച് അതില്‍ മൃഗത്തിന്റെ ചിത്രം പതിഞ്ഞു കാണണം. വിശദമായ റിപ്പോര്‍ട്ടും ഫോട്ടോകളും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാന്ഡനു സമര്‍പ്പിക്കുകയും തൃപ്തികരമെന്നു തോന്നിയാല്‍ മാത്രം കൂടു സ്ഥാപിക്കാന്‍ അനുമതി നല്‍കുകയും ചെയ്യും. സംസ്ഥാനത്ത് 12 ഫോറസ്റ്റ് ഓഫീസുകളില്‍ മാത്രമേ മൃഗങ്ങളെ പിടികൂടാനുള്ള കൂടുള്ളു. ജില്ലയുടെ കിഴക്കന്‍പ്രദേശങ്ങളില്‍ മൃഗങ്ങളെ പിടിക്കാനുള്ള…
Read MoreCategory: Kottayam
ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രചാരണം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥികളായതോടെ ഇരുവര്‍ക്കുംവേണ്ടി കൊണ്ടുപിടിച്ച പ്രചാരണം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുള്ളവരെയാണ് ഇരുകൂട്ടരും ഇതിനായി നിയോഗിച്ചിട്ടുള്ളത്. സിറ്റിംഗ് എംപി ആന്റോ ആന്റണി നാലാം ഊഴത്തിനു രംഗത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പുള്ള പത്തനംതിട്ടയിലെ യുഡിഎഫും പ്രചാരണ ശൈലിയിലേക്ക് സമൂഹമാധ്യമങ്ങളെ മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി ഓഫിസുകളില്‍ തന്നെ പ്രത്യേക വാര് റൂമുകള്‍ തന്നെ തുറന്ന് ഒരുങ്ങിയിട്ടുണ്ട്. ഇവര്‍ തയാറാക്കി നല്കുന്ന പ്രചാരണ സാമഗ്രികള്‍ പ്രചരിപ്പിക്കേണ്ട ചുമതല മാത്രമാണ് രാഷ്ട്രീയ പ്രര്ത്തകര്ക്കുള്ളത്. വിഷയത്തില്‍ കരുതല്‍ വേണമെന്ന നേതാക്കള്‍ പ്രവര്‍ത്തകരെ ഉപദേശിക്കുന്നുമുണ്ട്. സമൂഹമാധ്യമ പ്രചാരണവും അതിരുകടന്നാല്‍ പോലീസ് കേസുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ക്കും മറ്റും കാരണമാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണവും ഇടപെടലും ഉണ്ടാകുന്നത്.
Read Moreപാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം : പോലീസുകാരനു കുത്തേറ്റു
ഇടുക്കി: അടിമാലിയില്‍ പോലീസുകാരന് കുത്തേറ്റു. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിപിഒ അനീഷിനാണ് കുത്തേറ്റത്. അടിമാലി ടൗണില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂവര്‍ സംഘം കാറില്‍ പോയ അനീഷിനെ പിന്തുടര്ന്നെത്തി വാഹനം തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെ ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാന്‍ എത്തിയതായിരുന്നു അനീഷ്. ഇവിടെ നിന്നും വീട്ടിലേക്ക് കാറില്‍ പോകവെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഇരുന്നൂറേക്കറില്‍ വെച്ച് കാര്‍ തടഞ്ഞു. ബോണറ്റില്‍ ശക്തമായി അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കുത്തി പരിക്കേല്പിച്ചത്. അനീഷിന്റെ വയറിലും കൈയ്ക്കും പരിക്കേറ്റു.…
Read Moreസോഡ കുടിക്കാനെത്തി വയോധികയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ
കടുത്തുരുത്തി: സോഡ കുടിക്കാനെത്തി കടയുടമയായ വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞയാളെ പിടികൂടി. തലയോലപ്പറമ്പ് പൊതി പുളിക്കല്‍ ബിജോ പി. ജോസി(40) നെയാണു പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് ആയാംകുടി എരുമത്തുരുത്ത് അമ്പാട്ടുകാവ് ഭഗവതി ക്ഷേത്രത്തിനു സമീപം കട നടത്തുന്ന പുത്തന്‍പുരയില്‍ സുമതിയമ്മ (78) യുടെ ഒന്നര പവന്റെ സ്വര്‍ണ മാലയാണ് ഇയാള്‍ പൊട്ടിച്ചെടുത്തത്. ചുവന്ന സ്കൂട്ടറിലെത്തിയ യുവാവ് ജല അഥോറിറ്റിയിലെ ജോലിക്കാരനാണെന്നും പൈപ്പ് പൊട്ടിയതു നന്നാക്കാനെത്തിയതാണെന്നും പരിചയപ്പെടുത്തിയാണു സോഡ ആവശ്യപ്പെട്ടത്. തൊപ്പിയും കണ്ണടയും മാസ്കും ധരിച്ചിരുന്ന ഇയാള്‍ മാസ്ക് കുറച്ച് മാറ്റി സോഡാ കുടിച്ചശേഷം കുപ്പി തിരികെ നല്‍കുകയും ഒരു സെല്‍ഫി എടുക്കാമെന്നു കടയുടമയോടു പറയുകയും ചെയ്തു. സെല്‍ഫി എടുക്കാന്‍ സമ്മതിക്കാതിരുന്ന കടയുടമ കുപ്പിയെടുത്തു താഴെ ഇരുന്ന സോഡാപ്പെട്ടിയിലേക്കു വയ്ക്കുന്നതിനിടെയില്‍ മാല പൊട്ടിച്ചു സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടി കടയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കടുത്തുരുത്തി എസ്ഐ…
Read Moreകോട്ടയത്ത് പ്രചാരണം ഉഷാർ; എല്‍ഡിഎഫ് കണ്വന്ഷന് 10ന്; യുഡിഎഫ് 11ന്
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലാകമാനം ഓട്ട പ്രദക്ഷിണത്തിലാണ് ഇരു സ്ഥാനാര്‍ഥികളും. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നു വൈകുന്നേരം നാലിന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് നേതൃയോഗം ചേരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെുടക്കും. 11നു വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ ഘകകക്ഷി നേതാക്കള്‍ പങ്കെടുക്കും. തോമസ് ചാഴികാടന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആവേശകരമായി തുടരുന്നു. വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ടു കണ്ട് വോട്ടഭ്യര്ഥിച്ചാണു പ്രാഥമിക പ്രചാരണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എല്‍ഡിഎഫ് നേതൃയോഗങ്ങളും സജീവമാണ്. ഇന്നലെ അയര്‍ക്കുന്നം, അകലക്കുന്നം,…
Read Moreബസിൽനിന്ന് ഇറങ്ങിയ യുവതി അതേ ബസിടിച്ച് മരിച്ചു
കറുകച്ചാൽ: സ്വകാര്യ ബസിൽനിന്നും ഇറങ്ങിയ യുവതി അതേ ബസിടിച്ച് മരിച്ചു. നെടുമണ്ണി ആലുങ്കൽ അജി ആന്റണിയുടെ ഭാര്യ അൻസു ജോസഫ് (ജിനുക്കുട്ടി-34) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ കറുകച്ചാൽ ബസ്സ്റ്റാൻഡിലായിരുന്നു അപകടം. പിതാവ് മാന്തുരുത്തി ചേന്നാട്ട് സാജുവിന്റെ ഉടമസ്ഥതയിലുള്ള ബസ്സ്റ്റാൻഡിലെ ബേക്കറി തുറക്കാനെത്തിയതായിരുന്നു അൻസു. മാന്തുരുത്തിയിൽനിന്നും കറുകച്ചാൽ ബസ്സ്റ്റാൻഡിൽ ഇറങ്ങി അൻസു മുന്നോട്ട് നടക്കുമ്പോൾ അതേ ബസിടിച്ച് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൻസുവിനെ യാത്രക്കാർ ചേർന്ന് കറുകച്ചാലിലെയും തുടർന്ന് ചെത്തിപ്പുഴയിലെയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നാളെ രാവിലെ ഒൻപതിന് മൃതദേഹം മാന്തുരുത്തിയിലെ ഭവനത്തിലെത്തിക്കും. തുടർന്ന് ഭർതൃഭവനത്തിലെത്തിച്ച് ശുശ്രൂഷകൾക്കു ശേഷം സംസ്കാരം ഉച്ചകഴിഞ്ഞു 3.30ന് നെടുമണ്ണി ഫാത്തിമ മാതാ പള്ളിയിൽ. ഏക മകൻ ആൽഫൈൻ (അഞ്ച് വയസ്, നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ വിദ്യാർഥി.) മാതാവ്: കുമാരി,…
Read Moreആക്രി സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റിൽ
പള്ളിക്കത്തോട്: വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിനികളായ നാലുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി സ്വദേശിനികളായ പൊന്നമ്മാള്‍ ശെല്‍വം (49), എം. അഞ്ജലി (35), നാഗജ്യോതി(22), തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ചിത്ര (28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഴിഞ്ഞദിവസം ആനിക്കാട് ഭാഗത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറി പഴയ കുക്കറുകളും ഫാനും ഓട്ടുവിളക്കും അലുമിനിയം പാത്രങ്ങളും വയറുകളും മോഷ്ടിക്കുകയായിരുന്നു. ഇവരില്‍നിന്നു മോഷണമുതല്‍ കണ്ടെടുത്തിരുന്നു. എസ്എച്ച്ഒ കെ.എന്‍. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read Moreമുദ്രപത്രങ്ങള്‍ക്കും സ്റ്റാമ്പുകള്‍ക്കും ക്ഷാമം; ആവശ്യക്കാര്‍ വലയുന്നു
കോട്ടയം: മുദ്രപത്രങ്ങള്‍ക്കും റവന്യൂ സ്റ്റാമ്പുകള്‍ക്കും കനത്ത ക്ഷാമമെന്നു പരാതി. മുനിസിപ്പാലിറ്റിയിലേക്കും പഞ്ചായത്തുകളിലേക്കും റവന്യൂ, താലൂക്ക്, മരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ക്കും കുറഞ്ഞ തുകയുടെ സ്റ്റാമ്പുകളും മുദ്രപത്രങ്ങളും നിര്‍ബന്ധമാണ്. എന്നാല്‍ ആഴ്ചകളായി ജില്ലയിലെ വിവിധ നഗരങ്ങളിലും പഞ്ചായത്തുകളിലും മുദ്രപത്രങ്ങളും സ്റ്റാമ്പുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്. വിവിധ അപേക്ഷകളും ആനുകൂല്യങ്ങളും വാങ്ങുന്നതിന് ഇവ നിര്‍ബന്ധമാണെന്നിരിക്കെ ഇവ കിട്ടാനില്ലാത്തത് ആവശ്യക്കാരെ വലക്കുകയാണ്. വിവിധ കരാറുകള്‍, വാടക ചീട്ടുകള്‍, ബാധ്യതകള്‍, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വെണ്ടര്‍മാരുടെ കൈവശവും 50, 100, 200 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ഇല്ലെന്നാണ് പറയുന്നത്. ട്രഷറികളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവച്ചിരിക്കുന്നതായി അവര്‍ പറയുന്നു. കൂടാതെ 2, 5, 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പുകളും കിട്ടാനില്ല. മുദ്രപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്കു കാരണമായി പറയുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള വിവിധ സേവനങ്ങള്‍ ഇനി മുതല്‍…
Read Moreറെയിൽവേ സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം; പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്നെന്ന് വ്യാപക പരാതി
ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസം പകൽ സമയത്തു വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്നതു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ നിർമാണങ്ങൾ പുരോഗമിക്കുന്നതിനാൽ പാർക്കിംഗിനു സ്ഥലപരിമിതിയുണ്ട്. സ്റ്റേഷനിലേക്കുള്ള വഴിയിലും പരിസരങ്ങളിലും യാത്രക്കാർക്കു വാഹനങ്ങൾ പാർക്കു ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യം മോഷ്ടാക്കൾ മുതലെടുക്കുകയാണ്. പഴയ റെയിൽവെ സ്റ്റേഷനും പരിസരവും കാടുകയറിയ നിലയിലാണ്. വിജനമായ ഇവിടം രാത്രിയും പകലും സാമൂഹ്യവിരുദ്ധരുടെ…
Read Moreഎആര്‍ ക്യാമ്പിലെ ആക്രി കടത്തി; നടപടി വേണമെന്ന് ആവശ്യം
കോട്ടയം: എആര്‍ ക്യാമ്പില്‍നിന്നു വന്‍തോതില്‍ ആക്രിസാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി വില്പന നടത്തുന്നുവെന്ന ആരോപണം ശക്തം. മാനദണ്ഡങ്ങള്‍ പാലിക്കാതെ കഴിഞ്ഞ നാലുദിവസമായി എആര്‍ ക്യാമ്പില്‍നിന്നും ടാറ്റാ 407 ലോറിയില്‍ അഞ്ചു ലോഡ് ആക്രി സാധനങ്ങളാണ് പുറത്തേക്കു പോയത്. മുന്‍കാലങ്ങളില്‍ ക്യാമ്പില്‍ ആക്രിസാധനങ്ങള്‍ വന്‍തോതില്‍ കുമിഞ്ഞുകൂടി കഴിയുമ്പോള്‍ ജില്ലാ പോലീസ് ചീഫിനു റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നു ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം ഓരോ സാധനങ്ങള്‍ക്കും അടിസ്ഥാന വില നിശ്ചയിച്ചു നോട്ടീസ് പതിപ്പിക്കും. ഒന്നിലധികം ആളുകള്‍ നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട് ആക്രി സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിച്ചേര്‍ന്നാല്‍ നിശ്ചിത ദിവസം ലേലം വിളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പിന്നീട് ഏറ്റവും കൂടിയ വിലയ്ക്കു ലേലം വിളിക്കുന്നവര്‍ക്കായിരിക്കും സാധനങ്ങള്‍ നല്‍കുക. ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എആര്‍ ക്യാമ്പിലെ ബന്ധപ്പെട്ട അധികൃതര്‍ സാധനങ്ങള്‍ കടത്തിപുറത്തു കൊണ്ടുപോയി വിൽക്കുന്നത്. കെഎപി കോമ്പൗണ്ടിനുള്ളില്‍ ലോറി എത്തിച്ചാണ് ആക്രിസാധനങ്ങള്‍ കയറ്റുന്നത്. അഞ്ചു ലോഡ് സാധനങ്ങള്‍…
Read More