കോട്ടയം: കാണാതായ ക്ഷേത്ര ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. കാരാപ്പുഴ അന്പലക്കടവ് കറുത്താപറന്പിൽ പരേതരായ ഹരിഹരൻ ആചാരിയുടെയും പൊന്നമ്മാളിന്റെയും മകൻ ഹരിഹരൻ മകൻ രാധാകൃഷ്ണൻ (45) ആണ് മരിച്ചത്. മീനച്ചിലാറിൽ താഴത്തങ്ങാടി അറുപുഴ ഭാഗത്തുനിന്നും ഇന്നലെ 12 നാണ് മൃതദേഹം കണ്ടെത്തിയത്. അറുപുഴയിൽ ചൂണ്ടയിടാൻ എത്തിയ വിദ്യാർത്ഥിൾ ആറ്റിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടതോടെ നാട്ടുകാർ കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിച്ചു. കോട്ടയം അഗ്നിശമന സേനാംഗങ്ങൾ എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. അന്പലക്കടവ് ക്ഷേത്രത്തിലെ സ്വീപ്പറായി ജോലി ചെയ്തിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ അഞ്ചിന് വൈകുന്നേരം മുതൽ കാണാതായിരുന്നു. കോട്ടയം വെസ്റ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൾ: നവമീ കൃഷ്ണ. സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടന്പലം വൈദ്യുതി ശ്മശാനത്തിൽ.
Read MoreCategory: Kottayam
ഇടതുപക്ഷത്തിന്റെ സൗമ്യമുഖം… വി.ബി. ബിനു സിപിഐ ജില്ലാ സെക്രട്ടറി; തെരഞ്ഞെടുക്കപ്പെട്ടത് വാശിയേറിയ വോട്ടെടുപ്പിനൊടുവിൽ
ഏറ്റുമാനൂർ: വാശിയേറിയ വോട്ടെടുപ്പിനൊടുവിൽ സിപിഐയുടെ ജില്ലാ സെക്രട്ടറിയായി വി.ബി. ബിനു തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റുമാനൂരിൽ നടന്നു വന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു സെക്രട്ടറി തെരഞ്ഞെടുപ്പ്. പുതിയ ജില്ലാ കൗണ്‍സിലിനെ തെരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ സംസ്ഥാന നേതൃത്വം വി.കെ. സന്തോഷ് കുമാറിനെ സെക്രട്ടറിയായി നിർദേശിച്ചു. തലയോലപ്പറന്പിൽനിന്നുള്ള മുതിർന്ന കൗണ്‍സിൽ അംഗം വി.ബി. ബിനുവിന്റെ പേരു നിർദേശിച്ചു. വോട്ടെടുപ്പ് ഒഴിവാക്കണമെന്നും സംസ്ഥാന കൗണ്‍സിൽ തീരുമാനം അംഗീകരിക്കണമെന്നുമുള്ള നേതാക്കളുടെ നിർദേശം കൗണ്‍സിൽ അംഗങ്ങൾ തള്ളി. കോട്ടയം മണ്ഡലം സെക്രട്ടറി ബിനുവിന്റെ പേരിനെ പിന്താങ്ങുകയും ചെയ്തതോടെ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങി. 51 അംഗ കൗണ്‍സിലിൽ 29 പേർ ബിനുവിനെ പിന്തുണച്ചപ്പോൾ 21 പേർ വി.കെ. സന്തോഷിനെ പിന്തുണച്ചു. കാഞ്ഞിരപ്പള്ളി, വാഴൂർ, കോട്ടയം, ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റികളിൽനിന്നുള്ളവർ ബിനുവിനൊപ്പം നിന്നു.കെ.ഇ. ഇസ്മെയിൽ, ഇ. ചന്ദ്രശേഖരൻ, എൻ. രാജൻ, പി. വസന്തം, സത്യൻ മൊകേരി…
Read Moreപടിഞ്ഞാറ് നേരിയ ആശ്വാസം; കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു; വെള്ളത്തിന്റെ ഇറക്കത്തിൽ വേഗത കുറവെന്ന് ജനങ്ങൾ
കോട്ടയം: മഴയ്ക്കു ശമനമായതോടെ മഴക്കെടുതിയിൽനിന്നു നേരിയ ആശ്വാസം. ജില്ലയിൽ ഇന്നലെ പകൽ കാര്യമായ മഴയുണ്ടായില്ല. മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗം, കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു എന്നതിന്റെ ആശ്വാസം മാത്രമാണുള്ളത്. വെള്ളം ഇറക്കം പതുക്കെയാണ്. അതിനാൽ കെടുതി രൂക്ഷമാണ്. പലർക്കും ക്യാന്പുകളിൽനിന്നു വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ ഇന്നു മുതൽ മഴ ശക്തി പ്രാപിക്കുമെന്ന വാർത്ത എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മലയോര മേഖലയാണ് ഭീതിയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ മൂന്നിലവ്, തീക്കോയി, കൂട്ടിക്കൽ പ്രദേശത്തുള്ളവർ ചെറിയ മഴയേ പോലും ഭയക്കുകയാണ്. മഴ മാറി നിന്നതോടെ കഴിഞ്ഞ ദിവസമാണ് ആളുകൾ ബന്ധുവീടുകളിൽനിന്നും മറ്റും സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയത്. കാലവർഷക്കെടുതിയിൽ ജില്ലയിൽ കോടിക്കണക്കിനു രൂപയുടെ…
Read Moreസിപിഎം കേരള കോണ്‍ഗ്രസ് -എമ്മിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമിക്കുന്നതായി സിപിഐ
ഏറ്റുമാനൂർ: യുഡിഎഫിൽനിന്ന് എൽഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് -എമ്മിനെ ഉപയോഗിച്ചു ജില്ലയിൽ സിപിഐയെ ഒതുക്കാൻ സിപിഎം ശ്രമിക്കുന്നതായി സിപിഐ സംഘടനാ റിപ്പോർട്ട്. ഏറ്റുമാനൂരിൽ ആരംഭിച്ച സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് സിപിഎമ്മിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐയുടെ സീറ്റുകൾ കേരള കോണ്‍ഗ്രസിനു വാങ്ങി നൽകാൻ സിപിഎമ്മാണ് മുന്നിട്ടിറങ്ങിയത്. സീറ്റുകൾ കുറയ്ക്കാനുള്ള ശ്രമവും നടന്നു. ഇതിന്റെ ഭാഗമായി പല പഞ്ചായത്തുകളിലും സിപിഐക്ക് ഒറ്റയ്ക്കു മത്സരിക്കേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയ സാധ്യതയുള്ള സീറ്റായ കാഞ്ഞിരപ്പളളി കേരള കോണ്‍ഗ്രസിനു നൽകേണ്ടി വന്നു. എന്നാൽ, മറ്റൊരു സീറ്റ് ലഭിച്ചില്ല. എൽഡിഎഫ് പരിപാടികളിലും മുന്നണി യോഗങ്ങളിലും സിപിഎമ്മിനു കേരള കോണ്‍ഗ്രസിനോടാണ് ചങ്ങാത്തം. പലയിടത്തും സിപിഐയെ ഒഴിവാക്കുകയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഏറ്റുമാനൂർ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സിപിഐ ദേശീയ…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും! പോക്സോ കേസുകളിൽ പ്രതികൾ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനു വിധേയമാക്കിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു ഭവനില്‍ വിഷ്ണു (25)വാണ് അറസ്റ്റിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇയാള്‍. പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത ഇയാളെ പത്തനംതിട്ട പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരേ നഗ്നതാ പ്രദര്‍ശനം നടത്തിയയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാര്‍ എട്ടാംകുറ്റിയില്‍ മേഘാഭവനം വീട്ടില്‍ സുരേഷ് (47) ആണ് പിടിയിലായത്. ഒരു കുട്ടിയുടെ മാതാവ് ഇന്നലെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം ഇന്‍സ്പെക്ടര്‍ ആര്. രതീഷും സംഘവുമാണ് സുരേഷിനെ അറസ്റ്റു ചെയ്തത്. പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച…
Read Moreഎല്ലാം തകർന്നു നിൽക്കുമ്പോഴും പലിശക്കാരുടെ അഴിഞ്ഞാട്ടം; ദുരിതാശ്വാസ ക്യാമ്പിൽ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ പണപ്പിരിവ്
കോട്ടയം: ദുരിതാശ്വാസ കേന്ദ്രത്തിലും സ്വകാര്യ ബാങ്ക് ജീവനക്കാരുടെ പണപ്പിരിവ്.ഇന്നലെ വിവിധ ക്യാന്പുകളിൽ സ്വകാര്യ ബാങ്ക് ജീവനക്കാ രുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്താനുള്ള നീക്കം സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം വിജയപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ നടത്തുന്ന ദുരിതാശ്വാസ ക്യാന്പിലാണ് പണപ്പിരിവ് നടത്താനുള്ള ശ്രമം ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് നേതൃത്വത്തിൽ തടഞ്ഞത്. ദുരിതാശ്വാസ ക്യാന്പുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഇത്തരം സ്വകാര്യ ബാങ്ക് – ബ്ലേഡ് – ഗുണ്ടാ – സംഘങ്ങളുടെ പണപ്പിരിവുകൾ അനുവദിക്കാൻ പാടില്ലെന്നും അത്തരക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റെജി എം. ഫിലിപ്പോസ് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി.
Read Moreഗുണ്ടാ ബന്ധം; പോലീസുകാരുടെ സ്വകാര്യ ഫോണിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്; കോട്ടയം ജില്ലയിലെ കൂടുതൽ പോലീസുകാർ കുടുങ്ങും?
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയുമായുള്ള ബന്ധത്തിന്റെ പേരിൽ ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാറിനെ പാലാക്കാട് ഡിസിആർബിയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെ ജില്ലയിലെ കൂടുതൽ പോലീസുകാർ കുടുങ്ങിയേക്കും. ചില പോലീസുകാരുടെ സ്വകാര്യ ഫോണിൽനിന്നു ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സേനയ്ക്കുള്ളിൽ കൂടുതൽ പേർക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്നു കാര്യം പുറത്തുവന്നത്. ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് ശക്തമായ നിലപാടെടുത്തതോടെയാണ് പാലക്കാട് ഡിസിആർബിയിലെ അപ്രധാന വിഭാഗത്തിലേക്ക് ശ്രീകുമാറിനെ സ്ഥലംമാറ്റിയത്. എസ്എച്ച്ഒ മുതൽ വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഗുണ്ടയുടെ വാഹനം ഉപയോഗിച്ചവർക്കെതരിയെും അവരുടെ സൽക്കാരം കൈപ്പറ്റിയവർക്കെതിരെയും നടപടിയുണ്ടായേക്കും. ചില പോലീസുകാർക്ക് മണ്ണ്, ബ്ലേഡ്, പാറമട മാഫിയകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ദിവസവും പതിനായിരത്തിന് മുകളിൽ മണ്ണ് മാഫിയകളിൽനിന്നു കൈപ്പറ്റുന്ന പോലീസുകാരുമുണ്ട് ജില്ലയിൽ. കറുകച്ചാൽ പോലീസ് ആറു മാസം മുന്‍പ് മാന്തുരുത്തിയിലെ ബ്ലേഡുകാരന്റെ വീട്ടിൽ ഒൗദ്യോഗിക വാഹനത്തിലെത്തി മുന്തിയ…
Read Moreഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്കെല്ലാം പ്രായം ഇരുപത്തിയേഴ്; ഒരാൾ കാപ്പ നിയമ പ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാൾ
കോട്ടയം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ നിരവധി കേസുകളിലെ പ്രതികൾ. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കല്ലുവെട്ടം കുഴിയിൽ ജസ്റ്റിൻ കെ സണ്ണി (27), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കുറ്റിവേലിൽ അനന്തു ഷാജി (27), മാന്നാനം തെക്കേതടത്തിൽ സച്ചിൻസണ്‍ (27) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഷട്ടർ കവല ഭാഗത്തുള്ള കള്ള് ഷാപ്പിൽ എത്തി ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും അവരെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും, ഷാപ്പിലെ കുപ്പികളും ഫർണിച്ചറും അടിച്ചു തകർക്കുകയും ചെയ്തു. അന്വേഷിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രതികളിൽ ഒരാളായ ജസ്റ്റിൻ കെ സണ്ണി കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. കൂടാതെ ഇയാൾ കഞ്ചാവ് കേസിൽ വിശാഖപട്ടണത്ത് ഒരു വർഷക്കാലമായി ജയിലിലായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഓ പി.ആർ. രാജേഷ് കുമാർ, എസ്ഐമാരായ പ്രശോഭ്, ജോസഫ് ജോർജ്,…
Read Moreനിരന്തരമായ ക്രൂരമർദനം; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു; പ്രതി ശരവണൻ അറസ്റ്റിൽ
കട്ടപ്പന: ഭർത്താവിന്റെ നിരന്തരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പുളിയൻമല പളിയകുടി സുമതിയാണ് മരിച്ചത്. ഒരു മാസം മുന്‍പാണ് സുമതിക്ക് ശരവണനിൽ നിന്നും ക്രൂരമായി മർദനമേൽക്കുന്നത്. അമിതമായി ലഹരി ഉപയോഗിച്ചെത്തിയ ഇയാൾ കുട്ടികൾക്ക് മുന്‍പിലിട്ട് സുമതിയെ മർദിക്കുകയായിരുന്നു. അവശയായ സുമതി വീട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തൊട്ടടുത്ത ദിവസം സുമതി അസ്വസ്ഥതകൾ കാണിച്ചതോടെ ഇവർ കട്ടപ്പനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരാഴ്ച പിന്നിട്ടിട്ടും സുമതിക്ക് ശാരീരിക അസ്വസ്ഥതകൾ മാറാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് കുമളി പോലീസ് പ്രതി ശരവണനെ ഗാർഹിക പീഡനത്തിന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ സുമതി മരണപ്പെട്ട തോടെ നരഹത്യക്കു കൂടി ശരവണന്റെ പേരിൽ പോലീസ്…
Read Moreപടിഞ്ഞാറിനെ മുക്കി കിഴക്കൻ വെള്ളം; സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടി ജനങ്ങൾ
കോട്ടയം: കിഴക്കൻ മേഖലയിൽനിന്നു ഒഴുകിയെത്തിയ വെള്ളം പടിഞ്ഞാറൻ മേഖലയെ മുക്കി. ഇതോടെ ജനജീവിതം ദുഃസഹമാക്കി. തുരുത്തുകളിലെ കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടി. ഇടറോഡുകളിൽ വെള്ളം ഉയർന്നതോടെ പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. റവന്യൂ, ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കാന്പ് ചെയ്ത് ആളുകളെ ദുരിദാശ്വാസ ക്യാന്പുകളിലേക്കും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്കും മാറ്റുകയാണ്. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിൽ മഴ ശക്തമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുമരകം മുങ്ങുന്നു കുമരകം: കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതോടെ കുമരകത്തും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. ഇതോടെ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കാനും വീടുകൾക്കുള്ളിൽ വെള്ളം കയറി ദുരിതത്തിലായവരെ ക്യാന്പുകളിൽ എത്തിക്കാനും അധികൃതർ നടപടി സ്വീകരിച്ചു വരുന്നു. വാഹന ഗതാഗതം നിലവിൽ തുടരുന്നുണ്ടെങ്കിലും ഇനിയും ജലനിരപ്പ് ഉയർന്നാൽ ചെറു വാഹനങ്ങളിലെ യാത്ര അസാധ്യമാകും. തിരുവാർപ്പിലെ പല കോളനികളും വെള്ളത്തിലായി. കുമരകത്തെ…
Read More