സത്യമാണോ കുഞ്ഞേ… ആവശ്യത്തിൽ കൂടുതൽ സ്റ്റോക്ക്; റേഷൻ കാര്‍ഡുടമകള്‍ക്കു ഈ മാസം കൂടുതല്‍ മണ്ണെണ്ണ

കോട്ടയം: ഈ മാസം റേഷൻ കാര്‍ഡുടമകള്‍ക്കു കൂടുതല്‍ മണ്ണെണ്ണ ലഭിക്കും. വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് റേഷന്‍കടകളിലൂടെ ഒരു ലിറ്റര്‍ മണ്ണെണ്ണയും ഇല്ലാത്തവര്‍ക്ക് നാലു ലിറ്ററും ലഭിക്കും. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്നതിനാലാണു മൂന്നുമാസത്തിലൊരിക്കല്‍ നല്‍കിയിരുന്നത് ഒരുമാസം കൊണ്ടു വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2025-26 സാമ്പത്തികവര്‍ഷത്തിന്‍റെ നാലാംപാദത്തില്‍ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവര്‍ക്കും വാങ്ങാത്തവര്‍ക്കും നല്‍കും. ഓരോ താലൂക്കിലെയും ലഭ്യത അനുസരിച്ചാണു നല്കുന്നത്. 31നു മുമ്പായി വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

Read More

ആശയ്ക്ക് ഒരു വട്ടവും കൂടി ആശ നൽകിയില്ല; വൈക്കത്ത് പി. പ്രദീപ് എൽഡിഎഫ് സ്ഥാനാർഥി

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയുടെ പി. പ്രദീപ് മത്സരിക്കും. സിപിഐ സംസ്ഥാന കൗൺസിലിന്‍റെ ശിപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് പി. പ്രദീപിന്‍റെ സ്ഥാനാർഥിത്വം ഉറപ്പായത്. രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റു നൽകില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെങ്കിലും സി.കെ. ആശയ്ക്ക് ഇളവു ലഭിക്കുമെന്ന അഭ്യൂഹം നിലനിൽക്കവേയാണ് സംസ്ഥാന കമ്മിറ്റി അനിശ്ചിതത്വത്തിന് അറുതി വരുത്തിയത്. 2016ലും 2021ലും പി. പ്രദീപിനെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രദീപിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനെ തുടർന്ന് സി.കെ. ആശ എംഎൽഎ പ്രദീപിനെ ഷാൾ അണിയിച്ച് അഭിനന്ദിച്ചു. സിപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗമായ പി.പ്രദീപ് എഐടിയുസി ജില്ലാ സെക്രട്ടറി, പാചക തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

Read More

ജെറി ഈശോ ഉമ്മൻ അന്തരിച്ചു

പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും കേരള കോൺഗ്രസ് നേതാവുമായിരുന്ന മൈലപ്ര മണ്ണൂർ ജെറി ഈശോ ഉമ്മൻ (67) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ- എൽസി. മകൾ- മെർലിൻ. മരുമകൻ- സ്റ്റീഫൻ. കേരള കോൺഗ്രസിലൂടെ പൊതുരംഗത്തെത്തിയ ജെറി ഈശോ ഉമ്മൻ സമീപകാലത്ത് സിപിഎമ്മിൽ ചേർന്നിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, കേരള കോൺഗ്രസ് വിവിധ വിഭാഗങ്ങളിൽ സംസ്ഥാന സമിതിയംഗം, ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് – ജേക്കബ് ജില്ലാ പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു 2001ൽ പത്തനംതിട്ട നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. മൈലപ്ര ഗ്രാമപഞ്ചായത്തംഗവും ദീർഘകാലം സഹകരണ ബാങ്ക് പ്രസിഡന്‍റായും പ്രവർത്തിച്ചു. മികച്ച സഹകാരിയും ചെറുകിട വ്യവസായിയും ആയിരുന്ന ഇദ്ദേഹം ഹമാര അച്ചാർ കന്പനിയും കുമ്പഴയിൽ മണ്ണൂർ എന്‍റർപ്രൈസസ് എന്ന ഫുഡ് പ്രൊഡക്‌ട്സ് സ്ഥാപനവും നടത്തിയിരുന്നു.

Read More

പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിൽ

പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിലെ പഴയ ഷോപ്പിംഗ് കോംപ്ലക്സ് ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ മനുഷ്യവിരുദ്ധ നിലപാടിൽ ബിജെപി ചിറക്കടവ് പഞ്ചായത്ത് പാർലമെന്‍ററി പാർട്ടി യോഗം പ്രതിഷേധിച്ചു. ആയിരക്കണക്കിന് ആളുകൾ ദിവസവും യാത്ര ചെയ്യുന്ന ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഷോപ്പിംഗ് കോംപ്ലക്സിന്‍റെ സ്ലാബുകൾ ഏത് നിമിഷവും അടർന്നുവീണ് മനുഷ്യജീവനു ഹാനികരമാകുന്ന അതീവഗുരുതരാവസ്ഥയിലായിട്ടും യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 35 ലക്ഷം രൂപ മുടക്കി നവീകരണം എന്ന പേരിൽ പൊളിഞ്ഞു വീഴാറായ സ്ലാബുകൾ മറച്ച് പുറമേ മോടി പിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കെട്ടിടത്തിന്‍റെ ഫിറ്റ്നെസ് റദ്ദാക്കണമെന്ന് നേരത്തേ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുൻ ഭരണസമിതി ഈ ആവശ്യം അവഗണിച്ചുകൊണ്ട് ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി. അങ്ങേയറ്റം അപകടാവസ്ഥയിലായ ഷോപ്പിംഗ്…

Read More

ബെവ്കോ ഗോഡൗണിലെത്തിയ ലോറിയിൽനിന്നു മദ്യം മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: കൊടുന്തറയിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസ് കോർപറേഷന്‍റെ ഗോഡൗണിലേക്ക് എത്തിയ ലോറിയിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിൽ പത്തനംതിട്ട പുത്തൻപീടിക സ്വദേശി മടുക്കുവേലിൽ വീട്ടിൽ ജിജോ (25) യെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിനു രാത്രി എട്ടിനുശേഷമായിരുന്നു മോഷണം നടന്നത്. ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി ഗോഡൗണിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ലോറിയിൽ നിന്നും 5090 രൂപ വില വരുന്ന ഒൻപത് കുപ്പി മദ്യം ആണ് ഇയാളും സഹായികളും ചേർന്ന് മോഷ്ടിച്ചത്. സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ , ഷിജു പി സാം എന്നിവരുടെ നേതൃത്വത്തിലാണ് ജിജോയെ അറസ്റ്റ് ചെയ്തത്.

Read More

40 കിലോഗ്രാം പച്ച ഏലക്കാ കവർന്നു: രണ്ടുപേർ പിടിയിൽ

കട്ടപ്പന: 40 കിലോഗ്രാം പച്ച ഏലക്കാ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. റോസാപ്പൂക്കണ്ടം കിണറ്റിൻകരയിൽ അജ്മൽ അൻസാരി(19), പീരുമേട് ഗസ്റ്റ് ഹൗസ് ക്വാർട്ടേഴ്‌സിൽ രതീഷ് സെൽവം(30) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 28ന് വൈകിട്ട് മൂന്നരയോടെ കടശിക്കടവിനു സമീപത്തെ എസ്റ്റേറ്റിലെ എലക്കയാണ് കവർന്നത്. സ്റ്റോറിലേക്കു കൊണ്ടുപോകാൻ റോഡരികിൽ എത്തിച്ച ശേഷം തൊഴിലാളികൾ തോട്ടത്തിലേക്ക് പോയപ്പോൾ ബൈക്കിലെത്തിയ പ്രതികൾ ഒരു ചാക്ക് ഏലക്ക കവരുകയായിരുന്നു. പ്രതികളുടെ ദൃശ്യം സിസിടിവിയിൽനിന്ന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തവെ ഇന്നലെ പുറ്റടിയിൽവച്ചാണ് പ്രതികളെ പിടികൂടിയത്. വണ്ടൻമേട് എസ്‌ഐ ബിനോയി ഏബ്രഹാം, എസ്‌ഐ ജി. പ്രകാശ്, എസ്‌സിപിഒമാരായ ജയ്‌മോൻ, കൃഷ്ണകുമാർ, എഎസ്‌ഐ ഷിജോ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More

വീടു കയറി ആക്രമണം, മോഷണം: കട്ട മുതലെല്ലാം കൊണ്ട് മുങ്ങും; ആറു വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

വാകത്താനം: ആറു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വാകത്താനം പോലീസ് പിടികൂടി. വാകത്താനം കൂടത്തിങ്കല്‍ ഹരികൃഷ്ണനാണ് പിടിയിലായത്. 2018-ല്‍ വാകത്താനത്ത് ഒരാളെ ആക്രമിച്ച കേസിലും വീട്ടില്‍ കയറി ഒന്നര പവന്‍ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസുകളിലെ പ്രതിയായ ഇയാള്‍ ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെക്കുറിച്ചു വാകത്താനം എസ്എച്ചഒ അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നലെ കഞ്ഞിക്കുഴിയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

ചെക്ക്ഡാമിന്‍റെ ഷട്ടറുകൾ ഊരിമാറ്റി; കരിങ്കല്ലുമ്മുഴിയിൽ ജലക്ഷാമം; ഇറിഗേഷൻ വകുപ്പിനെതിരെ നാട്ടുകാർ

എരുമേലി: ചെക്ക്ഡാം നിർമിച്ചപ്പോൾ ഷട്ടറുകൾ ഉണ്ടായിരുന്നു. വരൾച്ചയിലായിരുന്ന തോട്ടിൽ അതോടെ വെള്ളം സമൃദ്ധമായി മാറി. എന്നാൽ, ഷട്ടറുകൾ ഊരിക്കൊണ്ടുപോയതോടെ വെള്ളം വറ്റി പ്രയോജനമില്ലാതെ വെറുതെയായി ചെക്ക്ഡാം. കരിങ്കല്ലുമ്മുഴിയിൽ റാന്നി റോഡിലെ പാലത്തിന് താഴെ എരുമേലി വലിയ തോട്ടിൽ നിർമിച്ച ചെക്ക്ഡാമാണ് നാടിന് ഉപകാരമില്ലാതായത്. ശബരിമല തീർഥാടകർ കുളിക്കുന്ന വലിയമ്പല കുളിക്കടവിൽ ശബരിമല സീസണിലെ വരൾച്ചയും ജലക്ഷാമവും ഒഴിവാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പാണ് ചെക്ക്ഡാം നിർമിച്ചത്. 2017 ഏപ്രിൽ 15നാണ് ചെക്ക്ഡാം നിർമാണം പൂർത്തിയായത്. ഇതോടെ ഷട്ടറുകളിൽ വെള്ളം നിറഞ്ഞ് തോട് ജലസമൃദ്ധിയിലായത് നാട്ടുകാരെയെല്ലാം സന്തോഷത്തിലാക്കിയിരുന്നു. അന്നെടുത്ത ചിത്രം ചെക്ക്ഡാം എത്ര മാത്രം ഗുണം ചെയ്‌തെന്നുകൂടി വ്യക്തമാക്കുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ദൃശ്യത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചിട്ടും ചെക്ക്ഡാമിൽ വെള്ളം ഒട്ടുമില്ലെന്നുള്ളത് വ്യക്തമാണ്. ഷട്ടറുകൾ ഉണ്ടായിരുന്നുവെങ്കിൽ ഈ അവസ്ഥ സംഭവിക്കില്ലായിരുന്നു. ഷട്ടറുകൾ ഊരിക്കൊണ്ടുപോയത് മൈനർ ഇറിഗേഷൻ വകുപ്പാണെന്ന്…

Read More

എംജി കലോത്സവം; സഞ്ജന ചന്ദ്രൻ പ്രതിഭാതിലകം; അപർണയും വിഷ്ണവും കലാതിലകവും കലാപ്രതിഭയും സ്വന്തമാക്കി

തിരുവല്ല: എംജി സർവകലാശാലാ കലോത്സവത്തിൽ കലാതിലകമായി മൂവാറ്റുപുഴ നിർമല കോളജിലെ അപർണ മോഹൻ കലാതിലകമായും തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ എസ്. വിഷ്ണു കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ പ്രതിഭാ തിലക പട്ടം എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രനാണ്. 19 പോയിന്‍റുകളുമായാണ് അപർണ മോഹൻ കലാതിലകമായത്. 18 പോയിന്‍റു നേടിയ കോട്ടയം ബിസിഎം കോളജിലെ നിഹാര ബി. ദേവാണ് രണ്ടാം സ്ഥാനത്തുള്ളത്. 13 പോയിന്‍റോടെയാണ് വിഷ്ണു കലാപ്രതിഭാ പട്ടം അണിഞ്ഞത്. 12 പോയിന്‍റുമായി എറണാകുളം മഹാരാജാസ് കോളജിലെ അലൻ സി. മെയ്ൻസെൻ രണ്ടാം സ്ഥാനത്തും 11 പോയിന്‍റുകൾ വീതം നേടിയ പാലാ സെന്‍റ് തോമസ് കോളജിലെ ശ്യാംജിത് സഞ്ജീവ്, പൂത്തോട്ട ശ്രീനാരായണ ലോ കോളജിലെ കെ. അരുൺ കാർത്തിക് എന്നിവർ മൂന്നാമതുമുണ്ട്. 19 പോയിന്‍റുകളാണ് പ്രതിഭാതിലക പട്ടം…

Read More

പേടിക്കാതെ ഞങ്ങൾക്ക് പുറത്തിറങ്ങാനാവണം; പുലിപ്പേടി വിട്ടൊഴിയാതെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകൾ

കൂട്ടിക്കൽ: കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ ജനവാസമേഖലയിൽ പുലിപ്പേടി വർധിക്കുന്നു. ഓരോ ദിവസവും ജനവാസമേഖലയിൽ പുലിയെ കണ്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാട് വാലുമ്മൽ മേരിക്കുട്ടിയുടെ വീടിനു സമീപം കൂട്ടിൽക്കിടന്ന നായയുടെ വാൽ അജ്ഞാത ജീവി കടിച്ചെടുത്തു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകളുടെ അടിസ്ഥാനത്തിൽ പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വീടിന് സമീപം കാമറകൾ സ്ഥാപിച്ചുവെങ്കിലും ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. തുടർച്ചയായി ഈ പ്രദേശത്ത് ഇപ്പോൾ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലിയെ കണ്ടതായി വീട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇതിനുമുമ്പ് പുളിക്കത്തടം മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം കൂട്ടിക്കൽ പഞ്ചായത്തിന്‍റെ മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ മേലോരം ഭാഗത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പതിവായി ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടാകുന്നതോടെ…

Read More