തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് തിരുപ്പൂരിലേക്ക് വിളിച്ചുവരുത്തി 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. തിരുപ്പൂര്‍ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് (25) പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് തിരുപ്പൂരിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് തിയറ്ററിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് നല്കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുകയും പീഡനവിവരം അറിയുകയും ചെയ്തത്. തുടര്‍ന്നു പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read MoreCategory: Kottayam
വി.ഡി. സതീശൻ ധിക്കാരിയും അഹങ്കാരിയും; കെഎസ് യു പ്രതിഷേധം ശുദ്ധപോക്രിത്തരമെന്ന് എം.എം.മണി
നെടുങ്കണ്ടം: വി.ഡി. സതീശൻ വൃത്തികെട്ട പ്രതിപക്ഷ നേതാവെന്ന് എം.എം. മണി എംഎൽഎ. നെടുങ്കണ്ടത്ത് നടന്ന പുതുയുഗ യാത്രയിൽ മണിക്കെതിരേ നടത്തിയ പരാമർശത്തിനാണ് മണിയുടെ മറുപടി. ഇത്രയും വൃത്തികെട്ട ഒരു പ്രതിപക്ഷനേതാവിനെ താൻ ഇതുവരെയും കണ്ടിട്ടില്ല. ധിക്കാരിയും അഹങ്കാരിയുമായ പൊതുപ്രവർത്തകനാണ് സതീശൻ. ഉടുമ്പൻചോലയല്ലാതെ ഇത്രയധികം വികസനം നടന്ന മറ്റൊരു മണ്ഡലവും ഇന്ത്യയിൽ ഉണ്ടാവില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ കെഎസ്യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ശുദ്ധ പോക്രിത്തരമാണെന്നും സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെയാണ് അവരെ ആക്രമിച്ചതെന്നും ഇതൊന്നും അംഗീകരിക്കുവാൻ കഴിയില്ലെന്നും മണി പറഞ്ഞു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ അക്ഷരനഗരിയിലെ പ്രായം കൂടിയ വോട്ടർ ശോശാമ്മ യാത്രയായി; വിടപറഞ്ഞത് 110-ാം വയസിൽ
മീനടം: ജില്ലയിലെ പ്രായം കൂടിയ വോട്ടര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ യാത്രയായി. ഇന്നലെ അന്തരിച്ച മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യാക്കോസ് (110)ജില്ലയിലെ പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രായാധിക്യം മൂലം വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ശോശാമ്മ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്കു മുമ്പു പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ ശോശാമ്മയെ ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു. മീനടം പോസ്റ്റ് ഓഫീസ് ജംഗ്ഷന് അടുത്തു താമസിക്കുന്ന ശോശാമ്മ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്തിരുന്നു. ഇവര്‍ക്കു വീടിനടുത്തുള്ള മീനടം എല്‍പി സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്. മൂന്നു മക്കളാണു ശോശാമ്മയ്ക്ക്. വനിതാ ശിശുസംരക്ഷണ ഓഫീസറായി വിരമിച്ച മൂത്തമകള്‍ ഏലിയാമ്മ സ്കറിയയാണു ഒപ്പമുള്ളത്. ഏലിയാമ്മയുടെ പേരക്കുട്ടികളായ സക്കറിയ മാര്‍ക്കോസ്, എബിന് ഏബ്രഹാം എന്നിവരും സഹായത്തിനുണ്ടായിരുന്നു. ശോശാമ്മയുടെ രണ്ടാമത്തെ മകള്‍ അച്ചാമ്മ നൈനാന്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
ചെറുതോണി: ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കേരളത്തിൽനിന്നു തമിഴ്നാട്ടിൽ വിളിച്ചുവരുത്തി തിയറ്ററിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ 25കാരനായ യുവാവിന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ഡി.എസ്. നോബലാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിക്കു ജോലി വാഗ്ദാനം നൽകുകയും പെൺകുട്ടി തനിച്ച് ബസിൽ കയറി തിരുപ്പൂരിലേക്കു പോകുകയുമായിരുന്നു. അവിടെയുള്ള ആൾത്തിരക്ക് കുറഞ്ഞ തിയറ്ററിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായ വിവരത്തിനു പിതാവ് നൽകിയ പരാതിയിന്മേൽ മറയൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുട്ടിയെ തിരുപ്പൂരിൽനിന്ന് കണ്ടെത്തുകയായിരുന്നു. 35 സാക്ഷികളെയും 41 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പിഴ ഒടുക്കുന്ന പക്ഷം തുക…
Read Moreദുരന്തംവരെ ഇനി കാത്തിരിക്കരുതേ… തൊടുപുഴയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടക്കുഴി മൂടി
തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ ബൈക്കപകടത്തില്‍ യുവാവ് മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് മൂടാതെകിടന്ന ഓട നവീകരിച്ച് സ്ലാബിടുന്ന ജോലികള്‍ പൂര്‍ത്തിയായി.ഓടകളുടെ രണ്ടു സൈഡും കെട്ടി മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിക്കുന്ന ജോലികളാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. ഓടയ്ക്കു സമീപത്തെ കുഴിയും സ്ലാബിട്ട് നിരപ്പാക്കി. ഇതോടെ റോഡിന് വീതിയും വര്‍ധിച്ചു. ഇവിടെയുള്ള കലുങ്ക് വഴി വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി മൂടാതെകിടന്ന ഓടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏതാനും ദിവസം മുമ്പ് മുതലക്കോടം കുന്നേല്‍ ജയിസ് ബെന്നി (27) മരിച്ചതിനെത്തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമായപ്പോഴാണ് ഓട നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുമരാമത്തുവകുപ്പ് മുന്നോട്ടുവന്നത്. പൊതുമരാമത്തുവകുപ്പിന്റെ പഴയ കലുങ്കിനോട് ചേര്‍ന്നുള്ള ഓടയാണ് അപകടക്കെണിയായി മാറിയത്. വര്‍ഷങ്ങളായി മൂടാതെകിടന്ന ഓടയില്‍ നേരത്തേയും നിരവധി അപകടങ്ങള്‍ ഉണ്ടായിരുന്നു. ഇത് മൂടാത്തത് പൊതുമരാമത്തുവകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് നഗരസഭയും നാട്ടുകാരും ആരോപിച്ചപ്പോള്‍ ഓട വൃത്തിയാക്കാനായി നഗരസഭയുടെ നേതൃത്വത്തില്‍ സ്ലാബ്…
Read Moreദിയ ശശിയുടെ ക്ഷണം സ്വീകരിച്ചു; പാലാ നഗരസഭ സന്ദര്‍ശിക്കാന്‍ ശശി തരൂര്‍ എംപി എത്തുന്നു
കോട്ടയം: ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനു മാര്‍ഗനിര്‍ദേശം നല്‍കാനും ദിയയുടെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണം നേരിട്ടു വിലയിരുത്തുന്നതിനുമായി ഡോ. ശശി തരൂര്‍ എംപി പാലാ നഗരസഭയില്‍ എത്തും. കഴിഞ്ഞ ദിവസം ദിയാ ബിനുവും ഡോ. ശശി തരൂര്‍ എംപിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിലെ വിവിധ സാധ്യതകള്‍ പാലായുടെ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍പേഴ്സനെ ഡോ. ശശി തരൂര്‍ ഉപദേശിച്ചിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയതിനുശേഷം ഡോ. ശശി തരൂരാണ് തന്റെ റോള്‍ മോഡലെന്ന് ദിയ പറഞ്ഞിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ശശി തരൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പങ്കുവച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ശശി തരൂര്‍ അഭിനന്ദിക്കാനായി വിളിച്ചപ്പോള്‍ ദിയയുടെ അഭ്യര്‍ഥന സ്വീകരിച്ചാണു കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കിയത്. കൂടിക്കാഴ്ചയില്‍ പാലായിലേക്ക് ദിയ ശശി തരൂരിനെ ക്ഷണിച്ചിരുന്നു. ദിയയുടെ ക്ഷണം സ്വീകരിച്ച ഡോ. ശശി തരൂര്‍…
Read Moreകൊക്കയാറ്റിൽ വീണ്ടും പുലി; ആടിന്റെ കരച്ചിൽ കേട്ട് ജനലിലൂടെ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടതെന്ന് സുരേഷ്
കൊക്കയാർ: പഞ്ചായത്തിന്റെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെ പുലർച്ചെ നാലരയോടെ കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം മറ്റത്തിൽ സുരേഷിന്റെ വീടിന്റെ പിൻവശത്താണ് പുലികളെ കണ്ടതായി പറയുന്നത്. വീടിനോട് ചേർന്ന് കൂട്ടിൽ കെട്ടിയിരുന്ന ആടുകളുടെ തുടർച്ചയായുള്ള കരച്ചിൽ കേട്ടാണ് സുരേഷും ഭാര്യയും എഴുന്നേറ്റത്. ലൈറ്റിട്ടശേഷം ജനലിലൂടെ നോക്കുമ്പോൾ ആട്ടിൻകൂടിനു സമീപം ഒരു പുലിയെ കണ്ടു. മറ്റൊരു പുലി വീടിന് പുറകുവശത്തെ തോട്ടിലെ പാറയുടെ മുകളിൽ നിൽക്കുന്നതായും കണ്ടതായി വീട്ടുകാർ പറഞ്ഞു.വീട്ടുകാർ ബഹളമുണ്ടാക്കിയതോടെ പുലികൾ തോടിന് മറുകര കയറി മറഞ്ഞെന്നും ഇവർ പറയുന്നു. പുലിയുടേതെന്നു കരുതുന്ന കാൽപ്പാടുകൾ തോടിന് സമീപമുണ്ട്. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും കാമറ സ്ഥാപിക്കുമെന്ന് അറിയിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. മൂന്നാഴ്ച മുന്‍പ് ഇതിനുസമീപം പുളിക്കത്തടത്ത് പുലിയെ കണ്ടിരുന്നു. അന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുന്‍പ് പലതവണ…
Read More‘സൈബര്‍ ആക്രമണങ്ങളില്‍ തളരില്ല, സധൈര്യം എല്ലാത്തിനെയും നേരിടും’: ദിയ പുളിക്കകണ്ടം
കോട്ടയം: സൈബര്‍ ആക്രമണങ്ങളില്‍ തളരില്ലെന്നും ധൈര്യമായി എല്ലാത്തിനെയും നേരിടുമെന്നും ആരു വിചാരിച്ചാലും തന്നെ തളര്‍ത്താനാകില്ലെന്നും പാലാ നഗരസഭ ചെയര്‍പേര്‍സണ്‍ ദിയ പുളിക്കകണ്ടം. തനിക്ക് നേരിടെണ്ടിവന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് രാഷ്ട്രദീപികയോടു സംസാരിക്കുകയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്പേര്സണ്കൂടിയായ ദിയ പുളിക്കകണ്ടം. പാലാ നഗരസഭയിലെ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷമാണ് സൈബര്‍ ഇടങ്ങളില്‍ ഇത്തരത്തിലുള്ള വ്യാജ കഥകള്‍ മെനയുന്നത്. സ്വകാര്യ പരിപാടിയുടെ ഉദ്ഘാടനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ഇടവക വികാരിയച്ചനോടും മറ്റു പൊതു പ്രവര്ത്തകര്ക്കൊപ്പവുമാണ് പങ്കെടുത്തത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുപ്രവര്ത്തകരുമുണ്ടായിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞതോടെ താന്‍ ബിജെപിയെ അനുകൂലിക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നത്. താനും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും മാത്രം നില്ക്കുന്ന ചിത്രങ്ങള്‍ ക്രോപ്പ് ചെയ്താണ് പ്രചരിപ്പിച്ചത്. പാലാ നഗരസഭയിലെ പ്രതിപക്ഷവും അവരുടെ ആളുകളും ചില സോഷ്യല്‍ മീഡിയാ…
Read Moreഭക്തിയുടെ പാരമ്യത്തിൽഏഴരപ്പൊന്നാന ദർശിച്ച് ആയിരങ്ങൾ
ഏറ്റുമാനൂര്‍: ആസ്ഥാന മണ്ഡപത്തിന്റെ വാതിലുകള്‍ തുറന്നു. പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന പഞ്ചാക്ഷരിമന്ത്രത്തില് ക്ഷേത്രാങ്കണം മുഖരിതമായി. ദീപപ്രഭയില്‍ വെട്ടിത്തിളങ്ങി ഏറ്റുമാനൂരപ്പന്റെ തിടമ്പ്. ഇരുവശങ്ങളിലായി ഏഴ് പൊന്നാനകളും മുന്നിലായി അരപ്പൊന്നാനയും. അത്യപൂര്‍വമായ ദര്‍ശനം നല്കിയ സായൂജ്യത്തില്‍ ഭക്തര്‍ സര്‍വം മറന്നു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന്റെ എട്ടാം ദിനമായ ഇന്നലെ ഏഴരപ്പൊന്നാന ദര്‍ശനത്തിനം നടന്നു. സന്ധ്യ മുതലേ മഹാദേവ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ ഏഴരപ്പൊന്നാനകളെ ദര്‍ശിച്ച് വലിയകണിക്ക അര്‍പ്പിച്ച് അവര്‍ മടങ്ങി. മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചതോടെ ചടങ്ങുകള്‍ക്കു തുടക്കമായി. കാത്തിരിപ്പിനൊടുവില്‍ ആസ്ഥാന മണ്ഡപത്തിന്റെ വാതിലുകള്‍ തുറന്നു. ദര്‍ശനപുണ്യം തേടി കാത്തുനില്ക്കുന്ന ഭക്തരെ സാക്ഷിനിര്‍ത്തി പാരമ്പര്യാവകാശികളായ ചെങ്ങന്നൂര്‍ പുന്നുരിട്ട മഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആസ്ഥാനമണ്ഡപത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണക്കുടത്തില്‍ ആദ്യ കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും. ഇതിനുശേഷം ഊഴം കാത്ത് നില്ക്കുന്ന ഭക്തജനങ്ങള്‍ സാവകാശം…
Read Moreപാലായിൽ സര്‍ക്കാര്‍ ഭൂമി കൈയേറി നിർമാണം: ശവപ്പെട്ടിയില്‍ കിടന്നു സമരം ചെയ്ത്പ്രതിഷേധം
കോട്ടയം: സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ വ്യക്തി കെട്ടിടം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് പാലാ നഗരസഭ ഓഫീസിനു മുമ്പില്‍ ശവപ്പെട്ടിയില്‍ കിടന്നു സമരം ചെയ്തു പ്രതിഷേധം. പാലാ നഗരസഭയില്‍ ആര്‍വി പാര്‍ക്കിനു സമീപം പൊന്‍കുന്നം പാലത്തിനു താഴെ മുനിസിപ്പാലിറ്റിയുടെ ഭൂമി കൈയേറി കെട്ടിടം സ്ഥാപിച്ചതിനെതിരേ പാലാ സ്വദേശി അജി മര്‍ക്കോസാണ് ഇന്നു രാവിലെ ആറു മുതല്‍ മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ ശവപ്പെട്ടിയില്‍ കിടന്നു സമരം ആരംഭിച്ചത്. കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ പല പ്രാവശ്യം നേരിട്ടെത്തി ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. നൂറുകണക്കിനാളുകള്‍ ദിവസേന യാത്ര ചെയ്യുന്ന നടപ്പുവഴിയാണ് കൈയേറി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും പൊളിച്ചുനീക്കാന്‍ നഗരസഭ അധികൃതര്‍ തയാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അജി മര്‍ക്കോസ് സമരം ആരംഭിച്ചത്.
Read More