പത്രിക സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ലതിക സുഭാഷ് തെരഞ്ഞെടുപ്പ് ഗോദ വിടാത്തത് യുഡിഎഫിനെ വെട്ടിലാക്കുന്നു

ഏറ്റുമാനൂർ: പത്രിക സമർപ്പണത്തുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുന്പോഴും സംഘർഷഭരിതമാണ് ഏറ്റുമാനൂരിലെ രാഷ്ട്രീയ ചുറ്റുപാട്. സ്ഥാനാർഥി നിർണയം ബിജെപിയെ വലയ്ക്കുന്പോൾ ലതിക സുഭാഷ് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്നു പിന്തിരിയാത്തത് യുഡിഎഫിനെ വെട്ടിലാക്കുന്നു. ഏറ്റുമാനൂർ സീറ്റിനെച്ചൊല്ലി ബിജെപി -ബിഡിജെഎസ് കലഹം അവസാന നിമിഷമെങ്കിലും സമവായത്തിലെത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാർഥിയായി ബിഡിജഐസ് പ്രഖ്യാപിച്ച ജില്ലാ വൈസ് പ്രസിഡന്‍റ് എൻ. ശ്രീനിവാസനെ അംഗീകരിക്കില്ലെന്ന നിലപാടിലാണു ബിജെപി നേതൃത്വം. നേരത്തേ, ഭരത് കൈപ്പാറേടനെ പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്നു പിൻവലിച്ചിരുന്നു. സ്ഥാനാർഥിയെ ഇനി മാറ്റില്ലെന്നാണ് ബിഡിജഐസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്. ഏറ്റുമാനൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവൻ ഇന്നലെയും യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് ഇന്നു രാവിലെയും നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫും യുഡിഎഫും പ്രചരണ രംഗത്തു മുന്നേറുന്പോൾ കോണ്‍ഗ്രസ് വിട്ടുവന്ന ലതിക സുഭാഷും ഒപ്പമുണ്ട്. മണ്ഡലത്തിൽ മിക്കയിടത്തും ലതിക…

Read More

കുടിവെള്ളം വിലയ്ക്കുവാങ്ങി മടുത്തവർ! ജനപ്രതിനിധികളും അധികാരികളും കാണാതെ പോകരുത് ബംഗ്ലാംകുന്നിലെ ജീവിതം

കറുകച്ചാൽ: തെരഞ്ഞെടുപ്പ് പ്രചരണത്തിനു ജനപ്രതിനിധികൾ എത്തുന്പോഴെങ്കിലും തങ്ങളുടെ പ്രശ്നത്തിനു പരിഹാരം കാണണമെന്ന അപേക്ഷയുമായി ഒരുകൂട്ടം പ്രദേശവാസികൾ. കറുകച്ചാൽ ബംഗ്ലാംകുന്നിലെ സാധാരണക്കാരായ ജനങ്ങളാണ് ഓരോ തെരഞ്ഞെടുപ്പിലും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത്. കൂലിപ്പണിക്കാരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണ് ബംഗ്ലാംകുന്ന് ഭാഗത്ത് ഏറെയും.എല്ലാ വർഷവും നാല്, അഞ്ച് മാസത്തോളം കുടിവെള്ളം വില കൊടുത്ത് വാങ്ങുകയാണ് ഇവിടെയുള്ളവർ. 1000 ലിറ്റർ വെള്ളത്തിന് 750 രൂപ കൊടുക്കണം. ആഴ്ചതോറും മൂന്നും നാലും ലോഡ് വെള്ളം വാങ്ങിയാണ് പലരും ഉപയോഗിക്കുന്നത്. മറ്റുള്ളവർ കന്നാസുകളിലും മറ്റും വെള്ളം നിറച്ച് ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമെത്തിച്ചാണ് ഉപയോഗിക്കുന്നത്. ഏതാനും വർഷം മുന്പ് പഞ്ചായത്ത് ഒരു കുഴൽകിണർ നിർമിച്ചെങ്കിലും ഇതിൽ വെള്ളമില്ല. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. മുപ്പതോളം കുടുംബങ്ങൾ ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ് വെള്ളം എടുക്കുന്നത്. 30 വർഷം മുൻപ് കോളനി കേന്ദ്രീകരിച്ച് ഒരു കുടിവെള്ള പദ്ധതി…

Read More

ഇന്ധനവില പ്രശ്നം തന്നെ; എനിക്കും പ്രശ്നമാണ്, എല്ലാവർക്കും പ്രശ്നമാണെന്ന് കണ്ണന്താനം

കോട്ടയം: ഇന്ധന വില വർധന പ്രധാന പ്രശ്നം തന്നെയാണെന്നു തുറന്നു സമ്മതിച്ചു കാഞ്ഞിരപ്പള്ളി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോണ്‍സ് കണ്ണന്താനം. കാഞ്ഞിരപ്പള്ളിയിലെ പ്രചരണത്തിനിടയിൽ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കവേ സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇതാദ്യമായാണ് ഇന്ധനവില വർധന പ്രധാന പ്രശ്നമാണെന്ന് ഒരു ബിജെപി നേതാവ് സമ്മതിക്കുന്നത്.പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുതിക്കുന്നത് ഞാൻ അംഗീകരിക്കുന്നു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പ്രശ്നമാണ്.എനിക്കും പ്രശ്നമാണ്, എല്ലാവർക്കും പ്രശ്നമാണ്- കണ്ണന്താനം പറഞ്ഞു. നേരത്തെ പെട്രോൾ- ഡീസൽ വില കൂട്ടുന്നതു ഭാരതത്തിൽ ശൗചാലയങ്ങൾ നിർമിക്കാനാണെന്ന അൽഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രസ്താവന വലിയ വിവാദങ്ങൾക്കു കാരണമായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ബിജെപിയെ വെട്ടിലാക്കുന്നതാണ് കണ്ണന്താനത്തിന്‍റെ തുറന്നു പറച്ചിൽ. പാചകവാതക വില വർധനവിനെക്കുറിച്ചും കണ്ണന്താനം പ്രതികരിച്ചു. ഇതൊന്നും പ്രശ്നമല്ലെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുവെന്നും ഞങ്ങൾ പറയുന്നില്ല. അതുകൊണ്ടാണല്ലോ ഇനിയും നമ്മൾ അധികാരത്തിൽ വരണമെന്നു…

Read More

കടയുമയായ യുവതി ഫേസ്ബുക്കിലൂടെ ഡിജിപിക്ക് പരാതി നൽകി, ഉടനടി നടപടി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗാന്ധിനഗർ: പൂക്കടയുടെ മുന്പിൽ പാർക് ചെയ്തിരുന്ന ട്രാക്ടർ മാറ്റുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തിനു പരിഹാരം. കടയുമയായ യുവതി ഡിജിപിക്ക് ഫേസ്ബുക്കിലൂടെ നൽകിയ പരാതിയെ തുടർന്ന് തീരുമാനമായത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കസ്തൂർബ ജംഗ്ഷനിലാണ് സംഭവം നടന്നത്. സംഭവ ദിവസം രാവിലെ പൂക്കടയുടെ മുന്പിലായി ഒരു ട്രാക്ടർ പാർക്കു ചെയ്തു. കടയുടമയായ യുവതി ട്രാക്കർ കൊണ്ടുവന്നയാളോട് കടയുടെ മുന്പിൽ നിന്നു മാറ്റി പാർക്ക് ചെയ്യുവാൻ ആവശ്യപ്പെട്ടു. താൻ റോഡ് വക്കിലാണ് വാഹനം പാർക്ക് ചെയ്തതെന്നും മാറ്റുകയില്ലെന്നും അയാൾ വാശി പിടിച്ചു. തുടർന്ന് യുവതി ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി പറഞ്ഞു. ഹൈവേ പോലീസ് സ്ഥലത്തെത്തി മാറ്റുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയാറായില്ല. തുടർന്നാണ് യുവതി ഡിജിപിയുടെ ഫേസ്ബുക്ക് പേജിൽ പരാതി നൽകിയത്. ഡിജിപിയുടെ ഓഫീസിൽ നിന്നു ഗാന്ധിനഗർ പോലീസിന് വിവരം ലഭിച്ചതോടെ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു. പലതവണ പോലീസ് വിളിച്ചുവെങ്കിലും…

Read More

സ്ഥാനാർഥികളും അണികളും ഒന്നിവിടെ നോക്കണേ… നിങ്ങൾ നിരീക്ഷണത്തിലാണ്! സി-വിജിൽ മൊബൈൽ ആപ്പ് വഴി ഇതുവരെ ലഭിച്ചത് 195 പരാതികൾ

കോട്ടയം: സ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്, ജനങ്ങൾ ജാഗ്രതയിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ പണി തരാൻ അവർ ചുറ്റുമുണ്ട്. ജില്ലയിൽ പെരുമാറ്റച്ചട്ട ലംഘനം അധികൃതരുടെ ശ്രദ്ധയിൽപെടുത്താനുള്ള സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇതുവരെ ലഭിച്ചത് 195 പരാതികൾ. ഇതിൽ 86 എണ്ണവും കോട്ടയം നിയോജക മണ്ഡലത്തിൽനിന്നാണ്. ഏറ്റുമാനൂർ-49, കടുത്തുരുത്തി-35, ചങ്ങനാശേരി-10, പൂഞ്ഞാർ- ഏഴ്, പുതുപ്പള്ളി, വൈക്കം-മൂന്നു വീതം, കാഞ്ഞിരപ്പള്ളി, പാലാ-ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ ലഭിച്ച പരാതികളുടെ എണ്ണം. അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കുന്നതിനെതിരെയാണു കൂടുതൽ പരാതികൾ. പരാതി ലഭിച്ചാൽ ആന്‍റീ ഡീഫേസ്മെന്‍റ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തി ഇത്തരം പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യും. പ്ലേ സ്റ്റോറിൽ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷൻ മുഖേന തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വിഡിയോകൾ, ശബ്ദരേഖകൾ എന്നിവയും പൊതുജനങ്ങൾക്ക് സമർപ്പിക്കാം.…

Read More

പ്രഥമ ദൃഷ്ട്യാ പലവ്യഞ്ജന കടയാണ്! പക്ഷേ വിൽക്കുന്നത് മറ്റു പലതും! ജോമോനെ ഗാന്ധി നഗർ പോലീസ് വീണ്ടും പൊക്കി

ഗാന്ധിനഗർ: പ്രഥമ ദൃഷ്ടിയിൽ പലവ്യഞ്ജന കടയാണെങ്കിലും അതിനുള്ളിൽ മദ്യവും നിരോധിക പുകയില ഉല്പന്നങ്ങളും വിറ്റില്ലെങ്കില് ജോമോന് ആകെ ഒരു ബുദ്ധിമുട്ടാണ്. പല തവണ പോലീസ് അറസ്റ്റു ചെയ്തെങ്കിലും വീണ്ടും അതു തന്നെ ആവർത്തിക്കും. ഇന്നലെയും മാന്നാനം കുട്ടിപ്പടി മണ്ണൂശേരി ജോമോനെ (49) ഗാന്ധി നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പലവ്യഞ്ജന കടയിൽ അനധികൃതമായി കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീഷിച്ചു വരികയായിരുന്നു. നാലു ലീറ്റർ വിദേശ മദ്യവും 5000 രൂപ വില വരുന്ന പുകയില ഉല്പന്നങ്ങളും പ്രതിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തു. ഗാന്ധിനഗർ എസ്എച്ച്ഒ സുരേഷ് വി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സമാന കേസിൽ മുന്പ് പല തവണ ഇയാളെ പോലീസും എക്സൈസും പിടികൂടിയിട്ടുള്ളതാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More

മൂന്നു വനിതകൾ മാറ്റുരയ്ക്കുന്ന പെണ്‍പട്ടണം! ആര് വാഴും ? വൈക്കം നഗരത്തിന്‍റെ ഹൃദയ സ്പദനമറിഞ്ഞ് മൂന്നു വനിതാ സ്ഥാനാർഥികളും പ്രചരണച്ചൂടിൽ

വൈക്കം: മൂന്നു വനിതകൾ മാറ്റുരയ്ക്കുന്ന പെണ്‍പട്ടണത്തിലേക്കു ഉറ്റു നോക്കി രാഷ്ട്രീയ കേരളം. വൈക്കം നഗരത്തിന്‍റെ ഹൃദയ സ്പദനമറിഞ്ഞ് മൂന്നു വനിതാ സ്ഥാനാർഥികളും പ്രചരണച്ചൂടിൽ. സ്ഥാനാർഥികൾ വീടുകൾ കയറിയിറങ്ങി നേരിട്ടു വോട്ടഭ്യർഥിക്കുന്പോൾ അണിയറയിൽ മഹിളാ കൂട്ടായ്മകളും കണ്‍വൻഷനുകളും നടത്തി പ്രവർത്തകരും. വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. പി.ആർ. സോന, എൽഡിഎഫ് സ്ഥാനാർഥി സി.കെ. ആശ, എൻഡിഎ സ്ഥാനാർഥി അജിതാ സാബുവും തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രചരണ രംഗത്ത് വീറും വാശിയോടെ സജീവമായി. സിറ്റിംഗ് എംഎൽഎയും സിപിഐ സ്ഥാനാർഥിയുമായ സി.കെ. ആശയുടെ വിജയത്തിനായി ഇടതുപക്ഷ മഹിളാസംഘടനകളുടെ നേതൃത്വത്തിൽ മഹിളാ കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്നലെ വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ എൻഎഫ്ഐഡബ്ല്യു സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. പുഷ്പ മണിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വൈക്കത്തെ നെല്ലറയായ വെച്ചൂരിലായിരുന്നു ഇന്നലെ സി.കെ. ആശയുടെ പര്യടനം. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളും സ്ഥാനാർഥിയെ അനുഗമിച്ചു.…

Read More

കോട്ടയത്തിന് ചൂട്ടുപൊളളുന്നു; 38.4 ഡിഗ്രിയിൽ  പുനലൂരും പാലക്കാടും പിന്നിൽ; ചൂട് കൂടാൻ കാരണം

കോട്ടയം: കടുത്തവേനലും ചൂടിനെ തുടർന്നുള്ള തീപിടിത്തവും ജില്ലയിൽ നിത്യസംഭവമാകുന്നു. തിങ്കളാഴ്ച 38.4 ആണ് ജില്ലയിൽ ചൂട് രേഖപ്പെടുത്തിയത്. ശരാശരിയേക്കാൾ നാലുഡിഗ്രിയുടെ വർധനവാണ് ഈ വർഷം ഉണ്ടായിര്ക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കോട്ടയത്താണ്. മുൻ വർഷങ്ങളിൽ ഏറ്റവും അധികം ചൂട് റിപോർട് ചെയ്തിരുന്ന പുനലൂരും പാലക്കാടും ഇപ്പോൾ കോട്ടയത്തേക്കാൾ പിന്നിലാണ്. ഭൂപ്രകൃതിയിൽവന്നിട്ടുള്ള വ്യത്യാസങ്ങളാകാം ജില്ലയിൽ ചൂട് കൂടാൻ കാമണമെന്നാണ് കരുതുന്നത്. അടുത്താഴ്ചയോടു കൂടി ചൂട് കുറയുമെന്നും മഴയ്ക്ക് സാധ്യത കൂടുമെന്നും കാലാവസ്ഥാ നിരീഷകൻ അഭിപ്രായപ്പെടുന്നു.

Read More

മദ്യലഹരിയിൽ ആദ്യം നാട്ടുകാരോട് പിന്നെ പോലീസിനോട്; പോലീസുകാരെ ഇടിച്ചിട്ട് മുങ്ങിയ മഹേഷിന് ഒടുവിൽ സംഭവിച്ചത്

കറുകച്ചാൽ: മദ്യ ലഹരിയിൽ അക്രമം, ആദ്യം നാട്ടുകാരോട്. പിന്നീട് പോലീസ് സ്റ്റേഷനിൽ. രാത്രിയിൽ പോലീസുകാരെ വട്ടം കറക്കിയ യുവാവ് ഒടുവിൽ പിടിയിൽ. കറുകച്ചാലിലാണ് സംഭവം. നടുംകുന്നം മൈലാടി ഇടവളഞ്ഞികരോട്ട് ഇ.ടി. മഹേഷ് (40) ആണ് ഇന്നലെ പുലർച്ചെ കറുകച്ചാൽ പോലീസിന്‍റെ പിടിയിലായത്. പോലീസുകാരെ ആക്രമിച്ച ശേഷം സ്റ്റേഷനിൽനിന്നും ഇറങ്ങിയോടിയ പ്രതിയെ ഏറെ തിരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10.30ന് മഹേഷ് മദ്യലഹരിയിൽ മൈലാടി ഭാഗത്ത് ബഹളമുണ്ടാക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അയൽവാസികളാണ് പോലീസിനെ വിളിച്ചറിയിച്ചത്. 11.30ന് മൈലാടിയിലെത്തിയ പോലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പിന്നീട് മൊഴി രേഖപ്പെടുത്തുന്പോഴാണ് ഇയാൾ ഡ്യൂട്ടിയിയുണ്ടായ പോലീസുകാരെ ആക്രമിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ഇവർ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. പോലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങിയോടിയ പ്രതിക്കു പിന്നാലെ പോലീസുകാർ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാത്രി മുഴുവൻ പോലീസ്…

Read More

സ്ഥാനാർഥി പ്രഖ്യാപനവും തർക്കങ്ങളും എൻഡിഎയ്ക്ക് തലവേദന ഒഴിയുന്നില്ല…

കോട്ടയം: സ്ഥാനാർഥി പ്രഖ്യാപനവും തർക്കങ്ങളും ജില്ലയിൽ എൻഡിഎ മുന്നണിക്കു തലവേദനയാകുന്നു. ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളുടെ പേരിൽ എൻഡിഎയിൽ തർക്കം തുടരുകയാണ്. ബിഡിജെഎസ് മത്സരിക്കുന്ന ഈ രണ്ടു സീറ്റുകളിലേയും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതാണ് തർക്കങ്ങൾ സൃഷ്ടിക്കുന്നത്. സ്ഥിതി തുടർന്നാൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഈ സീറ്റിലേക്ക് എത്തുമെന്നു സൂചന. ഏറ്റുമാനൂർ സീറ്റിൽ ആദ്യം ബിഡിജെഎസ് നേതാവ് എംപി സെന്നിനെയും പിന്നീട് ശാന്താറാം റോയി തോളൂരിനെയുമാണു പരിഗണിച്ചിരുന്നത്. പാർട്ടി പ്രഖ്യാപിച്ചതു ഭരത് കൈപ്പാറേടനെ. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതു സിപിഎമ്മിനെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നതും നരേന്ദ്ര മോഡിയ്ക്കാതിരായ ഭരതിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളും ബിജെപി സജീവ ചർച്ചയാക്കിയതോടെ ബിഡിജഐസ് പിൻമാറി. ഇന്നലെ രാവിലെ ബിഡിജെഎസ് ജില്ലാ വൈസ്പ്രസിഡന്‍റ് എൻ. ശ്രീനിവാസിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു. മണ്ഡലവുമായി ബന്ധമുള്ള ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണു ബിജെപി നിലപാട്. ഇല്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനാണു തീരുമാനം. കോട്ടയത്തേക്കു പരിഗണിച്ചിരുന്ന ടി.എൻ. ഹരികുമാറിനോടു…

Read More