മുള്ളരിങ്ങാട് കാട്ടാന മരം മറിച്ച് വീടു തകര്‍ത്തു; ഒഴിവായത് വലിയ അപകടം; പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത് 8 കാട്ടാനകള്‍

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട് തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിട്ടതിനെത്തുടര്‍ന്നാണ് വീടു തകര്‍ന്നത്. അമയല്‍തൊട്ടി നരിതൂക്കില്‍ ജോണി ആന്‍റണിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ജോണിയും ഭാര്യയും വിദേശത്തുനിന്നു നാട്ടിലെത്തിയ മകന്‍റെ വീട്ടിലായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. വലിയതോതില്‍ കാട്ടാന ഭീഷണി നിലനില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.സമീപത്തുള്ള ഫെന്‍സിംഗ് തകര്‍ത്ത് കൃഷിയിടത്തില്‍ പ്രവേശിക്കുന്നതിനായി ആന മരം മറിച്ചിട്ടതായാണ് കരുതുന്നത്. മരം വീണ് വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാനക്കൂട്ടം പിന്‍വാങ്ങിയത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെങ്കിലും ഇതിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ക്രിയാത്മക ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം കാട്ടാന…

Read More

ശബരിമല തീർഥാടനകാലത്തിനു സമാപനം; എത്തിയത് 54 ലക്ഷത്തോളം തീർഥാടകർ

പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനകാലത്തിനു സമാപനം. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിനു ശേഷം ഇന്നലെ രാവിലെ 6.45 നാണ് നട അടച്ചത്. തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വനപാതയിലൂടെ തിരുവാഭരണ പേടകവുമായി മടങ്ങിയത്. 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും. രാജ പ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനം. യാത്രാമധ്യേ ഇന്ന് വൈകുന്നേരം തിരുവാഭരണം പെരുനാട് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ചാര്‍ത്തും. ശബരിമല കഴിഞ്ഞാല്‍ തിരുവാഭരണം ചാര്‍ത്തുന്ന ഏക ക്ഷേത്രമാണ് പെരുനാട്ടിലേത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെയും കൃത്യമായ ഏകോപനം ഇക്കുറി ശബരിമല തീർഥാടനത്തെ ശ്രദ്ധേയമാക്കി. ദേവസ്വം, ആരോഗ്യം, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം, വനം, അഗ്നിസുരക്ഷ, ജലസേചനം, വൈദ്യുതി, ഭക്ഷ്യം, കെഎസ്ആര്‍ടിസി…

Read More

പുതുപ്പള്ളി ക്വാർട്ടേഴ്സിലെ മോഷണം; പ്രതികളെക്കുറിച്ച് സൂചനയില്ല; അപഹരിച്ചത് 73 പവന്‍ സ്വര്‍ണം

പുതുപ്പള്ളി: പുതുപ്പള്ളി ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രത്തിലെ ക്വാർട്ടേഴ്സുകളിൽ തിങ്കളാഴ്ച അര്‍ധരാത്രിയ്ക്കും ഇന്നലെ പുലര്‍ച്ചെ മൂന്നിനും ഇടയില്‍ നടന്ന മോഷണത്തില്‍ പ്രതികളെപ്പറ്റി സൂചനയില്ല. ഒന്നിലധികം പേര്‍ നടത്തിയ മോഷണത്തില്‍ ഏകദേശം 73 പവന്‍ സ്വര്‍ണം അപഹരിച്ചതായാണു പ്രാഥമിക വിവരം. മോഷ്ടാക്കള്‍ എന്തെങ്കിലും ജോലികള്‍ക്കായി സ്ഥാപനത്തില്‍ വന്നുപോയിട്ടുള്ളവരാണ് സംശയിക്കുന്നുവെന്നും പ്രഫഷണല്‍ കള്ളന്മാരുടെ സാധ്യതയും തള്ളിക്കളയാനാകില്ലെന്നും പോലീസ് പറയുന്നു. രണ്ടു ക്വാര്‍ട്ടേഴ്സുകളില്‍നിന്നായി കവര്‍ന്നത് 73 പവന്‍ സ്വര്‍ണം. പുതുപ്പള്ളി ഗവേഷണ കേന്ദ്രത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലെ ഒന്ന്, രണ്ട് നിലകളിലായുള്ള ആളൊഴിഞ്ഞ ക്വാര്‍ട്ടേഴസുകളിലാണു മോഷണവും മോഷണശ്രമങ്ങളും നടന്നത്. റബര്‍ ഗവേഷണ കേന്ദ്രത്തിലെ സയന്‍റിസ്റ്റ് ഡോ. രേഖ, ഫാം ഓഫീസര്‍ ജോയ് എടക്കര എന്നിവരുടെ ക്വാര്‍ട്ടേഴ്സുകളിലാണു മോഷണം നടന്നത്. ഗവേഷണ കേന്ദ്രത്തിലെ ഓഫീസ് ജീവനക്കാരിയായ ജയശ്രീ, സെക്യുരിറ്റി ഓഫീസര്‍ മോഹന്‍ദാസ് എന്നിവരുടെ ക്വാര്‍ട്ടേഴ്സുകളില്‍ മോഷണ ശ്രമം നടന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സിസ്റ്റം ഓഫീസറായ…

Read More

ശബരിമല നട അടച്ചു; തിരുവാഭരണ പേടകങ്ങളുമായി പന്തളത്തേക്കു മടക്കം; തീര്‍ഥാടന കാലത്തിന് സമാപനം

ശബരിമല: രണ്ടുമാസത്തിലേറെ നീണ്ട മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രനട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിനു ശേഷം രാവിലെ 6.45 നാണ് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടര്‍ന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും. മേല്‍ശാന്തി ഇ. ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് നല്‍കി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങ് നടത്തി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ. ജി. ബിജുവിന്‍റെയും…

Read More

വേനൽച്ചൂട് കൂടുന്നു; മലയോരമേഖല കാട്ടുതീ ഭീതിയിൽ; മുൻകരുതൽ വേണം; കടുത്ത കുടിവെള്ള ക്ഷാമവും രൂക്ഷം

മുണ്ടക്കയം: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അതിശക്തമായ വേനൽച്ചൂടാണ് മലയോരമേഖലയിൽ അനുഭവപ്പെടുന്നത്.ഒക്‌ടോബർ, നവംബർ മാസങ്ങളിലും ഡിസംബറിന്‍റെ പകുതിവരെയും ഇടമുറിയാതെ പെയ്യുന്ന മഴ പൊടുന്നനേ നിലച്ചു. ഡിസംബറിലെ ആദ്യ ആഴ്ചകളിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ ജലാശയങ്ങളെല്ലാം ജനുവരി ആദ്യ വാരത്തോടെ വറ്റിത്തുടങ്ങി. ഇപ്പോൾ ജലാശയങ്ങളിലെ ജലനിരപ്പ് തീർത്തും താഴ്ന്നു. പല മേഖലയിലും കുടിവെള്ളവും കിട്ടാക്കനിയായിത്തുടങ്ങി. വളരെ പെട്ടെന്ന് മഴ മാറി ശക്തമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ മലയോരമേഖല കടുത്ത കാട്ടുതീ ഭീതിയിലാണ്.മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങളിൽ കാട്ടുതീ പടർന്നാൽ തീയണയ്ക്കുക അസാധ്യമായി മാറും. കഴിഞ്ഞ വർഷം പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ കാട്ടുതീ പടർന്നിരുന്നു. കൂടാതെ ജനവസ മേഖലയിലും തോട്ടങ്ങളിലും നിരവധി ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി, പീരുമേട് യൂണിറ്റുകളിൽനിന്ന് അഗ്നിശമനസേന എത്തുമ്പോഴേക്കും പ്രദേശമാകെ അഗ്നിക്കിരയാകും. മുൻകരുതൽ വേണംപുരയിടങ്ങളോടും തോട്ടങ്ങളോടും ചേർന്ന് ചപ്പുചവറുകൾ കൂട്ടിയിട്ട്…

Read More

തൊടുപുഴയിലെ വഴിയോര തുണിക്കച്ചവടത്തിന് പിന്നിൽ തമിഴ്നാട് മാഫിയ; പ്രതിഷേധിച്ച് ചെറുകിട വസ്ത്രവ്യാപാരികള്‍

തൊടുപുഴ: ജില്ലയില്‍ പ്രധാന ടൗണുകളിലെ വഴിയോര തുണിക്കച്ചവടത്തിനു പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി ആരോപണം. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന നിലവാരമില്ലാത്ത വസ്ത്രങ്ങളാണിതെന്ന ആക്ഷേപവും ശക്തമാണ്. യാതൊരു ലൈസന്‍സുമില്ലാതെ പഴയ തുണികള്‍ ശേഖരിച്ച് വൃത്തിയാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്. തോട്ടം മേഖലകളിലടക്കം ഇത്തരം കച്ചവടം വ്യാപകമാണ്. കുറഞ്ഞ വിലയ്ക്ക് തുണി വില്‍പ്പന നടത്തുന്നതിനാല്‍ സാധാരണക്കാരെ വളരെ വേഗത്തില്‍ ആകര്‍ഷിക്കാനും വഴിയോര കച്ചവടങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇതിനിടെ ഇതരസംസ്ഥാന തുണി മാഫിയയ്‌ക്കെതിരേ ചെറുകിട വസ്ത്രവ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവിതമാര്‍ഗത്തിനായി നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരായവര്‍ ഇത്തരം കച്ചവടങ്ങള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തുണിവ്യാപാരികളും വലിയ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാപക വില്‍പ്പന തുടങ്ങിയതോടെയാണ് ഇവര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. തുണിക്കച്ചവടത്തിനു പിന്നില്‍ വന്‍ മാഫിയകളാണെന്നാണ് വ്യാപാരികളുടെ ആരോപണം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ തൊടുപുഴയില്‍ കേരള ടെക്‌സ്റ്റൈല്‍സ് ആൻഡ് ഗാര്‍മെന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍…

Read More

ലോട്ടറി ക്ഷേമനിധിയിൽ കോടികളുടെ വെട്ടിപ്പ്: ഐഎന്‍ടിയുസി സമരം നാളെ

കോട്ടയം : ലോട്ടറി വില്പന തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പണത്തില്‍ നിന്നും 15 കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്യത്തില്‍ നാളെ രാവിലെ 10നു തിരുവനന്തപുരം ലോട്ടറി ക്ഷേമനിധി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടുകയും തട്ടിപ്പില്‍ ഭരണകക്ഷി ഉന്നതരുടെ പങ്ക് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വഷിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ വര്‍ഷവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഴിമതി പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതും ഒരു ക്ലാര്‍ക്കിന്‍റെ മാത്രം ഉത്തരവാദിത്വത്തില്‍ വച്ചു മറ്റുള്ളവര്‍ തടി ഊരാന്‍ ശ്രമിക്കുന്നത് ഉന്നതര്‍ക്ക് ബന്ധമുള്ള തട്ടിപ്പായതുകൊണ്ടാണന്നു യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ധര്‍ണ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രമുഖ…

Read More

ഹനുമാൻ സേനയുടെ മാനസികാവസ്ഥ’: മന്ത്രി സജി ചെറിയാനെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

ആലപ്പുഴ: വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. കാസർകോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം മനസിലാക്കാമെന്ന സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരേയാണ് പരാതി. മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും സജി ചെറിയാൻ ആർഎസ്എസ് ഏജന്‍റാണെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രസ്താവന ബോധപൂർവമാണ്. മതപരമായ വേർതിരിവ് ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആർഎസ്എസിന്‍റെ വോട്ട് വാങ്ങാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത് മന്ത്രിമാരായ സജി ചെറിയാനെയും വി.എൻ വാസവനെയുമാണെന്നും ബിനു ആരോപിച്ചു. ചെങ്ങന്നൂരിൽ മാത്രം ഉണ്ടാക്കിയ ഡീലാണോ സംസ്ഥാന ഡീൽ ആണോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു. ഹനുമാൻ സേനയുടെ മാനസികാവസ്ഥയിലേക്ക് സജി ചെറിയാൻ മാറി. മന്ത്രിക്കെതിരേ നിയമനടപടിയുമായി…

Read More

ശബരിമല ദര്‍ശനം ഇന്നുകൂടി മാത്രം; വന്‍ ഭക്തജനത്തിരക്ക്; നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രം ദര്‍ശനം

ശബരിമല: മണ്ഡല, മകരവിളക്കു കാലത്തെ ശബരിമല ദര്‍ശനം ഇന്നു രാത്രി പത്തിന് അവസാനിക്കും. വൈകുന്നേരം അഞ്ചുവരെ ഭക്തരെ പമ്പയില്‍ നിന്ന് കടത്തി വിടും. ദര്‍ശന കാലയളവ് അവസാനിക്കുന്നതോടെ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പകല്‍ പമ്പയില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവന്നു. സന്നിധാനത്തു തങ്ങിയ അയ്യപ്പഭക്തര്‍ താഴെ എത്തിയശേഷമാണ് പിന്നീട് ആളുകളെ കയറ്റിവിട്ടത്. ദര്‍ശനത്തിനുള്ള ക്യൂ മരക്കൂട്ടംവരെ നീണ്ടു. ഒരുലക്ഷത്തോളം പേര്‍ ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു. നെയ്യഭിഷേകം ഇന്നലെ അവസാനിച്ചു. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം മണിമണ്ഡപത്തിന് മുന്നില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഗുരുതി ആരംഭിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് മേല്‍ശാന്തി കൈമാറും.…

Read More

വേമ്പനാട്ടുകായലിൽ ജലനിരപ്പ് താഴുന്നു; വൈക്കം-തവണക്കടവ് ബോട്ട് സർവീസ് പ്രതിസന്ധിയിൽ

വൈക്കം: വേമ്പനാട്ടുകായലിൽ ജലനിരപ്പ് താഴുന്നത് വൈക്കം-തവണക്കടവ് ഫെറി സർവീസിനെ പ്രതികൂലമായി ബാധിക്കുന്നു. രാവിലെയാണ് ജലനിരപ്പ് അമിതമായി താഴുന്നത്.ജലനിരപ്പ് താഴുമ്പോൾ കായലിന്‍റെ വിവിധ ഭാഗങ്ങളിൽ മൺതിട്ടകൾ രൂപപ്പെടുകയാണ്. ചാലിലെ മൺകൂനകളിൽ തട്ടി ബോട്ടുകളുടെ യന്ത്രഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. വൈക്കം -തവണക്കടവ് ഫെറിയിൽ 20 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസുണ്ട്. മൂന്നു ബോട്ടുകൾ സർവീസ് നടത്തുന്ന ഫെറിയിൽ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് മറുകര കടക്കുന്നത്. കായലിലെ ബോട്ടുചാലിൽ രൂപപ്പെട്ട മൺകൂനകൾ ഡ്രഡ്ജ് ചെയ്ത് നീക്കി വൈക്കം -തവണക്കടവ് ബോട്ട് സർവീസ് സുരക്ഷിതവും സുഗമവുമാക്കുന്നതിനുള്ള നടപടികൾ ജലഗതാഗത വകുപ്പ് അധികൃതർ സ്വീകരിക്കണമെന്ന് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്‍റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്ബാബു ആവശ്യപ്പെട്ടു.

Read More