ചേര്‍ത്തല കൊലക്കേസ് പരമ്പര; അതിരമ്പുഴ ജെയ്‌നമ്മ കൊലക്കേസിന് ഒരു വര്‍ഷം

കോട്ടയം: കേരളത്തെ നടുക്കിയ ചേര്‍ത്തല കൊലക്കേസ് പരമ്പരയിലെ ഇരകളിലൊരാളായ അതിരമ്പുഴ കോട്ടമുറി കാലായില്‍ മാത്യുവിന്‍റെ ഭാര്യ ജെയിന്‍ എന്ന ജെയ്നമ്മ (57) കൊല ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം. 2024 ഡിസംബര്‍ 23ന് ഉഴവൂരിലുള്ള സഹോദരന്‍റെ വീട്ടില്‍നിന്ന് പാലാ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജെയ്‌നമ്മ മടങ്ങിവന്നില്ല. ബന്ധുക്കളുടെ പരാതികളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.ഐ. സെബാസ്റ്റ്യന്‍ (67) അറസ്റ്റിലായതും ചോദ്യം ചെയ്യലില്‍ ജെയ്‌നമ്മയെ കൂടാതെ ബിന്ദു, ഐഷ എന്നിവരെയും സമാനരീതിയില്‍ കൊലപ്പെടുത്തി ആഭരണവും സ്വത്തും കവര്‍ന്നതായി തെളിഞ്ഞതും. സ്വർണം കൈക്കലാക്കിധ്യാനകേന്ദ്രങ്ങളില്‍ പതിവായി പോവുകയും താമസിക്കുകയും ചെയ്തിരുന്ന ജെയ്‌നമ്മ ആലപ്പുഴയില്‍വച്ചാണ് സെബാസ്റ്റ്യനെ പരിചയപ്പെട്ടു സൗഹൃദത്തിലായത്. പാലായിലേക്കെന്നു പറഞ്ഞു പുറപ്പെട്ട ജെയ്‌നമ്മ 23ന് വൈകുന്നേരത്തോടെ പള്ളിപ്പുറത്ത് സെബാസ്റ്റ്യന്‍റെ വീട്ടിലെത്തി വൈകാതെ കൊല്ലപ്പെട്ടതായാണ് സാഹചര്യത്തെളിവുകള്‍. കാണാതായ ദിവസം 25.5 ഗ്രാം തൂക്കമുള്ള, രണ്ടായി പൊട്ടിയ സ്വര്‍ണമാല…

Read More

പുളിക്കകണ്ടം ജനസഭ ചേർന്നു; ദിയയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യം, തീരുമാനം നാളെ

പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്. പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്‍റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്‍റെ സഹോദരന്‍ ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച…

Read More

പള്ളിയിൽപോയ വയോധികയുടെ മാല കവർന്ന പ്രതികൾ അറസ്റ്റിൽ; 4 പവന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ചത് പുലർച്ചെ

ഏറ്റുമാനൂർ: പുലർച്ചെ പള്ളിയിൽ പോയ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനകം ഏറ്റുമാനൂർ പോലീസ് പിടികൂടി.ചെറുവാണ്ടൂര്‍ പള്ളിയിലേക്കു നടന്നു പോകുമ്പോൾ പട്ടിത്താനം-മണർകാട് ബൈപാസ് റോഡിൽ ചൊവ്വാഴ്ച പുലർച്ചെ 5.40ന് ചെറുവാണ്ടൂര്‍ എട്ടുപറയില്‍ ഗ്രേസി ജോസഫി(69)ന്‍റെ നാലു പവൻ തൂക്കം വരുന്ന സ്വര്‍ണമാല കാറിലെത്തിയ സംഘം പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ലിസിയുടെ സ്വര്‍ണാഭരണങ്ങള്‍ കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം വിഫലമായി. സംഭവവുമായി ബന്ധപ്പെട്ട് പരുമല കടപ്ര കുളത്തുമലയിൽ കെ.വി. രവീന്ദ്രൻ (44), കഴക്കൂട്ടം പാങ്ങപ്പാറ ശ്രീകാര്യം ശങ്കരനിലയത്തിൽ രതീഷ് ചന്ദ്രൻ (44), പരുമല കടപ്ര സ്വദേശികളായ മലയിൽ തെക്കേതിൽ ശിവപ്രസാദ് (41), മലയിൽ വടക്കേതിൽ സോമേഷ് കുമാർ (46), അയർക്കുന്നം തൈപ്പറമ്പിൽ ഏബ്രഹാം മാത്യു (55) എന്നിവരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെ സമീപം കാര്‍ നിര്‍ത്തിയശേഷം ഗ്രേസിയോട് വഴി ചോദിച്ച മോഷ്ടാവ് കഴുത്തില്‍ക്കിടന്ന…

Read More

കാനനപാതയിലൂടെയെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംയുക്ത പരിശോധന

ശബരിമല: സത്രം, പുല്ലുമേട് കാനനപാത വഴി ശബരിമല സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ സന്നിധാനം മുതല്‍ പുല്ലുമേട് വരെയുള്ള പാതയില്‍ സംയുക്ത പരിശോധന നടത്തി. സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായരുടെയും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാത്രി പാണ്ടിത്താവളത്തില്‍ കാട്ടാന വനംവകുപ്പിന്‍റെ ചെക്ക് പോസ്റ്റിന്‍റെ മേല്‍ക്കൂരയും കൈവരികളും തകര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇന്നു രാവിലെ കാനനപാതയില്‍ പരിശോധന നടത്തി പാതയില്‍ വന്യമൃഗങ്ങളുടെ ശല്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കയറ്റിവിട്ടത്.രാവിലെ പാണ്ടിത്താവളത്തില്‍ നിന്നാരംഭിച്ച റൂട്ട് പരിശോധനാസംഘം 11 ഓടെ പുല്ലുമേട് പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി. തുടര്‍ന്ന് ഉപ്പുപാറയില്‍ തീര്‍ഥാടകരെ കടത്തിവിടുന്ന ചെക്ക് പോയിന്‍റിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സത്രം, ഉപ്പുപാറ, കഴുതക്കുഴി, പാണ്ടിത്താവളം എന്നിങ്ങനെ നാല് സെക്‌ഷനുകളാണ് സത്രം…

Read More

അഞ്ചാംക്ലാസുകാരനെ അധ്യാപകൻ മർദിച്ചു; തോളെല്ലിന് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ; പരാതിയുമായി കുടുംബം

ഈരാറ്റുപേട്ട: കാരയ്ക്കാട് സ്കൂളില്‍ അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി പരാതി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മിസ്ബാഹ് സക്കീറിനാണു മർദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് എന്ന അധ്യാപകനെതിരേ പരാതി നല്‍കിയതായി വിദ്യാര്‍ഥിയുടെ കുടുംബം പറഞ്ഞു. എക്സ് റേ പരിശോധനയില്‍ തോള്‍ എല്ലിനു പരിക്കേറ്റതായി കുട്ടിയുടെ പിതാവ് പറഞ്ഞു. പിടിഎ യോഗം ചേര്‍ന്നു നടപടികള്‍ സ്വീകരിക്കുമെന്ന് സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു.

Read More

ഭൂരിപക്ഷം കിട്ടിയിട്ടും എരുമേലിയില്‍ യുഡിഎഫിന് തലവര തെളിയില്ല; പ്രസിഡന്‍റ് പ്രതിപക്ഷത്തുനിന്ന്

കോട്ടയം: കേവലഭൂരിപക്ഷം കിട്ടിയിട്ടും എരുമേലി പഞ്ചായത്ത് ഭരിക്കാന്‍ യുഡിഎഫിന് വരയില്ല. സംവരണ പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനത്ത് ഇരുത്താന്‍ യുഡിഎഫില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാരും വിജയിച്ചില്ല. എരുമേലി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിനു പാളിച്ച പറ്റിയെന്ന വിമര്‍ശനത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു ഗതികേട്. 23 വാര്‍ഡുകളില്‍ 14 സീറ്റുകളാണ് യുഡിഎഫിനുള്ളത്. തോല്‍ക്കാന്‍ മാത്രമായി മൂന്നു വാര്‍ഡുകളില്‍ ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ഥികളെ ഇറക്കിയെന്നും 18 സീറ്റില്‍ വിജയം ഉറപ്പായിരുന്നുവെന്നുമാണു വിമര്‍ശനം. വിജയം ഉറപ്പുള്ള വാര്‍ഡില്‍ പട്ടിക വര്‍ഗവിഭാഗത്തെ വിജയിപ്പിക്കാനാകാതെ വന്നതിലും നേതൃത്വത്തിന് വീഴ്ച പറ്റി. 26ന് രാവിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌കരിച്ചാല്‍ അന്ന് നടക്കില്ല. അടുത്ത ദിവസവും യുഡിഎഫ് വിട്ടുനിന്നാല്‍ ചട്ടപ്രകാരം വരണാധികാരിക്ക് പങ്കെടുക്കുന്നവരെ വച്ച് തെരഞ്ഞെടുപ്പ് നടത്താം. സ്വാഭാവികമായി എല്‍ഡിഎഫില്‍ ശ്രീനിപുരത്ത് വിജയിച്ച അമ്പിളി സജീവന്‍ (സിപിഎം) പ്രസിഡന്‍റാകും. 26ന് രാവിലെ തെരഞ്ഞെടുപ്പ് ഹാളിലെത്തി ഒപ്പുവച്ചശേഷം തെരഞ്ഞെടുപ്പ്…

Read More

പാരഡി ഗാനത്തിനെതിരേ കേസെടുപ്പിച്ചതില്‍ പോലീസിലും പാര്‍ട്ടിയിലും അഭിപ്രായഭിന്നത

പത്തനംതിട്ട: പോറ്റിയേ കേറ്റിയേ… എന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാരഡി പ്രചാരണ ഗാനത്തിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ കേസെടുത്തതിനു പിന്നാലെ വിഷയത്തില്‍ പോലീസിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായം. കേസും നിയമനടപടികളും തിരിഞ്ഞു കൊത്തുമെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. കേസ് നിലനില്‍ക്കുമോയെന്ന ചോദ്യം പോലീസിലും ഉയര്‍ന്നു. വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പാട്ടില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നുള്ളതാണ് ഉയരുന്ന ചോദ്യം. രാഷ്ട്രീയമായി സിപിഎമ്മിനു മാനക്കേടുണ്ടായെന്ന ഒറ്റക്കാരണം മാത്രമാണ് ഇപ്പോള്‍ കേസിനാസ്പദം. വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പിനുശേഷം പാട്ടിന് കൂടുതല്‍ പ്രചാരണം കൈവരികയും ചെയ്തു. ശബരിമല ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി റാന്നി സ്വദേശി പ്രസാദ് കുഴിക്കാലയാണു പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നും പരാതി ഗൗരവത്തിലെടുക്കണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പ്രതികരിക്കുകയും ചെയ്തു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്…

Read More

തോറ്റു പോയതെവിടെ? ഒരു താത്വിക അവലോകനത്തിനായി കോട്ടയത്തേക്ക്; പരാജ‍യം പഠിക്കാൻ സിപിഎം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി 22, 23 തീയതികളില്‍ ചേരും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ബ്രാഞ്ച് സെക്രട്ടറിമാരോട് ബൂത്തുതല കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടായതായാണു വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്‍റെ മണ്ഡലത്തിലെ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോല്‍വി വിശദമായി പരിശോധിക്കും. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തിരിച്ചു പിടിക്കാനായത് നേട്ടമാണെങ്കിലും മന്ത്രിയുടെ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തില്‍ ബിജെപി ഭൂരിപക്ഷം നേടിയതും ഏറ്റുമാനൂര്‍ നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ വര്‍ധിച്ചതും ചര്‍ച്ചയാകും. കുമരകം, പൊന്‍കുന്നം, തൃക്കൊടിത്താനം, വെള്ളൂര്‍ ജില്ലാ ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനമുണ്ട്. കുമരകത്ത് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് കെ.വി. ബിന്ദുവിന് ഒരവസരംകൂടി നല്‍കിയിരുന്നെങ്കില്‍…

Read More

സാമൂഹ്യ വിരുദ്ധർ മൂന്നാംതവണയും ഓട്ടോറിക്ഷ കത്തിച്ചു; ആദ്യകത്തിക്കലിന്‍റെ കേസ് നടന്നു വരുന്നതിനിടെയാണ് വീണ്ടും ഓട്ടോ കത്തിയത്

രാജാക്കാട്: രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്ത് ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചൂഴിക്കരയിൽ രാജേഷിന്‍റെ ഓട്ടോ റിക്ഷയാണ് ചൊവ്വാഴ്ച രാത്രിയിൽ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. സ്വന്തം വീട്ടിലേക്ക് ഓട്ടോറിക്ഷ കൊണ്ടുപോകാൻ റോഡ് ഇല്ലാത്തതിനാൽ രാത്രിയിൽ അയൽപക്കത്തെ വീട്ടുമുറ്റത്താണ് പാർക്കുചെയ്യാറുള്ളത്.ഇതിന് മുൻപ് രണ്ട് പ്രാവശ്യം ഇതേ സ്ഥലത്ത് രാജേഷിന്‍റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചിരുന്നു. അതു സംബന്ധിച്ചുള്ള പരാതിയിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് മൂന്നാമതും രാജേഷിന്‍റെ ഓട്ടോ വീണ്ടും കത്തിച്ചത്. സിസിടിവി ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കി.

Read More

വ്യാജ എംഡിഎംഎ കേസ്; കുറ്റംസമ്മതിക്കാൻ പോലീസിന്‍റെ ക്രൂരമായ മർദനം; ഡിജിപിക്ക് പരാതി നൽകി യുവാക്കൾ

കട്ടപ്പന: യുവാക്കളെ പോലീസ് വ്യാജ എംഡിഎംഎ കേസില്‍ കുടുക്കിയതായി ആരോപണം. കട്ടപ്പന മുളകരമേട് നിര്‍മലാസിറ്റി സ്വദേശി കാഞ്ഞിരത്തുമൂട്ടില്‍ സുധീഷ്, മൂവാറ്റുപുഴ സ്വദേശിയും കട്ടപ്പന ടൗണില്‍ വാടകയ്ക്ക് താമസിച്ച് വര്‍ക്ക് ഷോപ്പ് നടത്തിവരുന്നതുമായ കുന്നുംപുറത്ത് ശ്രീജിത്ത് എന്നിവരെയാണ് കട്ടപ്പന പോലീസ് എംഡിഎംഎ കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ഇവര്‍ക്കെതിരേ പോലീസ് തെളിവായി കണ്ടെത്തിയ പൊടി എംഡിഎംഎ അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.കുറ്റം സമ്മതിക്കുന്നതിനായി കട്ടപ്പന പോലീസ് സ്‌റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്ന് യുവാക്കള്‍ പറഞ്ഞു. മയക്കുമരുന്നു സംഘവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നു യുവാക്കള്‍ പറഞ്ഞു.

Read More