ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിച്ചു; വനംവകുപ്പ് കുരിശ് പിഴുത മുണ്ടന്‍മുടിയില്‍ യുഡിഎഫിന് 390 വോട്ട് ഭൂരിപക്ഷം

കരിമണ്ണൂര്‍: തൊമ്മന്‍കുത്ത് പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുനീക്കിയ വാര്‍ഡില്‍ യുഡിഎഫിന് ഉജ്വല വിജയം. വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്‍മുടി ആറാംവാര്‍ഡിലാണ് യുഡിഎഫ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസിലെ ജോര്‍ജ് അഗസ്റ്റിന്‍ 390 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കരസ്ഥമാക്കിയത്. നിലവില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ സീറ്റായിരുന്നു. ജോര്‍ജ് അഗസ്റ്റിന് 606 വോട്ടും എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ മനോജ് മാമലയ്ക്ക് 216 വോട്ടുകളും ലഭിച്ചു. എന്‍ഡിഎയിലെ സാബു ഏബ്രഹാം 118 വോട്ടുകള്‍ നേടിയപ്പോള്‍ എഎപി സ്ഥാനാര്‍ഥി അജുമോന്‍ 43 വോട്ടും സ്വതന്ത്രന്‍ റോബിന്‍ മാനുവല്‍ എട്ട് വോട്ടുകളും കരസ്ഥമാക്കി. കര്‍ഷകരുടെ കൈവശഭൂമിയില്‍ വനംവകുപ്പ് അതിക്രമം നടത്തി കടന്നുകയറുകയും കുരിശ് പിഴുതെറിയുകയും ചെയ്ത സംഭവത്തില്‍ വലിയ ജനരോഷം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ഈ പ്രതിഷേധം എല്‍ഡിഎഫിന് ശക്തമായ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. കേരള കോൺഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്…

Read More

സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപണം; തൊടുപുഴയിലെ പാർട്ടി ഗ്രൂപ്പുകളിൽ കണക്ക് നിരത്തി വോട്ട് ചർച്ച കൊഴുക്കുന്നു

തൊടുപുഴ: നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ബിജെപിക്ക് സിപിഎം വോട്ടു മറിച്ചതായി ആരോപണം. ഒമ്പതാം വാര്‍ഡിലും 22-ാം വാര്‍ഡിലുമാണ് സിപിഎം വോട്ടു മറിച്ചുചെയ്തതായി ആരോപണമുയര്‍ന്നത്. എല്‍ഡിഎഫിന് 250 വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ലീഗിന്‍റെ സിറ്റിംഗ് വാര്‍ഡായ പെട്ടേനാട് ഇടതുസ്ഥാനാര്‍ഥിക്ക് 86 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 200ലധികം മാത്രം വോട്ടുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ 366 വോട്ട് ലഭിക്കുകയും സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 301 വോട്ട് ലഭിച്ചു. ഒമ്പതാം വാര്‍ഡില്‍ ബിജെപിക്ക് വിജയിക്കാന്‍ അവസരം നല്‍കിയത് സിപിഎം ഏരിയാ കമ്മിറ്റിയുടെ അറിവോടെയാണന്ന് യുഡിഎഫ് ആരോപിച്ചു. 22-ാം വാര്‍ഡായ മുതലിയാര്‍മഠത്തും ഇതേ ആരോപണമാണ് ഉയര്‍ന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 589 വോട്ടു ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 41 വോട്ടുകള്‍ മാത്രമാണ്. യുഡിഎഫിന് 397 വോട്ടുകളും ലഭിച്ചു. ഇവിടെയും ഏരിയാ കമ്മിറ്റിയുടെ അറിവോടെ വോട്ട്…

Read More

80 വയസുകാരിയെ കെട്ടിയിട്ട് കവച്ച; സ്ത്രീയുൾപ്പെട്ട സംഘം വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു മോഷണം; നടുക്കം വിട്ടുമാറാതെ മറിയക്കുട്ടി

രാജകുമാരി: രാജകുമാരി പഞ്ചായത്തിലെ നടുമറ്റത്ത് പകൽ തസ്കര സംഘം വീട്ടിൽ കയറി വയോധിയെ കെട്ടിയിട്ട് മോഷണം നടത്തി.നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ടോമിയുടെ മാതാവ് മറിയക്കുട്ടി (80) മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഒരു സ്ത്രീ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊൺമേശയിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന എട്ടു ഗ്രാം തൂക്കം വരുന്ന മൂന്നു മോതിരങ്ങൾ ഊരിയെടുക്കുകയും അലമാരയിൽനിന്ന് 3,000 രൂപ കവരുകയും ചെയ്തു. ഇതിനിടെ കെട്ടഴിച്ച് പുറത്തേക്ക് ഓടിയ മറിയക്കുട്ടി ഒച്ചവച്ച് ആളെക്കൂട്ടി. സമീപത്തെ പുരയിടത്തിൽ തടിപ്പണി ചെയ്തിരുന്നവർ എത്തിയപ്പോഴേക്കും തസ്കരന്മാർ ഓടി രക്ഷപ്പെട്ടിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് രാജാക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

ഇടതുകോട്ടയില്‍ വിജയക്കൊടി പാറിച്ച വൈശാഖ് യുഡിഎഫിലെ താരമായി

കോട്ടയം: പരമ്പരാഗത ഇടതുകോട്ടയില്‍ വിജയക്കൊടി പാറിച്ച് വൈശാഖ് യുഡിഎഫിന്‍റെ ജില്ലയിലെ താരമായി. ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനില്‍നിന്നാണ് പി.കെ. വൈശാഖ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ അംഗിരസിനെ 1591 വോട്ടുകള്‍ക്കാണ് വൈശാഖ് പരാജയപ്പെടുത്തിയത്. പരമ്പരാഗത എല്‍ഡിഎഫ് കോട്ടയില്‍ വൈശാഖിന്‍റെ വിജയം ഇടതുകോട്ടകളെ ഞെട്ടിച്ചിരിക്കുകയാണ്. വിജയം അറിഞ്ഞതുമുതല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വൈശാഖിനെ അഭിനന്ദിച്ച് നേതാക്കളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആശംസാപ്രവാഹമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ തലേന്ന് രാത്രി ഒന്പതിനാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ അംഗമായ വൈശാഖിനെ സ്ഥാനാര്‍ഥിയായി യുഡിഎഫ് തീരുമാനിച്ചത്. യുഡിഎഫിന് അവസാനനിമിഷംവരെ വിജയപ്രതീക്ഷയില്ലായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ സ്വപ്നംപോലും കാണാത്ത വിജയമാണ് യുഡിഎഫ് നേടിയത്. പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്നേറിയ സമയത്താണ് വൈശാഖ് സ്ഥാനാര്‍ഥിയായി എത്തുന്നത്. വളരെ വേഗം പ്രചാരണത്തില്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്കൊപ്പം മുന്നിലെത്തി. കുറിച്ചി ഡിവിഷനില്‍ കഴിഞ്ഞതവണ ചെയ്ത കാര്യങ്ങള്‍ വിവരിച്ചുള്ള നോട്ടീസ് എല്ലാ വീടുകളിലുമെത്തിച്ചു. ഇതായിരുന്നു പ്രചാരണത്തിലെ…

Read More

സിപിഐയുടെ കാലുവാരി സിപിഎം; തെരഞ്ഞെടുപ്പിനൊടുവില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

പത്തനംതിട്ട: തദ്ദേശതെരഞ്ഞടുപ്പിനു പിന്നാലെ എല്‍ഡിഎഫിലും സിപിഎമ്മിലും പൊട്ടിത്തെറി. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് കെ.സി. രാജഗോപാല്‍ ഏരിയാ സെക്രട്ടറിക്കെതിരേ നടത്തിയ പരസ്യ പ്രസ്താവന പാര്‍ട്ടിയില്‍ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. കെസിആറിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നു. നേതാക്കളെ സുഖിപ്പിക്കുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ ഇന്നു സ്ഥാനമെന്ന തരത്തില്‍ കെ.സി. രാജഗോപാല്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മത്സരിച്ച കെസിആറിന് ലഭിച്ചത് വെറും 28 വോട്ടുകളുടെ ഭൂരിപക്ഷം. 2020-ല്‍ 92 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ച വാര്‍ഡിലാണ് പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് കെ.സി. രാജഗോപാല്‍ മത്സരിച്ചപ്പോള്‍ നിസാര വോട്ടുകള്‍ക്ക് കടന്നു കൂടിയത്. പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്റ്റാലിനാണ് തന്നെ തോല്പിക്കാന്‍ പരസ്യമായി കരുക്കള്‍ നീക്കിയതെന്ന് കെസിആര്‍ തുറന്നടിച്ചു. സിപിഐക്കും പരാതിപത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ സിപിഐയെ പലയിടത്തും സിപിഎം വഞ്ചിച്ചതായി ആരോപണം. സിപിഐ മത്സരിച്ച പല വാര്‍ഡുകളിലും…

Read More

മുണ്ടക്കയം – കോരുത്തോട് റോഡിൽ തീർഥാടക വാഹനങ്ങളുടെ അമിതവേഗം അപകടഭീഷണിയാകുന്നു

മുണ്ടക്കയം: പ്രധാന ശബരിമല തീർഥാടന പാതയായ മുണ്ടക്കയം-കോരുത്തോട് റോഡിൽ തീർഥാടക വാഹനങ്ങളുടെ അമിതവേഗം അപകടസാധ്യത വർധിപ്പിക്കുന്നു. എരുമേലിയിൽ പോകാതെ പമ്പയിലേക്ക് നേരിട്ട് യാത്രചെയ്യുന്ന തീർഥാടകരാണ് കൂടുതലായും മുണ്ടക്കയം-വണ്ടൻപതാൽ-കോരുത്തോട് റോഡ് ഉപയോഗിക്കുന്നത്. നിരപ്പായ വണ്ടൻപതാൽ തേക്കിൻകൂപ്പ് ഭാഗത്തുകൂടി തീർഥാടന വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതിന് ശേഷമുള്ള ഇറക്കത്തിലും കൊടുംവളവുകളിലും വേഗത്തിലുള്ള വാഹന യാത്ര അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഓരോ തീർഥാടനകാലത്തും പനയ്ക്കച്ചിറ പഴയപാലം ഭാഗത്ത് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കുത്തിറക്കമിറങ്ങി പിന്നീടുള്ള കയറ്റം തുടങ്ങുന്ന ഭാഗത്തെ വാഹനങ്ങളുടെ അമിത വേഗമാണ് പലപ്പോഴും ഇവിടെ അപകടങ്ങൾക്കിടയാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടക വാഹനങ്ങളാണ് കൂടുതലും വേഗനിയന്ത്രണങ്ങൾ പാലിക്കാതെ പോകുന്നത്. ഇത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ തീർഥാടന കാലത്ത് ഈ പാതയിൽ അമിതവേഗത്തിൽ വന്ന ശബരിമല ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് വഴിയോരത്ത്…

Read More

ശബരിമലയില്‍ മണ്ഡലകാല ദര്‍ശനത്തിന് 24 ലക്ഷത്തിലധികം പേര്‍ എത്തി; കാനനപാതവഴിയുള്ള ഭക്തരുടെ വരവ് കൂടി

ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ചശേഷം ഇതേവരെ വിവിധ കാനനപാതകളിലൂടെ 1,02,338 പേരാണ്. സത്രം, പുല്ലുമേട് വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതേവരെ എത്തിയത്. 4000 മുതല്‍ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകള്‍ വഴിയുള്ള ഭക്തരുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്. സന്നിധാനത്ത് എത്തിയ ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. 13 വരെ 23,47,554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോള്‍ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും. \ ശരാശരി 80,000 തീര്‍ഥാടകരാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. കഴിഞ്ഞ എട്ടിനാണ് ഏറ്റവും അധികം പേരെത്തിയത്. 1,01,844 പേര്‍. നവംബര്‍ 24നും…

Read More

പാലാ ഭരണം; രണ്ടിടത്തുനിന്നും വിളി വന്നുകൊണ്ടിരിക്കുന്നു; ആലോചിച്ച് തീരുമാനിക്കുമെന്ന് ബിനു പുളിക്കക്കണ്ടം

പാലാ: പാലാ നഗരസഭയില്‍ ആരു ഭരണം നടത്തണം എന്നതില്‍ താനും കുടുംബാംഗങ്ങളും വിജയിച്ച വാര്‍ഡുകളിലെ ജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്വതന്ത്രന്‍ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഭൂരിഭാഗം വോട്ടര്‍മാരുടെയും അഭിപ്രായം മാനിച്ച് ഏത് മുന്നണിക്കൊപ്പമെന്ന് തീരുമാനിക്കും. ഇരു മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ വിളിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നിട്ടില്ല. സത്യപ്രതിജ്ഞ കഴിഞ്ഞേ തീരുമാനമെടുക്കൂ. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്‍റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. ഇവര്‍ മത്സരിച്ച വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ പരസ്യ പിന്തുണ നല്‍കിയിരുന്നു. കഴിഞ്ഞ തവണ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ബിനുവിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിൽ കേരള കോണ്‍ഗ്രസ്-എം അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അന്നുമുതല്‍ കറുത്ത വേഷത്തിലാണ് ബിനു നഗരസഭാ കൗണ്‍സില്‍ ഹാളില്‍ എത്തിയിരുന്നത്. തുടര്‍ന്ന് സിപിഎം സ്വതന്ത്രയാണ് ചെയര്‍പേഴ്സനായത്. ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടതോടെ ജോസ് കെ. മാണിയെ…

Read More

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പിനും തോമസ് കുന്നപ്പള്ളിക്കും സാധ്യത

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും മുന്‍ ഡിസിസി പ്രസിഡന്‍റുമായ ജോഷി ഫിലിപ്പ് എത്തി‍യേക്കും. ആകെയുള്ള 23 സീറ്റില്‍ 12 സീറ്റും കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് മെംബര്‍മാരില്‍ സീനിയര്‍ ജോഷി ഫിലിപ്പാണ്. രണ്ടാം തവണയാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്തിലേക്ക് എത്തുന്നത്. 2015ല്‍ ആദ്യ വട്ടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയി. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി 20 വര്‍ഷം വാകത്താനം പഞ്ചായത്തംഗമായിരുന്നു. എട്ടു വര്‍ഷം പ്രസിഡന്‍റുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളിലൂടെയാണ് നേതൃപദവിയിലേക്കുയര്‍ന്നത്. ജോഷി ഫിലിപ്പിനൊപ്പം കുമരകത്ത് അട്ടിമറി വിജയം നേടിയ പി.കെ. വൈശാഖിന്‍റെ പേരും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള എ വിഭാഗം വൈശാഖിനെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ളവര്‍…

Read More

കോൺഗ്രസ്‌ തോൽക്കുന്ന വാർഡെന്ന പേരുദോഷം മാറ്റി; 40 വർഷങ്ങൾക്കു ശേഷം മകൻ വാർഡ് തിരിച്ചുപിടിച്ചു

മുക്കൂട്ടുതറ: അച്ഛനുശേഷം വാർഡിൽ കോൺഗ്രസ്‌ ജയിക്കുന്നത് 40 വർഷങ്ങൾക്ക് ശേഷം മകനിലൂടെ. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി വാർഡിലാണ് ഈ വേറിട്ട കാഴ്ച. മുട്ടപ്പള്ളി വാർഡിൽ 40 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ്‌ സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച എൻ.ജി. കൊച്ചുരാമന്‍റെ മകനായ മനോജ്‌ കുമാറാണ് ഇത്തവണ ജയിച്ചത്. എൻ.ജി. കൊച്ചുരാമൻ മെംബറായ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം യുഡിഎഫിൽ കോൺഗ്രസ് സ്ഥാനാർഥികളെല്ലാം പരാജയപ്പെടുകയായിരുന്നു. കോൺഗ്രസ്‌ തോൽക്കുന്ന വാർഡായി മുട്ടപ്പള്ളി മാറിയതോടെയാണ് ഇതിന് മാറ്റമുണ്ടാക്കാൻ അന്തരിച്ച എൻജി കൊച്ചുരാമന്‍റെ മകനും അധ്യാപകനുമായ മനോജ്‌ കുമാറിനെ സ്ഥാനാർഥിയാക്കുന്നതിലേക്ക് കോൺഗ്രസ്‌ നേതൃത്വം എത്തിയത്. അച്ഛന് ലഭിച്ചിരുന്ന സ്വീകാര്യതയാണ് മകൻ മനോജിന് വിജയം ഒരുക്കിയത്. എൻ.ജി. കൊച്ചുരാമന്‍റെ പേരിൽ സ്മാരകമായി റോഡ് വരെയുള്ള ഈ വാർഡിൽ ശക്തമായ മത്സരത്തിനൊടുവിൽ സിപിഎമ്മിന്‍റെ സിറ്റിംഗ് മെംബറെ പത്ത് വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിക്കുകയായിരുന്നു.

Read More