കോട്ടയം: എംജി സർവകലാശാലയുടെ മാർക്ക് ദാനം കൂടുതൽ വിവാദത്തിലേക്ക്. മാർക്ക് ദാനവുമായി ബന്ധപ്പെട്ടു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ വാദം പൊളിയുന്നു. യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദീൻ മടങ്ങിയെന്നാണ് മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദീൻ അദാലത്തിൽ മുഴുവൻ സമയവും പങ്കെടുക്കുകയും വൈസ് ചാൻസലർ ഉൾപ്പെടയെുള്ളവർക്കൊപ്പം ഏറെ നേരം ചെലവഴിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അദാലത്ത് നടന്ന ദിവസം എംജി സർവകലാശാല പകർത്തിയ ദൃശ്യങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് വിവരം. ഇതോടെ മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീൽ നല്കിയ വിശദീകരണം പൊളിയുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്യുകയാണ്. എന്നാൽ അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം പിഎ മടങ്ങിയെന്ന നിലപാടിൽ…
Read MoreCategory: Kottayam
അശോകന് ‘അക്ഷയ’ ന്തോഷം! അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം കൂരോപ്പടയിലെ അശോകന്
കൂരോപ്പട: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണു കൂരോപ്പടയിലെ മണലേൽ കുടുംബം. ഇന്നലെ നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായി 60 ലക്ഷം രൂപ ലഭിച്ചത് മണലേൽ പ്രസാദിന്റെ മകൻ അശോക് എടുത്തിരുന്ന ടിക്കറ്റിനാണ്. കഴിഞ്ഞ ദിവസം അശോക് എടുത്ത ടിക്കറ്റിനു 2000 രൂപ സമ്മാനം ലഭിച്ചിരുന്നു. ഇതിന്റെ തുക മാറിയെടുത്തപ്പോൾ കൂരോപ്പടയിലെ ഏജന്റിൽ നിന്നും രണ്ടു ലോട്ടറി ടിക്കറ്റുകൾ കൂടി വാങ്ങുകയായിരുന്നു. അതിലൊരു ടിക്കറ്റിനാണ് ഇന്നലെ ഒന്നാം സമ്മാനം ലഭിച്ചത്. അശോകിന്റെ ഭാര്യ ഉമ, മകൻ ആദികേശ്
Read Moreകൊഴുങ്ങാലൂർചിറ റോഡിൽ പരസ്യ മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവും; രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു
നെടുംകുന്നം: കൊഴുങ്ങാലൂർചിറ റോഡിൽ പരസ്യ മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവും പതിവാകുന്നതായി പരാതി. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലുമായി എത്തുന്ന സംഘങ്ങൾ റോഡരികിലിരുന്ന് മദ്യപിക്കുന്നതായും പരാതിയുണ്ട്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഇവിടെ രാത്രികാലങ്ങളിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പനയും കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുടെ കച്ചവടവും നടക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. മദ്യപിച്ച ശേഷം ചില്ലുകുപ്പികൾ തല്ലിത്തകർത്ത് റോഡിൽ ഇടുന്നതും പതിവാണ്. വഴിവിളക്കുകൾ തെളിയിക്കണമെന്നാവശ്യപ്പെട്ട് അധികൃതർ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreഗുണനിലവാരം കുറഞ്ഞ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വില്പന നടത്തുന്നതായി പരാതി; കർഷകർ ദുരിതത്തിൽ
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരം കുറഞ്ഞ മുട്ടക്കോഴി കുഞ്ഞുങ്ങളെ വില്പന നടത്തുന്നതായി പരാതി. ചെറുകിട കർഷകരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ഇതര സംസ്ഥാനത്തുനിന്നും എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞതും പ്രതിരോധ മരുന്നുകൾ നല്‍കാത്തതുമായ കോഴിക്കുഞ്ഞുങ്ങളെയാണു വിവിധ സ്ഥലങ്ങളിൽ എത്തിച്ചു വില്പന നടത്തുന്നത്. ഇതര സംസ്ഥാനത്തെ നഴ്സറികളിൽനിന്നും തിരിഞ്ഞു മാറ്റുന്ന കോഴി കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ ഇവിടങ്ങളിൽ എത്തിക്കുന്നതെന്നു പറയപ്പെടുന്നു. 150 മുതൽ 180 രൂപ വരെ വിലിയിടാക്കിയാണു കോഴികുഞ്ഞുങ്ങളെ കർഷകർക്കു വില്പന നടത്തുന്നത്. കർഷകർ ഇവയെ വാങ്ങി ഏതാനും ദിവസങ്ങൾ കഴിയുന്പോൾ കോഴി കുഞ്ഞുങ്ങൾ ചത്തുവീഴുകയാണ്. പ്രതിരോധ ശേഷിയില്ലാത്തതും രോഗമുള്ളതുമായ കോഴികളെ വീടുകളിലേക്കു എത്തിക്കുന്നതോടെ വീടുകളിൽ വളർത്തുന്ന മറ്റു കോഴികളിലേക്കും രോഗം പടരാൻ സാധ്യത കൂടുതലാണ്.മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയുള്ള എഗ് നഴ്സറികളിൽനിന്നും വാങ്ങുന്ന കോഴികുഞ്ഞുങ്ങൾക്കു മാത്രമേ പൂർണമായ തോതിൽ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുകയുള്ളു. മൃഗസംരക്ഷണ വകുപ്പിന്റെ…
Read Moreസാമൂഹ്യനീതിക്കുവേണ്ടി, ശരിദൂരത്തിന്റെ കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളെന്ന് എൻഎസ്എസ്
പെരുന്ന: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് എതിരായി നിലപാട് സ്വീകരിച്ചുവെന്ന് എൻഎസ്എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാട് എടുത്തില്ല. സംസ്ഥാന സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ നിലകൊണ്ടുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനം സംബന്ധിച്ചുള്ള പ്രശ്നം മാത്രമാണ് ശരിദൂരത്തിലേക്ക് പോകാന്‍ കാരണമെന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇടതുപക്ഷ സർക്കാർ നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും ജാതി-മതചിന്തകള്‍ ഉണര്‍ത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് ശ്രമിക്കുകയാണെന്നും എൻഎസ്എസ് ആരോപിച്ചു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ മുന്നാക്കവിഭാഗത്തെ മാത്രം ബോധപൂര്‍വമായി അവഗണിക്കുകയാണ് സംസ്ഥാന സർക്കാർ. സാമൂഹ്യനീതിക്കുവേണ്ടിയാണ് ശരിദൂര നിലപാട് സ്വീകരിച്ചത്. അത് സർക്കാരിനെ സമ്മർദത്തിലാക്കാനോ ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ലെന്നും മനസിലാക്കമെന്നും സുകുമാരൻ നായർ പറഞ്ഞു.
Read Moreകടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും അനധികൃത മണ്ണെടുപ്പ് വ്യാപകം; പുലർച്ചെ തുടങ്ങുന്ന മണ്ണെടുപ്പ് രാവിലെ പത്തിന് നിർത്തും; അധികൃതരുടെ ഒത്താശയോടെയെന്ന് ആരോപണം
കടുത്തുരുത്തി: അധികൃതരുടെ ഒത്താശയോടെ കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും അനധികൃത മണ്ണെടുപ്പ് വ്യാപകമെന്ന് ആരോപണം. ഞീഴൂർ, മരങ്ങോലി, ശാന്തിപുരം, കാട്ടാന്പാക്ക്, കീഴൂർ, അറുനൂറ്റിമംഗലം, കാരിക്കോട്, കുന്നപ്പിള്ളി, ഒറ്റിയാൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മണ്ണെടുപ്പ് തകൃതിയായി നടക്കുകയാണ്. വീട് വയ്ക്കാനെന്ന പേരിലാണ് പലയിടത്തും ലോഡ് കണക്കിന് മണ്ണ് കടത്തുന്നത്. പുലർച്ചെ നാല് മണിയോടെ തന്നെ പലയിടത്തും മണ്ണെടുപ്പ് ആരംഭിക്കും. തുടർന്ന് പത്തിന് മുന്‍പായി പണികൾ നിർത്തി, ജെസിബിയും ഹിറ്റാച്ചിയും ഉൾപെടെയുള്ള വാഹനങ്ങൾ മണ്ണെടുക്കുന്ന സ്ഥലത്ത് നിന്നും മാറ്റിയിടും. മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതി വാങ്ങാതെ തന്നെ ഞീഴൂർ മരങ്ങോലിയിൽ വീടിന്റെ തറയിലിടാനെന്ന പേരിൽ അധികൃതരുടെ മൗനാനുവാദത്തോടെ എടുത്തു മാറ്റിയത് അരയേക്കർ സ്ഥലത്തെ മണ്ണാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീട് നിർമാണത്തിനെന്ന പേരിലെടുത്ത പെർമിറ്റുമായി കീഴൂർ-അറുനൂറ്റിമംഗലം റൂട്ടിൽ നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിക്കൊണ്ടുപോകുന്നത്. അനധികൃതമായി അമിത ലോഡ് മണ്ണു കയറ്റിപ്പോകുന്ന ടിപ്പറുകൾ തലയോലപ്പറന്പ് പോലീസ് സ്റ്റേഷന്…
Read Moreമിന്നലേറ്റ് വീട് തകർന്ന് തരിപ്പണമായി; വീടിനുള്ളിലുണ്ടായിരുന്ന യുവതിക്ക് പരിക്ക്; മിന്നലേറ്റ മുറിയിൽ ആരുമില്ലാതിരുന്നതിൽ വൻ അപകടം ഒഴിവായി
കടുത്തുരുത്തി: ഇടിമിന്നലേറ്റു വീട് തകർന്നു. വീടിനുള്ളിലുണ്ടായിരുന്ന യുവതിക്ക് മിന്നലിൽ പരിക്കേറ്റൂ. കോതനല്ലൂർ ആലഞ്ചേരിൽ ജലജാ ശശിയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. പുലർച്ചെ ഒന്നോടെയാണ് സംഭവം. ശക്തമായ ഇടിമിന്നലിൽ വീടിനകത്ത് ഉറങ്ങുകയായിരിന്ന ജലജയുടെ മകൾ അഞ്ജന (24) ക്ക് പരിക്കേറ്റു. കൈയ്ക്കു മിന്നലേറ്റ അഞ്ജന ആശുപത്രിയിൽ ചികിത്സ തേടി. ശക്തമായ ഇടിമിന്നലിൽ വീടിന്റെ കരിങ്കൽ തറയും ഭിത്തിയും മുറിക്കുള്ളിലെ തറയും ടൈലുകളും ജനൽപാളികളുമെല്ലാം പൊട്ടിത്തെറിച്ചു. അലമാര, ഹോം തീയേറ്റർ, ഇലക്േട്രോണിക് ഉപകരണങ്ങൾ എന്നിവ മിന്നലേറ്റു തകർന്നു. വൈദ്യുതി മീറ്ററും വയറിംഗുകളും പൂർണമായി കത്തി നശിച്ചു. സംഭവ സമയത്ത് കൂടുതലായി ഇടിമിന്നലേറ്റ ഭാഗത്ത് ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ശശിയുടെ മരണശേഷം ജലജ യും മകളുമാണ് ഇവിടെയുള്ളത്. ഇരുവരും മറ്റൊരു മുറിയിലായിരുന്നു. വീടിന്റെ തറ കെട്ടിയിരിക്കുന്ന കരിങ്കല്ലുകൾ ഇടിമിന്നലിൽ ഇളകിത്തെറിച്ചു. കരിങ്കൽ തറയ്ക്കു മിന്നലേറ്റ ഭാഗത്തെ മുറിയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്.…
Read Moreനഗരത്തിലെ ഓട്ടോകളിൽ ഫെയർസ്റ്റേജ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങി; നിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം വേണ്ട
കോട്ടയം: ടൗണ്‍ പെർമിറ്റുള്ള ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് ആരംഭിച്ചെങ്കിലും നിരക്കു സംബ ന്ധിച്ച് യാത്ര ക്കാരിൽ ആശയക്കുഴപ്പം തുടരുന്നു. നിരക്ക് നിശ്ചയിക്കുന്നതിലെ ബുദ്ധിമുട്ട് പലപ്പോഴും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നഗര പെർമിറ്റ് ലഭിക്കാത്ത ഓട്ടോറിക്ഷകൾ ഇപ്പോഴും ടൗണിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും പരിശോധന സുതാര്യമല്ല. മീറ്റർ ഘടിപ്പിച്ചിട്ടുണ്ടോയെന്നു മാത്രമാണു മോട്ടോർ വാഹനവകുപ്പ് നോക്കുന്നത്. പെർമിറ്റ് സംബന്ധിച്ച് പരിശോധന വിരളമാണ്. ഏതാനും ഓട്ടോറിക്ഷകളിൽ ഇപ്പോഴും മീറ്റർ ഘടിപ്പിച്ചിട്ടില്ല.തിങ്കളാഴ്ച ജില്ലാ കളക്ടറുമായി ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ചയിൽ മീറ്റർ ഘടിപ്പിച്ചു സർവീസ് നടത്താമെന്ന് വാക്കു പറഞ്ഞുവെങ്കിലും നടപ്പാക്കാൻ പല ഡ്രൈവർമാർക്കും താത്പര്യമില്ലെന്നാണു പരാതി ഉയർന്നിരിക്കുന്നത്. യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നു യാത്രക്കാർ കയറിയാലുടൻ മീറ്റർ പ്രവർത്തിപ്പിക്കണം എന്നതായിരുന്നു. ഇന്നലെയും പല ഓട്ടോറിക്ഷകളിലെയും മീറ്റർ അനങ്ങിയില്ല. ചിലർ മീറ്റർ പ്രവർത്തിപ്പിച്ചുവെങ്കിലും വാങ്ങിയതു പഴയ നിരക്ക് തന്നെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽനിന്ന് കെഎസ്ആർടിസി…
Read Moreറിട്ടേൺ ചാർജ് കൂട്ടലിൽ ഇനി വാക്കേറ്റം വേണ്ട’; യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായ നിരക്കുകൾ കൂട്ടന്നതിങ്ങനെ…
കോട്ടയം: റിട്ടേണ്‍ ലഭിക്കാത്ത ഓട്ടത്തിനു നിരക്ക് നിശ്ചയിക്കുന്പോഴാണ് യാത്രക്കാരും ഡ്രൈവറും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നത്. പക്ഷേ നിരക്കു കൂട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കിലോമീറ്ററും ആ ദൂരത്തിനുള്ള തുകയും ഇതോടൊപ്പം ചേർക്കുന്നു. (മടക്കയാത്ര ലഭിക്കാത്ത സ്ഥലമാണെങ്കിൽ നൽകേണ്ട തുക ബ്രാക്കറ്റിൽ):- ആദ്യത്തെ ഒന്നര കിലോമീറ്റർ 25. രണ്ട് കിലോമീറ്റർ 31 (34) (മീറ്ററിലെ തുക 31 ആണെങ്കിൽ ഇതിൽനിന്നു മിനിമം ചാർജായ 25 കുറയ്ക്കുക. ബാക്കി തുകയായ ആറിന്റെ പകുതിയ ായ മൂന്നു കൂടി മീറ്ററിൽ കാണിക്കുന്ന തുകയുടെ കൂടെ ചേർത്താൽ 34 ലഭിക്കും). അഞ്ച് കിലോമീറ്റർ 67 (88), ആറ് കിലോമീറ്റർ 79 (106), ഏഴ് കിലോമീറ്റർ 91 (124), എട്ട് കിലോമീറ്റർ 103 (142), ഒന്‍പത് കിലോമീറ്റർ 115 (160).
Read Moreകുരുക്കെന്ന ശാപം വിട്ടുമാറാതെ മണർകാട്; ബൈപാസ് റോഡും തകർന്ന് ഒരു കോലത്തിലായി, മണർകാട് ടൗണിലെ ഗതാഗത പരിഷ്കാരം അട്ടിമറിക്കുമോ ?
മണർകാട്: മണർകാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പോലീസ് കൊണ്ടുവന്ന പരിഷ്കാരം ഫലം കണ്ടു തുടങ്ങിയപ്പോൾ മറ്റൊരു വിഷയം പോലീസിനെ അലട്ടുന്നു. ബൈപാസ് റോഡിന്റെ ശോചനീയാവസ്ഥയാണ് പോലീസിനെ അലട്ടുന്നത്. അടുത്തിടെയാണ് ബൈപാസ് റോഡ് നന്നാക്കിയത്. പക്ഷേ പരിഷ്കാരത്തിന്റെ ഭാഗമായി ഇതുവഴി കൂടുതൽ വാഹനങ്ങൾ ഒാടിത്തുടങ്ങിയതോടെ റോഡ് തകർന്നു തരിപ്പണമായി. ബൈ പാസ് റോഡ് തകർന്നതിനെക്കുറിച്ച് വിജിലൻസ് പരിശോധനയും നടന്നിരുന്നു. ബൈപാസ് റോഡ് നന്നാക്കുന്നതിൽ പഞ്ചായത്ത് അലംഭാവം കാട്ടുകയാണെന്ന് പരാതി ഉയർന്നിരുന്നു. പോലീസ് നടത്തിയ ഗതാഗത പരിഷ്കാരത്തോട് പഞ്ചായത്തിന് അത്ര താല്പര്യമില്ലെന്നാണ് അറിയുന്നത്. പരിഷ്കാരത്തിന്റെ ഭാഗമായി ടൗണിലെ ചില ഏരിയകളിൽ കച്ചവടം കുറഞ്ഞതായി വ്യാപാരികൾക്കും പരാതിയുണ്ട്. റോഡ് നന്നാക്കണമെന്ന പോലീസ് ആവശ്യത്തോട് ഇപ്പോൾ പഞ്ചായത്ത് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. റോഡ് നന്നാക്കാൻ ബൈപാസ് റോഡ് താത്കാലികമായി അടച്ചിടാനാണ് പഞ്ചായത്ത് തീരുമാനം. ഈ തീരുമാനം കളക്ടറെ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. പക്ഷേ ബൈപാസ്…
Read More