കടുത്തുരുത്തി: സ്കൂട്ടറിൽ സഞ്ചരിക്കുന്പോൾ വൈദ്യൂത ലൈൻ പൊട്ടിവീണു ഷോക്കേറ്റുണ്ടായ അപകടത്തിൽ മരിച്ച പൂഴിക്കോൽ കരയിൽ താമസിക്കുന്ന ഉള്ളാടംകുന്നേൽ രശ്മി പ്രശാന്തിന്റെ നിർദ്ധന കുടുംബത്തെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വൈദ്യുത ലൈൻ പൊട്ടി വീണുണ്ടായ അപകടമെന്ന നിലയിൽ കെഎസ്്ഇബിയുടെ പരമാവധി സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് വൈദ്യുതി വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയതായും എംഎൽഎ അറിയിച്ചു. വൈദ്യുതി വകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം, ദുരിതാശ്വാസ ധനസഹായമായി പരമാവധി തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പുമന്ത്രി എം.എം മണിയോട് ആവശ്യപ്പെട്ടതായും എംഎൽഎ അറിയിച്ചു. അപകട ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായവും സർക്കാർ ഈ കുടുംബത്തിന് അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വൈദ്യുതി കന്പി അപ്രതീക്ഷിതമായി പൊട്ടിവീണ സംഭവത്തെക്കുറിച്ച് കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തണമെന്ന് അപകടം ഉണ്ടായ സ്ഥലം…
Read MoreCategory: Kottayam
ഈ വഴി ഇനി വരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടും, പരിഷ്ക്കാരങ്ങൾ ഒന്നും ശരിയാവുന്നില്ല; ഏറ്റുമാനൂർ ടൗണിനെ ശ്വാസം മുട്ടിച്ച് കുരുക്കു മുറുകുന്നു
ഏറ്റുമാനൂർ: ട്രാഫിക്ക് പരിഷ്ക്കാരങ്ങൾ മാറ്റിയതോടെ പകൽ സമയങ്ങളിലെ ഏറ്റുമാനുർ ടൗണിലെ ഗതാഗതക്കുരുക്ക് വീണ്ടും മുറുകുന്നു. വർഷങ്ങളായി ഏറ്റുമാനൂരിനെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ള വിദഗ്ദ സംഘം നടത്തിയ ഗതാഗത പരീഷ്ക്കാരമാണ് കഴിഞ്ഞ ആഴ്ച മാറ്റിയത്സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് മിക്കവാറും ദിവസങ്ങളിലും നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്. ഏറ്റൂമാനൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് ഏറണാകുളം റോഡിൽ തവളക്കുഴി ജംഗ്ഷൻ വരെയും പാല റോഡിൽ പുതിയ ബൈപ്പാസിന് സമീപം വരെയും നീളുകയാണ്. സെൻട്രൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇന്നേവരെ തെളിയിച്ചിട്ടില്ല. സെട്രൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി ഹോം ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടങ്കിലും പകൽ സമയങ്ങളിൽ ഇവർക്ക് പോലും നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് തിരക്ക്. സമാനമായ രീതിയിൽ തന്നെയാണ് തെള്ളകം ജംഗ്ഷനിലെയും ഗതാഗതകുരുക്ക് ജംഗ്ഷനിൽ ബസുകൾക്ക് നിർത്താനാവശ്യമായ ബസ്…
Read Moreകോട്ടയത്തെ ഓട്ടോക്കാരും ഇനി മീറ്ററിട്ടോടും; ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജായ 25 രൂപയ്ക്ക് ഓടും; നഗരത്തിലെ മീറ്റർ സമരത്തിന് പരിസമാപ്തി
കോട്ടയം: നഗരത്തിൽ ഇനി മീറ്റർ ചാർജിന് ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യാം. ഇതുവരെ നിരവധി ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടും നടക്കാതെ പോയ ഓട്ടോ മീറ്റർ ജില്ലാ കളക്ടർ പി.കെ.സുധീർബാബു നടപ്പാക്കി. ജില്ലാ ഭരണകൂടത്തിനു മുന്നിൽ ഉപാധികളോടെ ഓട്ടോഡ്രൈവർമാർ കീഴടങ്ങി. മീറ്റർ പ്രവർത്തിപ്പിക്കാനുള്ള തീരുമാനം തൊഴിലാളി യൂണിയൻ പ്രതിനിധികൾ കളക്ടറുമായി നടത്തിയ ചർച്ചയിൽ അറിയിക്കുകയായിരുന്നു. നഗരത്തിലെ ഓട്ടോറിക്ഷകൾക്കു മീറ്റർ വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ നടപ്പായത്. യാത്രക്കാർ കയറിയാലുടൻ മീറ്റർ പ്രവർത്തിച്ചു തുടങ്ങും. തീരുമാനമനുസരിച്ച് ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജായ 25 രൂപയ്ക്ക് ഓടും. ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞ ആറു ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുകയും ഇന്നലെ ഉച്ചയോടെ സർവീസ് പുനരാരംഭിക്കുകയും ചെയ്തു. മിനിമം ചാർജും അതിന്റെ 50 ശതമാനം കൂട്ടിയും വാങ്ങാൻ അനുവദിക്കണമെന്നു യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സർക്കാർ പരിഗണനയ്ക്കു വിടാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടെങ്കിലേ…
Read Moreമാർക്ക് ദാന വിവാദം: എംജി യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറെ തടഞ്ഞ് കെഎസ്യു പ്രതിഷേധം; അറസ്റ്റ്
കോട്ടയം: ബിടെക് വിദ്യാർഥിനിക്കു മാർക്ക് ദാനം ചെയ്തു വിജയിപ്പിച്ചെന്ന ആരോപണത്തിൽ എംജി യൂണിവേഴ്സിറ്റി പിവിസി അരവിന്ദ് കുമാറിനെ കെഎസ്യു പ്രവർത്തകർ തടഞ്ഞുവച്ചു. പ്രവർത്തകർ കാന്പസിനകത്തു കയറുകയും കവാടത്തിൽ കുത്തിയിരിക്കുകയും ചെയ്തതോടെ ഓഫീസിനുള്ളിൽ പിവിസിക്കു കയറാൻ കഴിഞ്ഞില്ല. തുടർന്നു മറ്റൊരു വഴിയിലൂടെ പിവിസിയെ ഓഫീസിനുള്ളിൽ കയറ്റി. ഇതിനുശേഷം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മാർക്ക് ദാനം ചെയ്തു വിജയിപ്പിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് വിശദീകരിച്ചിരുന്നു. മന്ത്രി കെ.ടി. ജലീലോ പ്രൈവറ്റ് സെക്രട്ടറിയോ യൂണിവേഴ്സിറ്റിയെ സമീപിക്കുകയോ ഇക്കാര്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സർവകലാശാലാ പരീക്ഷാ ചട്ടങ്ങളനുസരിച്ചാണു സിൻഡിക്കറ്റ് മോഡറേഷൻ നൽകിയിട്ടുള്ളത്. ഒരു വിഷയത്തിനു മാത്രം തോറ്റതിനാൽ ബിടെക് കോഴ്സ് പൂർത്തീകരിക്കാൻ കഴിയാത്ത ഒരു വിദ്യാർഥിനി മോഡറേഷനുവേണ്ടി ഫെബ്രുവരി 22ന് യൂണിവേഴ്സിറ്റിയിൽ നടന്ന ഫയൽ അദാലത്തിൽ അപേക്ഷ നൽകിയിരുന്നു.…
Read Moreപട്ടയത്തിന് പിന്നാലെ നാവും ചതിച്ചു; രേണുരാജ് വിമർശനത്തിൽ “വംശീയത’; രവീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
മൂന്നാർ: ദേവികുളം മുൻ അഡീഷണൽ തഹസിൽദാർ രവീന്ദ്രനെതിരെ മൂന്നാർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വംശീയസ്പർധയും കലാപവും സൃഷ്ടിക്കുന്ന തരത്തിൽ രവീന്ദ്രൻ പ്രസ്താവനകൾ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു മൂന്നാർ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രവീന്ദ്രന്റെ വിവാദ പരാമർശം. രവീന്ദ്രൻ ഒപ്പിട്ട നാല് പട്ടയങ്ങൾ മുൻദേവികുളം സബ് കളക്ടർ രേണു രാജ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് രവീന്ദ്രൻ വാർത്താസമ്മേളനം വിളിച്ചത്. ഇടുക്കി കെഡിഎച്ച് വില്ലേജിലെ ചിന്നത്ത, മുത്തു, അളകർ സ്വാമി, സുജ എന്നീ തമിഴ് വംശജരുടെ പട്ടയങ്ങളാണു റദ്ദാക്കിയത്. പട്ടയം ലഭിച്ചവരുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് റദ്ദാക്കൽ. ദേവികുളത്തുനിന്ന് സ്ഥലംമാറിപ്പോകുന്നതിനു തൊട്ടുമുന്പാണു വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി രേണുരാജ് ഉത്തരവിറക്കിയത്. ഹൈക്കോടതി നിർദേശപ്രകാരം പരിശോധനകൾക്കുശേഷമായിരുന്നു നടപടി. നാലു പട്ടയനന്പറിലെ രണ്ടര ഏക്കർ ഭൂമി ഏറ്റെടുക്കാൻ തഹസിൽദാർക്കു നിർദേശവും നൽകി.
Read Moreഅഷ്ടമി ഉൽസവത്തിനു കേളികൊട്ടുയരുമ്പോൾ ഭക്തരുടെ മനസിൽ കുളിരായി ഉറവ വറ്റാത്ത കിണർ
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉൽസവത്തിനു കേളികൊട്ടുയരുന്പോൾ അഷ്ടമി ഉൽസവത്തിനു മുന്നോടിയായി നടത്തുന്ന സന്ധ്യ വേലയുമായി ബന്ധപ്പെട്ട ഉറവ വറ്റാത്ത കിണർ ഭക്തമനസുകളിൽ കുളിർമ പകരുന്നു. സന്ധ്യവേലയ്ക്കായി ശുദ്ധജലമെടുക്കാൻ കൊച്ചി രാജവംശമാണ് മഹാദേവ ക്ഷേത്രത്തിന്റെ ഉൗട്ടുപുരയോടു ചേർന്നുള്ള ഈ കിണർ സ്ഥാപിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് മുന്നോടിയായി പെരുന്പടപ്പ് സ്വരൂപത്തിന്റെ അധിപൻമാരായ കൊച്ചി രാജവംശം നടത്തിയിരുന്ന സന്ധ്യവേലയാണ് പെരുന്പടപ്പ് സന്ധ്യവേല. കൊച്ചി രാജാക്കൻമാർ അമൃതേത്തിന് മുൻപായി ദിവസേന ഒരു നിറപറ അരി അളന്ന് വൈക്കത്തപ്പന് വഴിപാടിനായി മാറ്റിവയ്ക്കുക പതിവായിരുന്നു. ഇത് വർഷത്തിലൊരിക്കൽ ഉത്സവത്തിന് മുൻപ് വൈക്കത്ത് കൊണ്ടുവന്ന് പ്രാതൽ നടത്തിയിരുന്നു. സന്ധ്യ വേല ദിവസത്തെ പ്രാതലിന് വേണ്ട സകല സാധനങ്ങളും പെരുന്പടപ്പ് സ്വരൂപത്തിൽനിന്നാണ് കൊണ്ടുവന്നിരുന്നതെന്നതും പ്രത്യേകതയാണ്. തിരുവിതാംകൂർ മഹാരാജാവുമായി ഉണ്ടായിരുന്ന അഭിപ്രായവ്യതാസം മൂലം സന്ധ്യവേല നടക്കുന്ന ദിവസം പ്രാതലിനും മറ്റും വേണ്ടിവരുന്ന വെള്ളം എടുക്കുവാൻ…
Read Moreജോലിഭാരം ലഘൂകരിച്ചു നൽകണം,ഡോക്ടർമാരും മനുഷ്യരാണ്; ജീവനൊടുക്കാൻ ശ്രമിച്ച ഡോക്ടർ ജോലിക്കെത്തി
ഗാന്ധിനഗർ: അമിത ജോലി ഭാരത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിൽ കൈ ഞരന്പു മുറിച്ചും അധികമായി ഗുളികകൾ കഴിച്ചും ആത്മഹത്യയ്ക്കു ശ്രമിച്ച മെഡിക്കൽ കോളജിലെ യുവഡോക്ടർ ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ അവസാന വർഷ പി.ജി വിദ്യാർഥിയാണ് ആത്മഹത്യാശ്രമം നടത്തിയത്. അമിത ജോലിഭാരവും മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ഡോക്ടർതന്നെ വെളിപ്പെടുത്തിയിരുന്നു. ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അദ്ദേഹം പി.ജി. അസോസിയേഷന് പരാതി നൽകുകയും, അസോസിയേഷൻ ഭാരവാഹികൾ പ്രിൻസിപ്പലിന് പരാതി കൈമാറുകയും സൂപ്രണ്ട് ഒാഫീസ് പടിക്കൽ സമരം നടത്തുകയും ചെയ്തു. ഇതേത്തുടർന്ന് പ്രിൻസിപ്പൽ നാലംഗ സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ അന്വേഷണം പൂർത്തീകരിച്ചിട്ടില്ല.കഴിഞ്ഞ നാലിന് ഗൈനക്കോളജി വിഭാഗത്തിലെ ബാത്ത് റൂമിലായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. മൂന്നു മാസമായി അവധിയില്ലാതെ തുടർച്ചയായി ജോലി ചെയ്തു വരികയായിരുന്നു ഡോക്ടർ. 48 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ ലേബർ റൂം…
Read More“ഓപ്പറേഷൻ റെയ്ഞ്ചർ” ..! ഗുണ്ടയാണെന്നു പറഞ്ഞ് ഇനി മേലാൽ നടന്നേക്കരുത്; കേരള പോലീസ് ഒതുക്കിയിരിക്കും
കോട്ടയം: ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒതുക്കാൻ പോലീസിന്റെ പുതിയ പദ്ധതി “ഓപ്പറേഷൻ റെയ്ഞ്ചർ”ഇന്നലെ ആരംഭിച്ചു. എറണാകുളം റേഞ്ചിന്റെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിൽ കേസുള്ള ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒരു മാസത്തിനുള്ളിൽ ഒതുക്കുകയാണ് ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിട്ട പദ്ധതിയുടെ ഉദ്ദേശ്യം. മൂന്നു തരത്തിലാണ് ഇതിനുള്ള നടപടികൾ നടക്കുന്നത്. ഇതിനായി മൂന്നു തരത്തിലുള്ള ലിസ്റ്റ് തയാറാക്കും. ഇതിൽ ആദ്യത്തേത് നിലവിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും ലിസ്റ്റ് തയാറാക്കുക എന്നതാണ്. രണ്ടാമത്തേത് മുൻ ഗുണ്ടകളുടെ ലിസ്റ്റാണ്. ഇവർ ഇപ്പോൾ കളത്തിലില്ലെന്നു വരുത്തിത്തീർത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഓപ്പറേഷൻ നടത്തുന്നവരാണ്. അത്തരത്തിലുള്ളവർ ആരാണ് എന്നതാണ് രണ്ടാമത്തെ ലിസ്റ്റ്. മൂന്നാമത്തെ ലിസ്റ്റ് നേരത്തേ ഗുണ്ടാപ്പണി ചെയ്തിരുന്നവർ ഇപ്പോൾ അതിൽ നിന്നെല്ലാം പിൻതിരിഞ്ഞ് നല്ലവരായി നടക്കുന്നവരാണ്. ഇത്തരക്കാരുണ്ടെങ്കിൽ അവർക്ക് പോലീസ് എല്ലാവിധ സംരക്ഷണവും നല്‍കും. അങ്ങനെയുള്ളവരുടെ ലിസ്റ്റും തയാറാക്കി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കും.…
Read More‘ഇതിനൊക്കെ എന്താ പറയുക’; ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച ആർപ്പൂക്കരയിലെ വെയ്റ്റിംഗ് ഷെഡിൽ വെയ്റ്റ് ചെയ്ത് മാലിന്യം !
ഗാന്ധിനഗർ: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മാലിന്യം നിറച്ച ചാക്കുകൾ. ആർപ്പൂക്കര അന്പലക്കവലയിൽ ലക്ഷങ്ങൾ ചെലവഴിച്ചു പഞ്ചായത്ത് നിർമിച്ച ബസ്് കാത്തിരുപ്പു കേന്ദ്രത്തിലാണ് മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കവറിലുമായി നിക്ഷേപിച്ചിരിക്കുന്നത്. ആർപ്പൂക്കര ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്കും ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എസ്എംഇ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വരുന്ന വിദ്യാർഥികൾക്കും ഈ മാലിന്യത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം മൂലം മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. വർഷങ്ങൾക്കു മുൻപ് ആർപ്പൂക്കര പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രം. നിർമിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്. പഴയ ബസ് കാത്തിരിപ്പു കേന്ദ്രം നിലനിൽക്കേ തന്നെ ഏതാനും മീറ്ററുകൾ മാറി പ്രധാന റോഡിനോട് ചേർന്ന് താല്കാലികമായി പുതിയ ബസ് കാത്തിരുപ്പു കേന്ദ്രം നിർമ്മിച്ചു. ഇതോടെ പഴയ ബസ് കാത്തിരിപ്പു കേന്ദ്രം അവഗണനയിലുമായി.തുടർന്ന് ഇവിടം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാകുകയായിരുന്നു.…
Read Moreപെങ്ങളൂട്ടി കോന്നിയില്‍! ആളുകളുടെ അഭ്യര്‍ഥന മാനിച്ച് പാട്ടും പാടി; യുഡിഎഫ് പ്രചാരണത്തിന് ആവേശം
കോന്നി: നാടന്‍പാട്ടും പ്രസംഗവുമായി രമ്യ ഹരിദാസിന്റെ സാന്നിധ്യം യുഡിഎഫ് പ്രചാരണത്തിന് ആവേശമായി. ഇന്നലെ രാവിലെ കുമ്പഴയില്നിന്നായിരുന്നു തുടക്കം. യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന്റെ മൈലപ്ര പഞ്ചാത്തുതല പര്യടന പരിപാടി രമ്യാ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു.പിന്നീട് കോന്നിയിലെത്തിയ രമ്യ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തു. കോന്നി ടൗണില്‍ ടാക്സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്നിവരെ കണ്ട് വോട്ടഭ്യര്‍ഥന നടത്തി. തുടര്‍ന്ന് വിവിധ കുടുംബയോഗങ്ങള്‍, പൊതു സമ്മേളനങ്ങള്‍ എന്നിവയിലും പങ്കെടുത്തു. ഒരുദിവസം നിറഞ്ഞുനിന്ന പരിപാടിയായിരുന്ന ആലത്തൂര്‍ എംപിക്ക് ഇന്നലെ കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നത്. പൊതുയോഗങ്ങളില്‍ ആളുകളുടെ അഭ്യര്‍ഥന മാനിച്ച് രമ്യയ്ക്ക് പാട്ടും പാടേണ്ടിവന്നു. തണ്ണിത്തോട്, ചിറ്റാര്‍, ആങ്ങമൂഴി എന്നിവിടങ്ങളിലായിരുന്നു പൊതുയോഗം. കോളനികള്‍ കേന്ദ്രീകരിച്ച് രമ്യ ഹരിദാസ് നടത്തിയ വോട്ടുതേടലും ശ്രദ്ധേയമായി.രമ്യ ഹരിദാസ് ഇന്നും കോന്നിയിലുണ്ടാകും. രാവിലെ 8.30ന് ഏനാദിമംഗലം പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയുടെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും.…
Read More